നാട്ടുകാരെ ഭയന്ന് ഗൃഹനാഥൻ പണിക്ക് പോകുന്നത് നേരം പുലരുമ്പോൾ; ഭിന്നശേഷിക്കാരൻ പുറംലോകം കണ്ടിട്ട് മാസങ്ങൾ; വിറകില്ലാത്തതിനാൽ അടുപ്പ് കത്തിക്കുന്നത് പഴയ തുണി ഉപയോഗിച്ച്; മിക്കദിവസവും പട്ടിണി; അയൽവാസികൾ വഴി അടച്ചതോടെ പൂർണമായി ഒറ്റപ്പെട്ട് ചങ്ങനാശേരി വാകത്താനം പഞ്ചായത്തിലെ നാലംഗ കുടുംബം
സി. ആർ. ശ്യാം
കോട്ടയം: ഇപ്പോൾ വെളിച്ചം കാണുന്നതു പോലും ഭയമാണ് ഈ നാലംഗ കുടുംബത്തിന്. ഭിന്നശേഷിക്കാരനായ 20 കാരനും രോഗിയായ അമ്മയും വീട്ടിനുള്ളിൽ ഭയന്ന് ജീവിതം തള്ളി നീക്കുകയാണ്. പുലർച്ചെ ആശാരി പണിക്കു പോകുന്ന ഗൃഹനാഥൻ അയൽവാസികൾ ഉറങ്ങിയെന്ന് ഉറപ്പാക്കി വേണം സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചെത്താൻ. അതു വരെ കഞ്ഞിക്ക് വെള്ളം വച്ച് അമ്മ കാത്തിരിക്കും. അരിയും കറിവയ്ക്കാനുള്ളതും കൊണ്ടു വന്നിട്ടു വേണം മക്കൾക്ക് ആഹാരം പാചകം ചെയ്തു നൽകാൻ. ഇതു തയ്യാറാകുമ്പോഴേയ്ക്കും ഏതാണ്ട് പുലർച്ചെ ഒരു മണിയോളമാകും. പിന്നെ ഉറക്കമൊഴിച്ച് നേരം പുലരും വരെ കാത്തിരിക്കും. പുലർച്ചെ നാലിന് ഗൃഹനാഥൻ വീട്ടിൽ നിന്നുമിറങ്ങി ജോലിക്ക് പോയാൽ മാത്രമെ അന്നന്നത്തേയ്ക്കുള്ള വയറു നിറയ്ക്കാൻ കഴിയു. കഴിഞ്ഞ കുറെ മാസങ്ങളായി ചങ്ങനാശേരി വാകത്താനം പഞ്ചായത്തിൽ പൊങ്ങന്താനം കുന്നേൽ കൃഷ്ണൻ കുട്ടിയും ഭാര്യ മിനിയും രണ്ടു മക്കൾക്കൊപ്പം ജീവിതം തള്ളി നീക്കുന്നതിങ്ങനെയാണ്.
കുടുംബ വക വീട്ടിലാണ് ഇവർ കഴിയുന്നത്. അയൽവാസികൾ കൂടുതലും ഇവരുടെ ബന്ധുക്കളാണ്. വർഷങ്ങൾക്ക് മുൻപ് കുടുംബ വകയുണ്ടായിരുന്ന 50 സെന്റ് സ്ഥലം നാലായി ഭാഗിച്ചു നൽകി. എന്നാൽ വസ്തു പകുത്ത് ആധാരം ചെയ്തിട്ടില്ല. എന്നാൽ ഓരോരുത്തരും കരം അടച്ചിരുന്നു. ഒൻപത് വർഷം മുൻപാണ് ഇവർ ഉപയോഗിച്ചിരുന്ന വഴി സംബന്ധിച്ച് തർക്കം ഉടലെടുക്കുന്നത്. ഇവർ ഉപയോഗിച്ചിരുന്ന വഴി ബന്ധു തന്നെ കൈവശപ്പെടുത്തി. കഴിഞ്ഞ മാർച്ച് മുതൽ സമീപവാസികൾ അവരുടെ വഴി പൂർണമായും കെട്ടി അടച്ചതോടെ സമീപവാസിയുടെ പുരയിടത്തിലൂടെയാണ് ഇവർ പോകുന്നത്. ഇതു കൂടി കെട്ടിയിടച്ചാൽ പുറംലോകത്തെത്താൻ കഴിയില്ല. ഇതിനിടയിൽ ഭിന്നശേഷിക്കാരനായ മകന് യാത്ര ചെയ്യാൻ കഴിയാതെ വന്നതോടെ ഒരു വർഷത്തെ പഠനം ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് മറ്റൊരു സ്കൂളിൽ ചേർന്ന് പ്ലസ് ടു വരെ പഠനം പൂർത്തീകരിച്ചു. കമ്പ്യൂട്ടർ പഠനത്തിന് ചേർന്നെങ്കിലും പോകാൻ കഴിയില്ല. മൂത്ത മകൻ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമ പഠനം പൂർത്തിയാക്കിയതും ഏറെ ബുദ്ധിമുട്ടിയാണ്. സ്കൂളിലേയ്ക്ക് പോയതും പരീക്ഷ എഴുതിയതുമൊക്കെ പുലർച്ചെയാണ്. രാത്രി വരെ സമയം തള്ളി നീക്കിയ ശേഷം വീട്ടിൽ കയറി വരും.
