ദൃശ്യങ്ങളിൽ ആദ്യം അടിച്ചത് പൊലീസ്; എഫ് ഐ ആറിൽ ആവലാതിക്കാരനെ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ തല്ലുന്ന പ്രതികൾ എന്ന കള്ള വാചകം; തലയിലെ ചെറിയ പരിക്ക് തറയിൽ കിടന്നുള്ള അടിപടിയുടെ പ്രതിഫലനം; വള ഊരി ഇടിച്ചുവെന്ന എഴുത്തും നുണ; ആ എഫ് ഐ ആർ സൈനികനെ ജയിലിൽ അടയ്ക്കാനുള്ള കുതന്ത്രം; വീഡിയോ പുറത്ത് വിട്ട പൊലീസ് പിടിച്ചത് പുലിവാല്; ഇനിയെങ്കിലും 'മുഖ്യൻ' മിണ്ടണം
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: ഒന്നും ഇല്ലായ്മയിൽ നിന്ന് കേസ് തെളിയിക്കുന്നവരാണ് കേരളാ പൊലീസ്. ഒന്നും ഇല്ലെങ്കിലും കേസുണ്ടാക്കാനും പൊലീസിന് അറിയാം. ഇതിന് തെളിവാണ് കിളികൊല്ലൂരിലെ സൈനികനേയും സഹോദരനേയും മർദ്ദച്ച കേസ് വഴി തിരിച്ചു വിട്ടത്. കേരളാ പൊലീസിന് തന്നെ അപമാനമാണ് കിളികൊല്ലൂരിലെ സംഭവങ്ങൾ. സ്വയം പ്രതിരോധം തീർക്കാൻ പുറത്തു വിട്ട ദൃശ്യങ്ങൾ പോലും പൊലീസിന് എതിരായി. കിളികൊല്ലൂർ പൊലീസ് എഴുതിയുണ്ടാക്കിയ പ്രഥമ വിവര റിപ്പോർട്ട് കള്ളമായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ദൃശ്യങ്ങൾ. ഈ സാഹചര്യത്തിൽ പരാതിക്കാരനേയും എഫ് ഐ ആറിൽ സാക്ഷ്യപ്പെടുത്തൽ നടത്തിയ എസ് ഐയേയും കണ്ണു അടച്ച കേരളത്തിന്റെ ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയന് പിരിച്ചു വിടാം. ഈ കേസിൽ മുഖ്യമന്ത്രി മൗനത്തിലാണ്. അടിയന്തര വാർത്താ സമ്മേളനം അനിവാര്യമാകുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക് എന്നതാണ് വസ്തുത.
ഓഗസ്റ്റ് 25നായിരുന്നു കിളികൊല്ലൂർ പൊലീസ് സ്റ്റേഷനുള്ളിൽ അടിയുണ്ടായത്. വൈകിട്ട് ആറരമുതൽ ആറു മുപ്പത്തിയൊന്ന് വരെയുള്ള സമയമാണ് എല്ലാം ഉണ്ടായതെന്ന് എഫ് ഐ ആറിൽ പറയുന്നു. എന്നാൽ പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവം പൊലീസ് സ്റ്റേഷനിൽ വിവരമായി ലഭിച്ചത് 10.45നും. ഇവിടെ തുടങ്ങുന്നു എഫ് ഐ ആറിലെ പോരായ്മകൾ. അതായത് കരുതി കൂട്ടി വിഷ്ണുവിനും സഹോദരനുമെതിരെ എഫ് ഐ ആർ തയ്യാറാക്കുകയായിരുന്നു പൊലീസ്. അതിൽ ഒന്നിലേറെ പേരുടെ ഗൂഢാലോചനയുമുണ്ട്. അത് തെളിയിക്കപ്പെടേണ്ടതാണ്. എന്നാൽ എഫ് ഐ ആർ തന്നെ ഗൂഢാലോചനയാണ്. പരാതിക്കാൻ എ എസ് ഐയായ പ്രകാശ് ചന്ദ്രൻ. എഫ് ഐ ആറിൽ ഒപ്പിട്ടിരിക്കുന്നത് സ്വാതിയെന്ന എസ് ഐയും. പൊലീസ് പുറത്തു വിട്ട ദൃശ്യങ്ങളിൽ നിന്നു തന്നെ എഫ് ഐ ആർ വ്യാജമാണെന്ന് വ്യക്തം. അതുകൊണ്ട് തന്നെ ഈ പൊലീസുകാരെ ഡിസ്മിസു ചെയ്യാൻ ഈ എഫ് ഐ ആർ തന്നെ ധാരാളം മതി. വീഡിയോ പുറത്തു വിടാനുള്ള മണ്ടൻ തീരുമാനത്തോടെ എഫ് ഐ ആർ തന്നെ പൊളിയുകയാണ്.
