ഇരുമ്പ് കമ്പിൽ തുണി ചുറ്റി മർദ്ദിച്ചു; ഇരുമ്പ് ഭാരക്കട്ടി തോർത്തിൽ ചുറ്റി നട്ടെല്ലിലും ഇടിപ്പിലും മർദ്ദനം; ബൂട്ടിട്ട് നെഞ്ചത്തും വയറ്റിലും ചവിട്ട്; തലയിൽ കൈവെച്ച് മർദ്ദിച്ചു; രണ്ടുപേർ എടുത്ത് ഉയർത്തി നിലത്തിട്ടു; പൊട്ടിച്ചിരിച്ച് ഉമയും ഭർത്താവ് കമൽഹാറും; ആനവേട്ടക്കാരൻ അജി ബ്രറ്റിനെ കസ്റ്റഡിയിൽ കൈകാര്യം ചെയ്തത് ക്രൂരമായി; ഐ എഫ് എസ് ദമ്പതികൾക്ക് തിരിച്ചടി; ക്രൈംബ്രാഞ്ചിന് മുന്നിൽ അവർ എത്തുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 'ഇരുമ്പ് കമ്പിൽ തുണി ചുറ്റി പുറത്തു മർദ്ദിച്ചു. ഇരുമ്പ് ഭാരക്കട്ടി തോർത്തിൽ ചുറ്റി നട്ടെല്ലിലും രണ്ടു ഇടിപ്പിലും മർദ്ദിച്ചു. ബൂട്ടിട്ട് നെഞ്ചത്തും വയറ്റിലും ചവിട്ടി. തലയിൽ കൈവെച്ച് മർദ്ദിച്ചു. രണ്ടുപേർ ഇയാളെ എടുത്ത് ഉയർത്തി നിലത്തിട്ടു.... ' - മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ 2015 ഓഗസ്റ്റ് ഒന്നിന് സ്വന്തം കൈപ്പടയിൽ എഴുതി തയ്യാറാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റിലെ വാക്കുകളാണിത്. ഈ വരികൾ ഒടുവിൽ നീതിയാകുന്നു.
ആനവേട്ടകേസിൽ തിരുവനന്തപുരത്തുനിന്ന് അറസ്റ്റിലായ അജി ബ്രൈറ്റിന്റെ (34) ദേഹപരിശോധന നടത്തിയ ശേഷമാണ് ഡോക്ടർ ഇങ്ങിനെ കുറിച്ചത്. ആനവേട്ട കേസിലെ മുഖ്യപ്രതിയെന്ന് പറഞ്ഞ് വനംവകുപ്പ് അധികൃതർ 2015ൽ പിടികൂടിയ അജി മൂന്നുവർഷത്തോളം ജയിലിൽ കഴിഞ്ഞു. കോടതിയുടെ കാരുണ്യംകൊണ്ട് മാത്രമാണ് അജിക്ക് പുറത്തിറങ്ങാൻ സാധിച്ചത്. പക്ഷേ, ഇന്നിയാളുടെ അവസ്ഥ ദൈന്യമാണ്. സ്വന്തമായി ജോലി ചെയ്ത് കുടുംബംപോറ്റാൻ ആകാത്തവിധം ഇയാൾ അവശനാണ്. താൻ നേരിട്ട ക്രൂരതകളെക്കുറിച്ച് അജി മറുനാടനോട് പറഞ്ഞിരുന്നു. ഈ കേസിലെ കുറ്റക്കാർ ഒടുവിൽ കുടുങ്ങുകയാണ്. കേസിലെ പ്രതികൾക്ക് ക്രൈംബ്രാഞ്ചിന് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരാകേണ്ട അവസ്ഥ. അന്ന് ഡി.എഫ്.ഒ. ആയിരുന്ന ടി.ഉമ, ഭർത്താവും വനം ഡെപ്യൂട്ടി കൺസർവേറ്ററും ആയിരുന്ന ആർ.കമലഹാർ എന്നിവരാണ് ക്രൈംബ്രാഞ്ചിന് മുമ്പിൽ ഹാജരാകുക. മാധ്യമ പ്രവർത്തകനായ അനിൽ ഇമാനുവലാണ് ഇരുവരും ഇന്ന് ക്രൈംബ്രാഞ്ചിന് മുമ്പിലെത്തുമെന്ന് ഫെയ്‌സ് ബുക്കിലൂടെ വിശദീകരിക്കുന്നത്.
പിഞ്ചുകുഞ്ഞുങ്ങളെ പോലും ക്രൂരമായി കടിച്ചുകീറുന്ന തെരുവുനായകൾക്കുവേണ്ടി കരയാൻ ഇവിടെ മൃഗസ്നേഹികളുണ്ട്. എന്നാൽ അതിദാരുണമായ മൂന്നാംമുറക്ക് ഇരയായ ഒരു ചെറുപ്പക്കാരന്റെയോ അയാളുടെ കുടുംബത്തിന്റെയോ വേദന ആർക്കും വിഷയമല്ല. അവരുടെ ദുരവസ്ഥ മാധ്യമങ്ങളിൽ നിറയുന്നില്ല. അജിക്കുവേണ്ടി പോരാടാൻ സഹോദരൻ ഷാജി ബ്രൈറ്റ് മാത്രമാണുള്ളത്. അജിയെ അന്വേഷിച്ച് തിരുവനന്തപുരം ഒരുവാതിൽകോട്ടയിലെ വീട്ടിലെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അമ്മ ലീലയെ (78) വലിച്ചിഴച്ച് കൊണ്ടുപോയ കഥ പറയുമ്പോൾ ഷാജിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അജി ബ്രൈറ്റിനൊപ്പം ഷാജിയും ചേർന്ന് നടത്തിയ പോരാട്ടമാണ് വിജയത്തിലേക്ക് അടുക്കുന്നത്.
ഒരുമകന് താങ്ങാവുന്നതിനും അപ്പുറത്തെ കാര്യങ്ങളാണ് താൻ നേരിടുന്നത്. എന്റെ അനുജൻ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അവനെ ശിക്ഷിച്ചോളൂ. പക്ഷേ, അത് നിയമപ്രകാരം ആയിക്കൂടേ. എന്തിന് ഇങ്ങിനെ കൊല്ലാക്കൊല ചെയ്യുന്നു. ആരും അവനുവേണ്ടി സംസാരിക്കുന്നില്ല. ഞാൻ രണ്ടുപ്രാവശ്യം ഹൃദയാഘാതം വന്നിട്ടുള്ള ആളാണ്. ഏതുസമയവും എന്തും സംഭവിക്കാം. എനിക്കെന്തെങ്കിലും പറ്റിയാൽ എന്റെ അമ്മക്ക് അനുജൻ മാത്രമാണ് ഉള്ളത്. പക്ഷേ, അവനെ അവർ കൊല്ലാക്കൊല ചെയ്തു. സ്വന്തമായി ജോലിചെയ്ത് കുടുംബംപോറ്റാനുള്ള ആരോഗ്യംപോലും ഇന്നവനില്ല - ഷാജി മുമ്പ് മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്
ഫോറസ്റ്റുകാരുടെ ക്രൂരതയെക്കുറിച്ച് അജി പറഞ്ഞത് ചുവടെ
തിരുവനന്തപുരം മുൻ ഡി.എഫ്.ഒ. ടി. ഉമ ആരെയും വകവെയ്ക്കാത്ത ധിക്കാരിയായ ഉദ്യോഗസ്ഥയെന്നാണ് അറിയാൻ സാധിച്ചത്. ഫോറസ്റ്റുകാർ തന്നെ ഇതുരഹസ്യമായി സമ്മതിക്കുന്നുണ്ട്. പക്ഷേ, അവരെ ഭയന്ന് ആരും ഒന്നും തുറന്നുപറയില്ല.
2015 ജൂലൈ 11 നാണ് എന്നെ ഫോറസ്റ്റുകാർ കസ്റ്റഡിയിലെടുക്കുന്നത്. ഫോറസ്റ്റ് ആസ്ഥാനത്ത് എത്തിയതുമുതൽ ഉമയും സംഘവും എന്നെ തെറിയഭിഷേകം നടത്തുകയായിരുന്നു. ഉമ ഇംഗ്ലീഷിലായിരുന്നു തെറിവിളിച്ചത്. എന്തിനാണ് എന്നെ കസ്റ്റഡിയിലെടുത്തതെന്ന് ചോദിച്ചപ്പോൾ മർദ്ദനമായിരുന്നു മറുപടി. എന്നെ കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് അവർ എന്റെ അമ്മയെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. ആ വിവരം അറിഞ്ഞ ഞാൻ എന്നെ ഫോണിൽ ബന്ധപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് മോശമായി സംസാരിച്ചു. അമ്മയെ വീട്ടിൽനിന്നും അവർ വലിച്ചിഴച്ചുകൊണ്ടുപോയ രീതി അത്രക്രൂരമായിരുന്നു. ആരായാലും അത്തരമൊരുസാഹചര്യം നേരിട്ടാൽ മോശമായി സംസാരിച്ചുപോകും. അതാണ് ഉമയെ ചൊടിപ്പിച്ചത്. ഞാൻ എന്തിന് അവരോട് മോശമായി പെരുമാറി എന്നതിനായിരുന്നു അവർക്ക് മറുപടി വേണ്ടത്. ആനവേട്ടയെക്കുറിച്ചോ ആനക്കൊമ്പിനെക്കുറിച്ചോ ഒന്നുമല്ല അവർക്ക് ചോദിക്കാനുണ്ടായിരുന്നത്.