സമീപവാസിയും ഇവരുടെ ബന്ധുവുമായ ശശിധരനും കുടുംബത്തിനും ഇതേ അവസ്ഥ തന്നെയാണ്. രാത്രിയിൽ രോഗിയായവരെ ആശുപത്രിയിൽ പോലും കൊണ്ടു പോകാൻ കഴിയില്ല. ബന്ധുക്കൾ പോലും തങ്ങളുടെ വീട്ടിലേയ്ക്ക് വരാറില്ലെന്ന് ശശിധരന്റെ ഭാര്യ പ്രസന്നകുമാരി പറയുന്നു. ഗർഭിണിയായ മകളെ രാത്രിയിൽ ആശുപത്രിയിൽ കൊണ്ടു പോകാൻ കഴിയാതെ വന്നതോടെ അമിത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ കുട്ടിയെ നഷ്ടമായി. രാത്രിയിൽ സൂക്ഷിച്ചു നടന്നില്ലെങ്കിൽ റബർ തോട്ടത്തിലെ വലിയൊരു കുഴിയിലേയ്ക്ക് വീഴാനുള്ള സാധ്യതയുമുണ്ട്.
പലതവണ ജോലി കഴിഞ്ഞ് രാത്രി കൃഷ്ണൻകുട്ടി മടങ്ങി വരുമ്പോൾ താഴ്ച്ചയിലുള്ള കുഴിയിലേയ്ക്ക് വീണ് പരുക്കേറ്റിരുന്നു. മറ്റുള്ളവർ കാണാതിരിക്കാൻ വെളിച്ചം തെളിക്കാതെ കാടിനുള്ളിൽ കൂടി നടന്നു വരുന്നതോടെയാണ് അപകടത്തിൽപ്പെടുന്നത്. പ്രഷർ താഴ്ന്ന് തളർന്നു വീണതിനാൽ റബർ തോട്ടത്തിൽ തന്നെ രാത്രിയിൽ കഴിച്ചു കൂട്ടി. പിറ്റേ ദിവസം രാത്രിയിലാണ് വീട്ടിലെത്തിയത്. വിറകോ, പാചക വാതകമോ വീട്ടിലേയ്ക്ക് എത്തിക്കാൻ കഴിയുന്നില്ല. റേഷൻ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി കൊണ്ടു വരാൻ കഴിയില്ല. മേൽക്കൂരയുടെ ഓടു നശിച്ചതോടെ മഴയിൽ ചോർന്നൊലിക്കും. സാധനങ്ങൾ കൊണ്ടു വരാൻ കഴിയാത്തതിനാൽ പുനരുദ്ധാരണം നടത്താൻ കഴിയുന്നില്ല.
മിനിക്ക് ശ്വാസനാളത്തിൽ നീര് വരുന്ന രോഗം വന്ന് കിടപ്പിലായതോടെ കുടുംബം കൂടുതൽ ദുരിതത്തിലായി. പാലിയേറ്റീവ് കെയർ പ്രവർത്തകർക്ക് പോലും വീട്ടിലേയ്ക്ക് വരാൻ കഴിയാത്ത അവസ്ഥയിലാണ്. കോവിഡ് കാലത്ത് എല്ലാവരും പനി വന്ന് മരിച്ചു പോകുമെന്ന് കരുതിയതാണ്. സർജറിയെ തുടർന്ന് ശ്വാസം നാളം കിഴിച്ച് ട്യൂബ് ഇട്ടിരിക്കുകയായിരുന്നു. ശ്വാസം കിട്ടാതെ വന്നപ്പോൾ പത്രം ചുരുട്ടിയാണ് മക്കൾ കൃത്രിമശ്വാസം നൽകിയത്. ആശുപത്രിയിൽ പോലും കൊണ്ടു പോകാൻ കഴിഞ്ഞില്ല. പിന്നീട് എങ്ങനെയോ ജീവൻ തിരിച്ചു കിട്ടിയെന്നും മിനി മറുനാടനോട് പറഞ്ഞു. രോഗം വന്നതോടെ വഴിക്കു വേണ്ടി കേസു നടത്താൻ കഴിഞ്ഞില്ല.
