തൊട്ടതിനെല്ലാം താങ്ക്യു താങ്ക്യു... ഒട്ടുമുഷിഞ്ഞാൽ സോറി സോറി....! ജോലിയെടുത്ത് കുടുംബം നോക്കിയ ഓട്ടൻതുള്ളലിനെ നെഞ്ചിലേറ്റിയ അച്ഛൻ; ഒറ്റപ്പെട്ട ബാല്യം; മരണ ഭയം മാറാൻ വായന; കടം വാങ്ങി വിദേശ പഠനം; അടിയന്തരാവസ്ഥയിൽ സിവിൽ സർവ്വീസ് മോഹം വേണ്ടെന്ന് വച്ചു; ഒടുവിൽ യുഎന്നിലുമെത്തി; അറിയപ്പെടാത്ത ജീവിത കഥ മറുനാടനോട് പറഞ്ഞ് ശശി തരൂർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എന്നും തന്റേതായ നിലപാടുകളും വിശ്വപൗരനെന്ന വ്യക്തിത്വം കൊണ്ടും മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ് തിരുവനന്തപുരത്തിന്റെ എംപി കൂടിയായ ശശി തരൂർ. ഇന്നിപ്പോൾ എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തന്റെ മത്സരത്തിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ മേഖലയുടേയും പൊതുസമൂഹത്തിന്റേയും ശ്രദ്ധ നേടുന്നത്. തിരക്കുകൾക്കിടയിലും മറുനാടന് നൽകിയ അഭിമുഖത്തിലൂടെ തന്റെ കുടുംബപശ്ചാത്തലവും, ബാല്യകാലവുമടക്കമുള്ള കാര്യങ്ങൾ തരൂർ പങ്കുവെക്കുകയാണ്.
കോൺഗ്രസ്സ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തന്റെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് മുതൽ തനിക്കെതിരെ ഉയരുന്ന 'എലൈറ്റ് ക്ലാസെന്ന' ആരോപണത്തെ തന്റെ കുടുംബപശ്ചാത്തലം വിശദീകരിച്ചുകൊണ്ട് തരൂർ പൂർണ്ണമായും തള്ളിക്കളയുന്നു. താൻ വളർന്നുവന്നത് ഒരു സാധാരണ ഇടത്തരം സാമ്പത്തികാവസ്ഥയുള്ള കുടുംബത്തിൽ നിന്നുമാണ്.
ആദ്യമായി അമേരിക്കയിലേക്ക് പഠിക്കാൻ പോയത് ലോണെടുത്ത തുക ഉപയോഗിച്ചാണെന്നും വിജ്ഞാനവും,വിനോദവും,വിവിധ സാഹചര്യങ്ങളിൽ നിന്നുമുള്ള തന്റെ രക്ഷപെടലുമെല്ലാം സാധ്യമായത് തന്റെ വായനയിലൂടെയാണെന്നും തരൂർ മനസ്സ് തുറക്കുന്നു. അഭിമുഖത്തിന്റെ പൂർണ്ണരൂപം വായിക്കാം
വിശ്വപൗരനായിട്ടും ഇന്നും പേരിനൊപ്പമുള്ള പാലക്കാടൻ ഗ്രമാമവുമായുള്ള ബന്ധം ഓർത്തെടുക്കുമ്പോൾ?
അടിസ്ഥാനപരമായി താനും ഒരു പാലക്കാടുകാരനാണ്. അച്ഛനും അമ്മയും പാലക്കാടൻ ഗ്രാമത്തിൽ നിന്നും വളർന്നുവന്നവരാണ്. തന്റെ 19 ാം വയസ്സിലാണ് പേരുകൊണ്ട് പെരുമയുള്ള ഒരു ഇടത്തരം കുടുംബത്തിൽ നിന്നും ബോംബെ വഴി അച്ഛൻ ഇംഗണ്ടിലേക്ക് ജോലിക്കായി പോകുന്നത്. ഒരുപാട് കഷ്ടപ്പാടുകൾ അന്ന് കുടുംബത്തെ അലട്ടിയിരുന്നു.
കുടുംബത്തിന്റെ വിദേശബന്ധം ആരംഭിക്കുന്നത് അങ്ങനെയാണോ?
ടൈപ്പിങ് പഠിച്ച് ഇംഗ്ലണ്ടിലേക്ക് ജോലിക്ക് പോയി നല്ല നിലയിലേക്ക് എത്തിയ അച്ഛന്റെ മുതിർന്ന സഹോദരൻ തരൂർ പരമേശ്വരൻ വഴിയാണ് അച്ഛൻ ഇംഗണ്ടിലെത്തുന്നത്. തുടർന്ന് അവിടെ പഠിച്ച അച്ഛൻ സ്റ്റേറ്റ്സ്മാനിൽ ജോലിക്ക് പ്രവേശിച്ചു. തന്റെ ജനനമടക്കം പിന്നീട് അവിടെയായിരുന്നു. സ്റ്റേറ്റ്സ്മാന്റെ മാനേജ്മെന്റുമായി അച്ഛന് വളരെ ഊഷ്മളമായ ബന്ധമായിരുന്നു ഉണ്ടായിരുന്നത്.ജോലിക്കൊപ്പം തന്നെ മറ്റ് കാര്യങ്ങളിലും ഏറെ കഴിവുള്ള വ്യക്തിയായിരുന്നു അച്ഛൻ.
ഓട്ടൻ തുള്ളലടക്കം അച്ഛന് സുപരിചിതമായ മേഖലകളായിരുന്നു.ഇംഗ്ലീഷും മലയാളവും ചേർത്ത് പ്രാസത്തിലുള്ള തുള്ളൽ പദങ്ങളും അച്ഛൻ തന്റേതായ രീതിയൽ ചിട്ടപ്പെടുത്തിയിരുന്നതായും ഓർക്കുന്നു. പത്ത് വർഷക്കാലം അവിടെ ജോലി ചെയ്ത അച്ഛന് ഇന്ത്യയിലേക്ക് മടങ്ങാനായിരുന്നു ആഗ്രഹം. അതിനിടെയാണ് സ്റ്റേറ്റ്സ്മാന്റെ ബോംബെ ഓഫീസിലേക്ക് ഒഴിവ് വരികയും അച്ഛൻ നാട്ടിലേക്ക് മടങ്ങുകയും ചെയ്തത്.
ഇംഗ്ലണ്ടിലെ പ്രവാസി പ്രവർത്തനങ്ങളിൽ അച്ഛൻ വളരെയധികം സജീവമായിരുന്നു. കൃഷ്മേനോനൊപ്പം ചേർന്ന് ഇന്ത്യ ക്ലബ്ബ് സ്ഥാപിക്കാൻ അച്ഛനാണ് മുൻ കൈ എടുത്ത്.ഇന്നും അവിടെയെത്തിയാൽ അച്ഛന്റെ ചിത്രം അവിടെ കാണാം. അച്ഛന്റെ ഓട്ടൻ തുള്ളലും പ്രസിദ്ധമായിരുന്നു. ബ്രീട്ടീഷ് ജീവിതത്തെ കുറിച്ച് അച്ഛനെഴുതിയ തുള്ളൽ പാട്ടിലെ രണ്ടു വരികൾ ഇങ്ങനെയായിരുന്നു....തൊട്ടതിനെല്ലാം താങ്ക് യൂ,താങ്ക് യൂ,ഒട്ടുമുഷിഞ്ഞാൽ സോറി,സോറി
കുടുംബത്തോടൊപ്പം കൊൽക്കത്തയിലേക്കുള്ള ചുവടുമാറ്റവും പിന്നീടുള്ള പഠനകാലവും എങ്ങനെയായിരുന്നു?
ബോംബെയിൽ ജോലി ചെയ്തുവരുമ്പോഴായിരുന്നു അച്ഛന് സ്റ്റേറ്റ്സ്മാന്റെ അഡ്വർടൈസ്മെന്റ് മാനേജരായി കൊൽക്കത്തയിൽ പോസ്റ്റിങ് ലഭിക്കുന്നത്. തുടർന്ന് കുടുംബത്തോടൊപ്പം തങ്ങൾ കൊൽക്കത്തയിലേക്കെത്തി. പഠനത്തിൽ മികവ് പുലർത്തിയിരുന്നെങ്കിലും തനിക്ക് അന്നേ അൽപ്പം വികൃതി കൂടുതലായിരുന്നു. സഹോദരങ്ങളെ കൂടി തനിക്കൊപ്പം നോക്കാനുള്ള ബുദ്ധിമുട്ട്് മൂലം തന്റെ പഠനം മോണ്ട് ഫോർട്ട് ബോർഡിങ് സ്കൂളിലേക്ക് മാറ്റുവാൻ മാതാപിതാക്കൾ തീരുമാനിച്ചു. അങ്ങനെയാണ് ബോർഡിങ് സ്കൂളിൽ തന്നെക്കാൾ മുതിർന്ന കുട്ടികളോടൊപ്പം അഞ്ചര വയസ്സിൽ താൻ മൂന്നാം ക്ലാസ്സ് പഠനത്തിലേക്ക് എത്തുന്നത്.
ബോർഡിങ് സ്കൂളിലെ ബാല്യകാലം?
ഏറെ പ്രയാസമേറിയതായിരുന്നു ബോർഡിങ് സ്കൂളിലെ തന്റെ പഠനകാലം.തന്നേക്കാൾ മുതിർന്ന കുട്ടികളോടൊപ്പമുള്ള പഠനം തന്നെ മാനസികമായും ശാരീരികമായും ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു.കൂടാതെ ബാല്യകാലത്തിൽ തന്നെ മാതാപിതാക്കളെ പിരിഞ്ഞുള്ള ഒറ്റപ്പെടലും തന്നെ വേട്ടയാടിയിരുന്നു.ഇതിന്റെ ഭാഗമായി തന്നെ നിരന്തരം അസുഖബാധയും അലട്ടിയിരുന്നു.ശ്വാസകോശ സംബന്ധമായ അസുഖമാണ് ഏറെയും ബുദ്ധിമുട്ടിലാക്കിയത്.
പിന്നീട് ബോംബെയിലെ സ്കൂളിലെത്തിയ തനിക്ക് സാങ്കേതിക കാരണങ്ങളാൽ ഒരു തവണ കൂടി മൂന്നാം ക്ലാസിൽ പഠിക്കേണ്ടി വന്നു. എട്ടാം ക്ലാസ് വരെ അവിടെയായിരുന്നു തന്റെ വിദ്യാഭ്യാസം.ഒറ്റപ്പെടലുകൾക്കിടയിലും അസുഖത്തിന്റെ ബുദ്ധിമുട്ടുകൾക്കിടയിലും തനിക്ക് കൂട്ടായത് വായനയായിരുന്നു. അത്തരത്തിൽ വളരെ ചെറുതിലെ തന്നെ വായനാശീലം വളർത്തിയെടുക്കാനും സാധിച്ചു. ഒമ്പതാം ക്ലാസ്സ് മുതൽ പ്രീ-ഡിഗ്രി വരെ കൊൽക്കത്തയിലായിരുന്നു പഠനം.
ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിലേക്കെത്തുമ്പോൾ ജീവിതത്തലുണ്ടായ മാറ്റം?
പ്രീ-ഡിഗ്രി കാലഘട്ടം പൂർത്തീകരിച്ച് സെന്റ് സ്റ്റീഫൻസ് കോളേജിലേക്കെത്തുമ്പോൾ വ്യക്തിത്വ രൂപീകരണത്തിന്റെ ഏറ്റവും വലിയൊരു വഴിത്തിരിവായാണ് അത് മാറിയത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അക്കാദമിക്ക് മികവുള്ള ക്യാമ്പസ്സായിരുന്നു അവിടത്തേത്.അവിടേക്ക് അഡ്മിഷൻ ലഭിച്ചത് പഠനമികവിന്റെ അടിസ്ഥാനത്തിൽ പൂർണ്ണമായും മെറിറ്റിലൂടെയായിരുന്നു. കോളേജിൽ പ്രസംഗത്തിലും,സംവാദങ്ങളിലും മികവ് പുലർത്താൻ സാധിച്ചു.രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്വിസ് ക്ലബ്ബെന്ന പുതിയ ആശയത്തിന് സെന്റ് സ്റ്റീഫൻസിലൂടെ തുടക്കമിടാൻ സാധിച്ചു.
കോളേജിൽ രാഷ്ട്രീയ പ്രവർത്തനം ഉണ്ടായിരുന്നോ,കോളേജ് യൂണിയൻ പ്രവർത്തനങ്ങൾ?
രാഷ്ട്രീയത്തെ പൂർണ്ണമായും അകറ്റി നിർത്തിയിരുന്ന ക്യാമ്പസ്സായിരുന്നു സെന്റ് സ്റ്റീഫൻസിന്റേത്. എന്നിരുന്നാലും രാഷ്ട്രീയമില്ലാതെ തന്നെ കോളേജ് യൂണിയന്റെ നേതൃനിരയിലേക്കെത്തി യൂണിയൻ പ്രസിഡന്റാവാൻ കഴിഞ്ഞു. അക്കാലത്തെ ഏറ്റവും വലിയ വിഷമമായി ഇന്നും നിലനിൽക്കുന്നത് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ അന്ന് നടന്നുവന്ന യുവജനപ്രക്ഷോഭത്തിൽ പങ്കെടുക്കുന്നതിൽ നിന്നും കോളേജിലെ വിദ്യാർത്ഥികളെ വിലക്കി എന്നുള്ളതായിരുന്നു.
അമേരിക്കയിലേക്കുള്ള ചുവടുമാറ്റം?
സെന്റ് സ്റ്റീഫൻസിലെ പഠനത്തിന് ശേഷമാണ് അമേരിക്കയിലെ ഫ്ലച്ചർ യൂണിവേഴ്സിറ്റിയിലേക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കുന്നത്. അവിടെ ഫീസ് നൽകി പഠിക്കാനുള്ള സാമ്പത്തികാവസ്ഥ അന്ന് കുടുംബത്തിനില്ലായിരുന്നു. പോകാനുള്ള ടിക്കറ്റിനുള്ള പണം കണ്ടെത്തിയത് റ്റാറ്റാ എൻഡോവ്മെന്റ് ഫണ്ടിൽ നിന്നും ലോണെടുത്തായിരുന്നു. ശമ്പളം കൊണ്ട് ദൈനംദിന ചിലവുകളെ നിയന്ത്രിച്ചിരുന്ന ഇടത്തരം കുടുംബമായതിനാൽ വിദ്യാഭ്യാസത്തിലൂടെ ഉന്നതി നേടാനായിരുന്നു അച്ഛൻ ഉപദേശിച്ചിരുന്നത്.
ഫ്ലച്ചറിൽ നിന്നും യു.എന്നിലെ ജീവനക്കാരനിലേക്കുള്ള മാറ്റം?
22 ാം വയസ്സിൽ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നും പി.എച്ച്.ഡി നേടാനായത് വലിയ നേട്ടമായിരുന്നു. അതും പൂർണ്ണ സ്കോളർഷിപ്പോടെ.പഠന ശേഷം തിരികെ ഇന്ത്യയിലേക്ക് മടങ്ങാനായിരുന്നു ഉദ്ദേശം. അതിനിടെയാണ് യു.എൻ ഹൈ കമ്മീഷൻ ഓഫ് റെഫ്യൂജീസ് എന്ന അഭയാർത്ഥികൾക്കായുള്ള മനുഷ്യാവകാശ സംഘടനയുടെ ഭാഗമായുള്ള ജോലിയിലേക്ക് അവസരം ലഭിക്കുന്നത്. അങ്ങനെയായിരുന്നു ജനീവയുമായുള്ള ബന്ധം ആരംഭിക്കുന്നത്. അവിടെ പബ്ലിക്ക് റിലേഷൻസിലെ സാധാരണ ജീവനക്കാരനായി അങ്ങനെ തുടക്കം കുറിച്ചു.
വായനയും എഴുത്തും ചെറുപ്പം മുതലേ ശീലിച്ചിരുന്നു,ആദ്യമായി പുസ്തകം പ്രസിദ്ധീകരിച്ച് തുടങ്ങിയത് എപ്പോഴാണ്?
വായന വളരെ ചെറുതിലേ തന്നെ ശീലച്ചിരുന്നു.വളരെ എളുപ്പത്തിൽ തന്നെ പുസ്തകങ്ങൾ വായിച്ചു തീർക്കുന്നതിനാൽ ഒട്ടേറെ പുസ്തങ്ങൾ വായിക്കാനും സാധിച്ചിരുന്നു. എഴുത്തിലേക്ക് വന്നാൽ, ആദ്യമായി എഴുതി തുടങ്ങുന്നത് കുട്ടികളെ കുറിച്ചും അവരുടെ ബാല്യകാലത്തെ കുറിച്ചുമൊക്കെയുള്ളവയായിരുന്നു.അക്കാലത്ത് സ്റ്റേറ്റ്സ്മാന്റെ ഒരു സീരീസിൽ അത്തരത്തിലുള്ള തന്റെ ലേഖനം പ്രസിദ്ധീകരിച്ചു വന്നിരുന്നു.
വളരെയേറെ ആത്മവിശ്വാസത്തോട് കൂടിയാണ് പുസ്തകങ്ങളെ സമീപിക്കാറ്.ഇത് എങ്ങനെയാണ് സാധിക്കുന്നത്.?
കോളേജ് കാലം മുതൽ ഫിക്ഷൻ,മാധ്യമലോകം തുടങ്ങിയവയെ കുറിച്ച് എഴുതാൻ ആരംഭിച്ചിരുന്നു.തുടർന്ന് കഥകളും മാധ്യമ ലോകത്തെ എഴുത്തുകളും ഒരുപോലെ കൊണ്ടുപോകാൻ കഴിഞ്ഞു.ഇത് പുസ്തകങ്ങളെ ഏറെ ആത്മവിശ്വാസത്തോടെ സമീപിക്കുന്നതിൽ ഒരു പ്രധാന ഘടകമായിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖത്തിന്റെ ബുദ്ധിമുട്ടുകൾ അലട്ടിയപ്പോഴും എഴുത്തിനും വായനക്കും ഒരു മുടക്കവും വരുത്തിയിട്ടില്ല.
ഇന്ത്യൻ സിവിൽ സർവ്വീസ് മോഹങ്ങൾ ഉണ്ടായതായി കേട്ടിട്ടുണ്ട്,എന്തുകൊണ്ടാണ് അത് ഉപേക്ഷിച്ചത്?
താൻ അമേരിക്കയിലായിരുന്ന കാലഘട്ടത്തിലായിരുന്ന രാജ്യം അടിയന്തിരാവസ്ഥയിലൂടെ കടന്നുപോകുന്നത്.അന്ന് പത്രങ്ങളിൽ വന്നിരുന്ന വാർത്തകൾ ഏറെ അലോസരപ്പെടുത്തുന്ന തരത്തിലുള്ളവയായിരുന്നു. അതിനാൽ തന്നെ സിവിൽ സർവ്വീസിലൂടെ രാജ്യത്തെ സേവിക്കാമെന്ന മോഹം ഉപേക്ഷിക്കാൻ അടിയന്തിരാവസ്ഥ ഒരു കാരണമാകുകയായിരുന്നു.
തുടർന്ന് സിംഗപ്പൂരിലേക്ക്?
25 ാം വയസ്സിലാണ് സിംഗപ്പൂരിലെ ഹൈ കമ്മീഷൻ ഓഫ് റെഫ്യൂജീസ് ഹെഡ് ആയി നിയമിതനാകുന്നത്.അവിടെയുള്ള അഭയാർത്ഥി പ്രശ്നങ്ങളിൽ യു.എന്നിന്റെ ഭാഗത്ത് നിന്നുകൊണ്ട് കൃത്യമായ നിലപാടുകൾ എടുക്കാൻ കഴിഞ്ഞിട്ടുണ്ട്.ഇത് പലപ്പോഴും ഭരണകൂടവുമായുള്ള തർക്കത്തിനും വഴിവെച്ചിരുന്നു.
യു.എൻ സമാധാന ദൗത്യത്തിന്റെ ഭാഗമായി ന്യൂയോർക്കിലേക്ക്?
89 ലാണ് യു.എൻ സമാധാന ദൗത്യത്തിന്റെ ഭാഗമായുള്ള ജോലിയുമായി ന്യൂയോർക്കിലേക്ക് എത്തുന്നത്. ഹൈ കമ്മീഷനിൽ നിന്നും ആറ് മാസത്തെ ഇടവേളയെടുത്താണ് ന്യൂയോർക്കിലെ ജോലിയിലേക്ക് പ്രവേശിക്കുന്നത്.പിന്നീട് ആ ജോലിയിൽ സ്ഥിരപ്പെടുകയായിരുന്നു. ആ സമയത്താണ് തന്റെ പുസ്തകമായ ഗ്രേറ്റ് ഇന്ത്യൻ നോവൽ പ്രസിദ്ധീകരിക്കുന്നത്. തുടർന്ന ഇന്ത്യയിൽ ജോലി ചെയ്യാനായിെൈ ടംസ് ഓഫ് ഇന്ത്യയിൽ നിന്നുള്ള വിളിയുമെത്തി.
(തുടരും )
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്