രണ്ട് വർഷം കൂടി നീട്ടിയാൽ ശമ്പള പരിഷ്ക്കരണത്തിൽ ഉൾപ്പെടും; പ്രതിമാസ പെൻഷൻ ഒരു ലക്ഷത്തിലേറെയാകും; 2023 ൽ വിരമിക്കേണ്ട ഇടതു സംഘടനാ നേതാക്കൾക്കായി പെൻഷൻപ്രായം ഉയർത്താൻ കെ.എസ്.ഇ.ബി.യിൽ നീക്കം; പിന്തുണച്ച് സിപിഎം; നേതാക്കളെ തീറ്റിപ്പോറ്റാൻ വൈദ്യുതി നിരക്ക് ഇനിയും കൂട്ടുമോയെന്ന് ഭയന്ന് ഉപഭോക്താക്കൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപരം: കെ.എസ്.ഇ.ബി.യിലെ ജീവനക്കാരുടെ പെൻഷൻപ്രായം ഉയർത്താൻ ധൃതി പിടിച്ചു നീക്കം. കെ.എസ്.ഇ.ബി.യിലെ ജീവനക്കാരുടെ പെൻഷൻപ്രായം വർദ്ധിപ്പിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം എടുത്തതായാണ് ചില കേന്ദ്രങ്ങൾ പ്രചാരണം നടത്തുന്നത്.
കെ.എസ്.ഇ.ബി.യിൽ സമീപകാലത്ത് ഉടലെടുത്ത വിവാദങ്ങളിൽ നായകനായ ഓഫീസർ സംഘടന നേതാവിനും മറ്റു ചില ഇടതുപക്ഷ സംഘടനാ നേതാക്കൾക്കും കൂടുതൽ കാലം ജോലിയിൽ തുടരാൻ വേണ്ടിയാണ് ഈ നീക്കം. കൂടാതെ ചില ഉദ്യോഗസ്ഥരുടെ ശമ്പള വർദ്ധന അടക്കമുള്ള ലക്ഷ്യങ്ങളും നീക്കത്തിന് പിന്നിലുണ്ടെന്നാണ് പറയപ്പെടുന്നത്.
സംസ്ഥാന സർക്കാർ ജീവനക്കാരുടേതുപോലെ കെ.എസ്.ഇ.ബി.യിലും പെൻഷൻ പ്രായം നിലവിൽ 56 വയസാണ്. സർക്കാരിലേതു പോലെ കെ.എസ്.ആർ ചട്ടങ്ങളാണ് കെ.എസ്.ഇ.ബി.യിലും ബാധകം. കെ.എസ്.ഇ.ബി കമ്പനിയായതിനു ശേഷവും, കെ.എസ്.ആർ അനുസരിച്ചാണ് പെൻഷൻ ഉൾപ്പടെയുള്ള സേവനവ്യവസ്ഥകൾ തുടരുന്നത്. അതുകൊണ്ടാണ് കെ. എസ്. ഇ. ബിയിലും സർക്കാരിലെ അതെ പെൻഷൻപ്രായം ഇപ്പോഴും തുടരുന്നത്.
കെ എസ് ഇ ബി യിലെ ഇടത് സംഘടനാ നേതാക്കളിലെ പ്രമുഖരായ ചിലർ 2023 ലാണ് വിരമിക്കുന്നത്. ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും വിവാദനായകനുമായ എം. ജി സുരേഷ് കുമാർ, ഓഫിസേഴ്സ് അസോസിയേഷന്റെ തന്നെ ജനറൽ സെക്രട്ടറിയായ ബി.ഹരികുമാർ, സിഐ.ടി.യു സംഘടനയായ കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷന്റെ ജനറൽ സെക്രട്ടറി എസ്. ഹരിലാൽ, എ ഐ ടി യു സി സംഘടനയായ കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എം. പി ഗോപകുമാർ എന്നിവരാണ് 2023ൽ വിരമിക്കുന്ന പ്രമുഖ നേതാക്കൾ. ഇവരെക്കൂടാതെ ഈ സംഘടനകളിൽപ്പെട്ട പത്തോളം സംസ്ഥാന ഭാരവാഹികളും 2023 ൽ സർവ്വീസിൽ നിന്നു വിരമിക്കുന്നു. ഇവർക്ക് വേണ്ടിയാണ് പുതിയ നീക്കമെന്നാണ് ഉയരുന്ന ആരോപണം.
സർക്കാരിൽ കാലാകാലങ്ങളിൽ പെൻഷൻ സംബന്ധിച്ച് വരുത്തുന്ന മാറ്റങ്ങൾ അതേപടി കെ.എസ്.ഇ.ബി യിലും നടപ്പിലാക്കും എന്നാണ് കമ്പനിയാകുന്ന സമയത്ത് മാനേജ്മെന്റും സംഘടനകളും തമ്മിൽ ഉണ്ടാക്കിയ പൊതുധാരണ. കെ.എസ്.ആർ.ടി.സി, വാട്ടർ അഥോറിറ്റി തുടങ്ങിയ പൊതു മേഖലാ സ്ഥാപനങ്ങളിലും പെൻഷൻ പ്രായം സർക്കാരിലേതു പോലെ 56 വയസാണ്. ഈ സ്ഥാപനങ്ങളിലും കെ.എസ്.ആർ അനുസരിച്ചാണ് പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നത്. അതേസമയം കേരള സർക്കാർ ഉടമസ്ഥതയിലുള്ള മറ്റു 104 പൊതു മേഖല സ്ഥാപനങ്ങളിലും കെ.എസ്.ആർ പ്രകാരമുള്ള സ്റ്റാറ്റിയൂട്ടറി പെൻഷൻ നൽകുന്നില്ല. അതിനാലാണ് ഈ സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 58 വയസായി ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളത്.
കെ.എസ്.ഇ.ബി.യിൽ 2021ൽ നടന്ന ശമ്പള പരിഷ്കരണത്തെ തുടർന്ന് ശമ്പള പെൻഷൻ ഇനത്തിൽ 2021-22 സാമ്പത്തിക വർഷം മാത്രം ഉണ്ടായ വർദ്ധനവ് 2130 കോടി രൂപയാണ്. നിലവിലുള്ള രീതി അനുസരിച്ചു അടുത്ത ശമ്പള പരിഷ്ക്കരണം 2023 ജൂലായ് 31 ന് പ്രാബല്യത്തിൽ വരും. അതുകൂടി വരുമ്പോൾ ശമ്പളത്തിനും പെൻഷനുമായി ഒരു വർഷം വരാവുന്ന വർദ്ധന 5000 കോടിയിലധികം വരും.
പെൻഷൻ പ്രായം വർദ്ധിപ്പിച്ചാൽ ഈ ചെലവ് വലിയ തോതിൽ വീണ്ടും വർധിക്കും. തൊഴിലാളികളിലും ഓഫീസർമാരിലും നിലവിൽ ഉയർന്ന ശമ്പളം വാങ്ങുന്നവരാണ് പെൻഷനാകുന്നത്. പെൻഷൻ പ്രായം വർധനയിലൂടെ അത്തരക്കാർക്ക് പുതുക്കിയ ശമ്പള സ്കയിലിൽ പെൻഷൻ ആനുകൂല്യങ്ങൾ നൽകേണ്ടിവരും. ഭീമമായ സാമ്പത്തിക ബാധ്യതയാണ് ഇതിലൂടെ കെ. എസ്. ഈ. ബി ക്ക് ഉണ്ടാകുന്നത്. ഇത് വീണ്ടും നിരക്ക് കൂടുതലിന് കാരണമാകും.
25 വർഷത്തെ സേവനം പൂർത്തിയാക്കി 2023 ൽ സർവ്വീസിൽ നിന്ന് വിരമിക്കുന്ന എം. ജി സുരേഷ് കുമാറിനു വിരമിച്ചതിനുശേഷം പ്രതിമാസം 71000 രൂപ പെൻഷനും 80 ലക്ഷത്തിലധികം രൂപ ഇതര വിരമിക്കൽ ആനുകൂല്യങ്ങളുമായി ലഭിക്കും. രണ്ട് വർഷം കൂടി സർവ്വീസ് നീട്ടിയാൽ രണ്ടു വാർഷിക ഇൻക്രിമെന്റും, 2023 ൽ ഉണ്ടാകുന്ന ശമ്പളപരിഷ്ക്കരണവും ലഭിക്കും. അങ്ങനെ വന്നാൽ പ്രതിമാസ പെൻഷൻ 71000 രൂപയിൽ നിന്ന് 1.05 ലക്ഷം രൂപയായി വർധിക്കും. ഇതര പെൻഷൻ ആനുകൂല്യങ്ങൾ 80 ലക്ഷത്തിൽ നിന്ന് ഒരു കോടി രൂപയിലധികമായി വർധിക്കും. സി. ഐ. ടി യു നേതാവായ ഹരിലാൽ 2023ൽ വിരമിക്കുമ്പോൾ 48545 രൂപ പ്രതിമാസ പെൻഷനായും 60 ലക്ഷം രൂപ ഇതര പെൻഷൻ ആനുകൂല്യങ്ങളായും ലഭിക്കും. പെൻഷൻ പ്രായം രണ്ട് വർഷം കൂട്ടിയാൽ പ്രതിമാസ പെൻഷൻ 72918 രൂപയായും ഇതര പെൻഷൻ ആനുകൂല്യങ്ങൾ 75 ലക്ഷമായും വർധിക്കും.
എ.ഐ. ടി. യു. സി നേതാവായ എം. പി ഗോപകുമാർ 2023 ൽ വിരമിക്കുമ്പോൾ 48451രൂപ പ്രതിമാസ പെൻഷനായും 60 ലക്ഷത്തോളം രൂപ മറ്റു പെൻഷൻ ആനുകൂല്യങ്ങളായും ലഭിക്കും. പെൻഷൻ പ്രായം രണ്ട് വർഷം കൂട്ടിയാൽ പ്രതിമാസ പെൻഷൻ 72781 രൂപയും മറ്റു പെൻഷൻ ആനുകൂല്യങ്ങൾ 75 ലക്ഷവുമായി വർധിക്കും. 2023 ൽ ഏകദേശം 1000 പേരാണ് സർവ്വീസിൽ നിന്ന് വിരമിക്കുന്നത്. പെൻഷൻ പ്രായ വർധന ഉണ്ടായാൽ ഇവർക്ക് 2023 ൽ ലഭിക്കുന്നതിനേക്കാൾ ശരാശരി 20000 രൂപയുടെ വർധനവ് പ്രതിമാസ പെൻഷനിൽ 2025 ൽ ഉണ്ടാകും. വർദ്ധിച്ച പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ മാത്രം 120 കോടി രൂപ 2025 ൽ അധികമായി കണ്ടെത്തേണ്ടിവരും. ഈ വർദ്ധനവ് വരും വർഷങ്ങളിലും കമ്പനിയുടെ ചെലവിൽ ആവർത്തിച്ചു പ്രതിഫലിക്കും.
കഴിഞ്ഞ നാലഞ്ച് തവണയായി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ കെ എസ് ഇ ബി യുടെ വരവ് ചെലവ് കണക്കുകൾ അംഗീകരിച്ച് പുറത്തിറക്കുന്ന ഉത്തരവുകളിൽ കെ എസ് ഇ ബി യുടെ ഓപ്പറേഷൻ & മെയിന്റനൻസ് കോസ്റ്റ് കുറയ്ക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടും ബന്ധപ്പെട്ട അധികൃതർ ഇക്കാര്യം ഇതുവരെ ചെവിക്കൊണ്ടിട്ടില്ല. 2021-ൽ തൊഴിലാളി യൂണിയനുകളൂം മാനേജ്മെന്റും ചേർന്ന് ഒപ്പുവച്ച ശമ്പള പരിഷ്ക്കരണ കരാറിലും കെ.എസ്. ഇ ബി യുടെ പുനഃസംഘടന അടിയന്തിരമായി നടത്തും എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. വിരമിക്കുന്ന ജീവനക്കാരുടെ എണ്ണത്തിനു അനുസരിച്ചു ആകെ ജീവനക്കാരുടെ എണ്ണം ക്രമീകരിച്ചാൽ ഭാവിയിൽ ശമ്പള ചെലവ് കുറയ്ക്കാനാകും.
വൈദ്യുതി നിരക്കുകൾ വർധിപ്പിക്കാതെ ബോർഡിന്റെ ചെലവ് കുറയ്ക്കാനും ഇതിലൂടെ കഴിയും. എന്നാൽ അതിനൊന്നും കാര്യമായ ഒരു ശ്രമവും നടത്താതെ ഒരു ചെറു ന്യൂനപക്ഷം വരുന്ന സംഘടനാ നേതാക്കളുടെ സ്വകാര്യ താത്പര്യം മാത്രം ലക്ഷ്യം വച്ചാണ് പെൻഷൻ പ്രായം കൂട്ടുന്നതിനായി ശ്രമം നടത്തുന്നത്. പെൻഷൻ പ്രായം ഇപ്പോൾ കൂട്ടുന്നത് സ്ഥാപനത്തിന്റെ നിലനിൽപിനെ തന്നെ ദോഷകരമായി ബാധിക്കും. പെൻഷൻപ്രായ വർധനയ്ക്ക് പിന്നിൽ ഇപ്പോൾ ചരട് വലിക്കുന്നത് എംപിയായ മുതിർന്ന സിപിഎം നേതാവാണെന്നും ആരോപണമുണ്ട്.
കെ എസ് ഇ ബി യുടെ സഞ്ചിത നഷ്ടം 14000 കോടി രൂപയും 9000 കോടിയുടെ കടബാധ്യതയും 35824 കോടിയുടെ പെൻഷൻ ബാധ്യതയും ഉണ്ട്. ഈ ഘട്ടത്തിലാണ് ഭാവിയിൽ വലിയ അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന പെൻഷൻ പ്രായ വർധനക്ക് ശ്രമം നടത്തുന്നത്.
Stories you may Like
- ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ഇനി നിർണ്ണായകമാകും; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- ഇത് പിണറായി സർക്കാരിനെ തോൽപ്പിച്ച സിപിഐക്കാരന്റെ നിയമ പോരാട്ട കഥ
- കേരള വനം വികസന കോർപ്പറേഷനിലെ അസാധാരണ നടപടികൾ; പി എസ് സി റാങ്ക് ലിസ്റ്റ് നോക്കുകുത്തിയാകുമോ?
- ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിലെ ജീവനക്കാർക്ക് പെൻഷൻ മുടക്കി പാരവയ്പ്
- എആർടി ചികിൽസാ മാർഗ്ഗത്തിൽ നിർണ്ണായകമായി ഹൈക്കോടതിയുടെ ഈ ഉത്തരവ്
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