എന്നെ ആളുകൾ വിളിക്കുന്നത് പുതിയ കോഹ്ലി എന്നാണ്; പക്ഷേ അത് സത്യമല്ല.. കോഹ്ലി ഒന്നേയുള്ളൂ; മുമ്പ് ഒരു കോഹ്ലി ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല...!''; സമൂഹമാധ്യമങ്ങളിൽ വൈറലായി കോഹ്ലിയുടെ ഐതിഹാസിക ഇന്നിങ്ങ്സിനെക്കുറിച്ചുള്ള കുറിപ്പ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നാളുകളായി തുടരുന്ന മോശം ഫോമിന്റെ പേരിൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്ന താരമാണ് വിരാട് കോഹ്ലി. മോശം ഫോം തുടർക്കഥയായപ്പോൾ കോഹ്ലിയുടെ കാലം കഴിഞ്ഞെന്നും പ്രതികരണങ്ങൾ ഉയർന്നു.അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ പോലും വിമർശിക്കപ്പെട്ടു.എന്നാൽ എല്ലാത്തിനുമുള്ള ഉത്തരമായിരുന്നു ഇന്നത്തെ ഇന്ത്യ- പാക്കിസ്ഥാൻ മത്സരം.തികച്ചും സ്വപ്ന സമാനമായ ഒരു ഇന്നിങ്ങ്സിലുടെ കോഹ്ലി മറുപടി പറഞ്ഞിരിക്കുകയാണ്.
കോഹ്ലി ആരാധാകരും ക്രിക്കറ്റ് ആരാധകരും ഒരുപോലെ ആഘോഷിക്കുമ്പോൾ സമൂഹമാധ്യമത്തിൽ സന്ദീപ് ദാസ് പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്.ബാബർ അസമിന്റെ ഒരു പ്രതികരണം മുൻനിർത്തിയാണ് അദ്ദേഹത്തിന്റെ കുറിപ്പ്.എന്നെ ആളുകൾ വിളിക്കുന്നത് പുതിയ കോഹ്ലി എന്നാണ്. പക്ഷേ അത് സത്യമല്ല. കോഹ്ലി ഒന്നേയുള്ളൂ. മുമ്പ് ഒരു കോഹ്ലി ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല...!''എന്ന ബാബറിന്റെ വരികളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്..
കുറിപ്പിന്റെ പൂർണ്ണരൂപം
2017ൽ പാക്കിസ്ഥാനിലെ ഗുജ്രൻവാലയിൽ ഒരു ഓപ്പൺ ക്രിക്കറ്റ് ട്രയൽ നടന്നു. ആ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് പ്രായപരിധി നിശ്ചയിച്ചിരുന്നില്ല. ജഴ്സിയും ബൂട്ട്സും പോലും നിർബന്ധമായിരുന്നില്ല! മുൻ പാക് ഫാസ്റ്റ് ബോളർ അക്വിബ് ജാവേദ് ആണ് ക്യാമ്പിന് നേതൃത്വം കൊടുത്തത്.പതിനായിരക്കണക്കിന് ബോളർമാരാണ് ആ വേദിയിൽ ഭാഗ്യം പരീക്ഷിക്കാനെത്തിയത്. അക്കൂട്ടത്തിൽ അതിശക്തനായ ഒരു പയ്യനുണ്ടായിരുന്നു. അവൻ എറിഞ്ഞ ഒരു പന്ത് 92 മൈൽ വേഗത്തിലാണ് ചീറിപ്പാഞ്ഞെത്തിയത്! ആ ഒറ്റ ഡെലിവെറിയുടെ പേരിൽ അക്വിബ് അവന് സെലക്ഷൻ നൽകി! ആ യുവാവിന്റെ പേരാണ് ഹാരിസ് റൗഫ്!
ഗുജ്രൻവാലയിലെ ക്യാമ്പിൽനിന്ന് പാക്കിസ്ഥാന്റെ പച്ച ജഴ്സിയിലേയ്ക്ക് വളരെ വേഗത്തിലാണ് റൗഫ് എത്തിപ്പെട്ടത്. ഒരു സിനിമയ്ക്ക് സ്കോപ്പുള്ള ജീവിതമാണ് റൗഫിന്റേത്. 23 വയസ്സുവരെ ഹാർഡ് ബോൾ കൈ കൊണ്ട് തൊടാതിരുന്ന,മൊബൈൽ ഷോപ്പിൽ സെയിൽസ്മാനായി ജോലി നോക്കിയിരുന്ന ഒരാൾ കണ്ണടച്ചുതുറക്കുന്ന സമയം കൊണ്ട് ദേശീയ ടീമിന്റെ പ്രീമിയം ബോളറായിത്തീരുന്നു...!
