കെട്ടുതാലി വിറ്റ കാശുമായി ടാൻസാനിയയിൽ നിന്നും സ്രേക്ഷ ലെസ്റ്ററിൽ എത്തുമ്പോൾ അറിഞ്ഞിരുന്നില്ല തന്റെ കൊച്ചുമകൻ ഈ രാജ്യം ഭരിക്കുമെന്ന്; തന്റെ ഫാർമസിയിലെ പ്രിസ്ക്രിപ്ഷനുമായി മകനെ സൈക്കിളിൽ വീട്ടിലേക്ക് വിട്ടപ്പോൾ ഉഷയും ഓർത്തില്ലത്; കുടിയേറ്റക്കാരന്റെ മകൻ വെള്ളക്കാരെ പ്രതിസന്ധിയിൽ നിന്നും കരകയറ്റാൻ ഇറങ്ങുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ഋഷി സുനാക് എന്ന ഇന്ത്യൻ വംശജന്റെ ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര ആരംഭിക്കുന്നത് 42 വർഷം മുൻപ് അദ്ദേഹം പിറന്നുവീണ സൗത്താംപ്ടണിലെ ജനറൽ ഹോസ്പിറ്റലിൽ നിന്നല്ല തുടങ്ങുന്നത്. അവിടെനിന്നും ഏകദേശം അര മൈൽ ദൂരെയുള്ള എ 35 ലെ തിരക്കേറിയ ഒരു റൗണ്ട് എബൗട്ടിൽ നിന്നുമാണ്. അവിടെ ഇന്നും ചുവന്ന ഇഷ്ടികകൾ കൊണ്ട് തീർത്ത ഒരു നിര കടകൾ കാണാം. ഒരു ബാർബർ ഷോപ്പ്, നെയിൽ സലൂൺ, ബേക്കറി, ഒരു ഡെന്റീഷ്യൻ എല്ലാം അവിടെയുണ്ട്. അതിനിടയിലായി എൻ എച്ച് എസിന്റെ, നീല നിറത്തിലുള്ള ഒരു ലോഗോയും കാണാം.
ഈ കട പതിറ്റാണ്ടുകളോളം അറിയപ്പെട്ടിരുന്നത് സുനക് ഫാർമസി എന്നായിരുന്നു. കഴിഞ്ഞ ഏതാനും വർഷം മുൻപ് വിരമിക്കുന്നത് വരെ ഋഷി സുനാകിന്റെ അമ്മ ഉഷ സുനക് നടത്തിയിരുന്ന ഫാർമസി ആയിരുന്നു അത്. മറ്റേതൊരു ചെറുകിട സംരംഭങ്ങളേയും പോലെ ഇതും ഒരു കുടുംബ ബിസിനസ്സ് ആയിരുന്നു. തന്റെ കൗമാര കാലത്ത് ഇന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി അവിടെ നിന്നും മരുന്നുകൾ സൈക്കിളിൽ കൊണ്ടുപോയി ഉപഭോക്താക്കൾക്ക് നൽകുമായിരുന്നു. പിന്നീട് എക്കണോമിക്സ് എ ലെവലിൽ പഠിക്കാൻ ചേർന്നപ്പോൾ മുതൽ കടയിലെ കണക്കുകൾ നോക്കുന്നതും ഋഷിയുടെ ചുമതലായായി.
ആവശ്യത്തിന് പ്രശസ്തിയും സ്വത്തും സമ്പാദിച്ച, ഇന്ത്യൻ കുടിയേറ്റക്കാരുടെ രണ്ടാം തലമുറയിൽ പെട്ട ഋഷി ഇപ്പോൾ അധികാരവും കൈപ്പിടിയിൽ ഒതുക്കുകയാണ്. തന്റെ പിതാമഹന്മാർക്ക് അഭയം നൽകിയ ഒരു രാഷ്ട്രത്തെ തകർച്ചയിൽ നിന്നും കൈപിടിച്ച് ഉയർത്തുവാനുള്ള ദൗത്യം ഏറ്റെടുക്കുകയാണ്. രാഷ്ട്രീയത്തിൽ തലതൊട്ടപ്പന്മാർ ഇല്ലാത്ത ഋഷി സുനക്, തന്റെ നൈപുണ്യവും, രാഷ്ട്രീയ നയതന്ത്രജ്ഞതയും പിന്നെ ഏറെ ഭാഗ്യവും കൊണ്ടാണ് ഈ നിലയിൽ എത്തിയത്. അതിനൊപ്പം ഋഷിക്ക് ലഭിച്ച ഉന്നതമായ വിദ്യാഭ്യാസവും ഇതിന് അദ്ദേഹത്തെ സഹായിച്ചു.
