ലോകം എമ്പാടുമുള്ള ഇന്ത്യക്കാരെ സാക്ഷിയാക്കി ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റു; ബക്കിങ്ങാം കൊട്ടാരത്തിലെ പരമ്പരാഗത ചടങ്ങിൽ സ്ഥാനാരോഹണം; മുൻഗാമിയുടെ തെറ്റുകൾ തിരുത്തുമെന്നും ഭാവി തലമുറ കടക്കെണിയിൽ അകപ്പെടാൻ അനുവദിക്കില്ലെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവേ വാഗ്ദാനം
സ്വന്തം ലേഖകൻ
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജനായ ഋഷി സുനക് സ്ഥാനമേറ്റു. പല കാര്യങ്ങൾ കൊണ്ടും ചരിത്രപരമായ മൂഹൂർത്തമാണ് ഋഷി സുനകിന്റെ സ്ഥാനമേൽക്കൽ. ബ്രിട്ടന്റെ 57 ാമത് പ്രധാനമന്ത്രിയാണ് സുനക്. ചാൾസ് രാജാവാണ് പരമ്പരാഗത ചടങ്ങിൽ സർക്കാർ രൂപീകരിക്കാൻ ഔദ്യോഗികമായി ഋഷിയെ ക്ഷണിച്ചത്. ഭാര്യ അക്ഷതയ്ക്ക് പകരം ഒരുസഹായിയാണ് ഋഷിക്ക് അകമ്പടി സേവിച്ചത്.
ബ്രിട്ടന്റെ 200 കൊല്ലത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 42-കാരനായ ഋഷി. പൊതുസഭാ നേതാവും മുഖ്യ എതിരാളിയുമായിരുന്ന പെന്നി മോർഡന്റ്, കൺസർവേറ്റീവ് പാർട്ടിയുടെ പ്രധാനമന്ത്രിസ്ഥാനാർത്ഥിത്വ മത്സരത്തിൽനിന്ന് പിന്മാറിയതോടെയാണ് ഋഷിക്ക് അധികാരത്തിലേക്ക് വഴിതുറന്നത്.
ബക്കിങ്ങാം കൊട്ടാരത്തിന്റെ 1844ാം മുറിയിൽ വച്ചായിരുന്നു സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. അധികാരമേറ്റ ശേഷം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിങ് സ്ട്രീറ്റിന് മുമ്പിൽ ജനങ്ങളെ അഭിസംബോധന ചെയ്യവേ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണെന്നും കോവിഡ് സൃഷ്ടിച്ച പ്രകമ്പനങ്ങൾ ഇപ്പോഴും തുടരുകയാണെന്നും സുനാക് പറഞ്ഞു. മുൻഗാമിയായ ലിസ് ട്രസിന്റെ പരിഷ്കാരങ്ങളുടെ ഉദ്ദേശശുദ്ധിയെ പുകഴ്ത്തിയ സുനാക്, നിനച്ചിരിക്കാതെ തെറ്റുകൾ സംഭവിച്ചെന്നും ഇത് പരിഹരിക്കാൻ നടപടികളെടുക്കുമെന്നും പറഞ്ഞു. മുൻഗാമിയുടെ തെറ്റുകൾ തിരുത്താനാണ് കൺസർവേറ്റീവ് പാർട്ടിയുടെ നായകനും പ്രധാനമന്ത്രിയുമായി തന്നെ തെരഞ്ഞെടുത്തതെന്നും ഇതിനായുള്ള ജോലികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ചാൻസലറായിരിക്കെ ജനങ്ങളെയും വ്യവസായങ്ങളെയും സംരക്ഷിക്കാൻ ചെയ്തത് ഇനിയും തുടരും; ഭാവി തലമുറ കടക്കെണിയിൽ അകപ്പെടാൻ അനുവദിക്കില്ല. വാക്കുകൾ കൊണ്ടല്ലാതെ പ്രവർത്തി കൊണ്ട് രാജ്യത്തെ ഒന്നിപ്പിക്കുകയും ജനങ്ങൾക്കായി രാപ്പകൽ അധ്വാനിക്കുകയും ചെയ്യും. എന്റെ മന്ത്രിസഭ സത്യസന്ധതയും പ്രഫഷണലിസവും നേടിയെടുക്കും; വിശ്വാസ്യത ജനങ്ങൾ ഞങ്ങൾക്ക് സമ്മാനിക്കും. ബ്രെക്സിറ്റ് അടക്കമുള്ള കാര്യങ്ങളിലെ പാർട്ടി നയം ശക്തമായി നടപ്പിലാക്കും. ഞാൻ തളരില്ല, ഉയർന്ന പദവിയിൽ പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കും.' - സുനാക് വ്യക്തമാക്കി.
പ്രസംഗത്തിൽ ബോറിസ് ജോൺസൻ സർക്കാരിന്റെ മികച്ച നേട്ടങ്ങളെ അഭിനന്ദിച്ച സുനാക്, എൻഎച്ച്എസ് ആരോഗ്യ സംവിധാനം ശക്തമാക്കുമെന്നും അടിസ്ഥാന-വിദ്യാഭ്യാസ മേഖലയിൽ പുരോഗതി കൈവരിക്കുമെന്നും അവകാശപ്പെട്ടു. ഇക്കൊല്ലം ബ്രിട്ടന് ലഭിക്കുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് ഋഷി. ബോറിസ് ജോൺസൺ രാജിവെച്ചതിന് പിന്നാലെ ലിസ് ട്രസ് അധികാരം ഏറ്റിരുന്നു. എന്നാൽ 45 ദിവസത്തെ ഭരണകാലയളവിന് ശേഷം ലിസിന് രാജിവെക്കേണ്ടിവന്നു. സാമ്പത്തികനയങ്ങളുമായി ബന്ധപ്പെട്ട് രൂക്ഷവിമർശനം ഉയർന്ന പശ്ചാത്തലത്തിലായിരുന്നു ലിസിന്റെ രാജി. നേരത്തെ കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ നടന്ന മത്സരത്തിൽ ഋഷിയെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു ലിസ് പ്രധാനമന്ത്രിയായത്.
സുനക്കിനെ കാത്തിരിക്കുന്നത് വൻ വെല്ലുവിളികൾ
പൊതു ധനത്തിലെ 40 ബില്യൺ പൗണ്ടിന്റെ കുറവാണ് ഋഷി സുനക് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. കുതിച്ചുയരുന്ന ജീവിതച്ചെലവും പണപ്പെരുപ്പവും ഒക്കെ ദുരിതമയമാക്കുന്ന ബ്രിട്ടനിലെ സാധാരണക്കാരന്റെ ജീവിതം പഴയനിലയിലേക്ക് കൊണ്ടു വരുന്നതിന് ഋഷിക്ക് കഠിനമായി യത്നിക്കേണ്ടി വരും എന്നത് ഉറപ്പാണ്. ഈ മാസം അവസാനം പ്രഖ്യാപിക്കും എന്ന് പറഞ്ഞിരുന്ന പുതിയ ബജറ്റിന്റെ പ്രഖ്യാപനം വൈകിയേക്കും എന്നും ചില വാർത്തകൾ പുറത്തു വരുന്നുണ്ട്.
ഏതായാലും, നേരത്തേ ലിസ് ട്രസ്സ് ചെയ്തതുപോലെ സ്വന്തം അണികളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ളതാവില്ല ഋഷിയുടെ മന്ത്രി സഭ എന്നാണ് പുറത്തുവരുന്ന വാർത്തകൾ നൽകുന്ന സൂചന. പാർട്ടിയുടെ ഐക്യം ശക്തമാക്കി മുൻപോട്ട് പോകാൻ എല്ലാ വിഭാഗങ്ങളിൽ നിന്നുള്ളവരെയും ഉൾപ്പെടുത്തും. തന്റെ മന്ത്രിസഭ, കൺസർവേറ്റീവ് പാർട്ടിയുടെ ഒരു പരിച്ഛേദമാകണം എന്ന് ഋഷി തന്നെ പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.
അതുകൊണ്ടു തന്നെ ബോറിസ് ജോൺസന്റെ അനുയായികളിൽ ചിലരും, ട്രസ്സ് ക്യാമ്പിൽ നിന്നുള്ളവരിൽ ചിലരും മന്ത്രിസഭയിൽ ഉണ്ടാകാനിടയുണ്ട്. മാത്രമല്ല, മൈക്കൽ ഗോവിന് ഒരു രാഷ്ട്രീയ തിരിച്ചുവരവിനുകൂടി ഋഷി വഴിയൊരുക്കിയേക്കും. അതേസമയം, രണ്ടു മന്ത്രിസഭകളിലും പ്രതിരോധമന്ത്രാലയത്തിന്റെ ചുമതല വഹിച്ച ബെൻ വാലസ് തിരിച്ചുവരാനുള്ള സാധ്യത ഇല്ല എന്നാണ് പൊതുവെ വിലയിരുത്തുന്നത്. പൊതു ധനത്തിലെ 40 ബില്യൺ പൗണ്ടിന്റെ കമ്മി നികത്താൻ, ഋഷി ഉദ്ദേശിക്കുന്ന ചെലവ് ചുരുക്കലുകളിൽ ഒരു പ്രധാന മേഖല പ്രതിരോധമാണ് എന്നുള്ളതാണ് അതിന്റെ കാരണം.
ചാൻസലർ ആയി ജെറെമി ഹണ്ട് തന്നെ തുടരുവാനാണ് സാധ്യത. ഇന്ന് തന്നെ , നിലവിലെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും പ്രതിസന്ധി മറികടക്കുന്നതിനുള്ള മാർഗ്ഗങ്ങളെ കുറിച്ചും ഹണ്ട് ഋഷിയുമായി സംസാരിക്കും എന്നറിയുന്നു. കഴിഞ്ഞ തവണ പ്രധാനമന്ത്രി പദത്തിലേക്ക് നടന്ന മത്സരത്തിൽ നിന്നും പുറത്തായതിനു ശേഷം ഋഷി സുനകിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച വ്യക്തികൂടി ആണ് ഹണ്ട്. ഇത്തവണയും ഋഷിക്ക് തന്നെയയിരുന്നു അദ്ദേഹത്തിന്റെ പിന്തുണ.
കഴിഞ്ഞ തവണ ചാൻസലർ ആയി ഋഷിയുടെ മനസ്സിൽ ഉണ്ടായിരുന്നത് ജനപ്രതിനിധി സഭയിലെ ട്രഷറി കമ്മിറ്റിയുടെ ചെയർമാൻ മെൽ സ്ട്രൈഡ് ആയിരുന്നു. കടുത്ത ഋഷി പക്ഷക്കാരനായ സ്ട്രൈഡ് പാർലമെന്ററി പാർട്ടിയിൽ ഏറെ ജനസമ്മതിയുള്ള വ്യക്തി കൂടിയാണ്. ഇത്തവണ നല്ലൊരു സ്ഥാനം തന്നെ അദ്ദേഹത്തിനും പ്രതീക്ഷിക്കാം. വിദേശ സെക്രട്ടറി സ്ഥാനത്തേക്ക് നോട്ടമിട്ടിരിക്കുന്ന ജെയിംസ് ക്ലവർലി, ബോറിസ് ജോൺസൺ പിന്മാറിയതോടെ ഋഷിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരുന്നു.
വിദേശകാര്യ വകുപ്പിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ചിട്ടുള്ള വ്യക്തി കൂടിയാണ് ക്ലവർലി. എന്നാൽ, ഫോറിൻ സെക്രട്ടറി സ്ഥാനം തന്റെ എതിരാളിയായിരുന്ന പെന്നി മോർഡൗണ്ടിന് നൽകാനാണ് സാധ്യത എന്നറിയുന്നു. ജനപ്രതിനിധി സഭയിലെ മുൻ ഫോറിൻ അഫയേഴ്സ് കമ്മിറ്റി ചെയർമാൻ ആയ ടോം ടുഗെൻഡറ്റും ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കാം. പക്ഷെ മന്ത്രി എന്ന നിലയിലുള്ള പ്രവർത്തി പരിചയം അദ്ദേഹത്തിന് കുറവാണ് എന്നുള്ളതൊരു ന്യുനതയാണ്.
കഴിഞ്ഞയാഴ്ച്ചയാണ് സുവെല്ലാ ബ്രേവർമാനെ പുറത്താക്കി ഗ്രാൻ ഷാപ്സ് ഹോം സെക്രട്ടറി ആയത്. ഋഷിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ഷാപ്സ്. മാതമല്ല, ഹോം ഓഫീസിനുള്ളിൽ കൂടുതൽ പ്രശ്നങ്ങൾ ഉയരാതിരിക്കാൻ ഷാപ്സിന് ഒരു അവസരം കൂടി കൊടുത്തേക്കാം. സുവെല്ല ബ്രേവർമാൻ ആ പദവിയിലേക്ക് തിരിച്ചെത്തില്ല എന്നത് ഉറപ്പാണ്. ഡൊമിനിക് റാബ് ആണ് ആസ്ഥാനത്തേക്ക് വരാൻ സാധ്യതയുള്ള മറ്റൊരു വ്യക്തി.