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ ടി-20 ലോകകപ്പ് മത്സരത്തിൽ നിത്യവൈരികളായ ഇന്ത്യയെ നേരിടാനിറങ്ങുമ്പോൾ പാക്കിസ്ഥാന്റെ രഹസ്യായുധം റൗഫായിരുന്നു. 150 കിലോമീറ്റർ വരെ ക്ലോക് ചെയ്യുന്ന,എക്സ്ട്രാ ബൗൺസ് സൃഷ്ടിച്ച് ബാറ്റർമാരെ വട്ടംകറക്കുന്ന റൗഫ്!
ടോസിന്റെ സമയത്ത് രവിശാസ്ത്രി പറഞ്ഞു-''ഇതൊരു കൊളോസിയമാണ്!''പഴയ റോമാസാമ്രാജ്യത്തിലെ വമ്പൻ സ്റ്റേഡിയത്തിന്റെ പേരാണ് കൊളോസിയം. ആ വേദിയിൽ വെച്ച് ദ്വന്ദയുദ്ധങ്ങൾ നടക്കുമായിരുന്നു. അവയിൽ പങ്കെടുക്കുന്ന മല്ലന്മാർ 'ഗ്ലാഡിയേറ്റർ' എന്നറിയപ്പെട്ടു. മനുഷ്യരെ മാത്രമല്ല,മൃഗങ്ങളെയും നേരിടാൻ കെല്പുള്ളവരായിരുന്നു ഗ്ലാഡിയേറ്റർമാർ!എം.സി.ജിയിലെ കൊളോസിയത്തിൽ 160 റൺസിന്റെ വിജയലക്ഷ്യമാണ് പാക്കിസ്ഥാൻ മുന്നോട്ടുവെച്ചത്.
ഇന്ത്യൻ ഗ്ലാഡിയേറ്റർമാരെ പാക് പേസ് പട കടിച്ചുകീറിക്കൊണ്ടിരിക്കുകയായിരുന്നു. ഹാരിസ് റൗഫ് രോഹിത് ശർമ്മയുടെയും സൂര്യകുമാർ യാദവിന്റെയും വിക്കറ്റുകൾ അരിഞ്ഞിട്ടു. മറുവശത്ത് ഷഹീൻ അഫ്രീഡിയും നസീം ഷായും തീ തുപ്പുന്നുണ്ടായിരുന്നു!
ഇന്ത്യയ്ക്ക് 30 പന്തുകളിൽനിന്ന് 60 റൺസ് ആവശ്യമായിരുന്ന സമയത്താണ് റൗഫ് തന്റെ മൂന്നാമത്തെ ഓവറിനുവേണ്ടി എത്തിയത്. കേവലം ആറ് റൺസ് മാത്രമാണ് അയാൾ വഴങ്ങിയത്. അതിലൊരു പന്ത് എതിരാളിയുടെ ബാറ്റ് രണ്ട് കഷ്ണമാക്കി എന്ന് തോന്നിപ്പിച്ചിരുന്നു! ഇടിമിന്നൽ പോലെയാണ് റൗഫിന്റെ ഡെലിവെറികൾ വില്ലോയിൽ പതിച്ചിരുന്നത്!
ക്രീസിലുണ്ടായിരുന്ന ഇന്ത്യൻ ബാറ്റർക്ക് യാതൊരു കുലുക്കവും ഇല്ലായിരുന്നു. അയാൾ ഒന്ന് ചിരിച്ചു. സ്വന്തം ബാറ്റിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്തി. കൊളോസിയത്തിലെ അങ്കം ജയിച്ച് സാമ്രാജ്യം വിപുലീകരിക്കാമെന്ന ആത്മവിശ്വാസമാണ് ആ മുഖത്ത് കണ്ടത്!ഒരു ലക്ഷത്തോളം വരുന്ന കാണികളിലെ നല്ലൊരു പങ്കും ആർത്തുവിളിച്ചു-''കമോൺ വിരാട് കോഹ്ലീ. നമ്മുടെ ടീമിനെ രക്ഷിക്കൂ...!''
നസീം ഷായുടെ അടുത്ത ഓവർ പാക്കിസ്ഥാന്റെ വിജയസാദ്ധ്യതകൾ വർദ്ധിപ്പിച്ചു. അപ്പോഴും വിരാടിന്റെ മുഖത്ത് ഭയത്തിന്റെ സൂചന പോലും ദൃശ്യമായില്ല. 18 പന്തുകളിൽ 48 റൺസ് വേണം എന്ന് സ്കോർബോർഡ് വിളിച്ചുപറഞ്ഞു.
അഫ്രിഡിയുടെ അടുത്ത ഓവറിൽ വിരാട് 3 ബൗണ്ടറികളാണ് നേടിയത്. അതും മൂന്ന് ദിശകളിലേയ്ക്ക്! ആരാധകർ സ്വയം പറഞ്ഞു-
''കണ്ടെടോ ഞാൻ എന്റെ പഴയ വിരാടിനെ...!''
യഥാർത്ഥ വെല്ലുവിളി അപ്പോഴും അവശേഷിച്ചിരുന്നു-റൗഫിന്റെ നാലാമത്തെ ഓവർ. ആദ്യ നാല് പന്തുകൾ റൗഫ് മനോഹരമായി തൊടുത്തുവിട്ടു. ഇന്ത്യയുടെ പരാജയം ഉറപ്പായി. ബാക്കിയുള്ള രണ്ട് പന്തുകളും ഗാലറിയിൽ പതിച്ചാൽ മാത്രമേ നീലപ്പടയ്ക്ക് സാദ്ധ്യതയുണ്ടായിരുന്നുള്ളൂ.വിരാട് അതുതന്നെ ചെയ്തു. മുഖമടച്ചുള്ള പ്രഹരം പോലെ റൗഫിനെതിരെ രണ്ട് സിക്സറുകൾ! ഷോർട്ട് ഓഫ് എ ലെങ്ത്തിൽ പിച്ച് ചെയ്ത പന്തിനെ സൈറ്റ് സ്ക്രീനിനുമുകളിലൂടെയാണ് പറത്തിവിട്ടത്! അവിശ്വസനീയം എന്ന വാക്കിനെപ്പോലും നാണിപ്പിക്കുന്ന ഹിറ്റ്! ഫാൻസ് വീണ്ടും മുറുമുറുത്തു-
''ഇത് 2016ലെ വിരാട് തന്നെ! മദമിളകിയ കൊമ്പനെപ്പൊലെ സകലതും ചവിട്ടിമെതിച്ചിരുന്ന ഉഗ്രപ്രതാപിയായിരുന്ന വിരാട്...!''
നവാസിന്റെ അവസാന ഓവറിലും ഡ്രാമയുടെ അതിപ്രസരമാണ് കണ്ടത്. വിരാടിന്റെ മനഃസ്സാന്നിദ്ധ്യവും അശ്വിന്റെ ബ്രില്യൻസും കുറച്ച് ഭാഗ്യനിമിഷങ്ങളും സമ്മേളിച്ചപ്പോൾ ഇന്ത്യ ജയിച്ചു! വിരാട് അത് അർഹിച്ചിരുന്നു എന്ന് പറയുന്നതാകും ശരി!
സഹതാരങ്ങൾ ചുംബനങ്ങൾ കൊണ്ട് മൂടിയപ്പോൾ വിരാട് കണ്ണുനീർ പൊഴിക്കുകയായിരുന്നു. പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് സ്വീകരിക്കുമ്പോഴും അയാൾ വിതുമ്പുകയായിരുന്നു. വിരാടിന് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല ; നമുക്കും!
ടി-20 ലോകകപ്പ് കഴിഞ്ഞാൽ വിരാട് വിരമിക്കണം എന്ന് ഒളിഞ്ഞും തെളിഞ്ഞും ചിലർ അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രായത്തിലും ആറ് സെക്കന്റ് കൊണ്ട് ഡബിളുകൾ ഓടിയെടുക്കുന്ന വിരാടിനെക്കുറിച്ചാണ് ആ സ്റ്റേറ്റ്മെന്റ് വന്നത്!
