ഏവരേയും ഞെട്ടിച്ച ശബരിനാഥൻ; പിന്നാലെ പോസ്റ്റിട്ട് അബിനും യുവ മനസ്സ് പ്രതിഫലിപ്പിച്ചു; ഷമ്മിയെ ഹീറോയാക്കിയ ഹൈബിയും; ഒസിയും കെസിയും ആർസിയും ഖാർഗെയ്ക്കൊപ്പം നിന്നിട്ടും കേരളം വോട്ടിട്ടത് തരൂരിന് വേണ്ടി; തരൂർ ഓപ്പറേഷനിൽ മാസായി എം കെ രാഘവനും; കോഴിക്കോട്ടെ എംപി വോട്ടുറപ്പിക്കാൻ മുന്നിൽ നിന്നു; ഇത് തെക്കും വടക്കും ഒന്നായ വീരകഥ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെപിസിസി പട്ടികയിൽ കടന്നു കൂടിയവരെല്ലാം വിവിധ നേതാക്കളുടെ പ്രതിനിധികളായിരുന്നു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും വിഡി സതീശനും കെ സുധാകരനും കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷും മുമ്പോട്ട് വച്ച പേരുകാർ. വി എം സുധീരന്റെ വാക്കുകൾ മുഖവിലയ്ക്ക് എടുത്തു പോലും അംഗങ്ങളെ വച്ചു. പക്ഷേ മുന്നൂറോളം വരുന്ന ഈ പട്ടികയിൽ ശശി തരൂരിന്റേതായി ഒരു പേരുകാരനും ഉണ്ടായിരുന്നില്ല. കെപിസിസി പുനഃസംഘടനാ കാലത്ത് ജനറൽ സെക്രട്ടറിയായ തരൂരിന്റെ സ്വന്തം ജി എസ് ബാബുവിനെ പോലും കെപിസിസി അംഗമാക്കാതിരിക്കാനുള്ള കരുതൽ ഹൈക്കമാണ്ടിലെ നേതാക്കളെത്തി. കെപിസിസി പട്ടികയിലെ 98 ശതമാനം പേരും ഗ്രൂപ്പ് മറന്ന് എകെ ആന്റണിയെ നേതാവായി അംഗീകരിക്കുന്നവരും. അതുകൊണ്ടു തന്നെ എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് തരൂരിന് ആരും വോട്ടു ചെയ്യില്ലെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ.
എന്നാൽ ഗ്രൂപ്പിന് അപ്പുറത്തേക്ക് വളർന്ന നേതാവായി തരൂർ കേരളത്തിലെ കോൺഗ്രസിൽ മാറുകയാണ്. തരൂരിന് കിട്ടിയ ആയിരത്തിന് മുകളിലുള്ള വോട്ടിൽ കേരളത്തിൽ നിന്നുള്ള വോട്ടുകളുമുണ്ടെന്ന് ഏവരും അംഗീകരിക്കുന്നു. അപ്പോൾ ചിരിക്കുന്നത് എംകെ രാഘവൻ എന്ന കോഴിക്കോട്ടെ രാഘവേട്ടനാണ്. മുതിർന്ന നേതാക്കളിൽ തരൂരിന് പരസ്യ പിന്തുണ നൽകിയത് രാഘവനും തമ്പാനൂർ രവിയുമാണ്. രണ്ടു പേരും എകെ ആന്റണിയുടെ പഴയ വിശ്വസ്തർ. ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ മാത്രം അനുസരിച്ചവർ. പക്ഷേ തരൂരിന്റെ കാര്യത്തിൽ ഇവർ മാറി ചിന്തിച്ചു. ഇതാണ് വോട്ടുകളെ തരൂരിന്റെ പെട്ടിയിൽ എത്തിച്ചത്. തെക്കും വടക്കും തമ്മിലെ ഭിന്നത ചർച്ചയാകുന്ന കാലത്ത് പഴയ തിരുവിതാംകൂറിനെ പ്രതിനിധീകരിക്കുന്ന എംപിക്ക് വോട്ടുറപ്പിച്ചത് സ്വാതന്ത്ര്യത്തിന് മുമ്പ് മലബാർ ദേശമായിരുന്ന കോഴിക്കോടിന്റെ എംപിയാണെന്നതാണ് രാഷ്ട്രീയ കൗതുകം.
