പ്രധാനമന്ത്രി സ്ഥാനം സംരക്ഷിക്കാൻ ഉറ്റ സുഹൃത്തിനെ ചാൻസലർ പദവിയിൽ നിന്നും പുറത്താക്കി ലിസ്; പുറത്താക്കലും പ്രധാനമന്ത്രിയെ രക്ഷിച്ചേക്കില്ല; ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും മോശം പ്രധാനമന്ത്രിയായി ലിസ് മാറുമ്പോൾ; ജനപ്രിയ വാഗ്ദാനങ്ങൾ വിനയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ജനപ്രിയ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തിയ ലിസ് ട്രസ്സ് സിദ്ധാന്തങ്ങൾക്കും പ്രായോഗികതയ്ക്കും ഇടയിൽ പെട്ട് വലയുകയാണ്. പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിൽ പ്രധാന എതിരാളിയായിരുന്ന ഋഷി സുനാകിന്റെ വാക്കുകൾ സത്യമായി ഭവിക്കുന്നു എന്ന് ഞെട്ടലോടെ തിരിച്ചറിയുകയാണ് ഋഷി സുനാകിന്റെ എതിരാളികൾ പോലും. പണപ്പെരുപ്പ നാളുകളിൽ നികുതി ഇളവ് നൽകുന്നത് ആത്മഹത്യാപരമാണെന്ന് അന്നേ ഋഷി പറഞ്ഞിരുന്നു. എന്നാൽ, നികുതി ഇളവു നൽകി മുന്നോട്ട് പോകാനാകും എന്നായിരുന്നു ലിസ് ട്രസ്സ് ഉറപ്പിച്ചു പറഞ്ഞിരുന്നത്.
അധികാരത്തിന്റെ മധുവിധു തീരുമുൻപ് തന്നെ അണികളെ തൃപ്തിപ്പെടുത്താനും സ്വന്തം പ്രതിച്ഛായ മിനുക്കാനും നികുതി ഇളവുകൾ ഉൾക്കൊള്ളിച്ച് ഒരു മിനി ബജറ്റും പ്രഖ്യാപിച്ചു. എന്നാൽ, മിനി ബജറ്റ് പ്രഖ്യാപനം വന്ന ഉടൻ തന്നെ പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിയുകയായിരുന്നു. പണപ്പെരുപ്പവും, വിലക്കയറ്റവും ഒക്കെയായി ദുരിതമനുഭവിക്കുന്ന ബ്രിട്ടന് താങ്ങവുന്നതിലും അധിക ഭാരമായിരുന്നു പൗണ്ടിന്റെ വിലയിടിവ്. ഇതോടെ ലിസ് ട്രസ്സിനെതിരെ ശബ്ദമുയരാൻ തുടങ്ങി.
ബിർമ്മിങ്ഹാമിൽ നടന്ന പാർട്ടിയുടെ വാർഷിക സമ്മേളനത്തിൽ ലിസ് ട്രസ്സിന്റെ നയങ്ങൾക്കെതിരെ കടുത്ത എതിർപ്പായിരുന്നു ഉയർന്നത്. മുതിർന്ന നേതാക്കൾ പോലും എതിർപ്പുമായി രംഗത്തെത്തിയതോടെ പല തീരുമാനങ്ങളിൽ നിന്നും ലിസ് ട്രസ്സിന് മലക്കം മറിയേണ്ടി വന്നു. ഉയർന്ന വരുമാനക്കാർക്ക് (1.5 ലക്ഷ്യം പൗണ്ടിനു മേൽ വരുമാനം ഉള്ളവർക്ക്) ചുമത്തിയിരുന്ന 45 ശതമാന നിരക്കിലുള്ള വരുമാന നികുതി എടുത്തു മാറ്റിയത് റദ്ദാക്കേണ്ടതായി വന്നു. ഈ നയം കൊണ്ട് ഉയർന്ന വരുമാനക്കാർക്ക് മാത്രമാണ് ഉപകാരം എന്നായിരുന്നു പരക്കെ ഉയർന്ന വിമർശനം.
