Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഷൂട്ടിങ് സ്ഥലത്തേക്ക് ചെറിയ പെൺകുട്ടികളേയും എത്തിച്ചിരുന്നു; പെൺവാണിഭവും മയക്കുമരുന്ന് കച്ചവടവും നടന്നു; കബളിപ്പിക്കപ്പെട്ട നിരവധി പേരുണ്ട്'; സംവിധായികയെ പിടികൂടാത്തത് ഒരു മന്ത്രിയുടെ ഇടപെടൽ കാരണമെന്ന് പരാതി നൽകിയ യുവാവ്

'ഷൂട്ടിങ് സ്ഥലത്തേക്ക് ചെറിയ പെൺകുട്ടികളേയും എത്തിച്ചിരുന്നു; പെൺവാണിഭവും മയക്കുമരുന്ന് കച്ചവടവും നടന്നു; കബളിപ്പിക്കപ്പെട്ട നിരവധി പേരുണ്ട്';  സംവിധായികയെ പിടികൂടാത്തത് ഒരു മന്ത്രിയുടെ ഇടപെടൽ കാരണമെന്ന് പരാതി നൽകിയ യുവാവ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തി അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചെന്ന പരാതിയിൽ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരനായ യുവാവ്. തന്നെ കബളിപ്പിച്ച് അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ച സംഭവത്തിൽ പരാതി നൽകിയിട്ടും സംവിധായകയെ രക്ഷിക്കാൻ ഉന്നത ഇടപെടൽ നടന്നുവെന്നാണ് യുവാവിന്റെ ആരോപണം. പൊലീസിൽ പരാതി നൽകിയിട്ടും തന്നെ കബളിപ്പിച്ച സംവിധായക ലക്ഷ്മി ദീപ്തക്കെതിരേ പൊലീസ് നടപടി സ്വീകരിച്ചിട്ടല്ല. അതിന് പിന്നിൽ ഒരു മന്ത്രിയുടെ ഇടപെടലാണ് കാരണമെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. സംവിധായകയായ ലക്ഷ്മി ദീപ്തക്കെതിരേ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയെന്നതടക്കം എട്ടോളം പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഉള്ളത്.

ഷൂട്ടിങ് നടന്ന സ്ഥലത്തേക്ക് ഇവർ ചെറിയ പെൺകുട്ടികളേയും എത്തിച്ചിരുന്നുവെന്നും പെൺവാണിഭവും മയക്കുമരുന്ന് കച്ചവടവും ഷൂട്ടിങിന്റെ മറവിൽ നടക്കുന്നുണ്ടെന്നും യുവാവ് ആരോപിക്കുന്നു. തന്നെ കബളിപ്പിച്ച് അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ച സംഭവത്തിൽ സംവിധായികയ്ക്ക് എല്ലാ പിന്തുണയും നൽകി സംസ്ഥാനത്തെ പ്രമുഖ മന്ത്രിയുണ്ടെന്നും അതുകൊണ്ടാണ് ലക്ഷ്മി ദീപ്തക്കെതിരേ നിയമനടപടി സ്വീകരിക്കാത്തതിന് കാരണമെന്നും യുവാവ് ആരോപിക്കുന്നു.

കായംകുളത്ത് നിന്നും കരുനാഗപ്പള്ളിയിൽ നിന്നും പതിനാറ് വയസുള്ള രണ്ട് പെൺകുട്ടികളെ കൊണ്ടുവന്നിരുന്നു. ക്യാമറാമാന്റെ മുറിയിലായിരുന്നു അവർ താമസിച്ചിരുന്നത്. ഷൂട്ടിങ് നടക്കുന്ന സ്ഥലത്ത് ചെറിയ പെൺകുട്ടികളെയടക്കം എത്തിച്ചിരുന്നു. പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്.

ഷൂട്ടിങ്ങിന് വരുന്ന പലരേയും ലഹരിക്കടമയാക്കുകയാണ് ചെയ്യുന്നത്. എന്നെപ്പോലെ കബളിപ്പിക്കപ്പെട്ട നിരവധി പേരുണ്ട്. ഞാൻ പരാതികൊടുത്തതിന് പിന്നാലെ ഇവർക്കെതിരേ നിരവധി പേരാണ് പരാതിയുമായി എത്തുന്നത്. കഴിഞ്ഞ ദിവസം ഉച്ചക്ക് പരാതികൊടുത്തിട്ടും പൊലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

എന്നെ സംരക്ഷിക്കാനോ എനിക്കൊപ്പം നിൽക്കാനോ ആരും ഇല്ല. ലക്ഷ്മിദീപ്തയും സംഘവും എന്നെ ഭീഷണിപ്പെടുത്തുന്നില്ല പകരം മാനസികമായി തളർത്തുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാത്രി തന്നെ തന്റെ പേര് വെളിപ്പെടുത്തുകയും വീഡിയോ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. എന്നെപ്പോലെ ഒരാളും ഇനിയും ചതിയിൽപ്പെടരുത്- യുവാവ് പറയുന്നു. ഇവർക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും യുവാവ് പറയുന്നു.

