പിണറായി ലണ്ടനിലെത്തിയപ്പോൾ പാകിസഥാൻ വംശജരും കാണാനെത്തിയെന്ന് പരാതി; മുസ്ലിം ആയത് ആഷിഖിന്റെ തെറ്റാണോയെന്നു കൈരളി യുകെ; സമ്മേളനം നിയന്ത്രിച്ചത് ഇന്ത്യാ വിരുദ്ധനോ? സമ്മേളന നടത്തിപ്പും ചുമതലക്കാരും വിവാദ കേന്ദ്രം; പാർട്ടിക്കാർക്കിടയിലെ തമ്മിലടി പിണറായി സന്ദർശനത്തിൽ കരിനിഴൽ വീഴ്ത്തുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: വിവാദത്തിനൊപ്പമാണ് എന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ യാത്രകൾ. അതേ വിവാദം തുടർച്ചയായുള്ള വിദേശ യാത്രകളിലും അദ്ദേഹത്തെ തുടരുന്നു. മുൻപ് നടത്തിയ ഡച്ച് യാത്രയിലും പ്രളയത്തെ തുടർന്നുള്ള ദുബായ് യാത്രയിലും എല്ലാം ഇതേ വിവാദത്തിന്റെ അകമ്പടിയുണ്ട്.
ഏറ്റവും ഒടുവിലായി ആഴ്ചകൾക്ക് മുന്നേ വിദേശ പര്യടനത്തിന്റെ ഭാഗമായി ലണ്ടനിൽ നടന്ന യൂറോപ്പ് മേഖലാതല ലോക കേരള സഭ സമ്മേളനവും വിവാദത്തിലാണ് കലാശിച്ചത്. എന്തിനു വേണ്ടി ആയിരുന്നു ആ സമ്മേളനം, അതുവഴി പ്രവാസികൾക്ക് എന്ത് ഗുണം ഉണ്ടായി എന്ന വിമർ്ശനത്തോട് സർക്കാർ ഉയർത്തിക്കാട്ടിയത് മൂവായിരം നഴ്സുമാരെ എത്തിക്കാൻ ഒരു ഏജൻസിയിൽ നിന്നും ലഭിച്ച കരാറാണ്. എന്നാൽ ഓരോ വർഷവും പതിനായിരക്കണക്കിന് മലയാളി നഴ്സുമാർ എത്തുന്ന നാട്ടിൽ ഈ കരാർ വഴി എന്ത് നേട്ടമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന ചോദ്യവും വൻ മാധ്യമ ചർച്ചയിലാണ് അവസാനിച്ചത്.
അതിനു മാധ്യമങ്ങൾ കുറച്ചുകൂടി സഹകരണ നിലപാട് പുലർത്തണം എന്ന നീണ്ട മറുപടി എഴുതിയാണ് നോർക്കയുടെ ചുമതലക്കാരൻ ആയ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. എന്നാൽ ഇപ്പോൾ സമ്മേളന നടത്തിപ്പ് തന്നെ ശരിയായിരുന്നില്ല എന്ന പുതിയ വിവാദമാണ് ചൂട് പിടിച്ചിരിക്കുന്നത്. ഇതാകട്ടെ രൂപം കൊണ്ടത് യുകെയിലെ പാർട്ടി അണികൾക്കിടയിൽ നിന്ന് തന്നെയാണ് എന്നതാണ് വെറും പ്രതിപക്ഷ ആരോപണം എന്നതിനേക്കാൾ ഗൗരവം നൽകുന്നതും. ലോക കേരള സഭയിലെ ജൂനിയർ പ്രതിനിധി ആയ ആഷിക് മുഹമ്മദ് എല്ലാ കാര്യങ്ങളുടെയും ചുമതല ഏറ്റെടുത്തപ്പോൾ പാർട്ടിയിൽ മുതിർന്നവർ വെറും കാഴ്ച്ചകാരുടെ റോളിലേക്ക് ഒതുങ്ങുക ആയിരുന്നു എന്നതും പുതിയ വിവാദത്തിന്റെ മൂല ബിന്ദുവായി പരിഗണിക്കപ്പെടുന്നു.
