'എഫ്എടിഎഫിന്റെ 'ഗ്രേ ലിസ്റ്റിൽ' പാക്കിസ്ഥാൻ ഉൾപ്പെട്ടപ്പോൾ ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ 75 ശതമാനം കുറഞ്ഞു; 2021ൽ ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതോടെ ഭീകരാക്രമണങ്ങളും വർദ്ധിച്ചു'; ഭീകരർ അത്യാധുനിക സാങ്കേതിക വിദ്യ നേടുന്നത് ചില രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ സഹായത്താലെന്ന് എസ്.ജയശങ്കർ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പാക്കിസ്ഥാനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) 'ഗ്രേ ലിസ്റ്റിൽ' ഉൾപ്പെടുത്തിയ കാലയളവിൽ ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾ കുറഞ്ഞിരുന്നുവെന്ന് കണക്കുകൾ സഹിതം വ്യക്തമാക്കി ഇന്ത്യ യുഎന്നിൽ. 2021ൽ പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽനിന്ന് എഫ്എടിഎഫ് ഒഴിവാക്കിയതോടെ ഭീകരാക്രമണം വർദ്ധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ സമിതി ഇതിന് പിന്നിലെ ബന്ധം പരിശോധിക്കണമെന്ന് ഇന്ത്യൻ ജോയിന്റ് സെക്രട്ടറി സാഫി റിസ്വി ആവശ്യപ്പെട്ടു.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന, യുഎൻ സുരക്ഷാ കൗൺസിലിന്റെ പ്രത്യേക യോഗത്തിലാണു പാക്കിസ്ഥാന്റെ പേര് പരാമർശിക്കാതെ റിസ്വി റിപ്പോർട്ട് അവതരിപ്പിച്ചത്. ''2014ൽ ജമ്മു കശ്മീരിലെ 5 കേന്ദ്രങ്ങളിൽ വലിയ ഭീകരാക്രമണമുണ്ടായി. 2015ൽ എട്ടും 2016ൽ പതിനാറും ആക്രമണങ്ങൾ നടന്നു. 2017ൽ എട്ട്, 2018ൽ മൂന്ന് എന്നിങ്ങനെ ആക്രമണങ്ങൾ കുറഞ്ഞു.
2014-ൽ കശ്മീരിലെ അതീവ സുരക്ഷയുള്ള സർക്കാർ ഓഫീസുകളിലും സൈന്യത്തിന്റെയും പൊലീസിന്റെയും ക്യാമ്പുകളിലുമാണ് ഭീകരാക്രമണങ്ങളുണ്ടായത്. 2015-ൽ ഇത്തരത്തിൽ എട്ട് ആക്രമണങ്ങളും 2016-ൽ പതിനഞ്ചും ആക്രമണമുണ്ടായി. എന്നാൽ 2017-ൽ ആക്രമണങ്ങളുടെ എണ്ണം എട്ടായും 2018-ൽ മൂന്നായും കുറഞ്ഞെന്ന് റിസ്വി പറഞ്ഞു.
2019ൽ പുൽവാമയിൽ വൻ ഭീകരാക്രമണമുണ്ടായി. 2020ൽ ആക്രമണങ്ങൾ താരതമ്യേന കുറവായിരുന്നു. 2021 മുതൽ ആക്രമണങ്ങൾ കൂടി. 2022ലും അതേ പ്രവണതയാണു കാണുന്നത്. എന്തുകൊണ്ടാണ് 2018 മുതൽ 2021 വരെ ഭീകരാക്രമണം കുറഞ്ഞത്? ഇതിന് ഒറ്റക്കാരണമേയുള്ളൂ ഗ്രേ ലിസ്റ്റിങ്'' സാഫി റിസ്വി വ്യക്തമാക്കി. 2018ന്റെ മധ്യത്തിൽ അതിർത്തിയിൽ 600 ഭീകര കേന്ദ്രങ്ങളുണ്ടായിരുന്നു. പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽ പെടുത്തിയതോടെ ഇതിൽ 75 ശതമാനം കുറവുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2021-ൽ പാക്കിസ്ഥാനെ എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാക്കാനുള്ള പദ്ധതി ആരംഭിച്ചതിന് പിന്നാലെ അതിർത്തിയിൽ ഭീകരാക്രമണങ്ങളും വർദ്ധിച്ചുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2018-ൽ അതിർത്തി പ്രദേശത്ത് 600-ഓളം ഭീകര താവളങ്ങൾ ഉണ്ടായിരുന്നെങ്കിലും പാക്കിസ്ഥാൻ ഗ്രേ ലിസ്റ്റിലായിരുന്ന സമയത്ത് തീവ്രവാദ താവളങ്ങളുടെ എണ്ണത്തിലും കുറവുണ്ടായിരുന്നതായി റിസ്വി ഐക്യരാസഷ്ട്രസഭയെ അറിയിച്ചു. ഇത്തരം തെളിവുകളുടെ അടിസ്ഥാനത്തിൽ പാക്കിസ്ഥാന്റെ ഭീകരവാദ പ്രവർത്തനങ്ങളിലെ പങ്ക് വ്യക്തമാണെന്നും അതിനാൽ വിശദമായ അന്വേഷണം നടത്തണമെന്നും രക്ഷസമിതിയോട് റിസ്വി അഭ്യർത്ഥിച്ചു.
ആഗോള സമ്പത്തിക സംവിധാനത്തെ സംരക്ഷിക്കുന്നതും സാമ്പത്തിക വ്യവസ്ഥയുടെ സമഗ്രതയ്ക്കെതിരെയുള്ള ഭീഷണികളെ നേരിടുന്നതിനുമുള്ള സ്ഥാപനമാണ് എഫ്എടിഎഫ്. ഭീകരപ്രവർത്തനങ്ങൾക്കുള്ള സാമ്പത്തികസഹായം, കള്ളപ്പണ ഇടപാട് തുടങ്ങിയവ നിരീക്ഷിക്കലാണ് 1989ൽ രൂപീകൃതമായ എഫ്എടിഎഫിന്റെ മുഖ്യലക്ഷ്യം. ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുന്ന രാജ്യങ്ങൾക്ക് ഐഎംഎഫ്, ലോക ബാങ്ക്, ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് (എഡിബി), യൂറോപ്യൻ യൂണിയൻ തുടങ്ങിയവയിൽനിന്ന് വായ്പ കിട്ടുന്നതിനു തടസ്സമുണ്ടാകും. ഈ പട്ടികയിൽനിന്ന് ഒഴിവാകുന്നതോടെ കൂടുതൽ വായ്പകളും സഹായങ്ങളും പാക്കിസ്ഥാനു ലഭ്യമാകും
ഭീകരതയുടെ ആഗോള വ്യാപനത്തിനെതിരെ ശക്തമായ പ്രതികരണവുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കറും രംഗത്തെത്തി. ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ ഇന്ത്യയിൽ നടക്കുന്ന ഔദ്യോഗിക യോഗത്തിലാണ് ജയശങ്കർ തുടർച്ചയായി രണ്ടാം ദിവസവും ഇസ്ലാമിക ഭീകരതയുടെ അപകടം എടുത്തു പറഞ്ഞത്.
അന്താരാഷ്ട്ര തലത്തിൽ ഭീകര വിരുദ്ധ സംവിധാനം പ്രവർത്തിക്കുന്നു എന്ന് പറയുമ്പോഴും ഏഷ്യയിലും ആഫ്രിക്കയിലും വലിയതോതിലാണ് ഇസ്ലാമിക ഭീകരത വളർന്നിരിക്കുന്നത്. ചിലരാജ്യങ്ങളുടെ ഭരണകൂടങ്ങൾ നൽകുന്ന പിന്തുണ ഭീകരത വളർത്തുവെന്ന രൂക്ഷ വിമർശനം ജയശങ്കർ വീണ്ടും ഉന്നയിച്ചു. ഇന്നലെ പാക്കിസ്ഥാനും ചൈനയും ഇന്ത്യയ്ക്കെ തിരെ നീങ്ങുന്നത് ജയശങ്കർ തുറന്നുപറഞ്ഞത് രക്ഷാസമിതി അംഗങ്ങളെ സമ്മർദ്ദത്തിലാക്കിയിരുന്നു. ഇസ്ലാമിക ഭീകരർക്ക് അനുകൂലമായ തുർക്കിയുടെ സമീപനവും താലിബാനോട് ഖത്തറിന്റെ നയവും ഇടക്കാലത്ത് ഇന്ത്യ ശക്തമായി ഉന്നയിച്ചതിന് പിന്നാലെയാണ് ജയശങ്കർ വീണ്ടും രക്ഷാ സമിതി യോഗത്തിൽ നേരിട്ട് തന്നെ ഔദ്യോഗിക മുന്നറിയിപ്പ് നൽകിയത്.
ഐക്യരാഷ്ട്ര രക്ഷാ സമിതിക്കായി ഏറ്റവുമധികം സന്നദ്ധ സേവനം ചെയ്യുന്നത് ഇന്ത്യയാണെന്നതിൽ അഭിമാനിക്കുന്നുവെന്ന് ജയശങ്കർ പറഞ്ഞു. സൈനികരേയും ആരോഗ്യപ്രവർത്തകരേയും മികച്ച ഉദ്യോഗസ്ഥരേയുമാണ് ആഗോള തലത്തിൽ ആഫ്രിക്കയടക്കമുള്ള നിരവധി രാജ്യങ്ങളിലേയ്ക്ക് നിയോഗിച്ചിരിക്കുന്നതെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി. എന്നാൽ ഭീകരതയ്ക്കെതിരെ പോരാടുന്ന സേനകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത വലിയ വെല്ലുവിളിയാണെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.
രക്ഷാസമിതിയിൽ അംഗങ്ങളായ രാജ്യങ്ങളുടെ ഭീകരതയ്ക്കെതിരായ ചെറുത്തുനിൽപ്പിന് ശക്തിപോരെന്ന് ജയശങ്കർ തുറന്നടിച്ചു. പലരാജ്യങ്ങളേക്കാൾ മികച്ച സാങ്കേതിക വിദ്യയാണ് ഭീകരരുടെ കയ്യിലെത്തുന്നത്. അതിനെ തടയാനും സാമ്പത്തിക സഹായം എത്തുന്നത് തടയാനുമാകണം. ഭീകരർ ഡ്രോണുകൾ ഉപയോഗിക്കുന്നത് വളരെയധികം വർദ്ധിച്ചിരിക്കുന്നുവെന്നും അതിർത്തികടന്നുള്ള മയക്കുമരുന്ന് കടത്തും കള്ളപ്പണവും മനുഷ്യക്കടത്തും തടയാൻ സമഗ്രവും കൂട്ടായതുമായ അടിയന്തിര നടപടിയാണ് വേണ്ട തെന്നും ജയശങ്കർ പറഞ്ഞു.
ഇന്നലെ മുംബൈ താജ് മഹൽ പാലസ് ഹോട്ടലിൽ 2008 നവംബർ 26ന് നടന്ന ഭീകരാക്രമണ അനുസ്മരണ പരിപാടിയിൽ രക്ഷാസമിതിയുടെ അലംഭാവമാണ് പാക്കിസ്ഥാനും ചൈനയും ഭീകരരെ പിന്തുണയ്ക്കുന്നതിന് കാരണമെന്ന് ജയശങ്കർ തുറന്നടിച്ചിരുന്നു. തുടർന്ന് അണ്ടർ സെക്രട്ടറി ജനറൽ വ്ലാദിമിർ മുംബൈ ആക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള അനുശോചനം അറിയിക്കുകയും ഭീകരരെ പിടികൂടാനാകാത്തതിലുള്ള ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.
Stories you may Like
- അഫ്ഗാനികളെ കൂട്ടത്തോടെ പുറത്താക്കി പാക്കിസ്ഥാൻ
- ആരോഗ്യ പ്രവർത്തകരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കോഡ് ഗ്രേ പ്രോട്ടോകോൾ പുറത്തിറക്കി
- സംസ്ഥാനത്തെ ആശുപത്രികളിൽ കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കും; വീണ ജോർജ്ജ്
- ഇസ്ലാമിക രാജ്യങ്ങൾ പരസ്പരം വെട്ടി മരിക്കുന്നോ?
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