Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്ന് മാസത്തിനിടെ വേഗപരിധി ലംഘിച്ചത് 19 തവണ; അലർട്ട് ലഭിച്ചിട്ടും അവഗണിച്ചു; ഡ്രൈവർ ജോമോനെ രക്ഷപ്പെടാൻ സഹായിച്ചു; വടക്കഞ്ചേരി അപകടത്തിൽ ബസ് ഉടമയും അറസ്റ്റിൽ; പ്രേരണാക്കുറ്റം ചുമത്തി

മൂന്ന് മാസത്തിനിടെ വേഗപരിധി ലംഘിച്ചത് 19 തവണ; അലർട്ട് ലഭിച്ചിട്ടും അവഗണിച്ചു; ഡ്രൈവർ ജോമോനെ രക്ഷപ്പെടാൻ സഹായിച്ചു; വടക്കഞ്ചേരി അപകടത്തിൽ ബസ് ഉടമയും അറസ്റ്റിൽ; പ്രേരണാക്കുറ്റം ചുമത്തി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട് : വടക്കഞ്ചേരിയിൽ വിദ്യാർത്ഥികൾ അടക്കം ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ ടൂറിസ്്റ്റ് ബസ് ഉടമയും അറസ്റ്റിൽ. പ്രേരണക്കുറ്റം ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിൽപ്പെട്ട ബസ് മൂന്നു മാസത്തിനിടെ 19 തവണ വേഗ പരിധി ലംഘിച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ.

വേഗത കൂടിയെന്ന അലർട് കൃത്യമായി കിട്ടിയിട്ടും ഉടമ അരുൺ അവഗണിച്ചു. പ്രതി ജോജോ പത്രോസിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചതും കുറ്റമായി ചുമത്തി. കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നതായും പാലക്കാട് എസ് പി ആർ വിശ്വനാഥ് അറിയിച്ചു.

ഡ്രൈവർ ജോമോനെ രക്ഷപ്പെടാൻ സഹായിച്ച കുറ്റം ചുമത്തിയാണ് ബസ് ഉടമ അരുണിനെ അറസ്റ്റ് ചെയ്തത്. ജോമോൻ വേഗപരിധി ലംഘിച്ചപ്പോഴെല്ലാം അരുണിന് അലർട്ട് ലഭിച്ചിരുന്നു. ഇത് അവഗണിച്ചതിന് പ്രേരണാക്കുറ്റം ചുമത്തിയാണ് അരുണിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറയുന്നു.

അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ജോമോനെതിരെ നരഹത്യാ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ജോമോൻ മദ്യപിച്ചിരുന്നോയെന്നറിയാൻ രക്തപരിശോധന നടത്തുമെന്നും ജോമോനെതിരെ നേരത്തെയും കേസുകളുള്ളതു പരിശോധിക്കുമെന്നുമാണ് പൊലീസ് നേരത്തെ പറഞ്ഞത്. അപകടസ്ഥലത്തുനിന്ന് ടൂർ ഓപ്പറേറ്റർ എന്ന വ്യാജേനയാണ് ജോമോൻ രക്ഷപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു

അപകടത്തിൽ കെഎസ്ആർടിസിയുടെ ഭാഗത്തുനിന്നു പിഴവ് ഉണ്ടായിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കുമെന്ന് ഡിവൈഎസ്‌പി പറഞ്ഞു.അതിനിടെ ജോമോന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചു.

അതിനിടെ, വടക്കഞ്ചേരി ബസ് അപകടം നടന്ന സ്ഥലത്ത് ആർടിഒ എൻഫോഴ്സ്‌മെന്റ് വിശദ പരിശോധന പൂർത്തിയാക്കി. വാഹനത്തിന്റെ വേഗം ഒപ്പിയെടുക്കുന്ന ക്യാമറ പോർഡ് മുതൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിൽ ഇടിച്ച സ്ഥലം അടക്കം അടയാളപ്പെടുത്തിയായിരുന്നു പരിശോധന. ഉച്ചയ്ക്ക് 12.45 ഓടെ തുടങ്ങിയ നടപടികൾ 3:45 ഓടെ അവസാനിച്ചു.

വടക്കഞ്ചേരിയിൽ അപകടം ഉണ്ടാക്കിയ ടൂറിസ്റ്റ് ബസ് 97.72 കിലോമീറ്റർ വേഗത്തിൽ എന്നതിന് കൂടുതൽ തെളിവുകളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. അപകടത്തിന് 5 സെക്കന്റ് മുമ്പും വേഗപരിധി ലംഘിച്ചന്ന അലർട് ഉടമയ്ക്കും ആർടിഒ കൺട്രോൾ റൂമിലും ലഭിച്ചു. രാത്രി 11.30 കഴിഞ്ഞു 34 സെക്കന്റ് ആയപ്പോഴാണ് ഒടുവിലത്തെ അലർട്ട് എത്തിയത്. അഞ്ചു സെക്കന്റിനപ്പുറം ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടുകയായിരുന്നു.

മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് വിനോദയാത്ര പോയ ബസ് അപകടത്തിൽ 9 പേർ മരണപ്പെട്ടത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് പൗലോസ് കോശി മാവേലിക്കര (റിട്ടയേർഡ് ആർ.ടി.ഒ) ചെയർമാനായി അന്വേഷണ കമ്മീഷണനെ എം.ഒ.സി പബ്ലിക് സ്‌കൂൾസ് മാനേജർ അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത നിയമിച്ചു. പി. എം. വർഗീസ് മാമലശ്ശേരി (റിട്ടയേർഡ് എസ്‌പി ), ഡോ.സജി വർഗീസ് മാവേലിക്കര (കറസ്‌പോണ്ടന്റ്, എം.ഒ. സി പബ്ലിക് സ്‌കൂൾസ് ) എന്നിവരാണ് കമ്മീഷണങ്ങൾ അംഗങ്ങൾ. ഒക്ടോബർ 17-ന് റിപ്പോർട്ട് സമർപ്പിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP