'ദ ആ സിബിഐക്കാർ രണ്ട് ആൾരൂപവുമായി വീടിന്റെ മുകളിലേക്ക് കയറിപ്പോയിട്ടുണ്ടേ': സിബിഐ ഡയറിക്കുറിപ്പിലെ ഔസേപ്പച്ചനെ പേടിപ്പിച്ച സേതുരാമയ്യരുടെ ഡമ്മി ടു ഡമ്മി ടെക്നിക്ക് മലയാളിക്ക് ഇന്ന് മന:പാഠം; ഒരാൾ തൂങ്ങി മരിച്ചാലും തൂക്കി കൊന്നാലും കയറിൽ പാടിലെ വ്യത്യാസം എന്ത്? വാളയാർ കേസിലും ഉത്ര കേസിലും ഇലന്തൂർ നരബലി കേസിലും ഡമ്മി പരീക്ഷണങ്ങൾ കസറുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഡമ്മി എന്ന് കേൾക്കുമ്പോഴേ മലയാളികൾക്ക് സിബിഐ എന്ന് ഓർമ വരാൻ കാരണം, വേറൊന്നുമല്ല, സിബിഐ ഡയറിക്കുറിപ്പ് സിനിമ തന്നെ. ഇലന്തൂർ നരബലി കേസിൽ, പൊലീസ് ഡമ്മി പരീക്ഷണം നടത്തുന്നുവെന്ന് കേൾക്കുമ്പോൾ ചിന്തയിൽ ഓടി വരുന്നത് സേതുരാമയ്യരുടെ ഡമ്മി ടു ഡമ്മി ടെക്നിക്കാണ്. മമ്മൂട്ടി നായകനായ സിബിഐ സീരീസ് സിനിമ അഞ്ചാം ഭാഗത്തിൽ എത്തി നിൽക്കുമ്പോഴും, ആദ്യ ഭാഗത്തിലെ ഓമനയുടെ ദുരൂഹമായ ആത്മഹത്യാ കേസ് പരിഹരിക്കാൻ സേതുരാമയ്യർ ഉപയോഗിച്ച ഡമ്മി ടെക്നിക് എങ്ങനെ മറക്കാൻ? സേതുരാമയ്യർ ഡമ്മിയെ വച്ച് സംഭവം പുനഃ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അപ്പോൾ സിനിമയിലെ വില്ലനെന്ന് പ്രേക്ഷകർ കരുതുന്ന ജനാർദ്ദനൻ വേഷമിട്ട ഔസേപ്പച്ചൻ പറയുന്നു: 'ദേ ആ സിബിഐക്കാർ രണ്ട് ആൾരൂപവുമായി വീടിന്റെ മുകളിലേക്ക് കയറിപ്പോയിട്ടുണ്ടേ. ഏതായാലും ഔസേപ്പച്ചന് മാത്രമല്ല, മലയാളികൾക്കാകെ ഡമ്മി പിന്നീട് വീട്ടുകാര്യം പോലെ പരിചിതമായി. അടുത്ത കാലത്ത് വാളയാർ കേസിലും, ഉത്ര കേസിലും ഒക്കെ ഡമ്മി പരീക്ഷണം നടത്തിയിരുന്നു.
1983ൽ എറണാകളുത്ത് നടന്ന കോളിളക്കം സൃഷ്ടിച്ച പോളക്കുളം കേസിന്റെ പശ്ചാത്തലത്തിലാണ് തിരക്കഥാകൃത്ത് എസ്.എൻ സ്വാമി, 'ഒരു സിബിഐ ഡയറിക്കുറിപ്പ്' എന്ന സിബിഐ പരമ്പരയിലെ ആദ്യ ചിത്രം 1988 ൽ എഴുതുന്നത്. ഡമ്മി പരീക്ഷണവും പോളിഗ്രാഫ് ടെസ്റ്റുമൊക്കെ കണ്ട് കേരളത്തിലെ മാധ്യമങ്ങൾ അമ്പരന്നു നിന്ന കാലം. ലോക്കൽ പൊലീസ് ആത്മഹത്യയെന്ന് പറഞ്ഞ് എഴുതി തള്ളിയ കേസ്, സിബിഐ ആന്വേഷണത്തിലാണ് കൊലപാതകമാണെന്ന് 'തെളിയുന്നതും', പ്രതിയായ അബ്ക്കാരി കോൺട്രാക്റ്റർ പോളക്കുളം നാരായണനെ അറസ്റ്റ് ചെയ്യുന്നതും. ഇത് കേരളത്തിൽ സിബിഐയുടെ ഇമേജ് വൻ തോതിൽ ഉയർത്തി. ഈ കാലഘട്ടത്തിലാണ് സ്വാമി, സേതുരാമയ്യർ എന്ന ബുദ്ധി രാക്ഷസനെ സൃഷ്ടിക്കുന്നത്.
പോളക്കുളം കേസിലെ ഡമ്മി പരീക്ഷണം
സിബിഐ ഉദ്യോഗസ്ഥനായിരുന്ന രാധാ വിനോദ് രാജുവിനായിരുന്നു പോളക്കുളം കേസിന്റെ അന്വേഷണച്ചുമതല. ഗൗഡ സാരസ്വത ബ്രാഹ്മണനും, മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർത്ഥിയും, മാന്യനും ശാന്തനുമായ, രാധ വിനോദ് രാജുവെന്ന മട്ടാഞ്ചേരിക്കാരനെക്കുറിച്ച് പൊതുവെ നല്ല മതിപ്പായിരുന്നു. സിബിഐ പൊലീസ് സൂപ്രണ്ട് ആയ അദ്ദേഹവും, ഡിവൈഎസ്പി വർഗീസ് പി തോമസുമാണ് കേസ് അന്വേഷണത്തിനു നിയോഗിക്കപ്പെട്ടത്. ഈ ബ്രാഹ്മണ ഉദ്യോഗസ്ഥൻ ആണ് സിബിഐ സിരീസിലെ മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യർക്ക് പ്രചോദനമായതത്രേ. വർഗീസ് പി തോമസും സത്യസന്ധതക്ക് പേരുകേട്ട ഉദ്യോഗസ്ഥനാണ്. അഭയകേസിലെ സമ്മർദത്തെത്തുടർന്ന് പിന്നീട് അദ്ദേഹം ജോലി രാജിവെച്ചതും വലിയ വാർത്തയായിരുന്നു.
ചരിത്രമായ ഡമ്മി പരീക്ഷണം
അന്നു വരെ കണ്ടിട്ടില്ലാത്ത രീതികളായിരുന്നു സിബിഐ സംഘം പിന്തുടർന്നത്. ഒരു ദിവസം കേന്ദ്ര ഫോറൻസിക് ലബോറട്ടറിയിൽ നിന്ന് 65 കിലോ ഭാരം വരുന്ന രണ്ടു ഡമ്മികളുമായി ( ഇത് മരിച്ച വ്യക്തിയുടെ ഏകദേശഭാരം )ഡിവൈഎസ്പി വർഗ്ഗീസ് തോമസും ടീമും പോളക്കുളത്ത് ടൂറിസ്റ്റ് ഹോമിന്റെ മുകൾ ഭാഗത്തെയ്ക്ക് നീങ്ങി. ശേഷം ഒരാൾ തനിയെ ചാടിയാലോ മറ്റൊരാളാൽ എടുത്തെറിയപ്പെട്ടാലോ സംഭവിച്ചേക്കാവുന്ന സാമ്യതകൾ പരിശോധിക്കാൻ 'ഡമ്മി പരീക്ഷണം' തുടങ്ങി. ആദ്യമായി ഡമ്മിയെ പൊക്കി താഴേയ്ക്ക് എടുത്ത് എറിഞ്ഞു, ആകാശത്തിൽ കീഴ്മേൽ മറിഞ്ഞു അത് കെട്ടിടത്തിന്റെ ചുവട്ടിൽ നിന്നും നാലു മീറ്റർ അകലെ തലയും മുതുകും ഇടിച്ചാണ് വീണത്. അടുത്തത് ഒരാൾ തനിയെ ചാടിയാൽ എങ്ങനെ എന്ന പൊസിഷനിൽ വെറുതെ താഴേയ്ക്ക് ഇട്ടു. പക്ഷെ അപ്പോൾ കെട്ടിടത്തിന്റെ ചുവട്ടിൽ നിന്നും വെറും ഒന്നര മീറ്ററിൽ മൃതദേഹം വന്നു വീണു. സിബിഐ ഡയറിക്കുറിപ്പ് സിനിമയിൽ കാണുന്ന രംഗങ്ങൾ ഇതിന്റെ അനുകരണം തന്നെയാണ്.
കേസന്വേഷണത്തിലെ സംശയങ്ങൾ തീർക്കാനും, കോടതിയിലെ തെളിവിനും വേണ്ടിയാണ് ഡമ്മി പരീക്ഷണം നടത്തുന്നത്. വെറും അപകടമരണമാണോ, അതോ കൊലപാതകമാണോ, ആത്മഹത്യയാണോ എന്നിങ്ങനെ വേർതിരിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ ഡമ്മി പരീക്ഷണം ഉപകാരപ്പെടും. അന്വേഷണ ഉദ്യോഗസ്ഥന്റെ സംശയം തീർക്കാനുള്ള പരീക്ഷണം തെളിവല്ല. കോടതിയിൽ സമർപ്പിക്കാൻ വിദഗ്ദ്ധർ നൽകുന്ന അഭിപ്രായം സാധൂകരിക്കുന്ന തരത്തിലുള്ള ഡമ്മി പരീക്ഷണം വേണം. അതല്ലെങ്കിൽ കോടതിയിൽ തള്ളി പോകും. ഇലന്തൂരിലെ ഇരട്ടക്കൊലപാതകങ്ങൾ പുനരാവിഷ്കരിക്കാൻ പൊലീസ് ശ്രമിക്കുന്നതും ഈ ലക്ഷ്യത്തിൽ തന്നെയാണ്. സ്ത്രീയുടെ രൂപത്തിലുള്ള ഡമ്മി പ്രതിയായ ഭഗവൽസിങ്ങിന്റെ വീട്ടിലെത്തിച്ചു. ആറന്മുള പൊലീസാണ് ഡമ്മി എത്തിച്ചത്. പ്രതികളെ വീട്ടിലെത്തിച്ച് കൊലപാതകം പുനരാവിഷ്കരിച്ചു.
ഡമ്മി പരീക്ഷണം നൽകുന്നത് നിഗമനങ്ങളാണ്. ഏതു വിധേനയാണ് കുറ്റകൃത്യം നടന്നത് എന്നത് പരീക്ഷണത്തിൽ വ്യക്തമാകും. മരിച്ചയാളുടെ ശരീരത്തിലെ പരുക്കുകൾ, ശരീരത്തിലെ മറ്റു തെളിവുകൾ എന്നിവയിലെ വിവരങ്ങളുമായി ഡമ്മി പരീക്ഷണത്തിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ താരതമ്യം ചെയ്തു നോക്കും.
മരണങ്ങളിലാണ് ഡമ്മി പരീക്ഷണം കൂടുതലും നടത്തുക. മനുഷ്യ ശരീരത്തിന്റെ ചലനം സംബന്ധിച്ച തത്വങ്ങളാണ് ഇവിടെ നോക്കുക. കൊലയ്ക്കും ആത്മഹത്യയ്ക്കുമുള്ള സാഹചര്യങ്ങൾ പട്ടികയാക്കും. അവയിൽ ഓരോ സാഹചര്യങ്ങളിലും ഡമ്മി എങ്ങനെ ചലിക്കും എന്നാണ് പരീക്ഷിക്കുന്നത്. ഒരാൾ തൂങ്ങി മരിച്ചാൽ കയറിൽ പാട് എവിടെ ആയിരിക്കും. അയാളെ തൂക്കിക്കൊന്നാൽ അതേ പാടുകൾ എവിടെ വരും. ഇത്തരം സൂചനകൾ ഡമ്മി നൽകും. മരിച്ചയാളുടെ അതേ അളവിലാണ് നിർമ്മിക്കുക. പൊതുവേ 50 കിലോ ഭാരമുള്ള പൊള്ളയായ ഡമ്മി വാങ്ങും. ഇതിൽ വെള്ളം നിറയ്ക്കാനുള്ള ടാങ്ക് കാണും. അതിനു ശേഷം വെള്ളമൊഴിച്ച് മരിച്ചയാളുടെ തൂക്കത്തിനൊപ്പം തൂക്കം എത്തിക്കും.
വാളയാറിലും അഞ്ചൽ ഉത്രവധക്കേസിലും ഡമ്മി പരീക്ഷണം
വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണത്തിൽ സിബിഐ അന്വേഷണ സംഘം ഡമ്മി പരിശോധന നടത്തിയിരുന്നു. കുട്ടികളെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മുറിക്കുള്ളിൽ ഓരോരുത്തരുടെയും ഭാരത്തിന് സമാനമായ ഡമ്മി തൂക്കി പരീക്ഷണം നടത്തി. മരണ കാരണം സംബന്ധിച്ച് കൂടുതൽ വ്യക്തതയ്ക്ക് വേണ്ടിയായിരുന്നു ഡമ്മി പരിശോധന. കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതുകൊലപാതകമെന്നാണ് കുടുംബത്തിന്റെ ആരോപണം. ആദ്യ അന്വേഷണ സംഘം കുട്ടികളുടേത് തൂങ്ങിമരണമെന്ന നിഗമനത്തിലേക്കാണ് എത്തിയത്. ഇക്കാര്യത്തിൽ അവ്യക്തത നീക്കുകയായിരുന്നു സിബിഐ സംഘത്തിന്റെ ലക്ഷ്യം
കേരളത്തെ ഞെട്ടിച്ച ഉത്ര കൊലപാതക കേസിൽ പൊലീസാണ് ഡമ്മി പരീക്ഷണം നടത്തിയക്. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന്റെ പരീക്ഷണമാണ് നടത്തിയത്. കേസിൽ ചെറിയ തെളിവുകൾ പോലും പ്രധാനപ്പെട്ടതായതിനാലാണ് വേറിട്ട പരീക്ഷണത്തിന് പൊലീസ് തയ്യാറായത്. നേരത്തേ കേസിൽ തെളിവായി ഈ ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു.
കൊല്ലത്തെ അരിപ്പ വനം വകപ്പ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചായിരുന്നു ഇന്ന് പരീക്ഷണം നടത്തിയത്. കൊല്ലം മുൻ റൂറൽ എസ്പി ആയിരുന്ന ഹരി ശങ്കർ ആണ് നടപടിക്ക് നേതൃത്വം നൽകിയത്. പാമ്പിനെ പ്രകോപിപ്പിച്ച് കടിക്കുമ്പോഴും സാധാരണ രീതിയിൽ പാമ്പ് കടിക്കുമ്പോഴും ഉള്ള വ്യത്യാസം തിരിച്ചറിയുന്നതിന് വേണ്ടിയായിരുന്നു പൊലീസ് വ്യത്യസ്തമായ പരീക്ഷണത്തിന് മുതിർന്നത്.
പരീക്ഷണത്തിനായി ഉത്രയുടെ ഭാരത്തിലുള്ള ഡമ്മിയായിരുന്നു ആദ്യം തയ്യാറാക്കിയത്. പിന്നീട് ഈ ഡമ്മിയുടെ കൈ ഭാഗത്ത് കോഴിയിറച്ചി കെട്ടി വെയ്ക്കുകയായിരുന്നു. പിന്നാലെ മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിക്കാനുള്ള ശ്രമം നടത്തി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആദ്യം പാമ്പിനെ കൊണ്ട് നിർബന്ധിച്ച് കടുപ്പിക്കുകയാണ്. ഈ സമയത്ത് വലിയ ആഴത്തിൽ ഉള്ള മുറിവുകളാണ് കൈയിൽ ഉണ്ടായത്. ഉത്രയുടെ ശരീരത്തിൽ നീളം കൂടിയ രണ്ട് മുറിവുകളായിരുന്നു ഉണ്ടായിരുന്നത്. ഇത് പാമ്പിനെ കൊണ്ട് പ്രകോപിപ്പിച്ച് കടിപ്പിച്ചപ്പോൾ ഉണ്ടായ മുറിവിന് സമാനമായിട്ടുള്ളതായിരുന്നു.
ഉത്രയുടേത് സ്വാഭാവികമായി പാമ്പ് കടിച്ചുണ്ടായ മരണമല്ലെന്ന് നേരത്തേ തന്നെ പാമ്പ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. അണലി കടിച്ചായിരുന്നു ഉത്ര മരിച്ചത്. വീടിന്റെ അകത്ത് വെച്ച് പാമ്പ് കടിക്കുകയയാിരുന്നുവെന്നാണ് തുടക്കത്തിൽ പ്രതിയും ഉത്രയുടെ ഭർത്താവുമായ സൂരജ് പറഞ്ഞത്. എന്നാൽ അണലിക്ക് വീടിന്റെ മുകൾ നിലയിലേക്ക് കയറി പോകാൻ സാധിക്കില്ലെന്നായിരുന്നു വിദഗ്ദ്ധർ പറഞ്ഞത്. മാത്രമല്ല നേരത്തേ ഉത്രയെ കടിച്ചെന്ന് പറഞ്ഞ മൂർഖൻ പാമ്പിനേയും വീട്ടിൽ കണ്ടെത്തിയ രീതി സ്വാഭാവികമല്ലെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് ചോദ്യം ചെയ്യലിൽ പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിക്കുകയായിരുന്നുവെന്ന് സൂരജ് വനം വകുപ്പിന് മൊഴി നൽകിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്