' ഞാനാണ് ഇവിടെ രാജാവെന്നും എന്റെ കാൽ കഴുകിയ വെള്ളം കുടിച്ചിട്ടേ നിങ്ങൾക്ക് ഇവിടെ നിന്ന് പോകാൻ കഴിയൂ എന്ന് മനസിലായില്ലേ എന്നും ചോദിച്ചു; ഞങ്ങളെ വലിച്ചിഴച്ചത് കണ്ട ഷോക്കിൽ നിന്ന് മകൻ മുക്തനായിട്ടില്ല': മഞ്ചേരിയിൽ പൊലീസുകാരുടെ അതിക്രമം മറുനാടനോട് വിവരിച്ച് അമൃത
ജംഷാദ് മലപ്പുറം
മലപ്പുറം: മഞ്ചേരിയിൽ അർധരാത്രി തന്നെയും സഹോദരനേയും പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചുകൈാണ്ടു പോയ സംഭവം കണ്ട സംഭവത്തിൽ പത്തുവയസുകാരനായ മകൻ ഇപ്പോഴും ഷോക്കിൽ നിന്നും മുക്തനായിട്ടില്ലെന്ന് മഞ്ചേരി കൂമംകുളം സ്വദേശി അമൃത എൻ.ജോസ്. താൻ കാത്തിരിക്കുന്നതു നീതിക്കുവേണ്ടിയാണ്. മുഖ്യമന്ത്രി, ഡി.ജി.പി, വനിതാ കമ്മീഷൻ, ബാലവകാശ കമ്മീഷൻ ഉൾപ്പെടെയുള്ള എല്ലാവർക്കും താൻ പരാതി നൽകിയിട്ടുണ്ട്. സമാനമായ അനുഭവം ഇനി കേരളത്തിലെ ഒരുകുഞ്ഞിനും ഉണ്ടാകരുതെന്നും ഇതിനുള്ള നിയമ പോരാട്ടത്തിലാണ് താനെന്നും അമൃത എൻ.ജോസ് മറുനാടൻ മലയാളിയോട് പറഞ്ഞു. പരാതി നൽകിയതിനെ തുടർന്നു മലപ്പുറം എസ്പി. ഓഫീസിൽനിന്നും ഫോണിൽ വിളിച്ചിരുന്നു. കേസ് ഡി.വൈ.എസ്പിക്കു കൈമാറിയിട്ടുണ്ടെന്നും മൂന്നു ദിവസത്തിനുള്ളിൽ വിവരം അറിയിക്കുമെന്നും പറഞ്ഞുവെന്നും അമൃത പറഞ്ഞു.
മലപ്പുറം മഞ്ചേരിയിൽ പത്തു വയസുകാരനായ മകൻ നോക്കി നിൽക്കെയാണ് അർധരാത്രി യുവതിയെ വലിച്ചിഴച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയത്. തുടർന്നു പരാതിയുമായി മഞ്ചേരി കൂമംകുളം സ്വദേശി അമൃത എൻ.ജോസാണ് പൊലീസിനെതിരെ രംഗത്തെത്തിയത്. എന്നാൽ രാത്രി ടൗണിൽ പാർക്ക് ചെയ്ത വാഹനത്തിൽ പരിശോധന നടത്തുന്നത് തടഞ്ഞതിന്റെ പേരിലാണ് നടപടി എടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.
ഈ ദൃശ്യങ്ങൾ സഹിതമാണ് യുവതി പരാതിയുമായി രംഗത്ത് എത്തിയത്. രാത്രി ചായ കുടിക്കാൻ നിർത്തിയപ്പോൾ അപ്രതീക്ഷിതമായെത്തിയ പൊലീസ് തട്ടിക്കയറി എന്നും അസഭ്യം പറഞ്ഞെന്നുമാണ് ആക്ഷേപം. സംഭവങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച സഹോദരനിൽ നിന്നും ഫോൺ പിടിച്ചുവാങ്ങി. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കും മർദ്ദനമേറ്റു. പത്തു വയസുകാരനായ കുട്ടിയുണ്ടെന്ന കാര്യം പരിഗണിച്ചേയില്ലെന്നാണ് പരാതി. ടൗണിൽ ലഹരി സംഘങ്ങളുടെ സാന്നിധ്യം സജീവമായുള്ള ഭാഗത്താണ് രാത്രി സമയത്ത് കാർ പാർക്ക് ചെയ്തതെന്നും ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കാൻ ചെന്നപ്പോൾ തടഞ്ഞതുകൊണ്ടാണ് യുവതിയെ അടക്കം കസ്റ്റഡിയിൽ എടുക്കേണ്ടി വന്നതെന്നും മഞ്ചേരി പൊലീസ് പറഞ്ഞു.
