Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അദ്ധ്യാപക സംഘടന നേതാക്കന്മാരെ പ്രിൻസിപ്പൽമാരായി വാഴിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കളി; സ്ഥാനക്കയറ്റത്തിൽ തള്ളപ്പെട്ട അദ്ധ്യാപക നേതാക്കളെ രക്ഷിക്കാൻ മന്ത്രി ആർ.ബിന്ദുവിന്റെ ഇടപെടൽ; കോളേജ് വിദ്യാഭ്യാസ ഡയറക്ടറും പി എസ് സിയും തടഞ്ഞവരെ നിയമന പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിയുടെ നിർദ്ദേശം

അദ്ധ്യാപക സംഘടന നേതാക്കന്മാരെ പ്രിൻസിപ്പൽമാരായി വാഴിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കളി; സ്ഥാനക്കയറ്റത്തിൽ തള്ളപ്പെട്ട അദ്ധ്യാപക നേതാക്കളെ രക്ഷിക്കാൻ മന്ത്രി ആർ.ബിന്ദുവിന്റെ ഇടപെടൽ; കോളേജ് വിദ്യാഭ്യാസ ഡയറക്ടറും പി എസ് സിയും തടഞ്ഞവരെ നിയമന പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിയുടെ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽ പ്രൊമോഷനിൽ തള്ളപ്പെട്ട അദ്ധ്യാപക നേതാക്കൾക്ക് വേണ്ടി വീണ്ടും മന്ത്രി ആർ.ബിന്ദു രംഗത്തെത്തി. ചട്ട വിരുദ്ധ ഹിയറിങ് നടത്താനാണ് മന്ത്രിയുടെ നിർ്‌ദ്ദേശം. യുജിസി അംഗീകൃത ജേണലുകളിൽ ഗവേഷണ പ്രസിദ്ധീകരണങ്ങളില്ലാത്തതിനാൽ പ്രിൻസിപ്പൽമാരായുള്ള സ്ഥാനക്കയറ്റം നൽകുന്നത് കോളേജ് വിദ്യാഭ്യാസ ഡയറക്ടറും പിഎസ് സി യും തടഞ്ഞിരുന്നു. ഇങ്ങനെ തടഞ്ഞവരുടെ പ്രസിദ്ധീകരണങ്ങൾ വീണ്ടും പരിശോധന നടത്തി പ്രിൻസിപ്പൽ നിയമന പട്ടികയിൽ ഉൾപ്പെടുത്തണമെന്ന്കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി വാക്കാൽ നിർദ്ദേശം നൽകി. സർക്കാർ കോളേജുകളിലെ അദ്ധ്യാപക സംഘടനാ നേതാക്കന്മാരും, സീനിയർ അദ്ധ്യാപകരുമാണ്, യുജിസി അംഗീകൃത പ്രസിദ്ധീകരണങ്ങളുടെ കുറവ് മൂലം പ്രിൻസിപ്പൽ നിയമന പട്ടികയിൽ നിന്നും പുറത്തായത്.

യുജിസി അംഗീകരിച്ചിട്ടുള്ള ജേണലുകളിലെ പ്രസിദ്ധീകരണങ്ങളും, 15 വർഷത്തെ അദ്ധ്യാപന പരിചയവും ഇല്ലാത്തവരെയാണ് പ്രിൻസിപ്പൽ നിയമന പട്ടികയിൽ നിന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഒഴിവാക്കിയത്. യോഗ്യതയില്ലാത്തവരെക്കൂടി വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തിയാൽ പട്ടികയ്ക്ക് വീണ്ടും പിഎസ്‌സിയുടെ അംഗീകാരം വേണ്ടിവരും. ഇപ്പോൾ പ്രിൻസിപ്പൽ പട്ടികയിൽ പെടാത്തവരുടെ പ്രൊമോഷനോടൊപ്പം മാത്രമേ യോഗ്യത പട്ടികയിലുള്ള43 പേരുടെ പ്രൊമോഷൻ സർക്കാർ അംഗീകരിക്കുകയുള്ളുവെന്നാണ് സൂചന.