പട്ടിണിയും രോഗവും അലട്ടുന്നുണ്ടെങ്കിലും നല്ല നിലയിൽ അധ്വാനിച്ച് ജീവിക്കാൻ ഇവർ തയ്യാറാണ്. മക്കളെ നല്ല രീതിയിൽ പഠിപ്പിച്ച് ജോലി ലഭിക്കുന്നതോടെ തങ്ങളുടെ കുടുംബം രക്ഷപ്പെടുമെന്ന് പ്രതീക്ഷയിലാണ് ലാബ് ടെക്നീഷ്യൻ കൂടിയായിരുന്ന മിനി. ഓരോ വിഷമവും പട്ടിണിയുമൊക്കെ വരുമ്പോൾ മക്കളുടെ മനസ് പതറാതെ അച്ഛനും അമ്മയും ചേർത്തു പിടിക്കും. വിഷമങ്ങൾ എല്ലാം മാറുമെന്ന് സ്വാന്തനിപ്പിച്ച് ഉറക്കമൊഴിച്ച് മക്കളെ നോക്കിയിരിക്കും. മക്കളിലാണ് ഇവരുടെ ഏക പ്രതീക്ഷ.
ജില്ല കളക്ടർക്ക് പരാതി നൽകിയതിനെ തുടർന്ന് ജില്ല കളക്ടർ പി. കെ. ജയശ്രീയുടെ നേതൃത്വത്തിൽ അന്വേഷിക്കാനെത്തിയിരുന്നു. അന്ന് ഭിന്നശേഷിക്കാരനായ ഇളയ മകൻ ഞങ്ങൾ ഇനി ആത്മഹത്യ ചെയ്യണോയെന്ന് കളക്ടറോട് ചോദിച്ചു. കളക്ടറെ മകനെ സ്വാന്തനിപ്പിച്ചു. ഇനിയും നിങ്ങൾ ഉപയോഗിച്ചിരുന്ന വഴി ഉപയോഗിക്കാൻ കളക്ടർ നിർദ്ദേശം നൽകി മടങ്ങി. അതു പ്രകാരം വഴി ഉപയോഗിച്ച ഞങ്ങൾക്ക് നേരെ ആക്രമണമുണ്ടായി. അതോടെ ജീവിക്കാൻ തന്നെ ഭയമായി മാറി. ഒരിക്കൽ ഭർത്താവിന് വാകത്താനം പൊലീസിന്റെ മർദനമുണ്ടായി. അതോടെ അദ്ദേഹത്തിന് പുറത്തിറങ്ങാൻ പോലും ഭയമാണ്. ഞങ്ങൾക്ക് ആരോടും വൈരാഗ്യമില്ലായെന്നും എല്ലാവരെയും പോലെ ഞങ്ങളുടെ മക്കളും ജീവിക്കണമെന്നും പുറത്തിറങ്ങി നടക്കണമെന്നുമാണ് മിനി പറയുന്നത്.
ഇവരുടെ ദുരിതം അറിഞ്ഞ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ എന്ന മനുഷ്യാവകാശ സംഘടന സഹായവുമായെത്തി. ഇവർക്ക് അവകാശപ്പെട്ട വഴിക്ക് വേണ്ടി സൗജന്യ നിയമസഹായം ചെയ്തു നൽകുന്നതിനുള്ള നീക്കത്തിലാണെന്ന് ജില്ല പ്രസിഡന്റ് പി. ജെ. ചാക്കോ പറഞ്ഞു.
Stories you may Like
- മണിപ്പൂരിൽ 18 കാരിയെ തോക്കിന്മുനയിൽ നിർത്തി കൂട്ടബലാൽസംഗം ചെയ്തു
- മലയാലപ്പുഴയിൽ സിപിഎമ്മുകാർ തമ്മിലുള്ള ഏറ്റുമുട്ടലിൽ പൊലീസിന്റെ ഭാഗത്ത് ഗുരുതരവീഴ്ച
- ഒഴുക്കിൽപ്പെട്ട നാലംഗ കുടുംബത്തെ രക്ഷപെടുത്തിയത് മാടത്താനി ശശി
- ലോകകപ്പിൽ സെമി കടക്കാനാവാതെ പ്രോട്ടീസ് നിര തല കുനിക്കുന്നത് അഞ്ചാം തവണ
- സിദ്ധാർഥന്റെ മരണം: സിബിഐ സംഘം വയനാട്ടിലെത്തി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