എന്നാൽ, അതുകൊണ്ടൊന്നും പാർട്ടി നേതാക്കളുടെ രോഷം ശമിപ്പിക്കാൻ ലിസ് ട്രസ്സിന് കഴിഞ്ഞിരുന്നില്ല. പല അഭിപ്രായ സർവേകളിലും കൺസർവേറ്റീവ് പാർട്ടി ലേബർ പാർട്ടിക്ക് വളരെയധികം പിന്നിലായതോടെ ഇനിയൊരു തിരഞ്ഞെടുപ്പ് വിജയം സ്വപ്നം കണ്ടിരുന്ന പലരും ചൂടുപിടിച്ച് രംഗത്ത് ഇറങ്ങുകയായിരുന്നു. പല അഭിപ്രായ സർവേകളിലും കൺസർവേറ്റീവ് പാർട്ടിയുടെ ഉറച്ച മണ്ഡലങ്ങളിൽ പോലും പാർട്ടി ഏറെ പുറകിൽ പോകുന്നതാണ് കണ്ടത്.
അതിനൊപ്പം ലിസ് ട്രസ്സിന്റെ പ്രതിച്ഛായയ്ക്കും മങ്ങലേറ്റു, ബ്രിട്ടൻ കണ്ട ഏറ്റവും മോശം പ്രധാനമന്ത്രിയാണ് ലിസ് ട്രസ്സ് എന്നായിരുന്നു അടുത്തിടെ നടന്ന സർവ്വേയിൽ അധികം പേരും അഭിപ്രായപ്പെട്ടത്. അടുത്ത പൊതു തെരഞ്ഞെടുപ്പിന് രണ്ടു വർഷം പോലും ബാക്കിയില്ല എന്ന തിരിച്ചറിവ് പാർട്ടി നേതൃത്വത്തെ കൂടുതൽ ആശങ്കയിലാഴ്ത്തി. ലിസ് ട്രസ്സിന്റെ നേതൃത്വത്തിൽ ഒരു തെരഞ്ഞെടുപ്പ് വിജയം അസാദ്ധ്യമാണെന്ന് അവർ തിരിച്ചറിഞ്ഞു അതുകൊണ്ടു കൂടിയാണ് അവർക്കെതിരെയുള്ള എതിർപ്പിന് ശക്തി വർദ്ധിച്ചത്.
കഴിഞ്ഞ ദിവസം അതിരൂക്ഷമായ വിമർശനങ്ങൾ നേരിടേണ്ടി വന്ന ലിസ് ട്രസ്സിന് പാർട്ടി നേതൃത്വം ഈ മാസം അവസാനം വരെ സമയം നൽകിയിരിക്കുകയാണ്,കാര്യങ്ങൾ എല്ലാം നേർവരയിൽ കൊണ്ടു വരാൻ, ഇല്ലെങ്കിൽ സ്ഥാനം ഒഴിയേണ്ടി വരുമെന്നും പല നേതാക്കളും മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ലിസ് ട്രസ്സ് ഇപ്പോൾ തന്റെ ഉറ്റ സുഹൃത്തായ ചാൻസലർ ക്വാസി ക്വാർട്ടെംഗിനെ കുരുതി കൊടുത്തിരിക്കുന്നത്. കേവലം 39 ദിവസം മാത്രം മന്ത്രിപദത്തിലിരുന്ന ക്വാർട്ടെംഗിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കുകയായിരുന്നു.
ഡേവിഡ് കാമറൂൺ - ജോർജ്ജ് ഓസ്ബോർൺ കൂട്ടുകെട്ടിനു ശേഷം വളരെയധികം മാനസിക അടുപ്പം ഉള്ള പ്രധാനമന്ത്രി- ചാൻസലർ ജോടികൾ എന്ന് ഇവരെ മാധ്യമങ്ങൾ പുകഴ്ത്തിയിട്ട് ഏതാനും ആഴ്ച്ചകൾ മാത്രമേ ആകുന്നുള്ളു എന്നതോർക്കണം. ആധുനിക ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ കാലയളവിൽ അധികാരത്തിൽ ഉണ്ടായിരുന്ന മന്ത്രിമാരിൽ രണ്ടാം സ്ഥാനക്കാരനായിരിക്കുകയാണ് ഇതോടെ ക്വാസി ക്വാർട്ടെംഗ്. 1970-ൽ ഇയാൻ മെയ്സ്ലോഡ്, അധികാരമേറ്റ് 30 ദിവസം കഴിഞ്ഞപ്പോൾ മരണമടഞ്ഞിരുന്നു.
അടുത്തകാലത്തെ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ഏറെ കണ്ട ഒന്നായിരുന്നു നമ്പർ 10 ഡൗണിങ് സ്ട്രീറ്റും നമ്പർ 11 ഡൗണിങ് സ്ട്രീറ്റും തമ്മിലുള്ള സംഘർഷങ്ങൾ. ആദ്യത്തേത് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയാണെങ്കിൽ, രണ്ടാമത്തേത് ചാൻസലറുടേതാണ്. ലിസും ക്വാസിയും ഈ സ്ഥാനങ്ങളിൽ എത്തിയപ്പോൾ അത്തരമൊരു സംഘർഷം ഉണ്ടാകില്ലല്ലോ എന്നായിരുന്നു പല രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടിയിരുന്നത്. ഔദ്യോഗിക വസതികളുടെ കാര്യത്തിൽ മാത്രമല്ല, അധികാരത്തിൽ എത്തുന്നതിനു മുൻപ് താമസിച്ചിരുന്ന തെക്കൻ ലണ്ടൻ ബറോവിലും ഇരുവരും അയൽക്കാരാണ്.
2010-ൽ പൊതു തെരഞ്ഞെടുപ്പിലായിരുന്നു ലിസ് ട്രസ്സും ക്വാസി ക്വാർട്ടെംഗും ആദ്യമായി പാർലമെന്റിൽ എത്തുന്നത്. അന്നു മുതൽക്കുള്ള സൗഹൃദമാണ് ഇരുവരും തമ്മിൽ. 2011-ൽ ലിസ് ട്രസ്സ് പാർട്ടിക്കുള്ളിൽ സ്ഥാപിച്ച ഫ്രീ എന്റർപ്രൈസസ് ഗ്രൂപ്പിൽ ക്വാസിയും അംഗമായിരുന്നു. 2012-ൽ പ്രീതി പട്ടേൽ, ഡൊമിനിക് റാബ്, ക്രിസ് സ്കിഡ്മോർ എന്നിവരോട് ചേർന്ന ലിസ് ട്രസ്സും ക്വാസി ക്വാർട്ടെംഗും ബ്രിട്ടാനിക്ക അൺചെയിൻഡ് എന്നൊരു പുസ്തകം രചിച്ചിരുന്നു. ഇതിലെ ഉള്ളടക്കമായിരിക്കും പ്രധാനമന്ത്രി എന്ന നിലയിൽ ലിസ് ട്രസ്സിന്റെ ദർശനം എന്നാണ് കണക്കാക്കുന്നത്.
അത്രയധികം അടുപ്പമുണ്ടായിരുന്ന ഇവർ തമ്മിൽ ആശയപരമായ അകൽച്ച ഉണ്ടായത് ബ്രെക്സിറ്റ് സമയത്തായിരുന്നു. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടുപോകണം എന്ന ഉറച്ച നിലപാടായിരുന്നു ക്വാസി ക്വാർട്ടെംഗിനെങ്കിൽ, യൂറോപ്യൻ യൂണിയനിൽ തുടരണം എന്നായിരുന്നു ലിസ് ട്രസ്സ് വാദിച്ചത്. ഏതായാലും ഇരുവരും പിന്നീട് ബോറിസ് ജോൺസന്റെ മന്ത്രിസഭയിലുമെത്തി.
മന്ത്രിസഭയ്ക്കകത്തും ഇരുവരും ഏതാണ്ട് ഏക അഭിപ്രായക്കാരായിരുന്നു. ഋഷി സുനാക് നാഷണൽ ഇൻഷുറൻസ് തുക വർദ്ധിപ്പിച്ചതിനെയും ഊർജ്ജ കമ്പനികൾക്ക് വിൻഡ്ഫാൾ ടാക്സ് ഏർപ്പെടുത്തിയതിനെയും ഇരുവരും എതിർത്തിരുന്നു. പിന്നീട് ബോറിസ് ജോൺസൺ രാജിവച്ച സമയത്ത് ലിസ് ട്രസ്സിനെ പിന്താങ്ങുവാൻ ഉണ്ടായിരുന്ന ചുരുക്കം ചില എം പിമാരിൽ ഒരാളായിരുന്നു ക്വാസി ക്വാർട്ടെംഗ്.
പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിലെ പ്രചാരണപരിപാടികളിൽ ഉടനീളം ലിസിനൊപ്പം ക്വാസി ക്വാർട്ടെംഗും ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെയായിരുന്നു ലിസ് ട്രസ്സിന്റെ വിജയം ഉറപ്പായപ്പോൾ ചാൻസലർ ക്വാസി ക്വാർട്ടെംഗ് ആയിരിക്കുമെന്ന് നിസ്സംശയം മാധ്യമങ്ങൾ എല്ലാം പ്രവചിച്ചത്. ക്വാസി ക്വാർട്ടെംഗിന്റെ മിനി ബജറ്റിലെ ഓരോ കാര്യവും ലിസ് ട്രസ്സുമായി ചർച്ച ചെയ്ത് തന്നെയാണ് തീരുമാനിച്ചതെ എന്ന് വ്യക്തമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ലിസ് നൽകിയ വാഗ്ദാനങ്ങൾ പലതും ഉൾക്കൊള്ളുന്നതായിരുന്നു അത്.
ഉയർന്ന വരുമാനക്കാരുടെ നികുതി നിരക്ക് കുറച്ചതിനു പുറമെ വരുമാന നികുതിയുടെ അടിസ്ഥാന നിരക്കിൽ 1 ശതമാനം കുറവും വരുത്തി. അതിനു പുറമെയായിരുന്നു ബാങ്കേഴ്സ് ബോണസ് ക്യാപ് എടുത്തു കളഞ്ഞതും സ്റ്റാമ്പ് ഡ്യുട്ടി ഇളവുകൾ പ്രഖ്യാപിച്ചതും. വലിയൊരു തുകയുടെ നികുതിയിളവുകൾ പ്രഖ്യാപിച്ച നടപടി പലരേയും ഞെട്ടിച്ചു. ഇതോടെ, ചെലവുകൾക്ക് പണം കണ്ടെത്താൻ കൂടുതൽ കടമെടുപ്പ് നടത്തേണ്ടി വരുമെന്ന ആശങ്കയൂം ഉയർന്നു.
പണപ്പെരുപ്പ കാലത്ത് നികുതിയിളവുകൾ നൽകുന്നത് നാശം വിതയ്ക്കും എന്ന ഋഷി സുനാകിന്റെ മുന്നറിയിപ്പ് സത്യാമായി ഭവിച്ചപ്പോൾ പൗണ്ടിന്റെ വില കുത്തനെയിടിഞ്ഞു. ദുരിതങ്ങൾ കൂടിയപ്പോൾ, പാർട്ടി നേതാക്കളുടെയും എം പിമാരുടെയും സമ്മർദ്ദത്തിനു വഴങ്ങി ചില നടപടികൾ പിൻവലിക്കേണ്ടി വന്നെങ്കിലും അതൊന്നും രാജ്യത്തിന്റെ സമ്പദ്ഘടനയെ രക്ഷിക്കാൻ പ്രാപ്തമായില്ല.
ഉറ്റ സുഹൃത്തിനെ ബലികൊടുത്ത് ലിസ് ട്രസ്സിന് തത്ക്കാലത്തേക്ക് പിടിച്ചു നിൽക്കാൻ കഴിയും എന്നതാണ് ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകർ ഉയർത്തുന്ന ചോദ്യം. നേരത്തേ നൽകിയിരുന്ന ഒക്ടോബർ അവസാനം എന്ന ലക്ഷ്മണരേഖ ഇപ്പോഴും അവർക്ക് മുൻപിലുണ്ട്. അതിനുള്ളിൽ, വ്യക്തമായ പരിപാടികളോടെ, രാജ്യത്തെ മുൻപോട്ട് നയിക്കാൻ തനിക്കാവുമെന്ന് പാർട്ടിയെ ബോദ്ധ്യപ്പെടുത്തേണ്ട ബാദ്ധ്യത ലിസ് ട്രസ്സിനുണ്ട്. അതല്ലെങ്കിൽ, പിന്നെ സ്ഥാനം ഒഴിയുക എന്നതല്ലാതെ മറ്റ് വഴികൾ ഒന്നും തന്നെ അവർക്ക് മുൻപിലില്ല.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്