കിളികൊല്ലൂരിൽ സൈന്യം അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒരു സൈനികനെതിരെ കേസെടുത്താൽ ഉടൻ അടുത്ത സൈനിക റെജിമെന്റിനെ അറിയിക്കണം. ഇക്കാരംയ കിളികൊല്ലൂരിൽ നടന്നില്ല. സിബിഐ അന്വേഷണം പോലും വരാൻ ഇടയുണ്ട്. ഇതോടെ ന്യായീകരണ വീഡിയോയുമായി പൊലീസുമെത്തുന്നു. എന്നാൽ ഇത്തരം ന്യായീകരണക്കാർ ആരും എഫ് ഐ ആറിലേയും വീഡിയോയിലേയും പൊരുത്തക്കേടുകളെ കുറിച്ച് മിണ്ടുന്നില്ല. ഇതോടെ വലിയ ഗൂഢാലോചനകൾ പൊലീസിൽ നടന്നുവെന്ന് വ്യക്തമാക്കുകയാണ്. വീഡിയോയിൽ എല്ലാം വ്യക്തമാണ്. പരാതി പറയാനെത്തുന്ന സൈനികനെ പൊലീസ് തല്ലുന്നു. വീണ്ടും തല്ലാൻ ശ്രമിക്കുമ്പോൾ പ്രതിരോധം. പിന്നെ നിലത്ത് കിടന്ന് അടിപിടി. ഇതിനിടെയിൽ പൊലീസുകാരന്റെ തല ചെറുതായി മുറിയുന്നു. ഇതിനെ വളച്ചൊടിത്ത് മനപ്പൂർവ്വമുള്ള നരഹത്യാ ശ്രമമാക്കി കിളികൊല്ലൂരിലെ ഗുണ്ടാ പൊലീസുകാർ മാറ്റി. സൈനികനേയും സഹോദരനേയും മർദ്ദിച്ച് മൃതപ്രായരാക്കിയ ശേഷമായിരുന്നു ജയിലിൽ അടയ്ക്കാനുള്ള ക്രൂരത.