പ്രതിരോധ മന്ത്രി സ്ഥാനത്ത് ബെൻ വാലസ് തുടരുവാനുള്ള സാധ്യതയില്ല. എന്നൽ, വാലസ് ഇതുവരെ രാജിവെച്ചിട്ടില്ല എന്നു മാത്രമല്ല, ഋഷിയുമായി ചർച്ചകൾ തുടരുകയുമാണ്. അദ്ദേഹത്തെ പുറത്താക്കുന്നത് ഒരുപക്ഷെ പാർട്ടിയുടെ ഐക്യ സാധ്യതകളെ താളം തെറ്റിക്കും എന്ന ബോദ്ധ്യവും ഋഷിക്കുണ്ട്. അതുകൊണ്ട് തന്നെ ബെൻ കാലസിന് ഒരു മൂന്നാം ഊഴം ലഭിക്കാനും സാധ്യതയുണ്ട്. നിലവിൽ ഉപ മന്ത്രിയായ ജെയിംസ് ഹീപ്പിക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. രാഷ്ട്രീയത്തിൽ ഉദിച്ചുവരുന്ന നക്ഷത്രമായ ഹീപ്പി കടുത്ത സുനക് അനുയായി കൂടിയാണ്. നേരത്തേ ഈ പദത്തിൽ ഇരുന്ന മോർഡൗണ്ടിനേയും പരിഗണിച്ചേക്കാം.
നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന ആരോഗ്യ മേഖലയിൽ, ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ള ഒരു വ്യക്തിയെ തന്നെയാണ് ഋഷി തിരയുന്നത്. മൈക്ക്ൽ ഗോവിന് ഒരു സാധ്യതയുണ്ട്. ഋഷിയെ പിന്തുണക്കുന്ന ഗോവ് നിരവധി പുരോഗമനപരമായ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തികൂടിയാണ്. ട്രസ്സിന്റെ അടുത്ത അനുയായിയും സുഹൃത്തുമായ തെരെസ കോഫേയ്ക്കും ഒരു സാധ്യതയുണ്ട്.
കഴിഞ്ഞ മൂന്ന് മാസക്കാലത്തിൽ അഞ്ചു മന്ത്രിമാർ വന്ന വകുപ്പാണ് വിദ്യാഭ്യാസ വകുപ്പ്. നിലവിലുള്ള കിറ്റ് മാൽട്ട്ഹൗസ് തന്നെ തുടരാൻ സാധ്യതയുണ്ടെങ്കിലും സുനകിന്റെ അടുത്ത സുഹൃത്തായ കെമി ബാഡ്നോക്കിനും ഒരു സാധ്യതയുണ്ട്. ഏതായാലും വരും ദിനങ്ങൾ ഋഷിക്ക് മുൻപിൽ ഉയർത്തുക കടുത്ത വെല്ലുവിളികൾ ആയിരിക്കും എന്നത് ഉറപ്പാണ്. ട്രസ്സ് എടുത്തുകളഞ്ഞ പെൻഷനിലെ ട്രിപ്പിൾ ലോക്ക് തിരികെ കൊണ്ടു വരുമോ എന്നും ഇടക്കാല ബജറ്റ് എന്ന് പ്രഖ്യാപിക്കുമെന്നും ഒരു സ്ഥിരീകരണവും ഇതുവരെ ഋഷി നൽകിയിട്ടില്ല. കാർഡുകൾ കൂടുതൽ അടുത്തു പിടിച്ച് കളിക്കാനാണ് ഋഷി ഈ സാഹചര്യത്തിൽ താത്പര്യപ്പെടുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
Stories you may Like
- ഋഷി സുനക് ഹിന്ദുവാണോ എന്ന് സംശയിച്ച സോഷ്യൽ മീഡിയ പ്രൊഫൈലുകൾക്കുള്ള മറുപടി
- ഹിരോഷിമയിൽ താരമായി സെലെൻസ്കിയും മോദിയും
- കുട്ടിക്കാലത്ത് താനും വംശീയതയുടെ ഇരയായിട്ടുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്
- ഹിന്ദുവായതിൽ തനിക്ക് അഭിമാനം: ഋഷി സുനക്
- ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര കരാറിനെ കുറിച്ചുള്ള ചർച്ചകൾ തുടരും
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്