പാർട്ടി പരിപാടി പോലെയായിപ്പോയെന്നു ആദ്യ വിവാദം
ലോക കേരള സഭ ലണ്ടനിൽ നടത്താം എന്ന ചർച്ച വന്നപ്പോൾ തന്നെ പാർട്ടി പരിപാടി പോലെ ആയിപ്പോകരുത് എന്ന ഇടതു അനുഭാവികൾ ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പിൽ നടന്ന ചർച്ചയിൽ ഒറ്റപ്പെട്ടു പോയതോടെ കേംബ്രിഡ്ജ് കൗൺസിലറും മുൻപ് പാർട്ടിയുമായി സജീവമായി സഹകരിച്ചു പ്രവർത്തിച്ചിരുന്ന അഡ്വ ബൈജു തിട്ടാല അടക്കമുള്ളവർ മാധ്യമങ്ങൾ വഴി തന്നെ സമ്മേളന നടത്തിപ്പിലെ പോരായ്മകൾ തുറന്നെതിർത്തിരുന്നു. ഈ ഘട്ടത്തിലാണ് സമ്മേളനത്തിന്റെ ചുമതലക്കാരൻ ആയ ലോക കേരള സഭ അംഗം മുഹമ്മദ് ആഷിക് തന്നിഷ്ട പ്രകാരം പ്രതിനിധികളെ തിരുകി കയറ്റി എന്ന ആരോപണം ഉയർന്നത്. യുകെ മലയാളി സമൂഹത്തിലെ പ്രൊഫഷണലുകളും സാമൂഹ്യ പ്രവർത്തകരും അനുഭവ സമ്പത്തുള്ളവരും ഒക്കെ ഒഴിവാക്കപ്പെട്ടപ്പോൾ വിദ്യാർത്ഥികൾ ആയി എത്തിയവർ ഇടിച്ചു കയറുകയും അവരുടെ പ്രശനങ്ങൾ അവതരിപ്പിക്കാത്ത ഫോട്ടോ എടുത്തു മടങ്ങുകയും ചെയ്തു എന്നൊക്കെയാണ് സമ്മേളന ശേഷം പാർട്ടി അനുഭാവികൾ ചേരി തിരിഞ്ഞു നടത്തിയ ചർച്ചകളുടെ ഉള്ളടക്കം.
ഇതിനിടയിൽ സമ്മേളന നടത്തിപ്പിലും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഞ്ചു മിനിറ്റ് പോലും നേരിട്ട് കാണാൻ കിട്ടാതെയും പോയ മുതിർന്ന പാർട്ടി അംഗങ്ങൾ തന്നെ മുഹമ്മദ് ആഷിഖിന് കേരള രാഷ്ട്രീയ പരിസരം വേണ്ട ബോധ്യം ഇല്ലെന്നും ഗൾഫിൽ ജനിച്ചു വളർന്നു കേരളത്തിൽ നാലഞ്ച് കൊല്ലം എൻജിനിയറിങ് പഠിച്ചത് വഴി വർഷങ്ങളായി യുകെയിൽ ജീവിക്കുന്നവരുടെ പ്രയാസം എങ്ങനെ ഇത്തരം ഒരു സമ്മേളനത്തിൽ വിജയകരമായി അവതരിപ്പിക്കാൻ കഴിയും എന്നതാണ് ഉയർന്നു വന്ന പ്രധാന വിമർശനം . ഇതോടൊപ്പം ആഷിക് ശുപാർശ ചെയ്ത സമ്മേളന പ്രതിനിധികൾ സ്വന്തം സമുദായക്കാരാണ് എന്ന കണ്ടുപിടുത്തം നടത്തിയതും പാർട്ടിക്കാർ തന്നെ. ഇതിനിടയിൽ കേന്ദ്ര സർക്കാർ നടപ്പാക്കാൻ ശ്രമിച്ച കാർഷിക ബില്ലിന് എതിരെ നടന്ന സമരത്തിൽ ലണ്ടനിൽ ആഷിക് ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന ആക്ഷേപവും വിഡിയോ ദൃശ്യങ്ങൾ വഴി ഓൺ ലൈനിലും സാമൂഹ്യ മാധ്യമങ്ങളും എത്തിത്തുടങ്ങി.
സമ്മേളന നടത്തിപ്പും ചുമതലക്കാരും വിവാദ കേന്ദ്രമാകുമ്പോൾ
ഇതോടെ ഇന്ത്യ വിരുദ്ധൻ, കേരള മുഖ്യമന്ത്രി പങ്കെടുത്ത സമ്മേളന നടത്തിപ്പുകാരനും പാക്കിസ്ഥാൻകാരുൾപ്പെടെ വിദേശികൾ ഈ സമ്മേളനത്തിൽ പങ്കാളികൾ ആയെന്നും ഒക്കെയുള്ള ഗുരുതരമായ ആക്ഷേപവും ഉയർന്നു. ഇതിനെതിരെ ഔദ്യോഗികമായി പരാതികൾ നല്കിക്കഴിഞ്ഞെന്നും വിവരങ്ങൾ കേന്ദ്ര ഏജൻസിയുടെ ശ്രദ്ധയിൽ പെടുത്തുകയാണ് എന്നുമൊക്ക ഊഹാപോഹങ്ങൾ പരന്നു. സംഭവം ഡൽഹി കേന്ദ്രീകരിച്ച ഓൺലൈൻ പോർട്ടലുകളും പ്രധാന വാർത്തയായി മാറി.
ഇതോടെയാണ് വിവാദം കൈവിട്ട നിലയിലേക്ക് മാറുകയാണ് എന്ന സൂചന എത്തുന്നത്. ഈ സാഹചര്യത്തിലാണ് ഇന്നലെ പാർട്ടി പ്രവർത്തകർ കഴിഞ്ഞ വർഷം രൂപീകരിച്ച കൈരളി യുകെ ആഷിക്കിനെ ന്യായികരിക്കുന്ന നീണ്ട മറുപടിയുമായി സാമൂഹ്യ മാധ്യമങ്ങളിൽ എത്തിയത്. ആഷിക് മുസ്ലിം ആയതു അദ്ദേഹത്തിന്റെ തെറ്റാണോ എന്നും ഒരാളെ അയാളുടെ മതം കണ്ടെത്തി ആക്രമിക്കുന്നത് ശരിയാണോ എന്നുമൊക്കെ കൈരളി യുകെയുടെ പേരിൽ പ്രചരിക്കുന്ന മറുപടി കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. കർഷക സമരത്തിൽ ആഷിക് പങ്കെടുത്ത കാര്യം കൈരളി യുകെ പുറത്തു വിട്ട കുറിപ്പിലും സൂചിപ്പിക്കുകയും ചെയ്യുന്നു.
ചേരിപ്പോര് തന്നെ മുഖ്യ കാരണം
എന്നാൽ ഈ വിവാദമൊക്കെ രൂപമെടുക്കാൻ കാരണം യുകെയിൽ ചേരി തിരിഞ്ഞു പ്രവർത്തിക്കുന്ന രണ്ടു ഇടതുപക്ഷ ഗ്രൂപ്പുകൾ കാരണമാണ് എന്നതാണ് വാസ്തവം. ഇക്കാര്യം ഏതാനും മാസം മുൻപേ ബ്രിട്ടീഷ് മലയാളി റിപ്പോർട്ട് ചെയ്തിരുന്നതാണ്. ഏതാനും വർഷമായി യുകെയിൽ സജീവമായി പ്രവർത്തിക്കുന്ന സമീക്ഷ എന്ന ഇടതുപക്ഷ അനുകൂല ഗ്രൂപ് പിടിച്ചെടുക്കാൻ സാമ്പത്തിക താല്പര്യം മുന്നിൽ നിർത്തി പ്രവർത്തിക്കുന്ന ഇടതു അനുഭാവിയും മുൻ ലോക കേരള സഭ അംഗവും ആയ വ്യക്തി നടത്തിയ താല്പര്യങ്ങളാണ് കൈരളി യുകെയുടെ പിറവിക്കു കാരണമായത് .
ഈ ഘട്ടത്തിൽ ഇയാൾ ചില സാമ്പത്തിക ഇടപാടുകളിൽ പങ്കാളി ആവുകയും ഒന്നാം പിണറായി സർക്കാർ മന്ത്രിസഭയിലെ മൂന്ന് പ്രമുഖ മന്ത്രി മാർ സ്വാധീനിച്ചു ചില പദ്ധതികളിൽ കമ്മീഷൻ നേടാൻ ശ്രമിക്കുകയും ചെയ്തത് കയ്യോടെ പാർട്ടിയിലെ എതിർ വിഭാഗം കേരള നേതൃത്വത്തെ അറിയിക്കുക ആയിരുന്നു .
നോട്ടപ്പുള്ളികൾ എന്നും നേതൃത്വത്തിൽ , കഥയറിയാതെ ആട്ടം കാണാൻ അനുഭാവികളും
പിന്നീട് ചെന്നെ കേന്ദ്രീകരിച്ചുള്ള മലയാളി വ്യവസായിയുടെ വൻതുക അനധികൃത ഇടപാടിൽ നഷ്ടമായ സംഭവത്തിലും ഇയാളുടെ പേര് പൊങ്ങിവന്നു. ഈ പരാതി അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മുന്നിൽ എത്തിയതോടെ യുകെ മലയാളിയായ മുൻ ലോക കേരള സഭ അംഗത്തെ പാർട്ടി വേദികളിൽ പങ്കെടുപ്പിക്കുന്നതിനു വിലക്കുമെത്തി. ഈ കാരണങ്ങൾ മൂലമാണ് ഇയാൾക്ക് ആഷിക് മുഹമ്മദ് രണ്ടാം തവണയും ലോക കേരള സഭയിൽ എത്തിയപ്പോഴും പദവി നിലനിർത്താനാകാതെ പോയത്. മാത്രമല്ല ലോക കേരള സഭ സമ്മേളനം ലണ്ടനിൽ നടന്നപ്പോൾ ഇയാൾ വേദിക്കു പരിസരത്തു എത്തുന്നത് പോലും തടയാനും പാർട്ടി നേതൃത്വം ശ്രമം നടത്തി.
ഇയാൾക്കെതിരെയുള്ള പരാതി ഇപ്പോഴും പാർട്ടിയുടെ പക്കൽ സജീവ പരിഗണനയിലുണ്ട്. ഇത് പൊലീസിൽ എത്താതിരിക്കാൻ പാർട്ടി പരാതിക്കാരന് നിർദ്ദേശവും നൽകിയിട്ടുണ്ട് എന്നാണ് ലഭ്യമായ സൂചന. കാരണം ഇടപാടിൽ പാർട്ടി നേതാക്കളും പങ്കാളികൾ ആണോ എന്ന സംശയവും നിലനിൽക്കുന്നു. തനിക്കെതിരെയുള്ള പരാതികൾക്ക് ചുക്കാൻ പിടിക്കുന്നത് സമീക്ഷ യുകെയുടെ നേതൃത്വം ആണെന്ന വിവാദ കമ്മീഷൻ ഇടപാടുകാരന്റെ സംശയമാണ് യുകെയിൽ പാർട്ടി ഘടകങ്ങൾ രണ്ടായി പ്രവർത്തിക്കാൻ കാരണം .
ഇതുവഴി ഇത്തവണ നടന്ന ലോക കേരള സഭയിൽ കൈരളി ഗ്രൂപ് നടപടികൾ സമ്പൂർണ നിയന്ത്രണത്തിലാക്കി എന്നും സമീക്ഷയുടെ പ്രവർത്തകർക്ക് പരിഭവമുണ്ട്. സമ്മേളനത്തിൽ മുണ്ടു ഉടുത്തു ചെന്ന് എന്ന കാരണം ചൂണ്ടക്കാട്ടി പോലും സമീക്ഷയുടെ നെടുംതൂണായി പ്രവർത്തിച്ച വ്യക്തിയെ അധിക്ഷേപിക്കാൻ പാർട്ടി അനുഭാവി പോലും അല്ലാത്ത ലോക കേരള സഭയിലെ അംഗം മുതിർന്നപ്പോൾ അതിനെ തടയാനും മറ്റുളവർ തയാറാകാതിരുന്നത് സമീക്ഷക്കാരെ ഒതുക്കാനുള്ള തന്ത്രം തന്നെ ആയിരുന്നു എന്നാണ് അവരുടെ പരാതി. ഈ കശപിശ മുഖ്യമന്ത്രി എത്തിയ സ്ഥലങ്ങളിൽ എല്ലാം ആരുമറിയാതെ കൈരളിക്കാരും സമീക്ഷക്കാരും തമ്മിൽ ഉണ്ടായിരുന്നു എന്നാണ് ഇരുപക്ഷത്തും പെടാത്ത പാർട്ടിക്കാർ വിഷമത്തോടെ പങ്കിട്ടത്.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന കേളീരവം സാംസ്കാരിക പരിപാടിയിൽ പോലും ഇരു വിഭാഗവും തമ്മിൽ മുഖാമുഖം എത്തിയത് എതിർ ചേരിക്കാർ എന്ന ഭാവത്തിൽ തന്നെയാണ്. ഇതെല്ലം പാർട്ടി അനുഭാവികൾ എന്ന ലേബലിൽ ആണ് ചെയ്തു കൂട്ടുന്നത് എന്നുമാണ് മുതിർന്ന പാർട്ടി വിശ്വാസികൾ ഇപ്പോൾ കേരള നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. ഇതിന്റെയെല്ലാം പരിണത ഫലമായാണ് ഇപ്പോൾ ആഷിക് മുഹമ്മദിനെ കേന്ദ്രീകരിച്ചു ഉയർന്ന പരാതിയും തുടർ വിവാദവും എന്നതാണ് വ്യക്തമാകുന്നതും .
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്