103 പേരാണ് പ്രിൻസിപ്പൽ നിയമനത്തിന് അപേക്ഷ സമർപ്പിച്ചിരുന്നത്. ഇതിൽ 43 പേർക്ക് പ്രിൻസിപ്പൽ പ്രൊമോഷൻ നൽകാനാണ് സർക്കാരിന്
ശുപാർശ ചെയ്തത്. കണ്ണൂർ സർവ്വകലാശാലയിലെ വിവാദ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽഅദ്ധ്യാപന പരിചയം കണക്കാക്കുന്നതിന് അദ്ധ്യാപകേതര ഡെപ്യൂട്ടേഷൻ സർവീസ് കണക്കുകൂട്ടാൻ പാടില്ലെന്ന് യൂ ജി സി ഹൈക്കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, എല്ലാ ഡെപ്യൂട്ടേഷൻ സർവീസുകളും അദ്ധ്യാപനപരിചയമായി കണക്കാക്കാൻ സർക്കാർ ഉത്തരവിട്ടത് അദ്ധ്യാപക സംഘടനാ നേതാക്കന്മാർക്ക്പ്രിൻസിപ്പൽമാരായി പ്രമോഷൻ ലഭിക്കുന്നതിനുവേണ്ടിയാ ണെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു.

അക്കാദമിക വർഷം ആരംഭിച്ചിട്ട് നാലു മാസം പിന്നിട്ടിട്ടും 66 സർക്കാർ കോളേജുകളിൽ ഇപ്പോഴും പ്രിൻസിപ്പൽമാരെ നിയമിച്ചിട്ടില്ല. കഴിഞ്ഞ നാലു വർഷമായി നിരവധി സർക്കാർ കോളേജുകളിൽ പ്രിൻസിപ്പൽമാരില്ലാത്ത നില തുടരുകയാണ്.കഴിഞ്ഞ മാർച്ചിലാണ് പ്രിൻസിപ്പൽമാരുടെയും പ്രൊഫസർമാരുടെയും പ്രൊമോഷന് വേണ്ടി കോളേജ് വിദ്യാഭ്യാസ ഡയറക്ടർ അധ്യക്ഷയായുള്ള വിദഗ്ധസമിതി, യോഗ്യത പരിശോധനയും ഇന്റർവ്യൂവും നടത്തിയത്. പ്രിൻസിപ്പൽ തസ്തികയ്ക്ക് 103 പേരും പ്രൊഫസർ പദവിക്ക് 130 പേരും അപേക്ഷകരായിരുന്നു. 75 പേരെയാണ് പ്രൊഫസ്സർ പ്രൊമോഷന് ശുപാർശ ചെയ്തിട്ടുള്ളത്. റിട്ടയർ ചെയ്ത 20 അദ്ധ്യാപകരുടെ പ്രൊഫസ്സർ പദവിക്കുള്ള അപേക്ഷ പരിഗണിച്ചില്ല. പ്രിൻസിപ്പൽ നിയമനത്തിന് യോഗ്യരായ 43 പേരുടെ നിയമന ഉത്തരവ് വൈകുന്നത് മൂലം പ്രൊഫസർ പ്രമോഷനും തടഞ്ഞുവച്ചിരിക്കുകയാണ്.

എന്നാൽ എയ്ഡഡ് സ്വകാര്യ കോളേജുകളിലെ നൂറോളം അദ്ധ്യാപകർക്ക് സർവ്വകലാശാലകൾ ഇതിനകം പ്രൊഫസർ പദവി അംഗീകരിച്ചു നൽകിയിട്ടുണ്ട്. യോഗ്യത മാനദണ്ഡങ്ങളിൽ ഇളവ് നൽകി പ്രിൻസിപ്പൽമാരെ നിയമിക്കണമെന്ന അദ്ധ്യാപക സംഘടനാ നേതാക്കന്മാരുടെ സമ്മർദങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി വഴങ്ങുന്നത്, സർക്കാർ കോളേജുകളുടെ അക്കാദമിക പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുകയാണെന്നും മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP