ഗൂഗിൾ മാപ്പ് പറയുന്നത് 17 മണിക്കൂർ; ഗഡ്കരി ഉറപ്പു നൽകുന്നു അഞ്ച് മണിക്കൂറെന്ന്; മുംബൈ-ബാംഗ്ലൂർ യാത്ര ഇനി കാറിലാക്കാം; ആയിരം കിലോമീറ്റർ ദൂരം; 200 കിലോമീറ്റർ വേഗതയിൽ പായാൻ ഗ്രീൻ എക്സ്പ്രസ് ഹൈവേ; സ്വപ്ന പദ്ധതി ഉടൻ യാഥാർത്ഥ്യമാകുമെന്ന് കേന്ദ്ര മന്ത്രി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനമായ മുംബൈയെയും ഐടി തലസ്ഥാനമായ ബംഗളുരുവിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് മാർഗം സഞ്ചരിച്ചാൽ എടുക്കുന്ന യാത്ര സമയം എത്രയാണെന്നറിയാമോ?. ഗൂഗിളിൽ പറയുന്നത് ഏകദേശം 17 മണിക്കൂർ എടുക്കുമെന്നാണ്. എന്നാൽ മുംബൈ-ബാംഗ്ലൂർ യാത്ര സമയം അഞ്ച് മണിക്കൂറായി കുറയാൻ പോകുന്നുവെന്ന് ഉറപ്പു നൽകുകയാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.
മുംബൈയ്ക്കും ബെംഗളൂരുവിനുമിടയിൽ പൂണെ വഴി ഗ്രീൻ എക്സ്പ്രസ് ഹൈവേ ഉടൻ തന്നെ ദേശീയ പാതാ അഥോറിറ്റി നിർമ്മിക്കുമെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചത്. സ്വപ്ന പദ്ധതി യാഥാർത്ഥ്യമായാൽ ഇതിലെ കാറിൽ യാത്ര ചെയ്യുകയാണെങ്കിൽ ഇനി ബെംഗളൂരുവിൽ നിന്ന് മുംബൈയിൽ എത്താൻ മൂന്നിലൊന്ന് സമയം ലാഭിക്കാനാകും.
മോദി സർക്കാരിൻ എപ്പോഴും അദ്ഭുതങ്ങൾ സൃഷ്ടിച്ച് മുന്നേറുന്ന നിതിൻ ഗഡ്കരിയുടെ വകുപ്പ് പുതിയ ആശയം മുന്നോട്ട് വച്ചത് ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പാണ്. റോഡ് നിർമ്മാണത്തിലും, അത്യാധുനിക സാങ്കേതിക വിദ്യ നടപ്പിലാക്കുന്നതിലും അദ്ദേഹത്തിന്റെ ശ്രദ്ധയും താത്പര്യവും ഏറെ പ്രശംസനീയമാണ്. രാജ്യം ഗതാഗതമേഖലയിൽ കൈവരിച്ച നിരവധി നേട്ടങ്ങളിലൂടെ ഗതാഗത സമയം ദിനം പ്രതി ചുരുങ്ങുകയാണ്.
ഇതിനിടെയാണ് ആയിരം കിലോമീറ്റർ ദൂരമുള്ള മുംബയ്-ബംഗളൂരു നഗരങ്ങളെ കേവലം അഞ്ച് മണിക്കൂറിൽ താണ്ടാനാവുമെന്ന തന്റെ സ്വപ്ന പദ്ധതിയാണ് ഗഡ്കരി അവതരിപ്പിക്കുന്നത്. മുംബയിൽ ശനിയാഴ്ച നടന്ന അസോസിയേഷൻ ഓഫ് നാഷണൽ എക്സ്ചേഞ്ച് മെമ്പേഴ്സ് ഒഫ് ഇന്ത്യയുടെ (എഎൻഎംഐ) 12ാമത് അന്താരാഷ്ട്ര കൺവെൻഷനിൽ നടത്തിയ പ്രസംഗത്തിലാണ് കേന്ദ്ര മന്ത്രി തന്റെ ഭാവി പദ്ധതികളെ കുറിച്ച് വാചാലനായത്.