ഇന്ത്യൻ ടീമിലെ എറ്റവും മൂല്യമുള്ള വിക്കറ്റ് സൂര്യകുമാറിന്റേതാണ് എന്ന് ഹർഷ ഭോഗ്ലെ കമന്ററി ബോക്സിലൂടെ പറഞ്ഞിരുന്നു. മൂന്നുവർഷങ്ങൾക്കുമുമ്പ് ഇത്തരമൊരു പ്രസ്താവന ഇറക്കാൻ ഹർഷ ധൈര്യപ്പെടുമായിരുന്നോ?വിരാടിന് മോശം സമയം വന്നപ്പോൾ പലരും അയാളെ എഴുതിത്ത്ത്തള്ളി. ലോകകപ്പിൽ അയാളൊരു ബാദ്ധ്യതയാകും എന്ന് പ്രവചിച്ചു. എന്നിട്ടും നിർണായക സമയത്ത് രക്ഷകനാകാൻ വിരാട് തന്നെ വേണ്ടിവന്നു.
എം.സി.ജിയിലെ വമ്പൻ ജനാവലിയോട് വിരാട് നിറകണ്ണുകളോടെ പറഞ്ഞിരുന്നു-''ഞാൻ തളർന്നുപോയപ്പോൾ നിങ്ങളാണ് എന്റെ കൂടെനിന്നത്. നിങ്ങളോടാണ് എനിക്ക് കടപ്പാടുള്ളത്...!''വിരാടിനെ സ്നേഹിക്കുന്നവർ ആ വരികൾ മരണം വരെ മറക്കില്ല. ഇനിയുള്ള ജീവിതകാലം മുഴുവനും ഞാൻ പറഞ്ഞുനടക്കും-''ഞാൻ ഈ ദിവസം ജീവനോടെയുണ്ടായിരുന്നു. വിരാടിന്റെ ഇന്നിങ്സ് ഞാൻ തത്സമയം കണ്ടിരുന്നു...''
ഇതുപോലൊരു പ്രകടനം കൺകുളിർക്കെ കാണുക! ഒരു കളിപ്രേമിക്ക് അതിനേക്കാൾ വലിയ സായൂജ്യം വേറെ കിട്ടാനുണ്ടോ!?
ഷഹീൻ എന്നത് ഒരു പേർഷ്യൻ വാക്കാണ്. രാജകീയം എന്നാണ് അതിന്റെ അർത്ഥം. പക്ഷേ ഷഹീൻ അഫ്രീഡി ഒരു കാര്യം മറന്നുപോയി. ക്രിക്കറ്റ് ലോകത്ത് ഒരേയൊരു രാജാവേ ഉള്ളൂ. അത് കിങ്ങ് കോഹ്ലിയാണ്...!ഹാരിസ് റൗഫ് ഇപ്പോൾ പരിതപിക്കുന്നുണ്ടാകും. ഇത്രയെല്ലാം പൊരുതിയിട്ടും എങ്ങനെ തോറ്റുപോയി എന്ന് അയാൾ ആലോചിക്കുന്നുണ്ടാവും. പാക് ക്യാപ്റ്റൻ ബാബർ അസമിന് റൗഫിനെ ആശ്വസിപ്പിക്കാൻ കഴിഞ്ഞേക്കും-
''റൗഫ്,ഗുജ്രൻവാലയിൽനിന്ന് മെൽബണിലേയ്ക്ക് ഒരുപാട് ദൂരമുണ്ട്. നീ പിന്നിട്ട വഴികൾ ബഹുമാനമർഹിക്കുന്നതാണ്. പക്ഷേ സ്വന്തം അച്ഛൻ മരിച്ചുകിടക്കുന്ന സമയത്തുപോലും കൈവിറയ്ക്കാതെ ബാറ്റ് ചെയ്തവനാണ് വിരാട്. അയാളെ ജയിക്കാൻ നീ കൊണ്ട വെയിലും ഒഴുക്കിയ വിയർപ്പും മതിയാവില്ല...!''റൗഫിന്റെ മുഖത്ത് ചെറിയ ആശ്വാസം പരക്കുമ്പോൾ ബാബർ തുടരും-
''എന്നെ ആളുകൾ വിളിക്കുന്നത് പുതിയ കോഹ്ലി എന്നാണ്. പക്ഷേ അത് സത്യമല്ല. കോഹ്ലി ഒന്നേയുള്ളൂ. മുമ്പ് ഒരു കോഹ്ലി ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല...!''
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്