ഒരുരാത്രി പുലരുവോളം ഫോറസ്റ്റ് ആസ്ഥാനത്തെ ഇരുട്ടറയ്ക്കുള്ളിലിട്ട് ഉമയുടെ ആഞ്ജാനുവർത്തികൾ എന്നെ മർദ്ദിച്ചവശനാക്കി. ഇതെല്ലാം ഒരുക്രൂരവിനോദം പോലെ കണ്ട് ഉമ രസിക്കുന്നുണ്ടായിരുന്നു. ഒരു സ്ത്രീ എന്ന നിലയിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത പെരുമാറ്റമാണ് അവരുടെ ഭാഗത്തുനിന്നും ഉണ്ടായത്. നമ്മൾ തമിഴ്സിനിമയിലെ വില്ലത്തിവേഷം ചെയ്യുന്ന നടിമാരെയൊക്കെ കണ്ടിട്ടുണ്ട്. അതിനെപ്പോലും വെല്ലുന്ന വിധത്തിലായിരുന്നു അവരുടെ പ്രകടനം. ഉമ ഒരു മേശയെടുത്ത് എന്റെ കാൽനഖത്തിന് മുകളിലേക്കിട്ടു. എന്നിട്ട് അവർ മേശയ്ക്ക് മുകളിൽ കയറിഇരുന്നു. വേദനകൊണ്ട് പുളഞ്ഞ എന്റെ മുഖത്ത് നോക്കി അവർ ചിരിച്ചു. പിന്നെ തെറിയഭിഷേകം തുടർന്നു. ഇടയ്ക്കെപ്പൊഴോ ആണ് അവരുടെ ഭർത്താവ് കമൽഹാർ അവിടെത്തുന്നത്. പിന്നെ അദ്ദേഹത്തിന്റെ വകയായി മർദ്ദനം. അന്നവിടെ വെച്ച് മരിച്ചാൽ മതിയെന്ന് തോന്നിപ്പോയി എനിക്ക്. അത്രയേറെ വേദന ഞാൻ സഹിച്ചു.
മോശം പെരുമാറ്റത്തിനായിരുന്നു ആദ്യഘട്ടമർദ്ദനം. അതുകഴിഞ്ഞതോടെ കേസിലേക്ക് കടന്നു. ഞാൻ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പലയിടങ്ങളിലും ചെന്ന് ആനവേട്ട നടത്തിയെന്ന് സമ്മതിക്കാൻ നിർബന്ധിച്ചു. ജയിൽ ഇടിഞ്ഞാലും പുറത്തുവരാത്തത്രയും കേസുകൾ ചുമത്തി എന്നെ അകത്തിടാനായിരുന്നു അവരുടെ പദ്ധതി. പക്ഷേ, ഞാൻ വഴങ്ങിയില്ല. ഞാൻ നിലപാടിൽ ഉറച്ചുനിന്നതോടെ അവർ മൂന്നാംമുറ തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ ചത്തുപോകുമെന്ന അവസ്ഥ വന്നപ്പോൾ അവർ എന്നെ കോടതിയിൽ ഹാജരാക്കി. കൂട്ടിൽ തളർന്നുവീണ എന്നെ മജിസ്ട്രേറ്റിന്റെ നിർദ്ദേശപ്രകാരം ആശുപത്രിയിലെത്തിച്ചു. ഇതോടെയാണ് ഇവരുടെ ക്രൂരകൃത്യങ്ങൾ പുറംലോകം അറിയുന്നത്. പക്ഷേ, എല്ലാവരെയും അവർ സ്വാധീനിച്ചു. വാർത്തകൾ നൽകുന്ന മാധ്യമങ്ങളെപ്പോലും കൂച്ചുവിലങ്ങിട്ട് നിർത്താൻ അവർക്ക് സാധിച്ചു. പക്ഷേ, എന്നെ കൊല്ലാക്കൊല ചെയ്തവർക്കെതിരെ ഞാൻ നിയമനടപടിയുമായി മുന്നോട്ടുപോയി. അങ്ങിനെയാണ് അവർക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് വരുന്നത്.
അനിൽ ഇമാനുവലിന്റെ കുറിപ്പ് ചുവടെ
മൂന്നാംമുറ: ഐ എഫ് എസ് ദമ്പതികൾ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകുന്നു.
നീതിനിഷേധങ്ങൾക്കെതിരെ വല്ലാത്ത പോരാട്ടവീര്യം പ്രകടിപ്പിക്കുന്ന കുറച്ചധികം പേരെ കണ്ടുമുട്ടിയിട്ടുണ്ട്, ജേർണലിസ്റ്റ് ആയി ജോലിചെയ്ത 22 വർഷങ്ങളിൽ. അവരിലധികം പേരും സാധാരണക്കാരോ അതിസാധാരണക്കാരോ ആയിരുന്നു. അതുകൊണ്ട് തന്നെ മിക്കവാറും എല്ലാവരേയും അങ്ങേയറ്റംവരെ പിന്തുണയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. അവരിൽ തന്നെ 95 ശതമാനം പേരും സ്വാഭാവികമായും അവരുടെ നിശ്ചയദാർഢ്യത്തിന്റെ ഫലം എടുത്തിട്ടുണ്ട്. സമൂഹത്തിൽ ഏറ്റവുമധികം അധികാരം കയ്യാളുന്ന പൊലീസ് അടക്കം ഭരണസംവിധാനങ്ങളുടെ അതിക്രമങ്ങളോട് എതിരിട്ട് അവർ വിജയം വരിക്കുന്നത് ഞാൻ അങ്ങേയറ്റം ആനന്ദത്തോടെ നോക്കികണ്ടിട്ടുണ്ട്. അവരിൽപെട്ട ഒരാളാണ് തിരുവനന്തപുരം പേട്ടയിലെ അജി ബ്രൈറ്റ്. ഇടമലയാർ ആനവേട്ടക്കേസിലെ പ്രതിയാണ്; കുറ്റകൃത്യത്തിലെ പങ്ക് ഏറ്റുപറഞ്ഞിട്ടുമുണ്ട്, ഉദ്യോഗസ്ഥർ പറയുന്നത്ര തോതിൽ അല്ലെങ്കിൽപോലും.
2015 ജൂലൈയിൽ അറസ്റ്റിലായ ശേഷം തിരുവനന്തപുരം വഴുതക്കാട്ടെ വനംവകുപ്പ് ആസ്ഥാനത്ത് വച്ച് പ്രയോഗിച്ച മൂന്നാംമുറ പീഡനത്തിൽ വാരിയെല്ല് തകർന്നത് ഉൾപ്പെടെ ഗുരുതര പരിക്കേറ്റ് ജീവിതം വഴിമുട്ടിയ അജി, (സ്‌കാൻ റിപ്പോർട്ട് പകർപ്പും, മർദനമുറകളുടെ ഞെട്ടിക്കുന്ന വിവരണവും ഒപ്പംചേർക്കുന്നു) അവിടെ നിന്നങ്ങോട്ട് നടത്തിയ പോരാട്ടം ഏറെക്കുറെ ഫലംകാണുന്ന പ്രതീതിയാണ് ഇന്നുണ്ടാകുന്നത്. സംരക്ഷിച്ചുനിർത്താൻ പൊലീസിലെയും വനംവകുപ്പിലെയും ഉന്നതരെല്ലാം ഉണ്ടായിട്ടും, അതിനെല്ലാം സർക്കാരിന്റെ പിന്തുണ ഉണ്ടായിട്ടും, പ്രധാനപ്രതികൾ രണ്ടുപേരും ഇന്നിപ്പോൾ ആദ്യമായി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകേണ്ടി വന്നിരിക്കുന്നു.
അന്ന് ഡി.എഫ്.ഒ. ആയിരുന്ന ടി.ഉമ, ഭർത്താവും വനം ഡെപ്യൂട്ടി കൺസർവേറ്ററും ആയിരുന്ന ആർ.കമലഹാർ. (പ്രതിപ്പട്ടിക ഉള്ളടക്കം ചെയ്യുന്നു) എഴു വർഷത്തിനിടെ ഒരിക്കൽ പോലും അന്വേഷണത്തിന് വഴങ്ങാതെ, ഹൈക്കോടതി നിർദ്ദേശിച്ച തിരിച്ചറിയൽ പരേഡിൽ നിന്ന് പോലും ക്രൈംബ്രാഞ്ചിലെ അന്നത്തെ ഉന്നതരുടെ സഹായത്തോടെ ഒഴിവായ, ഇതേസമയത്ത് തന്നെ കേസ് തീർക്കാൻ പലവിധ സമ്മർദങ്ങൾ പരാതിക്കാർക്ക് മേൽ പരോക്ഷമായി പ്രയോഗിച്ച് നിരന്തരം പീഡിപ്പിച്ച പ്രതികളാണ്, ഇന്നിപ്പോൾ ഗത്യന്തരമില്ലാതെ നിയമവഴിയേ വരുന്നത്. ഇവരുടെ ആജ്ഞപ്രകാരം അജി ബ്രൈറ്റ് അടക്കം സകല പ്രതികൾക്കും മേൽ കിരാത മർദനമുറകൾ പ്രയോഗിച്ച കീഴുദ്യോഗസ്ഥരെ ബലികൊടുത്ത് രക്ഷപെടാൻ ശ്രമിച്ചതും പൊളിഞ്ഞ ശേഷമുള്ള സീൻ ആണിത്. (എഫ്‌ഐആറിലെ കുറ്റചുരുക്കം ചുവടെ ചേർക്കുന്നു)
ഓൾ ഇന്ത്യാ സർവീസിലെ സഹപ്രവർത്തകരെ രക്ഷപെടുത്താൻ സദാ ജാഗരൂകരായിരുന്ന പൊലീസ്, ക്രൈംബ്രാഞ്ച് മേധാവികൾ തന്റെ തലയ്ക്കുമേലിരിക്കെ തന്നെ, വസ്തുതകളിൽ വെള്ളം ചേർക്കാതെ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയ പ്രശാന്തൻ കാണി എന്ന എസ്‌പിയുടെ നിശ്ചയദാർഢ്യവും, അതിന്റെ ഉള്ളുകളികൾ നന്നായി മനസിലാക്കി കർശനമായി ഇടപെട്ട ഹൈക്കോടതിയുമാണ് നിയമവ്യവസ്ഥയെക്കുറിച്ചുള്ള ധൈര്യം വീണ്ടും സാധാരണക്കാരന്റെ മനസിൽ ഉറപ്പിക്കുന്നത്. ശാരീരികമായി പാടേ തകർന്നെങ്കിലും, മനസ് തളരാതെ കേസ് നടത്തുന്ന അജിയെ മുന്നിൽ നിന്ന് നയിക്കുകയാണ് ചേട്ടൻ ഷാജി ബ്രൈറ്റ്.
രാവിലെ പത്തുമണിയോടെ ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുമെന്നാണ് പ്രതികൾ ബോധിപ്പിച്ചിരിക്കുന്നത്.
മാധ്യമങ്ങളിൽ നിന്ന് ഇവരെ ഒളിച്ചുപിടിക്കാൻ നിർലോഭം സഹകരണം എല്ലാ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് ഉറപ്പാണല്ലോ. അതുകൊണ്ട് കൂടിയാണ് ഈ കുറിപ്പ്. മാധ്യമങ്ങളിൽ തന്നെ ഒരു വലിയ വിഭാഗം ഈ വാർത്തയെ വേണ്ട ഗൗരവത്തിൽ കണ്ടിട്ടില്ല എന്നതും യാഥാർഥ്യമാണ്. ചിലരെല്ലാം ഉദ്യോഗസ്ഥപക്ഷം പിടിച്ചും കൈകാര്യം ചെയ്യാൻ ശ്രമിച്ചിരുന്നു. പക്ഷെ അവർക്കാർക്കും ഈ പ്രതികളെ ഇനി സഹായിക്കാൻ കഴിഞ്ഞേക്കില്ല എന്ന ഘട്ടത്തിലാണ് കേസ് എത്തിനിൽക്കുന്നത്.
ആ: കേസ് റദ്ദാക്കാനുള്ള ഉമയുടെയും കമലഹാറിന്റെയും അപേക്ഷ രണ്ടാഴ്ച മുമ്പ് ഹൈക്കോടതി തള്ളിയിട്ടുണ്ട്. നിലവിൽ അറസ്റ്റിനും വിലക്കൊന്നുമില്ല
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