ട്രെയിനിലോ വിമാനത്തിലോ പോകുന്നതിന് പകരം മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് കാറിൽ യാത്ര ചെയ്യുന്നതാകും നിങ്ങൾ വൈകാതെ ഇഷ്ടപ്പെടാൻ പോകുന്നത്. ഗ്രീൻ എക്സ്പ്രസ് ഹൈവേ വന്നാൽ ഇരു നഗരങ്ങളും തമ്മിലുള്ള ദൂരം പിന്നിടാൻ അഞ്ച് മണിക്കൂറിൽ കൂടുതൽ എടുക്കില്ലെന്നാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പുനൽകുന്നത്.
പുതിയ എക്സ്പ്രസ് വേ ആസൂത്രണം ചെയ്തു വരികയാണെന്നും അത് ഉടൻ നടപ്പാക്കുമെന്നും കേന്ദ്രമന്ത്രി വാഗ്ദാനം ചെയ്തു. നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) അതിന്റെ ദേശീയ റോഡ് ശൃംഖല പദ്ധതിക്ക് കീഴിൽ ഈ ജോലി ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
'ഞങ്ങൾ മുംബൈയ്ക്കും ബാംഗ്ലൂരിനും ഇടയിൽ ഒരു ഗ്രീൻ എക്സ്പ്രസ് ഹൈവേ ആസൂത്രണം ചെയ്യുന്നു. മുംബൈ-ബാംഗ്ലൂർ ഇടയിൽ അഞ്ച് മണിക്കൂർ യാത്ര മതി. പൂണെയിൽ നിന്ന് ബാംഗ്ലൂരിൽ 3.5 മുതൽ 4 മണിക്കൂർ വരെ സമയത്തിനുള്ളിൽ എത്തിച്ചേരാം' ഗഡ്കരി പറഞ്ഞു. നിലവിൽ ആസൂത്രണം ചെയ്യുന്ന ഗ്രീൻ എക്സ്പ്രസ് ഹൈവേ മുംബൈ-പൂണെ എക്സ്പ്രസ് വേയെ റിങ് റോഡിലൂടെ ബന്ധിപ്പിക്കാൻ സാധ്യതയുണ്ട്.
ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനവും ഐടി തലസ്ഥാനവും തമ്മിലുള്ള ദൂരം 985 കിലോമീറ്ററാണ്. രണ്ട് നഗരങ്ങളും ദേശീയപാത 48 അല്ലെങ്കിൽ ദേശീയപാത 50 വഴിയാണ് ബന്ധിപ്പിച്ചിരിക്കുന്നത്. നിലവിൽ മുംബൈയും ബെംഗളൂരുവും തമ്മിലുള്ള ദൂരം റോഡ് മാർഗം മറികടക്കാൻ 15 മണിക്കൂറിലധികം എടുക്കും. പുതിയ ഗ്രീൻ എക്സ്പ്രസ് ഹൈവേ പ്രാവർത്തികമായാൽ യാത്രാ സമയം മൂന്നിലൊന്നായി കുറയ്ക്കാം.
വരാനിരിക്കുന്ന ഗ്രീൻ എക്സ്പ്രസ് ഹൈവേ ഇന്ത്യയിലെ മറ്റ് നിരവധി നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ എക്സ്പ്രസ് വേകളുടെ ഒരു നിരയിലേക്ക് ചേർക്കപ്പെടും. സമീപകാലത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട ഡൽഹി-മീററ്റ് എക്സ്പ്രസ്വേ, പൂർവാഞ്ചൽ എക്സ്പ്രസ്വേ എന്നിവ റോഡ് ഗതാഗതം തെരഞ്ഞെടുക്കുന്നവരുടെ യാത്രാസമയം ഗണ്യമായി കുറച്ചിട്ടുണ്ട്.
ഈ വർഷം അവസാനത്തോടെ കൂടുതൽ ഹൈവേകൾ വരുമെന്നും കേന്ദ്രമന്ത്രി ഗഡ്കരി ഉറപ്പ് നൽകി. ഈ വർഷം അവസാനത്തോടെ ഡൽഹി മുതൽ ഡെറാഡൂണിലെത്താൻ വെറും രണ്ട് മണിക്കൂർ മാത്രമെടുക്കുന്ന ഹൈവേ വരും. ഡൽഹി-ഹർദ്വാർ 2 മണിക്കൂറിലും ഡൽഹി-ജയ്പൂർ 2 മണിക്കൂറിലും ഡൽഹി-ചണ്ഡീഗഢ് 2.5 മണിക്കൂറിലും ഡൽഹി-അമൃത്സർ 4 മണിക്കൂറിലും പിന്നിടാനാകുന്ന ഹൈവേകളും വരാനിരിക്കുന്നു.
ഡൽഹിയെയും ശ്രീനഗറിനെയും എട്ടുമണിക്കൂർ കൊണ്ട് ബന്ധിപ്പിക്കുന്ന ഹൈവേ ഉണ്ടാകും. ഡൽഹി-കത്ര 6 മണിക്കൂറിൽ, ഡൽഹി- മുംബൈ 10 മണിക്കൂറിൽ, ചെന്നൈ-ബാംഗ്ലൂർ 2 മണിക്കൂറിൽ, ലഖ്നൗ-കാൺപൂർ അര മണിക്കൂറിൽ എന്നിങ്ങനെ യാത്രാസമയത്തിൽ പുതിയ ഹൈവേകൾ വരുമെന്ന് ഗഡ്കരി പറഞ്ഞു.
മുംബയ് -പൂണെ എക്സ്പ്രസ് ഹൈവേയിൽ പൂണെ റിങ് റോഡിന് സമീപത്ത് നിന്നാവും ബാംഗ്ലൂരിലേക്കുള്ള ഹൈവേ ആരംഭിക്കുക. ഇതു പോലെയുള്ള 27 ഗ്രീൻ എക്സ്പ്രസ് ഹൈവേകളാണ് രാജ്യത്ത് അടുത്തതായി വരുന്നത്. നാഷണൽ വാട്ടർ ഗ്രിഡ് പോലെ നാഷണൽ ഹൈവേ ഗ്രിഡ് വികസിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്.
ഒരു വാഹനം മണിക്കൂറിൽ ശരാശരി 200 കിലോമീറ്റർ വേഗതയിൽ ഈ പാതയിലൂടെ സഞ്ചരിച്ചാൽ മാത്രമെ അഞ്ചു മണിക്കൂറിനുള്ളിൽ ഇത്രയും ദൂരം താണ്ടാൻ കഴിയു. അതായത് ചിലയിടങ്ങളിലെങ്കിലും വാഹനം 230-250 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചെങ്കിൽ മാത്രമേ ശരാശരി 200 കിലോമീറ്റർ വേഗത നിലനിർത്താനാവു. ഇത്രയും സ്പീഡിൽ സഞ്ചരിക്കുന്ന കാറുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ടോ എന്നതും ചോദ്യമാണ്.
എന്നാൽ വിദേശ കാർ നിർമ്മാതാക്കളുടെ ഓഡി, ബിഎംഡബ്ല്യു, മെഴ്സിഡസ് ബെൻസ്, ലാൻഡ് റോവർ തുടങ്ങിയ കാറുകൾക്ക് നിലവിൽ 200 കിലോമീറ്റർ ശരാശരി വേഗത നിലനിർത്താനുള്ള ശേഷിയുണ്ട്. എന്നാൽ ഈ വേഗത്തിൽ ഇന്ത്യയിലെ റോഡുകളിലൂടെ സഞ്ചരിക്കാനാവില്ലെന്ന് മാത്രം. ഗ്രീൻ എക്സ്പ്രസ് ഹൈവേ ഇന്ത്യയിൽ നടപ്പിലായാലും മികച്ച ഡ്രൈവിംഗിന് പരിശീലനം അത്യാവശ്യമാണ്.
അടുത്ത 25 വർഷത്തിനുള്ളിൽ ഗതാഗത സാന്ദ്രത കൂടുതലുള്ള സംസ്ഥാന പാതകൾ ഏറ്റെടുക്കാൻ ഗതാഗത മന്ത്രാലയം പദ്ധതിയിടുന്നതായി അടുത്തിടെ കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. നാല് മുതൽ ആറ് വരി പാതകളാക്കി ഗതാഗതം സുഖമമാക്കുന്നതിനായി വകുപ്പ് ഈ സഹായിക്കുമെന്ന് ഗഡ്കരി കൂട്ടിച്ചേർത്തു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