കൊച്ചി കാക്കനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സിനിമ പ്രമോഷൻ ആപ്പ് ആയ മോളിവുഡ് ഡയറിയുടെ ഡയറക്ടർ കൂടിയാണ് അശ്ലീല വീഡിയോ ചിത്രീകരിച്ച വീഡിയോയുടെ സംവിധായികയായ ലക്ഷ്മി ദീപ്ത. മോളിവുഡ് ഡയറി എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പെൺകുട്ടികൾ നേരത്തെ ഇവർക്കെതിരേ പരാതിയുമായി രംഗത്തെത്തിയിരുന്നു.

ശമ്പളം കിട്ടാത്തതിനെതിരെ പരാതിപ്പെട്ട പെൺകുട്ടികളെ സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജ ഫോട്ടോ പ്രചരിപ്പിച്ച് അപമാനിക്കാൻ ശ്രമിക്കുന്നതായാണ് പരാതി ഉയർന്നത്. കൂടാതെ സ്ഥാപനത്തിന്റെ മറവിൽ 50 ലക്ഷത്തോളം രൂപയും തട്ടിപ്പ് നടത്തിയതായി ആരോപണം ഉണ്ടായിരുന്നു. എന്നാൽ ഈ കേസിലടക്കം പൊലീസ് കൃത്യമായി അന്വേഷണം നടത്തുകയോ ലക്ഷ്മി ദീപ്തക്കെതിരേ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

കോവിഡ് ലോക്ക് ഡൗൺ കാരണമാണ് ഇവരെ വിളിച്ച് വരുത്താത്തതെന്നും ലോക്ക്ഡൗൺ മാറിയാൽ ഇവർക്കെതിരേ നടപടി ഉണ്ടാകുമെന്നുമാണ് അന്ന് പൊലീസ് പറഞ്ഞത്. എന്നാൽ ഇതുവരേയും ഈ കേസുമായി ബന്ധപ്പെട്ട് ലക്ഷ്മി ദീപ്തക്കെതിരേ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ഇവർക്കെതിരേ അന്ന് പരാതി നൽകിയ പെൺകുട്ടി വെളിപ്പെടുത്തിയത്.

ഒടിടി പ്ലാറ്റ്ഫോമിനെതിരെ മലപ്പുറം സ്വദേശിയായ യുവതി രംഗത്തു വന്നിട്ടും പൊലീസ് ഇപ്പോഴും കേസെടുക്കുന്നുമില്ലെന്നതാണ് വസ്തുത. ലക്ഷ്മി ദീപ്ത എന്ന സംവിധായകയാണ് ആരോപണത്തിൽ പ്രതിസ്ഥാനത്ത്. ഇവരാണ് ഒളിവിലേക്ക് പോയത്. പൊലീസ് ഇപ്പോഴും ആരോപണത്തിൽ കേസെടുക്കുന്നില്ല.

അശ്ലീല വെബ് സീരിസിന്റെ ചതിക്കുഴിയിൽ വീണതോടെ പുറത്തിറങ്ങി നടക്കാൻ സാധിക്കാത്ത അവസ്ഥയാണെന്ന് യുവതി ആരോപിച്ചിരുന്നു. സാധാരണ കുടുംബത്തിലെ യുവതിയെ പറഞ്ഞു പറ്റിച്ച് സീരിയൽ അഭിനയത്തിന് എന്ന് പറഞ്ഞു കൊണ്ടു വരികയായിരുന്നു. ആദ്യ ദിവസം സാധാരണ സീനുകളെടുത്തു. രണ്ടാം ദിവസം മുതൽ സ്വഭാവം മാറി. ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

മലയാള സിനിമയിൽ കരാർ ഒപ്പിടുന്ന ചിത്രം ആരും ഇന്നു വരെ ഷൂട്ട് ചെയ്ത് വച്ചിരുന്നില്ല. എന്നാൽ ഈ ഒടിടി പ്ലാറ്റ് ഫോം നടന്റേയും നടിയുടേയും ഒപ്പിടൽ ചിത്രീകരിച്ചു. ഇതിൽ തന്നെ അസ്വാഭാവികതയുണ്ട്. സീരിയിലിൽ അഭിനയിക്കാനെത്തിയ നടിക്ക് എഴുത്തോ വായനയോ അറിയില്ലെന്നതാണ് വസ്തുത. ഇവരെ കൊണ്ടു പോലും കരാറിൽ ഒപ്പിട്ടു. സീരിയിൽ അഭിനയത്തിനുള്ള കരാർ എന്ന് വിശ്വസിപ്പിച്ചായിരുന്നു ഒപ്പിടൽ.

എന്താണ് അതിൽ എഴുതിയതെന്ന് പോലും അറിയില്ലായിരുന്നുവെന്ന് യുവതി പറഞ്ഞു. മൂന്ന് മാസം മുമ്പ് വെബ് സീരീസ് എത്തി. അപ്പോഴാണ് നാണക്കേട് മനസ്സിലായത്. ഇതോടെ പരാതിയുമായി അലച്ചിൽ തുടങ്ങി. പൊലീസ് കേസെടുത്തതുമില്ല. മാധ്യമങ്ങളിൽ വാർത്ത എത്തിയതോടെ കേസെടുക്കാനുള്ള സമ്മർദ്ദം ശക്തമായി. ഇതോടെയാണ് സംവിധായക ഒളിവിൽ പോയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP