മറഡോണ പന്ത് തട്ടിയ മൈതാനം; ഐ എം വിജയൻ സിസർകട്ടിലൂടെ ഗോൾ നേടിയ പുൽത്തകിടി; ബഗാനും ഈസ്റ്റ് ബംഗാളും കേരള പൊലീസും അടക്കിവാണ ഗ്രൗണ്ട്; ഇന്ന് തെരുവുനായകളുടെ ലേബർ റൂം! കണ്ണൂർ സ്റ്റേഡിയത്തെ ചൊല്ലി സിപിഎമ്മും കോൺഗ്രസും പോരിൽ: നഷ്ടം കായിക പ്രതിഭകൾക്കും
അനീഷ് കുമാർ
കണ്ണൂർ: കണ്ണൂരിൽ കളിമൈതാനത്തെ ചൊല്ലി കോൺഗ്രസും സി.പി. എമ്മും കൊമ്പുകോർക്കുമ്പോൾ ഇരുപാർട്ടികളുടെയും സർക്കാരുകൾ സംസ്ഥാനവും കോർപറേഷനും മാറിമാറി ഭരിച്ചിട്ടും തങ്ങൾക്ക് നല്ലൊരു സ്റ്റേഡിയമില്ലെന്ന പരിദേവനമാണ് കായിക പ്രേമികളിൽ നിന്നും ഉയരുന്നത്. നിരവധി അന്താരാഷ്ട്ര മത്സരങ്ങൾ നടത്തുന്ന കണ്ണൂർ ജവഹർസ്റ്റേഡിയം ഇപ്പോൾ തെരുവുനായ്ക്കൾക്കും പശുക്കൾക്കും വിശ്രമിക്കാനും മാലിന്യവണ്ടി നിർത്തിയിടാനുള്ള വണ്ടിത്താവളവും മാത്രമാണ്.
നൂറുകണക്കിന് കായികതാരങ്ങളുടെ പ്രതീക്ഷയും പ്രത്യാശയുമായിരുന്ന ജവഹർ സ്റ്റേഡിയത്തെ വിവിധ പാർട്ടി സമ്മേളനങ്ങളും പൊതുയോഗങ്ങളും നടത്തി തകർക്കാൻ മത്സരിക്കുകയായിരുന്നു ഈർക്കിൽ പാർട്ടികൾ പോലും. ഫലത്തിൽ ഒന്നു മേലനങ്ങി വിയർക്കണമെങ്കിൽ കണ്ണൂരില കായിക പ്രേമികൾക്ക് ഇപ്പോൾ മൈതാനമില്ലാത്ത അവസ്ഥയാണ്. കലക്ടറേറ്റ് മൈതാനവും പൊലിസ് മൈതാനവും വിവിധ മേളക്കാർ കൈയടക്കി. പൊലിസ് പരേഡ് ഗ്രൗണ്ടിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല കോട്ടമൈതാനവും വിളക്കുംതറ മൈതാനവും പട്ടാളത്തിന്റെ കൈവശമാണ്്.
പയ്യാമ്പലം ബീച്ചിന്റെ ഒരുഭാഗം മുഴുവൻ കടലെടുത്തുകഴിഞ്ഞു. മേലെചൊവ്വ പാതിരപ്പറമ്പ് മൈതാനത്തിൽ പുറത്തുനിന്നും വരുന്നവർക്ക് കർശനനിയന്ത്രണങ്ങളുണ്ട്. ഈസാഹചര്യത്തിൽ അവശേഷിച്ച ഏകആശ്രയമായ ജവഹർസ്റ്റേഡിയത്തിൽ രാഷ്ട്രീയപാർട്ടികളം വലുതും ചെറുതുമായ പരിപാടികൾ നടത്തി മേയുന്നത്. ഇപ്പോൾ സി.പി. എം നടത്തിയ പതിനാലും പാർട്ടികോൺഗ്രസിന്റെ പൊതുസമ്മേളനം നടത്തിയതിനു ശേഷം സ്റ്റേഡിയം വൃത്തിയാക്കാതെ അവിടെ നിന്നും തോരണങ്ങൾ പോലും മാറ്റാതെ ഇവൻ്ഡ് മാനേജ്മെന്റ് കമ്പിനികൾ കാശും വാങ്ങി കടന്നുകളഞ്ഞതാണ് വിവാദമായത്. ഇതോടെയാണ് പരിപാടി നടത്തിയ സംഘാടകരായ സി.പി. എം നേതാക്കൾക്കെതിരെ പിഴ നടപടിയുമായി കോൺഗ്രസ് ഭരിക്കുന്ന കോർപറേഷൻ രംഗത്തുവന്നത്.
കാടുപിടിച്ച സ്റ്റേഡിയം വെട്ടിതെളിച്ചതാര്?
കഴിഞ്ഞ ഏപ്രിലിൽ പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി വാടകയ്ക്കെടുത്തപ്പോൾ ഫുട്ബോൾ പരിശീലനം നടക്കുന്ന അൽപ്പഭാഗമൊഴിച്ച് എല്ലായിടവും കാടുപിടിച്ച് മനുഷ്യർക്ക് കയറാൻ പറ്റാത്ത നിലയിലായിരുന്നുവെന്നാണ് സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജൻ പറയുന്നത്. നൂറുകണക്കിന് പ്രവർത്തകർ ദിവസങ്ങളോളം അധ്വാനിച്ചാണ് കാടുവെട്ടി വൃത്തിയാക്കിയത്. പവിലിയനും ഗാലറികളുമൊക്കെ വെള്ളപൂശി ആകർഷവുമാക്കി. തിരിച്ചുനൽകുമ്പോൾ ഒരുപോറൽപോലും വരുത്തിയിട്ടുമില്ല.
എന്നിട്ടും പിഴയെന്ന് ആരോപിച്ച് കെട്ടിവച്ച കാശ് തിരിച്ചുനൽകാത്തവർ നവീകരണത്തിന് ഇനിയും നടപടി സ്വീകരിക്കുന്നുമില്ല. സ്റ്റേഡിയത്തിലെ പടവുകൾ ഇടിഞ്ഞുതീരുകയാണ്. കോംപ്ലക്സിലെ കടകളിൽ മിക്കതും പവിലിയനും ചോർന്നൊലിക്കുന്നു. ഇതൊന്നും കാണാൻ കോർപറേഷന് കണ്ണില്ലെയെന്നാണ് ജയരാജന്റെ ചോദ്യം.
അത്ര ചെറുതല്ല ജവഹർസ്റ്റേഡിയം
കേരളത്തിലെ തന്നെ കായിക പ്രേമികളുടെ മനസിൽ സവിശേഷമായൊരു ഇടം കണ്ണൂർ ജവഹർ സ്റ്റേഡിയത്തിനുണ്ട്. മറഡോണ പന്ത് തട്ടിയ രാജ്യത്തെ രണ്ടാമത്തെ മൈതാനം. ഐ എം വിജയൻ സിസർകട്ടിലൂടെ ഗോൾനേടിയ പുൽത്തകിടി. മോഹൻബഗാനും ഈസ്റ്റ്ബംഗാളും മുഹമ്മദൻസും ജെസിടിയും സാൽഗോക്കറും കേരള പൊലീസും അടക്കിവാണ ഗ്രൗണ്ട്. കായികലോകം കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലേക്ക് കണ്ണുനട്ട ഇന്നലെകൾക്ക് വല്ലാത്ത തിളക്കം തന്നെയുണ്ടായിരുന്നു.
സന്തോഷ്് ട്രോഫി, ഫെഡറേഷൻ കപ്പ്, ഇ.കെ നായനാർ കപ്പ്്, ശ്രീനാരായണ കപ്പ്്, സംസ്ഥാന സ്കൂൾ കായിക മേള എന്നിങ്ങനെ നിരവധി ടൂർണമെന്റുകൾ ഇവിടെ നടന്നിട്ടുണ്ട്. കണ്ണൂർ കോർപറേഷൻ ഏഴുവർഷം മുൻപ്് പുതുതായി രൂപീകരിച്ചപ്പോൾ അട്ടിമറിയിലൂടെയാണ് കോൺഗ്രസ് വിമതൻ പി.കെ രാഗേഷിന്റെ പിൻതുണയോടെ ഭരണം എൽ. ഡി. എഫ് പിടിച്ചെടുത്തത്. ഒന്നാം പിണറായി സ ർക്കാർ സംസ്ഥാനഭരണം നടത്തുകയും കണ്ണൂർ കോർപറേഷൻ എൽ. ഡി. എഫ്് ഭരിക്കുകയും ചെയ്ത സവിശേഷ സാഹചര്യത്തിൽ സ്റ്റേഡിയം ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും ശരിയാകുമെന്ന് കായിക പ്രേമികൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഒന്നുംശരിയാക്കാതെ ഇടതുഭരണം നാലരവർഷത്തിനു ശേഷം പി.കെ രാഗേഷ് കാലുമാറിയതോടെ വീണു.
തെരുവുനായകളുടെ ലേബർറൂം
കണ്ണൂർ നഗരത്തിലെ തെരുവുനായ്ക്കളുടെ ലേബർ റൂമാണ് കണ്ണൂർ ജവഹർസ്റ്റേഡിയം.മാറിമാറി ഭരിച്ചവരുടെ അനാസ്ഥയുടെയും അവഗണനയുടെയും സ്മാരകമാണ് ഇപ്പോൾ ഈ കളിയിടം. ഫുട്ബോൾ പരിശീലനം നടക്കുന്ന അൽപ്പഭാഗമൊഴിച്ച് എല്ലയിടവും കാടുമൂടി. പടവുകൾ ഇടിഞ്ഞുതീരുന്നു. കോംപ്ലക്സിലെ കടകളിൽ മിക്കതും പവിലിയനും ചോർന്നൊലിക്കുന്നു. സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നിരവധിതവണ വേദിയായ മൈതാനത്തിനാണ് ഈ ഗതികേട്. ഫെഡറേഷൻ കപ്പും ശ്രീനാരായണ ഫുട്ബോളും നടന്ന മൈതാനത്ത് കളിയൊച്ച നിലച്ചിട്ട് കാലമേറെയായി. നഗരഹൃദയത്തിലെ വിശാലമായ ഗ്രൗണ്ട് സംരക്ഷിക്കുന്നതിനോ പരിപാലിക്കുന്നതിനോ കായിക പ്രേമികൾക്കല്ലാതെ മറ്റാർക്കും താൽപര്യമില്ല.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് തദ്ദേശസ്ഥാപനങ്ങളിലെ സ്റ്റേഡിയം നവീകരിക്കാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാർ പദ്ധതി ആവിഷ്കരിച്ചിരുന്നു. എന്നാൽ ആദ്യ കോർപറേഷൻ ഭരിച്ച എൽ. ഡി. എഫ്് തന്നെ ഇതിന് വലിയ താൽപര്യമെടുക്കാത്തത് തിരിച്ചടിയായി. ഇ.പി ലതയായിരുന്നു അന്ന് മേയർ. 13 കോടി രൂപ നവീകരിക്കുന്നതിന് അനുവദിച്ചതാണ്. മേയർ ചെയർമാനായ കമ്മിറ്റിക്കായിരുന്നു ചുമതല. സ്റ്റേഡിയത്തിൽനിന്നുള്ള വരുമാനം കമ്മിറ്റി കൈകാര്യം ചെയ്യണമെന്നായിരുന്നു തീരുമാനം.
കോർപറേഷന് സർക്കാർ പണിയോ?
എന്നാൽ ഈ തീരുമാനം കോർപറേഷനിൽ നിന്നും സ്റ്റേഡിയത്തെ തട്ടിയെടുക്കാനുള്ള ഗൂഡതന്ത്രമാണെന്നും അന്നത്തെ ഇടതു മേയറും കൗൺസിലും തന്നെ ഈക്കാര്യം തള്ളിയതാണെന്നുമാണ് ഇപ്പോഴത്തെ മേയർ ടി. ഒ മോഹനന്റെ വിശദീകരണം. പുതുതായി പണിയുന്ന സ്റ്റേഡിയത്തിന്റെ ഷോപ്പിങ് കോപം്ളക്സിന്റെ വരുമാനം സ്പോർട്്്സ് കൗൺസിിലിന്റെ നേതൃത്വത്തിലുള്ളകമ്മിറ്റിക്ക് നൽകുന്നത് കോർപറേഷന്റെ നട്ടെല്ലൊടിക്കുമെന്നും സ്റ്റേഡിയം പുനർനിർമ്മാണത്തിനു മറ്റു ഫണ്ട് കണ്ടെത്തുമെന്നും മേയർ ചൂണ്ടിക്കാട്ടി.
കണ്ണൂർ കോർപറേഷൻ ആസ്ഥാനമന്ദിര്ത്തിന്റെ പ്രവൃത്തി പുരോഗമിച്ചുവരികയാണ്. ഇതുകഴിഞ്ഞാൽ സ്റ്റേഡിയം പുതുക്കിപണിയാനാണ് കോർപറേഷന്റെ തീരുമാനം. എന്നാൽ കോർപറേഷൻ വാഗ്ദ്ധാനം നൽകുകയല്ലാതെ മറ്റൊന്നും നടപ്പാക്കുന്നില്ലെന്നാണ്കായിക പ്രേമികളുടെ ആരോപണം. കായികതാരങ്ങളുടെ പരിശീലനത്തിനും കളികൾക്കും ഉപയോഗിക്കുന്നതിനുപകരം അധികൃതർ കോർപ്പറേഷന്റെ മാലിന്യവണ്ടികളുടെ പാർക്കിങ് ഏരിയയാക്കി സ്റ്റേഡിയത്തെ മാറ്റിയിരിക്കുകയാണെന്നാന്നും കായിക പ്രേമികൾ ചൂണ്ടിക്കാട്ടുന്നു.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