അതേ സമയം എന്തിനാണ് പരിശോധന എന്നും ചോദിച്ചിട്ടും അവർ ഒന്നും പറയാതെ പരിശോധന തുടരുകയായിരുന്നുവെന്നും കാരണം വീണ്ടും ചോദിച്ചതോടെ പൊലീസുകാർ പ്രകോപിതരാവുകയായിരുന്നുവെന്നും അമൃത പറഞ്ഞു. മോശമായി പെരുമാറാൻ തുടങ്ങിയതോടെ മൊബൈലിൽ വീഡിയോ എടുക്കാൻ ശ്രമിച്ച അനിയന്റെ ഫോൺ തട്ടിപ്പറിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു. തൊട്ടടുത്ത് നിൽക്കുന്നുണ്ടായിരുന്ന എന്റെ മകൻ ഇതെല്ലാം കണ്ട് പേടിച്ചുപോയി. ഞങ്ങൾ കുടുംബമായി വന്നവരാണ്, പൊലീസ് പരിശോധന എന്തിനാണെന്നും എന്താണ് പ്രശ്നമെന്ന് ചോദിച്ചിട്ടും അതിനൊന്നും മറുപടി തരാൻ പൊലീസ് ഉദ്യോഗസ്ഥർ തയ്യാറായില്ല. എന്റെ സഹോദരൻ അന്ന് രാവിലെ വിദേശത്ത് പോകാനിരിക്കുകയായിരുന്നു. പ്രതികരിച്ചാൽ പൊലീസുകാർ അവന്റെ പോക്ക് വരെ മുടക്കും എന്ന രീതിയിലാണ് പെരുമാറിയത്.
ക്ടോബർ 13ന് രാത്രിയിലാണ് സംഭവം. സഹോദരനും സുഹൃത്തുക്കൾക്കും ഒപ്പം മഞ്ചേരിയിൽ ഭക്ഷണം കഴിക്കാൻ ഇറങ്ങുകയായിരുന്നു. അപ്പോഴാണ് എസ്ഐ യുടെ നേതൃത്വത്തിലുള്ള ഒരു സംഘം പൊലീസുകാർ വാഹനത്തിന് നേരെ വന്ന് ഒരു മുന്നറിയിപ്പുമില്ലാതെ വാഹനം തുറന്ന് പരിശോധിക്കുകയാണ് ചെയ്തത്. ഇതെല്ലാം കണ്ടു 10വയസ്സുകാരനായ മകൻ സ്തംഭിതനായി നിൽക്കുകയായിരുന്നു. ഞങ്ങൾ കുടുംബമായി വന്നവരാണ്, എന്താണ് പ്രശ്നമെന്ന് ചോദിച്ചിട്ടും അവർ ഒന്നും പറയാൻ തയാറായില്ലെന്നും അമൃത പറഞ്ഞു.
ആളുകൾ കൂടിയതോടെ ഒരു പൊലീസുകാരൻ വീഡിയോ എടുക്കാൻ തുടങ്ങുകയും എല്ലാ പൊലീസുകാരും പെട്ടെന്ന് തന്നെ വളരെ മാന്യമായി പെരുമാറാനും തുടങ്ങി. നിങ്ങളുടെ അനുവാദം വാങ്ങിയിട്ടല്ലേ വാഹനം പരിശോധിച്ചത്, ഫോൺ തട്ടിപ്പറിച്ചിട്ടില്ലല്ലോ എന്നൊക്കെയായി അവരുടെ വാദം. ഇതൊക്കെ ഷൂട്ട് ചെയ്ത ശേഷം വീണ്ടും അവരുടെ സ്വഭാവം മാറി. പിന്നീട് അത്രയും മോശമായി സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പൊലീസുകാർ എന്നോട് സംസാരിച്ചു.
പത്ത് വയസുള്ള എന്റെ കുട്ടിയെ വഴിയിൽ നിർത്തിയാണ് എന്നെയും എന്റെ സഹോദരനെയും വലിച്ചിഴച്ച് ജീപ്പിൽ കയറ്റിക്കൊണ്ടുപോയത്. എന്റെ കുട്ടി അവിടെ നിന്ന് കരയുന്നുണ്ടെന്ന് എത്ര പറഞ്ഞിട്ടും അവർ കേൾക്കാൻ തയാറായില്ല. കാര്യം അന്വേഷിക്കാൻ എന്റെ മകനെയും കൂട്ടി സ്റ്റേഷനിലെത്തിയ സുഹൃത്തുക്കളെയും പൊലീസ് മർദിച്ചു. അവർ കൊല്ലം ജില്ലയിൽ നിന്ന് വന്നവരായിരുന്നു. മറ്റു ജില്ലക്കാർക്ക് ഇവിടെ എന്താണ് കാര്യമെന്ന് ചോദിച്ചാണ് അവരെ മർദിച്ചത്.
സ്റ്റേഷനിൽ വെച്ച് ഞങ്ങളെ ഇരിക്കാൻ പോലും അനുവദിച്ചില്ല. യൂണിഫോമിൽ അല്ലാത്ത ഒരാൾ വന്ന് ഞങ്ങളെ നിർത്തി നടുക്ക് കസേരയിട്ട് ഇരുന്ന്, ഞങ്ങൾക്ക് എന്തും ചെയ്യാമെന്ന് ഇപ്പോൾ മനസിലായില്ലേ എന്ന് ചോദിച്ചു. ഞാനാണ് ഇവിടെ രാജാവെന്നും എന്റെ കാൽ കഴുകിയ വെള്ളം കുടിച്ചിട്ടേ നിങ്ങൾക്ക് ഇവിടെ നിന്ന് പോകാൻ കഴിയൂ എന്ന് മനസിലായില്ലേ എന്ന് അയാൾ പറഞ്ഞു. സഹോദരൻ അന്ന് രാവിലെ വിദേശത്ത് പോകുകയായിരുന്നു. അന്ന് ഞങ്ങൾ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ പൊലീസുകാർ അവന്റെ പോക്ക് വരെ മുടക്കും എന്ന രീതിയിലാണ് സംസാരിച്ചത്. അതുകൊണ്ട് ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. നാല് മണിക്കായിരുന്നു അവന് പോകേണ്ടത്. വെളുപ്പിന് മൂന്ന് മണിവരെ ഞങ്ങളെ സ്റ്റേഷനിൽ നിർത്തി. ആ സമയത്ത് എന്റെ മകനെ കാണാൻ പോലും എന്നെ പൊലീസ് അനുവദിച്ചില്ല. എന്റെ കുട്ടി മാനസികമായി തകർന്നുപോയെന്നും അമൃത പറഞ്ഞു.
ഇനി ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്താൽ എന്താണ് വരാൻ പോകുന്നതെന്ന് നിങ്ങൾ കാണാൻ പോകുന്നതേയുള്ളൂ എന്ന് സ്റ്റേഷനിൽ വെച്ച് പൊലീസുകാർ ഭീഷണിപ്പെടുത്തിയിരുന്നു. നമുക്ക് അവരുടെ പവർ ഇല്ല എന്നും അവർക്ക് നമ്മളെ എന്തും ചെയ്യാൻ കഴിയും എന്നും മനസിലാക്കിത്തരികയായിരുന്നു അവർ ചെയ്തത്. അത് അവർ പറയുകയും ചെയ്തിരുന്നുവെന്നും അമൃത പറഞ്ഞു. താൻ നീതി പുലരുംവരെ നിയമപോരാട്ടം തുടരുമെന്നും അമൃത മറുനാടൻ മലയാളിയോട് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