പച്ചക്കള്ളം നിറച്ച എഫ് ഐ ആറിൽ പൊലീസ് രേഖപ്പെടുത്തിയത് ഇങ്ങനെ
പ്രതികൾക്ക് പൊലീസ് ഉദ്യോഗസ്ഥനായ ആവലാതിക്കാരന്റെ ഡ്യൂട്ടിക്ക് തടസ്സം വരുത്തണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി 25.08.22 തീയതി വൈകി 6.30മണിക്ക് കിളികൊല്ലൂർ പിസ് ക്രൈം നമ്പർ 866/22 നമ്പർ കേസിലെ പ്രതികളെ ബഹു കോടതിയിൽ ഹാജരാക്കുന്നതിലേക്ക് സ്റ്റേഷൻ ജിഡി ചാർജ് എസ് സി പി ഒ 6084 ദിലീപിനൊപ്പം ആവലാതിക്കാരൻ റിപ്പോർട്ട് തയ്യാറാക്കി കൊണ്ടിരിക്കെ ഒന്നും രണ്ടും പ്രതികൾ സ്റ്റേഷനിൽ അതിക്രമിച്ച് കയറി ടി സ്റ്റേഷനിലെ പ്രതികളെ കാണണമെന്ന് പറഞ്ഞപ്പോൾ അൽപം കഴിഞ്ഞ് പ്രതികളുമായി സംസാരിക്കാമെന്ന് ആവലാതിക്കാരൻ പറഞ്ഞ വിരോധം നിമിത്തം ഒന്നാം പ്രതി 'നീ അവരെ കാണിക്കത്തില്ലയോടാ... എന്ന് ചോദിച്ചു കൊണ്ട് ആവലാതിക്കാരന്റെ ഷർട്ടിന് കുത്തിപിടിച്ച് നിർത്തി ആവലാതിക്കാരന്റെ ഔദ്യോഗിക കൃത്യ നിർവ്വഹണത്തിന് തടസ്സം വരുത്തിയും കൂടെയുണ്ടായിരുന്ന രണ്ടാം പ്രതി ഇടതു കൈയിൽ കിടന്ന കട്ടിയുള്ള വള വലതു കൈക്കൊണ്ട് ഊരിപ്പിടിച്ച് ആവലാതിക്കാരന്റെ തലയിൽ ഉച്ചിഭാഗത്ത് ഒന്നിടിച്ച സമയം ആവലാതിക്കാരൻ തല വെട്ടിച്ചു മാറ്റിയതിൽ വച്ച് നെറ്റിയുടെ മധ്യ ഭാഗം മുകളിൽ കൊണ്ടു മുറിയുന്നതിനും ഇടി കൊണ്ട് നിലത്തു വീണ ആവലാതിക്കാരനെ പ്രതികൾ ചേർന്ന് കൈയും കാലും കൊണ്ട് ശരീരത്തിന്റെ പല ഭാഗത്തും അടിക്കുകയും ഇടിക്കുകയും ചെയ്തതിൽ വച്ച് മൂക്കിന്റെ പാലത്തിന്റെ അസ്ഥിക്ക് പൊട്ടലും ശരീരത്തിന്റെ പല ഭാഗത്തും വേദനയും ഒന്നാം പ്രതി വളവച്ച് തലയുടെ ഉച്ചി ഭാഗത്ത് ഇടിച്ച സമയം ആവലാതിക്കാരൻ ഒഴിഞ്ഞു മാറിയില്ലായിരുന്നുവെങ്കിൽ ഇടി തലയിൽ ഉച്ചി ഭാഗത്ത് ആഴത്തിൽ മുറിവ് പറ്റി ആവലാതിക്കാരന് മരണം വരെ സംഭവിക്കാമായിരുന്നതിന് ഇടയാക്കിയും പ്രതികൾ കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി പ്രവർച്ചിച്ച് മേൽ വകുപ്പുകൾ പ്രകാരമുള്ള കുറ്റം ചെയ്തിരിക്കുന്നു എന്നുള്ളത്.
എല്ലാ വാചകങ്ങളും കള്ളത്തരം
ആവലാതിക്കാരൻ റിപ്പോർട്ട് തയ്യാറാക്കി കൊണ്ടിരിക്കെ ഒന്നും രണ്ടും പ്രതികൾ സ്റ്റേഷനിൽ അതിക്രമിച്ച് കയറി ടി സ്റ്റേഷനിലെ പ്രതികളെ കാണണമെന്ന് പറഞ്ഞപ്പോൾ അൽപം കഴിഞ്ഞ് പ്രതികളുമായി സംസാരിക്കാമെന്ന് ആവലാതിക്കാരൻ പറഞ്ഞ വിരോധം നിമിത്തം ഒന്നാം പ്രതി 'നീ അവരെ കാണിക്കത്തില്ലയോടാ... എന്ന് ചോദിച്ചു കൊണ്ട് ആവലാതിക്കാരന്റെ ഷർട്ടിന് കുത്തിപിടിച്ച് നിർത്തി ആവലാതിക്കാരന്റെ ഔദ്യോഗിക കൃത്യ നിർവ്വഹണത്തിന് തടസ്സം വരുത്തി-ഇതാണ് ആദ്യ ആരോപണം. എന്നാൽ പൊലീസ് തന്നെ പുറത്തു വിട്ട വീഡിയോയിൽ ഷർട്ടിലെ പോക്കറ്റ് ആരോ വലിച്ചു കീറിയത് സൈനികൻ കാണിക്കുന്നു. എസ് ഐയുടെ മുറിയിലേക്ക് പോകണമെന്ന് നിർദ്ദേശിക്കുന്നു. അത് തടയുന്നു. പിന്നെ പൊലീസുകാരന്റെ മുഖത്തടി. ഇതോടെ കളി കൈവിടുന്നു. ഇതിൽ നിന്ന് തന്നെ 'നീ അവരെ കാണിക്കത്തില്ലയോടാ... എന്ന് ചോദിച്ചു കൊണ്ട് ആവലാതിക്കാരന്റെ ഷർട്ടിന് കുത്തിപിടിച്ച് നിർത്തി സൈനികനാണ് ആക്രമണം തുടങ്ങിയതെന്ന വാദം പൊളിയുന്നു.
കൂടെയുണ്ടായിരുന്ന രണ്ടാം പ്രതി ഇടതു കൈയിൽ കിടന്ന കട്ടിയുള്ള വള വലതു കൈക്കൊണ്ട് ഊരിപ്പിടിച്ച് ആവലാതിക്കാരന്റെ തലയിൽ ഉച്ചിഭാഗത്ത് ഒന്നിടിച്ച സമയം ആവലാതിക്കാരൻ തല വെട്ടിച്ചു മാറ്റിയതിൽ വച്ച് നെറ്റിയുടെ മധ്യ ഭാഗം മുകളിൽ കൊണ്ടു മുറിയുന്നതിനും-ഇതാണ് എഫ് ഐ ആറിലെ വധശ്രമ ആരോപണത്തിലെ പരാമർശം. ഇങ്ങനെ ആരും വള ഊരി അടിച്ചില്ലെന്നും വ്യക്തം. അതായതുകൊലപാതക ശ്രമം ചുമത്തി കൂടുതൽ ദിവസം സൈനികനേയും സഹോദനരനേയും അകത്താക്കാനുള്ള നീക്കമാണ് പൊലീസ് എഫ് ഐ ആറിലൂടെ നടത്തിയതെന്ന് വ്യക്തം. തല മുറിയുന്നത് തറയിൽ കിടന്നുള്ള അടിപിടിക്കിടെയുണ്ടായ സ്വാഭാവിക സംഘർഷത്തിലാണ്. അവിടെ മനപ്പൂർവ്വം ആരും ആരുടേയും തല അടിച്ചു പൊട്ടിക്കുന്നില്ലെന്നും വ്യക്തം. ഈ അടിപടിയിൽ അല്ല സൈനികനും സഹോദരനും ക്രൂര മർദ്ദനം ഏറ്റെതെന്നും വീഡിയോ വ്യക്തമാക്കുന്നു. അതായത് പിന്നിട് ഇടിമുറിയിൽ ഇടി നടന്നുവെന്ന് വ്യക്തം.