പത്നി അക്ഷതയുടെയും മക്കൾ കൃഷ്ണയുടെയും അനൗഷ്കയുടെയും കൈപിടിച്ച് ഋഷി സുനാക് നമ്പർ 10 ഡൗണിങ് സ്ട്രീറ്റിൽ എത്തുമ്പോൾ ആ മുഹൂർത്തം ചരിത്രത്തിൽ രേഖപ്പെടുത്തുവാൻ നിരവധി കാരണങ്ങൾ ഉണ്ട്. ഒന്നാമത്തേത്, ഇതുപോലൊരു സാധാരണ ചെറുകിട വ്യാപാരിയുടെ മകൾ പ്രധാനമന്ത്രി ആയതിനെ ഇത് ഓർമ്മിപ്പിക്കുന്നു എന്നതാണ്. തന്റെ രാഷ്ട്രീയ ഗുരുവായി ഋഷി വിശേഷിപ്പിക്കാറുള്ള മാർഗരറ്റ് താച്ചറും ഋഷി പിന്നിട്ട വഴികളിലൂടെ നമ്പർ 10 ഡൗണിങ് സ്ട്രീറ്റിൽ എത്തിയതാണ്.
രണ്ടാമത്തേത്, രാഷ്ട്രീയത്തിൽ ഋഷിയുടെ ഉയർച്ച ദർശിച്ച വേഗതയാണ്. ടോറി എം പിയായി തെരഞ്ഞെടുക്കപ്പെട്ട് വെറും ഏഴു വർഷങ്ങൾക്ക് ഇപ്പുറമാണ് അദ്ദേഹം രാജ്യത്തെ ഏറ്റവും വലിയ അധികാര സ്ഥനത്ത് എത്തുന്നത്. വംശീയത ഇപ്പോഴും ജീവനോടെയിരിക്കുന്ന ഒരു രാഷ്ട്രീയത്തിലാണ് ഋഷി ഈ നേട്ടം കൈവരിച്ചത് എന്നതുകൂടി ഒർക്കണം. ഇതോടെ വെള്ളക്കാരൻ അല്ലാത്ത ഒരാൾ ഭരിക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമായി മാറിയിരിക്കുകയാണ് ബ്രിട്ടൻ. ഭഗവദ് ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്ന ഒരു വ്യക്തിയെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ഒരു ജനത മുഴുവൻ.
ഋഷിയുടെ ഈ അതുല്യങ്ങളായ നേട്ടങ്ങൾക്കൊക്കെയും വലിയൊരു കാരണം ആ പൈതൃകം തന്നെയാണ്. താൻസാനിയയിലെ ഒരു വിദൂര ഗ്രാമത്തിൽ കുടിയേറിയ പഞ്ചാബി വംശജറുടെ കുടുംബത്തിൽ നിന്നും സ്രാക്ഷ എന്ന സ്ത്രീ ബ്രിട്ടനിൽ കുടിയേറുന്നതോടെയാണ് തികച്ചും അസാധാരണമായ കഥ തുടങ്ങുന്നത്. കെട്ടുതാലി പോലും വിറ്റ് താൻസാനിയയിൽ നിന്നും യു കെയിലെക്കുള്ള വിമാനടിക്കറ്റും വാങ്ങി ബ്രിട്ടനിലെത്തുമ്പോൾ ആ പഞ്ചാബി വനിതക്ക് കൂട്ടിനുണ്ടായിരുന്നത് മനോധൈര്യവും നിശ്ചയ ദാർഢ്യവും മാത്രമായിരുന്നു. തന്റെ കുടുംബത്തിന് നല്ലൊരു ജീവിതം നൽകണമെന്ന ഒടുങ്ങാത്ത ആഗ്രഹവും.
1966-ൽ ഭർത്താവിനേയും കുട്ടികളേയും താൻസാനിയയിൽ വിട്ട് ഒറ്റക്ക് യാത്രചെയ്ത് ലെസ്റ്ററിൽ എത്തിയ സ്രാക്ഷ പക്ഷെ അപ്പോൾ വിചാരിച്ചിരുന്നില്ല താൻ ഒരു ചരിത്രത്തിന് തുടക്കമിടുകയായിരുന്നു എന്ന്. അവിടെ ഒരു സ്ഥാപനത്തിൽ ബുക്ക് കീപ്പർ ആയി ജോലി ആരംഭിച്ച അവർ ഒരു വർഷത്തിനു ശേഷം കഠിനാമായി അദ്ധ്വാനിച്ചുണ്ടാക്കിയ തുകയാൽ തന്റെ കുടുംബത്തെയും ബ്രിട്ടനിൽ എത്തിച്ചു. അവരുടെ മക്കളിൽ ഒരാളാണ് ഋഷി സുനകിന്റെ അമ്മയായ ഉഷ സുനക്.
അമ്മയുടെ അതേ രക്തം ഞരമ്പിലോടുന്ന ഉഷയും അദ്ധ്വാനത്തിന്റെ കാര്യത്തിൽ ഒട്ടും പിറകിൽ അല്ലായിരുന്നു. പഠനത്തിൽ അതീവ ശ്രദ്ധ കേന്ദ്രീകരിച്ച അവർ ആസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഫർമസി കോഴ്സിൽ ബിരുദമെടുത്തു. പിന്നീട് ഒരു കുടുംബ സുഹൃത്ത് വഴിയാണ് യശ്വീർ സുനകിനെ കണ്ടു മുട്ടുന്നതും 1977-ൽ വിവാഹിതരാകുന്നതും. അവരുടെ മൂത്ത മകനാണ് ഋഷി സുനക്. രണ്ടാമത്തെ മകൻ, സഞ്ചയ് സുനക് ഒരു ക്ലിനിക്കൽസൈക്കോളജിസ്റ്റും ന്യുറോ സൈക്കോളജിസ്റ്റുമാണ്. മകൾ രാഖി ഐക്യരാഷ്ട്ര സഭയിൽ ജോലി ചെയ്യുന്നു.
മറ്റേതൊരു കുടിയേറ്റ കുടുംബത്തെയും പോലെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പൂർണ്ണമായും മനസ്സിലാക്കിയവരായിരുന്നു ഋഷിയുടെ മാതാപിതാക്കളും. അതുകൊണ്ടുതന്നെ, തങ്ങളുടെ നിലക്ക് സാധ്യമായ മികച്ച വിദ്യാഭ്യാസം മക്കൾക്ക് നൽകുവാൻ അവർ ശ്രമിച്ചിരുന്നു. സ്വകാര്യ സ്കൂളുകളിൽ പഠനം ആരംഭിച്ച ഋഷി ക്രിക്കറ്റിലും ഹോക്കിയിലും മികവ് കാട്ടിയിരുന്നു. എന്നും ആൾക്കൂട്ടത്തിൽ തലയുയർത്തി നിന്ന വ്യക്തിത്വമായിരുന്നു ഋഷിയുടേതെന്ന് പഴയ സ്കൂൾ ടീച്ചർ ജ്യുഡി ഗ്രിഗറി ഒർക്കുന്നു. മാത്രമല്ല, അസാധാരണമായ നർമ്മബോധവും ഉണ്ടായിരുന്നു.
വേനലവധിയിൽ സൗത്താംപടണിലെ ഇന്ത്യൻ റെസ്റ്റോറന്റിൽ വെയ്റ്റർ ആയും ജോലി ചെയ്തിട്ടുണ്ട് ഋഷി സുനക്. പിന്നീട് ഓക്സ്ഫോർഡിലെ പ്രശസ്തമായ ലിങ്കൻ കോളേജിൽ നിന്നും തത്വശാസ്ത്രത്തിലും, രാഷ്ട്രമീമാംസയിലും സാമ്പത്തിക ശാസ്ത്രത്തിലും ഫസ്റ്റ് ക്ലാസ് ബിരുദമെടുത്തു. മയക്കുമരുന്നോ സിഗരറ്റോ ഒരിക്കൽ പോലും ഉപയോഗിച്ചിട്ടില്ല എന്ന് അഭിമാനത്തോടെ പറയുന്ന ഋഷി സുനാക്, ചായ പോലും കുടിക്കാത്ത വ്യക്തിയായിരുന്നു എന്ന് പഴയ സുഹൃത്തുക്കൾ പറയുന്നു.
ഓക്സ്ഫോർഡ് പഠനത്തിനു ശേഷം ഗോൾഡ്മാൻ സാഷിൽ ജോലിക്ക് കയറിയ ഋഷി ലണ്ടനിലേക്ക് താമസം മാറ്റി. മൂന്ന് വർഷത്തിനു ശേഷം ഫുൾബ്രൈറ്റ് സ്കൊളർഷിപ്പോടെ 2005 -ൽ കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ എം ബി എ പഠനത്തിനെത്തുകയും ചെയ്തു. അവിടെ വച്ചാണ് ഋഷിയുടെ ജീവിതത്തിൽ മറ്റൊരു വഴിത്തിരിവുണ്ടകുന്നത്. ഇന്ത്യൻ ബിൽ ഗേയ്റ്റ്സ് എന്നറിയപ്പെടുന്ന, ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂർത്തിയുടെ മകൾ അക്ഷതാ മൂർത്തി ഋഷിയുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കുന്നത് അവിടെവച്ചാണ്.
2000-ൽ ബാംഗ്ലൂരിൽ വെച്ച് ആഡംബരമായി നടന്ന വിവാഹ ചടങ്ങിലൂടെ അവർ പിന്നീട് ഒന്നായി മാറി. കുറച്ചു നാളുകൾക്ക് ശേഷം അവർ സാന്റാ മോണിക്കയിലേക്ക് മാറി. അവിടെയാണ് തെലെമെ പാർട്നഴ്സ് എന്ന നിക്ഷേപ കമ്പനി രൂപീകരണത്തിൽ ഋഷി സുപ്രധാന പങ്ക് വഹിച്ചത്. ഇപ്പോഴും അവർക്ക് അവിടെ ഒരു പെന്റ്ഹൗസ് സ്വന്തമായി ഉണ്ട്. ഒഴിവുകാലം ചെലവഴിക്കാൻ കുടുംബസമേതം അവർ ഇവിടെ എത്താറുമുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്