സാധാരണക്കാരന്റെ കണക്കിൽ ഒരു രൂപ മാറിയിൽ ആറസ്റ്റും ജയിലും; കെജിബിയുടെ ബന്ധു 12 കോടി അടച്ചാൽ ആദായനികുതി വകുപ്പിന് ബഹുസന്തോഷം; മറനീക്കുന്നത് നിയമ വ്യവസ്ഥയെ വ്യഭിചരിച്ചു സമ്പാദിച്ച കോടികളുടെ കള്ളക്കണക്കുകൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നമ്മുടെ സമൂഹത്തിൽ എല്ലാവരെയും തുല്യരായി കാണണം എന്നാണ് പറയാറെങ്കിലും ഭരിക്കുന്നവരും അധികാരവും പണവും കൈയിൽ ഉള്ളവരും ഈ തുല്യതയുടെ പരിധിയിൽ വരുന്നവരല്ല. ഇതിന് പല ഉദാഹരണങ്ങളും ഉണ്ട്. കേരളത്തിലേക്ക് നോക്കിയാൽ ഇത്തരം സംഭവത്തിന് ഉദാഹരണം പറയാവുന്നത് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ തലപ്പത്തിരുന്ന ജസ്റ്റിസ് കെ ജി ബാലകൃഷ്ണനുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ്. സുപ്രീകോടതിയുടെ ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമായ കെജിബിക്കെതിരെ ഉയർന്നിരുന്നത് സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ്. അദ്ദേഹം ന്യായാധിപനായിരിക്കേ, മക്കളും മരുമക്കളും അനധികൃതമായി പലതും സമ്പാദിച്ചു എന്നതായിരുന്നു കെജിബിയെ പലപ്പോഴും പ്രതിക്കൂട്ടിൽ നിർത്തിയത്. ഇപ്പോൾ സമാനമായ മറ്റൊരു സംഭവം കൂടി ഉണ്ടായിരിക്കയാണ്.
കണക്കിൽപ്പെടാത്ത പണം കൈവശം വച്ചതിന്റെ പേരിൽ കെ ജി ബാലകൃഷ്ണന്റെ ബന്ധു അഭിലാഷ് ടി. ചന്ദ്രന് 12 കോടി രൂപ നികുതി അടയ്ക്കാൻ ആദായ നികുതി വകുപ്പ് നിർദ്ദേശം നൽകിയ നടപടിയാണ് വിവാദത്തിന് ഇടയാക്കുന്നത്. സാധാരണക്കാരനായ ഒരാൾ നികുതി വെട്ടിപ്പ് നടത്തിയാൽ റെയ്ഡും പിഴയും ചുമത്തി ജയിലിൽ അടയ്ക്കാൻ മെനക്കെടുന്ന ആദായനികുതി വകുപ്പ് അധികൃതർ കെജിബിയുടെ ബന്ധുവിന്റെ നികുതി വെട്ടിപ്പ് കണ്ടെത്തിയിട്ടും ആദായ നികുതി വകുപ്പിൽ ആദായ നികുതി ഇനത്തിൽ അടയ്ക്കേണ്ടുന്ന തുക മാത്രം അടപ്പിച്ചു വിടുകയായിരുന്നു.
ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ പിതാവിന്റെ സഹോദരന്റെ മകനാണ് കോട്ടയം ജില്ലയിലെ ആപ്പാഞ്ചിറ സ്വദേശിയായ അഭിലാഷ് ചന്ദ്രൻ. ഗൾഫ് രാജ്യങ്ങളിൽ നിന്ന് 22 കോടിയോളം രൂപ അഭിലാഷ് ചന്ദ്രൻ കേരളത്തിലേക്ക് കൊണ്ടുവന്നതായാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. ഇത്രയും വലിയ തുക കേരളത്തിലേക്ക് കൊണ്ടുവരുമ്പോൾ സാധാരണ ഗതിയിൽ നിരവധി നടപടിക്രമങ്ങൾ പാലിക്കേണ്ടതും നികുതി അടയ്ക്കേണ്ടതുമാണ്. എന്നാൽ, ഇതൊന്നും പാലിക്കാതെയാണ് കെജിബിയുടെ ബന്ധുവെന്ന ബന്ധത്തിൽ അഭിലാഷ് ചന്ദ്രൻ പണം കേരളത്തിൽ എത്തിച്ചതെന്നാണ് ആദായനികുതി വകുപ്പ് അധികൃതർ കണ്ടെത്തിയത്.
കെജിബിയുടെ ബന്ധുക്കളുടെ അനധികൃത സമ്പാദ്യങ്ങളെ കുറിച്ച് തുടക്കം മുതൽ റിപ്പോർട്ട് ചെയ്തിരുന്ന പ്രമുഖ മാദ്ധ്യമപ്രവർത്തകൻ ബിജു പങ്കജ് ആണ് അഭിലാഷ് ചന്ദ്രനോട് 12 കോടി രൂപ അടയ്ക്കാൻ ആദായനികുതി വകുപ്പ് നിർദ്ദേശം നൽകിയെന്ന ഈ വാർത്തയും റിപ്പോർട്ട് ചെയ്തത്.
കണക്കിൽപ്പെടാത്ത പണത്തിന്റെ പേരിൽ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ മക്കൾക്കും മരുമകൾക്കുമെതിരെ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ അന്വേഷണമാണ് അഭിലാഷ് ചന്ദ്രനിലേക്കും നീണ്ടത്. ഒരു സാധാരണക്കാരനിൽ നിന്ന് ചുരുങ്ങിയ കാലയളവിൽ കോടികളുടെ സമ്പാദ്യത്തിലേക്കുള്ള അഭിലാഷ് ചന്ദ്രന്റെ വളർച്ചയും ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിന് ഇടയാക്കി. ഗൾഫ് രാജ്യങ്ങളിലും കേരളത്തിലും ചില കമ്പനികളുടെ പേരിൽ നടത്തിയ നിക്ഷേപങ്ങളും ആദായ നികുതി വകുപ്പ് പരിശോധിച്ചിരുന്നു.
കേരളത്തിന് അകത്തും പുറത്തും നിരവധി പണമിടപാടുകൾ അഭിലാഷ് ചന്ദ്രൻ നടത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പല ഇടപാടുകളിേലയും പണത്തിന്റെ ഉറവിടം സംബന്ധിച്ച് അഭിലാഷ് ചന്ദ്രൻ നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് ആദായ നികുതി വകുപ്പ് 12 കോടി രൂപ നികുതി അടയ്ക്കാൻ നിർദേശിച്ചത്. കമ്മീഷൻ, ശമ്പളം, ബിസിനസ് പങ്കാളിത്തം എന്നിവയിലൂടെയാണ് കോടികൾ സമ്പാദിച്ചതെന്നാണ് അഭിലാഷ് ചന്ദ്രൻ ആദായ നികുതി വകുപ്പിനോട് വ്യക്തമാക്കിയതായും ബിജു പങ്കജ് റിപ്പോർട്ട് ചെയ്യുന്നു.
ആദായ നികുതി വകുപ്പിന്റെ ഉത്തരവിനെതിരെ അഭിലാഷ് ചന്ദ്രൻ അപ്പീൽ നൽകിയിട്ടുണ്ട്. അഭിലാഷ് ചന്ദ്രൻ അടക്കം കെ. ജി. ബാലകൃഷ്ണന്റെ ബന്ധുക്കളുടെ സാമ്പത്തിക വളർച്ചയുടെ ഉറവിടം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആദായ നികുതി വകുപ്പിന്റെ കൊച്ചിയിലെ അന്വേഷണ വിഭാഗം ഡയറക്ടർ ജനറലായിരുന്ന ഇ.ടി. ലൂക്കോസ് കത്തിലൂടെ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ല. കെ.ജി.ബി.യുടെ ബന്ധുക്കളുടെ സാമ്പത്തിക ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷൺ സമർപ്പിച്ച ഹർജി ഈ മാസം പത്തിന് സുപ്രീം കോടതി പരിഗണിക്കും.
കെ.ജി.ബി.യുടെ ബന്ധുക്കൾക്കെതിരെ നടക്കുന്ന അന്വേഷണം സംബന്ധിച്ച വിശദാംശങ്ങൾ നൽകാൻ അറ്റോർണി ജനറൽ മുകുൾ റോത്തഗി കഴിഞ്ഞയാഴ്ച ആദായ നികുതി വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. അറ്റോർണി ജനറലിനെ അന്വേഷണ വിവരങ്ങൾ ധരിപ്പിക്കാൻ കൊച്ചിയിൽ നിന്നുള്ള ആദായ നികുതി വകുപ്പിന്റെ ഉദ്യോഗസ്ഥർ അടുത്ത ദിവസം ഡൽഹിയിലെത്തും. അഭിലാഷ് ചന്ദ്രനടക്കമുള്ളവർക്കെതിരെ നടക്കുന്ന അന്വേഷണം സംബന്ധിച്ച വിവരങ്ങൾ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അറ്റോർണി ജനറലിന് കൈമാറാനാണ് സാധ്യത.
ജുഡീഷ്യറിയിലെ അഴിമതികൾക്കെതിരെ നടപടി വേണമെന്ന പ്രഖ്യാപനങ്ങൾ വിവിധ കോണുകളിൽ നിന്നും നടക്കുമ്പോഴും യഥാർത്ഥ്യം മറ്റൊന്നാണെന്ന വ്യക്തമാക്കുന്നതാണ് കെജിബിയുടെ ബന്ധുക്കളെ ചുറ്റിപ്പറ്റി ഉയർന്നിരിക്കുന്ന ആരോപണങ്ങൾ. നേരത്തെ കെജിബിയുടെ മരുമകൻ പി വി ശ്രീനിജൻ അനധികൃതമായി സ്വത്ത് സമ്പാദാനം നടത്തിയെന്ന ആരോപണങ്ങളും ശക്തമായിരുന്നു.
Stories you may Like
- മാസപ്പടി വിവാദത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി
- ഗുരുവായൂർ ദേവസ്വം ബോർഡിലെ പരിശോധന ശരിവച്ച് ആദായ നികുതി വകുപ്പ്
- വീണാ വിജയൻ വിവാദത്തിൽ ഗവർണ്ണർ നിർണ്ണായക കൂടിയാലോചനകളിൽ
- കരിമണൽ കർത്തയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് വെറുതെ കിട്ടിയത് 1.72 കോടി
- നിയമസഭ അതിവേഗം പിരിയും; കർത്തയുടെ 'പടിയിൽ' വിവാദം
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