15 പേരാണ് തരൂരിന്റെ നാമനിർദ്ദേശ പത്രികയിൽ ഒപ്പിട്ടത്. ഇവരെ പോലും ഭീഷണിപ്പെടുത്തി വോട്ട് ചെയ്യിക്കാതിരിക്കാൻ ശ്രമം നടന്നു. എങ്ങനേയും തരൂരിന്റെ വോട്ട് ആയിരത്തിൽ താഴെയാക്കാണം. ശരത് പവാറിന് സീതാറാം കേസരിയ്ക്കെതിരെ മത്സരിച്ചപ്പോൾ കിട്ടയ വോട്ടു പോലും തരൂരിന് കിട്ടരുതെന്നും ചില സ്ഥാന മോഹികൾ ആഗ്രഹിച്ചു. ഇതിന് വേണ്ടിയാണ് കേരളത്തിൽ ഭീഷണിയും വിരട്ടലും നടന്നത്. എന്നാൽ കോഴിക്കോട്ടെ എംപി തിരുവനന്തപുരത്തെ പാർലമെന്റ് അംഗത്തിനായി രണ്ടും കൽപ്പിച്ച് മുന്നിൽ നിന്നു. കൂടെ കേരളത്തിലെ യുവ പടയും. ശബരിനാഥനും ഹൈബി ഈഡനും അബിൻ വർക്കി കോടിയാട്ടും പരസ്യമായി രംഗത്തു വന്നപ്പോൾ മലബാറിലെ പ്രമുഖനായ എംഎൽഎ അണിയറയിൽ കരുക്കൾ നീക്കി. ബിആർഎം ഷരീഫിനെ പോലുള്ള യുവനേതാക്കളും തരൂരിന്റെ പ്രസക്തി വിശദീകരിച്ചു. അങ്ങനെ കേരളത്തിലെ ഭൂരിപക്ഷം പേരുടേയും വോട്ട് തരൂരിന് ഈ ഗ്രൂപ്പിന് അതീതരായ കൂട്ടായ്മ ഉറപ്പിച്ചു. അങ്ങനെ നാലക്കം കടത്തി തോൽവിയിലും താരമായി തരൂർ. വിജയി ഷമ്മിയാണെന്ന് ഹൈബിയെ പോലുള്ള യുവ നിരയിലെ കരുത്തനായ നേതാവ് പ്രഖ്യാപിക്കുകയും ചെയ്തു.
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സുധാകരനും പരസ്യമായി തന്നെ വോട്ട് ചെയ്യുക ഖാർഗെയ്ക്കാണെന്ന് പറഞ്ഞിരുന്നു. കെസി വേണുഗോപാലിനെ പോലൊരു ഹൈക്കമാണ്ട് നേതാവും മുതിർന്ന നേതാവ് എകെ ആന്റണിയും പരസ്യമായി നിലപാട് എടുത്തു. എന്നിട്ടും കേരളത്തിൽ തരൂരിന് വോട്ടു കിട്ടിയതെ ഗ്രൂപ്പ് നേതാക്കളെ ആകെ അത്ഭുത സബ്ദരാക്കി. ഗ്രൂപ്പിന് അതീതമായ ചിന്ത ഉയരുന്നതിന് തെളിവായി ഇതിനെ വിലയിരുത്തുന്നവരുണ്ട്. തരൂരിന്റെ കേരളത്തിലെ ടീമും രാപകലില്ലാതെ അധ്വാനിച്ചു. കേരളത്തിന് പുറത്ത് തരൂർ ശ്രദ്ധ നൽകിയപ്പോൾ തരൂരിന്റെ സ്വന്തം ടീം കേരളത്തിൽ കരുക്കൾ നീക്കി. എല്ലാ വോട്ടർമാരേയും തരൂർ തന്നെ നേരിട്ടു വിളിച്ച് വോട്ട് തേടി. ഖാർഗെയെ പിന്തുണച്ചപ്പോഴും ഉമ്മൻ ചാണ്ടിയും സുധാകരനും ചില കരുതലുകൾ എടുത്തു. തരൂരിന്റെ നാമനിർദ്ദേശ പത്രികയിൽ തമ്പാനൂർ രവിയും രാഘവനും ഒപ്പിട്ടപ്പോൾ തന്നെ പലരും ഞെട്ടി. ശബരിനാഥനും ആരേയും ഭയന്നില്ല. ഈ ധീരത പല നേതാക്കളും പരസ്യമായി എടുത്തതാണ് തരൂരിന് മൂന്നക്ക വോട്ടുകൾ കേരളത്തിൽ കിട്ടാൻ കാരണം.
എ.ഐ.സി.സി അധ്യക്ഷസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പ് ദേശീയതലത്തിൽ മാത്രമല്ല കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലും ശശി തരൂരിന്റെ സ്ഥാനം ഉറപ്പിച്ചു എന്നതാണ് വസ്തുത. ഇതിന് രാഘവന്റേയും ഹൈബിയുടേയും ശബരിയുടെ പിന്തുണ വലിയ തുണയായി മാറുകയും ചെയ്തു. കേരളത്തിലെ കോൺഗ്രസ് അണികളും തരൂരിനൊപ്പമായിരുന്നു. ഇത് നേതാക്കളേയും സ്വാധീനിച്ചു. തരൂരിന് വേണ്ടി ഫ്ളക്സുകളും പ്രമേയങ്ങളും താഴെ തട്ടിലെ ഘടകങ്ങൾ പാസാക്കി. തെരഞ്ഞെടുപ്പിനെ കോൺഗ്രസ് എത്രത്തോളം സ്നേഹിച്ചുവെന്നതിന് തെളിവായി ഇതു മാറി. സംസ്ഥാന കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകളോട് കടുത്ത വിധേയത്വമുള്ളവർ പോലും പാർട്ടി അധ്യക്ഷനെ നിശ്ചയിക്കാൻ നടന്ന തെരഞ്ഞെടുപ്പിൽ തരൂരിനെ പരസ്യമായി പിന്തുണക്കാൻ തയാറായി. സ്വന്തം ഗ്രൂപ് നേതൃത്വം തരൂരിന്റെ എതിരാളി മല്ലികാർജുൻ ഖാർഗയെ പിന്തുണക്കുമ്പോഴായിരുന്നു അവരുടെ പരസ്യപിന്തുണ.
തരൂർ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ നാമനിർദ്ദേശപത്രികയിൽ ഒപ്പിടാൻ പോലും സംസ്ഥാനത്തുനിന്ന് ഒരാളെയും കിട്ടില്ലെന്നായിരുന്നു നേതാക്കളുടെ അവകാശവാദം. എന്നാൽ എല്ലാവരെയും അമ്പരപ്പിച്ച് 15 കെപിസിസി അംഗങ്ങൾ പത്രികയിൽ ഒപ്പിട്ടെന്ന് മാത്രമല്ല, പരസ്യമായി പിന്തുണ പ്രഖ്യാപിക്കാനും തയാറായി. കെപിസിസി ആസ്ഥാനത്തിന് സമീപം ഉൾപ്പെടെ മിക്ക പ്രധാന കേന്ദ്രങ്ങളിലും തരൂരിന് വേണ്ടി ഫ്ളക്സുകളും ഉയർന്നു. സമൂഹമാധ്യമങ്ങളിലും ശക്തമായ പ്രചാരണമാണ് നടന്നത്. ഇതെല്ലാം അണികളിലും തരൂരിനുള്ള സ്വാധീനത്തിന് തെളിവാണ്.പക്ഷ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ദേശീയതലത്തിൽ മാത്രമല്ല, സംസ്ഥാനത്തും തരൂരിന്റെ അഭിപ്രായത്തിന് പ്രാധാന്യം കൈവന്നിരിക്കുകയാണ്. സാധാരണ പ്രവർത്തകർക്കിടയിൽ അദ്ദേഹത്തിന് ലഭിച്ച സ്വീകാര്യതയും കാണാതിരിക്കാനാവില്ല.
ദേശീയതലത്തിൽ തള്ളിക്കളയാൻ കഴിയാത്ത നേതാവായി രാഷ്ട്രീയഗ്രാഫ് ഉയർത്താൻ സ്ഥാനാർത്ഥിത്വത്തിലൂടെ തരൂരിന് സാധിച്ചു. കേരളത്തിൽനിന്ന് പോൾചെയ്ത 294 വോട്ടിൽ തരൂരിന് എത്ര കിട്ടിയെന്ന് വ്യക്തമല്ല. 130 ലേറെ കിട്ടിയെന്നാണ് തരൂർപക്ഷത്തിന്റെ അവകാശവാദം. എന്നാൽ അതും മേലെ കിട്ടിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരുമുണ്ട്. കേരളത്തിലെ ഭൂരിപക്ഷവും തരൂരിനെ നെഞ്ചിലേറ്റിയതു കൊണ്ടാണ് ആയിരം വോട്ട് തരൂർ മറികടന്നത്. അസാധുവായി പ്രഖ്യാപിച്ച വോട്ടൂകളും തരൂരിനുള്ളതാണെന്ന സൂചനയുണ്ട്. രാഷ്ട്രീയത്തിൽ വന്നതുമുതൽ തരൂരിനെ സംസ്ഥാന നേതൃത്വം കൈ അകലത്തിലാണ് നിർത്തിയിരുന്നത്. അതിന്റെ സമയം കഴിഞ്ഞുവെന്ന് ബോധ്യപ്പെടുത്തുന്നതാണ് തരൂരിന് ലഭിച്ച പിന്തുണ.
കോൺഗ്രസ് അധ്യക്ഷനായി 26ന് ചുമതലയേൽക്കുന്ന മല്ലികാർജുൻ ഖർഗെയ്ക്ക് മുന്നിലുള്ള ആദ്യ കടമ്പ പ്രവർത്തക സമിതി തിരഞ്ഞെടുപ്പാണ്. തിരഞ്ഞെടുപ്പ് നടത്തിയാൽ ഖർഗെക്ക് ആധികാരികത ഉറപ്പാക്കാം. അല്ലാത്തപക്ഷം ഗാന്ധി കുടുംബത്തിന്റെ പാവയാണെന്ന ആക്ഷേപം ഉയരും. പുതിയ അധ്യക്ഷൻ വന്ന് ഒരു മാസത്തിനകം പ്ലീനറി സെഷൻ ചേരണമെന്നാണ് ചട്ടം. പ്ലീനറി സെഷനിൽ പ്രവർത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കണം. 11 പേർ തിരഞ്ഞെടുപ്പിലൂടെയും 12 പേരെ അധ്യക്ഷൻ നാമനിർദ്ദേശം ചെയ്തുമാണ് വരേണ്ടത്. തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഖർഗെ നേരത്തെ പറഞ്ഞിരുന്നു. ശശി തരൂരും ഈ ആവശ്യം ശക്തമായി ഉന്നയിക്കുന്നുണ്ട്. മത്സരത്തിലൂടെ പ്രവർത്തക സമിതി അംഗമാകാൻ തരൂരിനു താൽപര്യമില്ല. ഔദ്യോഗിക പക്ഷത്തെ വെല്ലുവിളിച്ച് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിച്ച് 10 ശതമാനത്തോളം വോട്ട് പിടിച്ച സാഹചര്യത്തിൽ അധ്യക്ഷൻ നാമനിർദ്ദേശം ചെയ്യുന്ന പേരുകളിലൊന്നാവാണു തരൂരിന് ആഗ്രഹം. രമേശ് ചെന്നിത്തലയും ഈ ആഗ്രഹവുമായി കാത്തിരിക്കുന്നുണ്ട്.
രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കുശേഷം നടന്ന കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ മല്ലികാർജുൻ ഖർഗെയ്ക്ക് ആധികാരിക വിജയം കിട്ടിയെന്നതും വസ്തുതയാണ്. പോൾ ചെയ്ത 9385 വോട്ടിൽ 7897 വോട്ടും ഖർഗെ നേടി. ഭൂരിപക്ഷം 6825. ഹൈക്കമാൻഡിന്റെ അനൗദ്യോഗിക പിന്തുണയോടെ മത്സരിച്ച ഖർഗെയ്ക്കെതിരെ ശക്തമായ മത്സരം കാഴ്ചവച്ച ശശി തരൂർ 1072 വോട്ട് നേടി താരമായി. 416 വോട്ട് അസാധുവായി. യുപിയിൽനിന്നുള്ള ബാലറ്റ് പെട്ടികൾ സീൽ ചെയ്തതിൽ ക്രമക്കേടുണ്ടെന്നു തരൂർ പക്ഷം പരാതിപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പു സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി അതു നിരാകരിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും ബാലറ്റുകൾ കൂട്ടിക്കലർത്തിയ ശേഷമായിരുന്നു വോട്ടെണ്ണൽ.
24 വർഷങ്ങൾക്കു ശേഷമാണു ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാൾ കോൺഗ്രസ് പ്രസിഡന്റാകുന്നത്. ജഗ്ജീവൻ റാമിനു (197071) ശേഷം ദലിത് വിഭാഗത്തിൽനിന്നു കോൺഗ്രസ് പ്രസിഡന്റ് ആകുന്ന ആദ്യ വ്യക്തിയുമാണ്. പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റും എൺപതുകാരനായ ഖർഗെ തന്നെ. ഈ മാസം 26ന് എഐസിസി ആസ്ഥാനത്തു നടക്കുന്ന ചടങ്ങിൽ സ്ഥാനമേൽക്കും. രണ്ടു ഘട്ടങ്ങളിലായി 22 വർഷം കോൺഗ്രസിനെ നയിച്ച സോണിയ ഗാന്ധി അന്നു പടിയിറങ്ങും. ഖർഗെയുടെ നേതൃത്വത്തിൽ എഐസിസിയുടെ പ്ലീനറി സമ്മേളനവും വരുംമാസങ്ങളിൽ നടക്കും.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്