രണ്ടാം പ്രതിയാണ് വള ഊരി അടിച്ചതെന്ന് പറയുന്ന ആദ്യ ഭാഗം. എന്നാൽ ഇതേ എഫ് ഐ ആറിന്റെ അവസാന ഭാഗത്ത് ഒന്നാം പ്രതി വളവച്ച് തലയുടെ ഉച്ചി ഭാഗത്ത് ഇടിച്ച സമയം ആവലാതിക്കാരൻ ഒഴിഞ്ഞു മാറിയില്ലായിരുന്നുവെങ്കിൽ ഇടി തലയിൽ ഉച്ചി ഭാഗത്ത് ആഴത്തിൽ മുറിവ് പറ്റി ആവലാതിക്കാരന് മരണം വരെ സംഭവിക്കാമായിരുന്നു എന്നും പറയുന്നു. അതായത് വള ഇടി രണ്ടു പേരിലേക്കും ആരോപിക്കുന്നു. അങ്ങനെ ഒരിടി വീഡിയോയിൽ ഇല്ല. പ്രതികൾ കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി പ്രവർച്ചിച്ച് മേൽ വകുപ്പുകൾ പ്രകാരമുള്ള കുറ്റം ചെയ്തിരിക്കുന്നു എന്നാണ് എഫ് ഐ ആർ പറയുന്നത്. എന്നാൽ സംഘർഷത്തിൽ അനുജനും ചേട്ടനും ഒരിക്കലും ആക്രമ സ്വഭാവം പ്രകടിപ്പിക്കുന്നില്ല. പ്രതിരോധം മാത്രമാണ് അവർ ചെയ്യുന്നത്. പൊലീസ് സ്റ്റേഷനിലെ വീഡിയോയിൽ എല്ലാ സത്യം ഉണ്ടായിട്ടും എഫ് ഐ ആറിൽ അവർ കള്ളം മാത്രമെഴുതി.
എഫ് ഐ ആറിൽ പരാതിക്കാരൻ പൊലീസുകാരനാണ്. അത് സാക്ഷ്യപ്പെടുത്തുന്നത് എസ് ഐയും. അതുകൊണ്ട് തന്നെ ഈ രണ്ടു പേരേയും സേനയിൽ നിന്ന് പുറത്താക്കാൻ എഫ് ഐ ആറും വീഡിയോയും മാത്രം ഒരുമിച്ച് പരിശോധിച്ചാൽ മതി.
വീണ്ടും കള്ളം പറയുന്നത് തുടരുമ്പോൾ
കിളികൊല്ലൂരിൽ സൈനികൻ വിഷ്ണുവിനേയും സഹോദരൻ വിഘ്നേഷിനേയും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പുതിയ ന്യായീകരണവുമായി പൊലീസ്. നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് വാദം. പൊലീസിന്റെ ക്രൂര മർദ്ദനത്തിനിരയായ വിഘ്നേഷ് ഡിവൈഎഫ്ഐ പ്രവർത്തകനാണ്. അതുകൊണ്ടുള്ള നടപടിയാണ് ഇതെന്നുമായിരുന്നു പൊലീസ് സ്റ്റേഷൻ അധികൃതരുടെ പ്രതികരണം.
എംഡിഎംഎ പ്രതിക്ക് ജാമ്യം വേണമെന്ന് പറഞ്ഞാണ് സഹോദരങ്ങൾ സ്റ്റേഷനിൽ എത്തിയത്. എന്നാൽ ഗൗരവകരമായ കേസിൽ ജാമ്യം അനുവദിക്കാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ സ്റ്റേഷനിലെ റൈറ്ററിനെ സഹോദരങ്ങൾ മർദിക്കുക ആയിരുന്നുവെന്ന പൊലീസിന്റെ കഥ വീണ്ടും ആവർത്തിക്കുന്നു. വീഡിയോ പുറത്തു വന്നിട്ടും കള്ളം പറയുകയാണ് പൊലീസ്.
Stories you may Like
- കിളികൊല്ലൂർ ലോക്കപ്പ് മർദ്ദന കേസിൽ പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു
- പെൺകുഞ്ഞിനോടു ലൈംഗികാതിക്രമം; വയോധികൻ അറസ്റ്റിൽ
- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 20 വർഷം തടവും ഒരു ലക്ഷം പിഴയും
- കിളികൊല്ലൂരിൽ യുവാക്കളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ
- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്