ബോറിസ് ജോൺസണും ഋഷി സുനകും കൂടിക്കാഴ്ച നടത്തിയത് മൂന്ന് മണിക്കൂർ; പ്രധാനമന്ത്രിപദ മോഹം തലയ്ക്ക് പിടിച്ചതിനാൽ തീരുമാനിക്കാനാകാതെ ഋഷി; ബോറിസ് ചുമതലയേറ്റാൽ ടോറികൾക്ക് ലേബറിന് മുന്നിൽ പിടിച്ചു നിൽക്കാനാകുമെന്ന് സർവ്വേഫലം; ബ്രിട്ടണെ ഇനി ആരു നയിക്കും?
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ : ബ്രിട്ടനിലെ പ്രധാനമന്ത്രിയാകാൻ ഒരു ഊഴം കൂടി തേടി മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ കളത്തിലിറങ്ങി. ഇതിന്റെ ഭാഗമായി അദ്ദേഹം ഇന്ത്യൻ വംശജനായ മുൻ ചാൻസലർ ഋഷി സുനകുമായി നിർണായകമായ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി പദത്തിലേക്ക് മൽസരിക്കാൻ സർവ്വ സന്നാഹങ്ങളും ഒരുക്കി 100 ഓളം എംപിമാരുടെ പിന്തുണയും ഉറപ്പാക്കിയിരിക്കുകയാണ് ഋഷി സുനക്. മൂന്ന് മണിക്കൂർ നീണ്ടു നിന്ന കൂടിക്കാഴ്ചയിൽ ഋഷി സുനക് നിലപാട് വ്യക്തമായില്ല എന്നാണ് മനസിലാക്കാൻ കഴിയുന്നത്.
ഒഴിവ് ദിനം ആഘോഷിക്കാനായി കരീബിയയിൽ പോയിരുന്ന ബോറിസ് ജോൺസൻ കഴിഞ്ഞ ദിവസം രാത്രിയാണ് തിരിച്ചെത്തിയത്. അദ്ദേഹം രണ്ടാം വട്ടം പ്രധാനമന്ത്രി പദത്തിലേക്ക് മൽസരിക്കുമെന്ന് ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബോറിസ് അതിനുള്ള കരുനീക്കങ്ങളിലാണെന്നാണ് സൂചന. ബോറിസ് ജോൺസൻ വീണ്ടും പ്രധാനമന്ത്രി ആയാൽ ടോറികൾക്ക് ലേബർ പാർട്ടിക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയുമെന്നാണ് ഇത് സംബന്ധിച്ച സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഋഷി സുനകുമായി നടത്തിയ ചർച്ചകളിൽ താൻ പ്രധാനമന്ത്രി പദത്തിലേക്ക് തിരികെ എത്തിയാൽ സുനകിന് സുപ്രധാന പദവി നൽകുമെന്ന് ഉറപ്പ് നൽകിയതായിട്ടാണ് സൂചന.
സ്വന്തം പാർട്ടിക്കുള്ളിലും ബോറിസ് ജോൺസൻ ഇപ്പോഴും ശക്തനായ നേതാവ് തന്നെയാണ്. പാർട്ടിക്കുള്ളിൽ ഒരു ഹിതപരിശോധന നടത്തിയാലും മേൽക്കൈ അദ്ദേഹത്തിന് തന്നെയാകും എന്നതും ഉറപ്പാണ്. ഇക്കാര്യത്തിൽ ബോറിസിന് ഒപ്പം നിന്നാൽ ഋഷിക്ക് ഉയർന്ന പദവി നൽകണമെന്ന കാര്യത്തിൽ സഖ്യ കക്ഷികൾക്കും ഭിന്നാഭിപ്രായമില്ല. തന്നോട് ഋഷി പൂർണമായ വിശ്വസ്തത പുലർത്തണമെന്നാണ് ബോറിസിന്റെ ആവശ്യം. ഇതിന് തയ്യാറല്ലെങ്കിൽ ഋഷിക്ക് തന്നെ സ്വന്തം നിലയിൽ തീരുമാനം എടുക്കാം എന്നാണ് ബോറിസിന്റെ നിലപാട്. ദേശീയ താൽപ്പര്യം മുൻനിർത്തി ഒരു സഖ്യം രൂപീകരിക്കുക എന്നതാണ് ബോറിസ് ജോൺസന്റെ ലക്ഷ്യമെന്ന് അദ്ദേഹത്തിന്റെ അടുത്ത അനുയായികൾ വ്യക്തമാക്കിയിട്ടുണ്ട്.
ബോറിസ് ജോൺസനും ഋഷി സുനകുമായുള്ള കൂടിക്കാഴ്ച രാത്രി 11.20 ഓടെയാണ് സമാപിച്ചത്. എന്നാൽ ചർച്ചയുടെ കൂടുതൽ വിശദാംശങ്ങൾ ഇനിയും പുറത്ത് വന്നിട്ടില്ല. ഇന്നലെ ഉച്ചക്ക് നടത്താനിരുന്ന കൂടിക്കാഴ്ച ഇരു വിഭാഗങ്ങളുടേയും രാത്രിയിലേക്ക് നീണ്ടു പോയിരുന്നു. രണ്ട് കൂട്ടരുടേയും പിടിവാശിയാണ് ചർച്ചകൾ നീണ്ടു പോകാൻ കാരണമായതെന്നാണ് കരുതപ്പെടുന്നത്. ചാൻസലർ സ്ഥാനത്ത് നിന്ന് ഋഷി സുനക് രാജിവെച്ചതിനെ തുടർന്നുള്ള സംഭവ വികാസങ്ങളാണ് ബോറിസ് ജോൺസന്റെ പ്രധാനമന്ത്രി പദത്തിൽ നിന്നുള്ള രാജിയിലേക്ക് വഴി വെച്ചത്. അതുകൊണ്ടാണ് ഇപ്പോഴും രണ്ട് പേരും രാഷ്ട്രീയ എതിരാളികളായി തന്നെയാണ് കഴിയുന്നത്. അതിനിടെ തങ്ങൾക്ക് ടോറി പാർട്ടിയിലെ 100 ഓളം എംപിമാരുടെ പിന്തുണ ഉണ്ടെന്ന ബോറിസ് ജോൺസന്റെ അനുയായികളുടെ അവകാശവാദത്തെ ഋഷി സുനകിന്റെ അനുയായികൾ ചോദ്യം ചെയ്തിരിക്കുകയാണ്.
ഇത്തരത്തിലുള്ള പ്രചാരണം നടത്തി തങ്ങളുടെ പിന്തുണ നേടാനുള്ള ബോറിസ് ക്യാമ്പിന്റെ നീക്കമാണ് ഇതെന്നാണ് അവരുടെ സംശയം. എന്നാൽ കഴിഞ്ഞ ദിവസം വൈകുന്നേരം വരെയുള്ള കണക്ക് അനുസരിച്ച് ഋഷി സുനകിന് 127 ഉം ബോറിസ് ജോൺസന് 53ഉം കഴിഞ്ഞ തെരഞ്ഞെടുപ്പിലെ അവസാന റൗണ്ടിൽ ലിസ്ട്രസിനോട് പരാജയപ്പെട്ട പെനി മോർഡന്റിന് 23 എംപിമാരുടെ പിന്തുണയാണ് ഉറപ്പാക്കിയിട്ടുള്ളത്. ഇതിൽ ശ്രദ്ധേയമായ മറ്റൊരു കാര്യം അടുത്ത ആഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ പെനി മോർഡന്റ് ആയിരിക്കും കിങ്മേക്കർ ആകുക എന്നും കരുതപ്പെടുന്നുണ്ട്. പ്രധാനമന്ത്രി പദത്തിലേക്ക് മൽസര രംഗത്ത് ഉണ്ടാകുമോ എന്ന് ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആര് പ്രധാനമന്ത്രി ആകണമെന്ന കാര്യത്തിൽ അവർക്ക് ഒരു നിർണായക സ്ഥാനമുണ്ടാകുമെന്ന് ഉറപ്പാണ്. കഴിഞ്ഞയാഴ്ച ടെലഗ്രാഫിൽ എഴുതിയ ലേഖനത്തിൽ താൻ മൽസര രംഗത്ത് ഉണ്ടാകുമോ എന്ന കാര്യം മോർഡന്റ് വ്യക്തമാക്കിയിട്ടില്ലെങ്കിലും കഴിഞ്ഞ 10 വർഷമായി നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാവരും ഒന്നിക്കണം എന്ന് ആഹ്വാനം ചെയ്തിരുന്നു.
അതേ സമയം ടെലഗ്രാഫ് പത്രം നടത്തിയ ഒരു സർവ്വേ അനുസരിച്ച് ഇപ്പോൾ പൊതു തെരഞ്ഞെടുപ്പ് നടക്കുക ആണെങ്കിൽ ലേബർ പാർട്ടി 320 സീറ്റുകൾ നേടി ശക്തമായി അധികാരത്തിൽ തിരിച്ചെത്തും എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ബോറിസ് ജോൺസനാണ് പ്രധാനമന്ത്രി എങ്കിൽ ലീഡ് 10 പോയിന്റായി ചുരുങ്ങുമെന്നും ലേബർ പാർട്ടിയുടെ ഭൂരിപക്ഷം കേവലം 26 ആകുമെന്നും ഋഷി സുനകാണ് സ്ഥാനാർത്ഥി എങ്കിൽ ലേബർ പാർട്ടിക്ക് 17 ശതമാനം ലീഡ് ഉണ്ടാകുമെന്നും ഭൂരിപക്ഷം 124 ആയിരിക്കും എന്നാണ് സർവ്വേ ഫലം കാണിക്കുന്നത്. കൂടാതെ 241 കൺസർവേറ്റീവ് കൗൺസിലർമാർക്കിടയിൽ നടത്തിയ വോട്ടെടുപ്പിൽ 48 ശതമാനം സുനകിനെ പിന്തുണച്ചപ്പോൾ ബോറിസ് ജോൺസനെ പിന്തുണച്ചത് 45 ശതമാനം പേർ മാത്രമാണ്. എന്നാൽ ടോറി പാർട്ടിയിലെ അംഗങ്ങൾ ഋഷി സുനകിനെക്കാൾ ബോറിസ് ജോൺസനാണ് വോട്ട് ചെയ്യാൻ സാധ്യതയെന്നാണ് മറ്റ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതിനിടെ ഉണ്ടായ മറ്റൊരു സംഭവ വികാസം സുനകിന് പിന്തുണയുമായി ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി കെമി ബാഡനോക്ക് രംഗത്ത് എത്തിയതാണ്.
പ്രധാനമന്ത്രി പദവിക്ക് എറ്റവും അർഹനായ വ്യക്തി എന്നാണ് കെമിഷി സുനകിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അതേ സമയം മുൻ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന്റെ പിന്തുണ ബോറിസ് ജോൺസനാണ്. മികച്ച ട്രാക്ക് റെക്കോർഡുള്ള വ്യക്തിയാണ് ബോറിസ് എന്നാണ് അവരുടെ വിശദീകരണം. പ്രതിരോധ സെക്രട്ടറി ബെൻവാലസും മുൻ ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രവർമാനും ബോറിസ് ക്യാമ്പിലാണ് ഉള്ളത്. അതേ സമയം മുൻ ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീവ് ബർക്ലേയും മുൻ ബ്രക്സിറ്റ് മിനിസ്റ്റർ ലോർഡ് ഫ്രോസ്റ്റും തങ്ങൾ ഋഷിക്ക് ഒപ്പമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബോറിസ് ജോൺസന്റെ പിതാവ് സ്റ്റാൻലിയും തന്റെ മകൻ പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തുമെന്ന വിശ്വാസത്തിലാണ്.
ഒന്നരമാസം മാത്രം പ്രധാനമന്ത്രി പദത്തിലിരുന്ന ലിസ്ട്രസ് രാജി വെച്ചതിന് തൊട്ട് പിന്നാലെയാണ് കരീബിയയിൽ ഒഴിവ് ദിനം ആഘോഷിക്കുക ആയിരുന്ന ബോറിസ് ജോൺസൻ യാത്ര വെട്ടിച്ചുരുക്കി നാട്ടിലേക്ക് മടങ്ങിയെത്തിയത്. ഇതിന് തൊട്ട് പിന്നാലെ തന്നെ അദ്ദേഹം എംപിമാരുമായി ബന്ധപ്പെടാൻ തുടങ്ങയിരുന്നു. ഋഷി സുനകിന് പിന്തുണ നൽകുന്ന എംപിമാരേയും അദ്ദേഹം ഫോണിൽ ബന്ധപ്പെട്ട് പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ട്. എംപിമാർ ഭൂരിപക്ഷവും ഋഷി സുനകിന് ഒപ്പമാണെങ്കിലും പാർട്ടി അംഗങ്ങളിൽ ഭൂരിപക്ഷം പേർക്കും ബോറിസ് ജോൺസനോടാണ് പ്രിയം എന്നതാണ് വാസ്തവം.
അതേ സമയം ബോറിസും ഋഷിയും തമ്മിൽ ഒരു ധാരണയിൽ എത്തി പാർട്ടിയെ വിജയത്തിലേക്ക് നയിക്കാനും നേതാക്കൾ ശ്രമം തുടങ്ങിയിട്ടുണ്ട്. വീണ്ടും ബോറിസ് ജോൺസൻ പ്രധാനമന്ത്രിയും ഋഷി സുനക് ചാൻസലറും എന്ന ഫോർമുലയാണ് അവർ മുമന്നോട്ട് വെയ്ക്കുന്നത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണി വരെയാണ് നേതാക്കൾക്ക് പിന്തുണ ഉറപ്പാക്കാനുള്ള സമയം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്