ധവാൻ... ഗിൽ... ഗെയ്ക് വാദ്... കിഷൻ.. അയ്യർ.. പിന്നെ കേരളാ താരം; പ്രതിഭയും പരിചയ സമ്പന്നതയും തിരിച്ചറിയാത്ത കോച്ചും ക്യാപ്ടനും തോൽപ്പിച്ചു; അയ്യരും സഞ്ജുവും നേരത്തെ ഇറങ്ങിയിരുന്നു എങ്കിൽ ഫലം മറ്റൊന്ന് ആകുമായിരുന്നു; ഓഫ് സൈഡിലെ ക്ലാസിനൊപ്പം ലെഗിലെ കില്ലിങ് സ്ട്രോക്കുകൾ; പോരാത്തതിന് ക്യാപന്റെ കൂളും; ടീം തോൽക്കുമ്പോഴും സഞ്ജു താരമായി മാറുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: ശിഖർ ധവാൻ... ശുഭ്മാൻ ഗിൽ... റിതുരാജ് ഗെയ്ക് വാദ്... ഇഷാൻ കിഷൻ.. ശ്രേയസ് അയ്യർ.. പിന്നെ സഞ്ജു വി സാംസൺ... ബാറ്റിങ് ഓർഡറാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ തോൽപ്പിച്ചത്. ഗെയ്ക് വാദിനും ഇഷാൻ കിഷനും മുമ്പിൽ ബാറ്റ് ചെയ്യേണ്ട പ്രതിഭയും പരിചയ സമ്പന്നതയും ശ്രേയസിനും സഞ്ജുവിനുമുണ്ട്. എന്നാൽ ഇത് ക്യാപ്ടൻ ശിഖർ ധവാനും മാനേജർ വിവി എസ് ലക്ഷ്മണും മത്സരം തുടങ്ങിയപ്പോൾ തിരിച്ചറിഞ്ഞില്ല. ഇതാണ് ടീം ഇന്ത്യയ്ക്ക് ലഖ്നൗവിൽ തോൽവി നൽകിയതെന്നാണ് വസ്തുത.
റിതുരാജ് സിങ് ഗെയ്ക് വാദിന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇന്നലത്തേത്. സമ്മർദ്ദം ഈ താരത്തെ ബാധിച്ചെന്നും പ്രകടമായിരുന്നു. പക്ഷേ ഏഴു കളികളിൽ നിന്ന് ഇതുവരെ 164 റൺസ് മാത്രമെടുത്ത ഇഷാൻ കിഷന് സഞ്ജുവിന് മുകളിൽ ബാറ്റിങ് ഓഡറിൽ സ്ഥാനം കിട്ടുന്നു. 38 ഏകദിനത്തിൽ 1158 റൺസുമായി 42.88 റൺസ് ശരാശരിയുള്ള ശ്രേയസിന്റെ പരിചയവും ആരും കണ്ടില്ല. സഞ്ജുവിനെ പോലെ ശ്രേയസിനേയും തഴയാനുള്ള പ്രവണത പലപ്പോഴും ഇന്ത്യൻ ക്രിക്കറ്റ് കാട്ടാറുണ്ട്. അവർക്കുള്ള മറുപടിയായിരുന്നു ബാറ്റിങ് എളുപ്പമല്ലാത്ത പിച്ചിൽ ശ്രേയസ് നേടിയ 37 പന്തിലെ 50 റൺസ്. ഇന്ത്യയെ അസാധ്യമെന്ന് തോന്നിച്ച ജയത്തിലേക്ക് അടുപ്പിച്ച് സഞ്ജുവും 20-20 ലോകകപ്പിൽ തനിക്ക് സ്ഥാനം നൽകാത്ത ഇന്ത്യൻ ടീം മാനേജ്മെന്റിന് മുമ്പിൽ ചോദ്യങ്ങൾ ഉയർത്തുകയാണ്.
അവസാന മൂന്ന് ഓവറിൽ കൂടുതൽ സ്ട്രൈക്ക് സഞ്ജുവിന് കിട്ടിയുരുന്നുവെങ്കിൽ ഇന്ത്യൻ ക്രിക്കറ്റിലെ അഭിമാനകരമായ വിജയങ്ങളിലൊന്നിന് ഇന്നലെ കളം ഒരുങ്ങുമായിരുന്നു. അത് സംഭവിക്കാത്തപ്പോഴും തല ഉയർത്തി സഞ്ജുവിന്റെ പോരാട്ട വീര്യം നിൽക്കുന്നു. 20-20 ലോകകപ്പിന് ശേഷം ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലേക്കും തന്നെ പരിഗണിക്കാൻ സെലക്ഷൻ കമ്മറ്റിയെ നിർബന്ധിതമാക്കുന്നതാണ് സഞ്ജുവിന്റെ ഏകദിന ക്രിക്കറ്റിലെ സപ്പർ പ്രകടനം. എട്ട് ഏകദിനത്തിൽ നിന്ന് 65.50 ശരാശരിയുമായി ആകെ 262 റൺസ് നേടിയ സഞ്ജുവിന്റെ കരിയറിലെ രണ്ടാം അർദ്ധ സെഞ്ച്വറിയാണ് ഇന്നലെ പറന്നത്. അറുപത്തി മൂന്ന് പന്തിൽ 86 റൺസ്.
ഓഫ് സൈഡിൽ മാത്രം കൂറ്റൻ ഷോട്ടുകൾ അടിക്കുന്ന ക്ലാസ് പ്ലെയറിൽ നിന്ന് ലെഗിലും അസാമാന്യ കരുത്തിൽ പന്തുകളെ പായിക്കാൻ തനിക്ക് കഴിയുമെന്ന് തെളിയിക്കുന്നതായിരുന്നു സഞ്ജുവിന്റെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ബാറ്റിങ്. അവസാന ഓവറിൽ ഷംസിലെ മിഡ് വിക്കറ്റിൽ പറത്തിയ സിക്സും ഫോറുമെല്ലാം ഇതിന് തെളിവായി. ഓഫ് സൈഡിലെ ക്ലാസിനൊപ്പം കാലുകൾ അതിവേഗം ചലിപ്പിച്ച് റൺസ് മറു വശത്തും റൺസ് നേടുന്ന താരമാണ് താനെന്ന് സഞ്ജു തെളിയിച്ചു. ക്യാപ്ടന് വേണ്ട കൂൾ തന്നിലുണ്ടെന്ന് കാട്ടുന്നത് കൂടിയാണ് ഷാർദ്ദുൽ താക്കൂറുമൊത്ത് ആറാം വിക്കറ്റിൽ നേടിയ 93 റൺസ്. ഷാർദ്ദുലിനെ ആത്മവിശ്വാസത്തിലെടുത്തായിരുന്നു മലയാളി താരത്തിന്റെ ക്രീസിലെ നങ്കൂരമിടൽ. അതിന് ശേഷം ആഞ്ഞടിച്ചു. പക്ഷേ അനാവശ്യ വിക്കറ്റുകൾ ജയം അകലെയാക്കി.
മുപ്പത്തിയെട്ടാം ഓവറിൽ നേടാനായത് വെറും എട്ട് റൺസ്... അടുത്ത ഓവറിൽ ഏഴു റൺസും. മുപ്പത്തിയെട്ടിൽ രണ്ടു വിക്കറ്റും മുപ്പത്തിയൊമ്പതിൽ ഒരു വിക്കറ്റും. ബാറ്റ്സ്മാൻ ഉയർത്തിയടിക്കുമ്പോൾ റണ്ണിന് വേണ്ടി ഓടും. ക്യാച്ചെടുക്കും മുമ്പ് ക്രോസ് ചെയ്താൽ മറുതലയ്ക്കലുള്ള താരത്തിന് പിന്നീട് ബാറ്റ് ചെയ്യാമെന്നതായിരുന്നു ക്രിക്കറ്റിലെ പഴയ നിയമം. അതു മാറി വിക്കറ്റ് വീണാൽ പകരമെത്തുന്ന പുതിയ താരം ക്രീസിൽ നിലയുറപ്പിക്കണമെന്നാണ് പുതിയ നിയമം. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലെ കളിയിൽ ഈ നിയമം ആതിഥേയർക്ക് വിനയായി. പഴയ രീതിയിലായിരുന്നു കളിയെങ്കിൽ സഞ്ജു താരമാകുമായിരുന്നു.
നാൽപത് ഓവറിൽ 250 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് ആദ്യ 20 ഓവറിൽ നേടാനായത് നാലു വിക്കറ്റ് നഷ്ടത്തിൽ 76 റൺസാണ്. അവിടെ നിന്ന് ശ്രേയസ് അയ്യരുമായി സഞ്ജു പതിയെ ഇന്നിങ്സ് കെട്ടിപെടുത്തു. ക്രീസിൽ നിലയറുപ്പിച്ചു. ശ്രേയസ് അയ്യർ അസാധ്യമായ ഷോട്ടുകളിലൂടെ സ്കോർ ഉയർത്തി. ഇതിനിടെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി അയ്യർ പുറത്തായി. പിന്നീട് ഷാർദുൽ താക്കൂർ. താക്കൂറിനെ ക്രീസിൽ ഉറപ്പിക്കാനായിരുന്നു സഞ്ജുവിന്റെ ശ്രമം. വിക്കറ്റ് സൂക്ഷിച്ച് അവസാന ഓവറിൽ ആഞ്ഞടിക്കാനുള്ള ശ്രമം. ഇതു ഏതാണ്ട് വിജയിക്കുകയും ചെയ്തു. 37-ാം ഓവറിൽ അഞ്ചു വിക്കറ്റിന് 205എന്ന നിലയിൽ സ്കോർ എത്തിച്ചു. അവസാന മൂന്ന് ഓവറിൽ വേണ്ടത് 45 റൺസ്. അപ്രതീക്ഷിതമായി ഷാർദുൽ പുറത്തായി. ഇതോടെ കഷ്ടകാലം തുടങ്ങി. അടുത്ത രണ്ട് ഓവർ സഞ്ജു വെറും കാഴ്ചക്കാരനായിരുന്നു.
മുപ്പത്തിയെട്ടാം ഓവറിന്റെ ആദ്യ പന്ത് വൈഡ്. അടുത്തത് സഞ്ജു ബൗണ്ടറി കടത്തി. നാലു റൺസ്. അതിന് ശേഷം സിംഗിൾ എടുത്ത് ഷാർദ്ദുലിന് സ്ട്രൈക് കൈമാറി. ഈ സമയം 15 പന്തിൽ വേണ്ടത് 39 റൺസ്. അടുത്തടുത്ത പന്തിൽ താക്കൂറും കുൽദീപ് യാദവും എഗംഡിയുടെ പന്തിൽ പുറത്ത്. അഞ്ചാമത്തെ പന്തിൽ ആവേശ് ഖാൻ ഒരു റൺസ് എടുത്തു. അടുത്തത് വൈഡ്. അവസാന പന്തിൽ റൺസ് കിട്ടയതുമില്ല. ഇതോടെ സഞ്ജു നോൺ സ്ട്രൈക്കറായി. 39-ാം ഓവറിലെ ആദ്യ നാലു പന്തിൽ രണ്ട് റൺസ് മാത്രം എടുത്ത് ആവേശ് ഖാൻ അഞ്ചാം പന്തിൽ പുറത്തായി. അവസാന പന്തിൽ രവി ബിഷ്ണോയിക്ക് റണ്ണും കിട്ടിയില്ല. ഇതോടെ അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 30 റൺസ്.
പന്തെറിയാൻ വന്നത് ഷെംസി. വലിയ ബൗൺസില്ലാത്ത നല്ല ടേണുള്ള പിച്ചിൽ ലെഫ്റ്റ് ആം ഓഫ് സ്പിന്നിലെ ബൗണ്ടറി കടത്തുക അസാധ്യമായിരുന്നു. മിഡ് വിക്കറ്റിൽ ആദ്യ സിക്സ്. ഡീപ്പ് ബാക്ക് വേർഡ് സ്ക്വയറിൽ അസാധ്യമായ ഷോട്ടിലൂടെ ഫോർ. വീണ്ടും നാലു റൺസ്. ഇതോടെ സഞ്ജു മാജിക് ഏവരും പ്രതീക്ഷിച്ചു. എന്നാൽ അടുത്ത പന്തിൽ റൺസ് എടുക്കാനായില്ല. അഞ്ചാം പന്തും ബൗണ്ടറി കടന്നു. അപ്പോഴേക്കും കളിയിൽ വിജയം അകന്നു. അവസാന പന്തിൽ ഒരു റൺസ് നേടി സഞ്ജു ആ ഓവറിൽ 20 റൺസെടുത്തു.
അപ്പോഴാണ് തൊട്ടു മുമ്പുള്ള രണ്ട് ഓവറുകളിൽ വിക്കറ്റ് കളഞ്ഞു കുളിച്ചതിന്റെ നഷ്ടം ഇന്ത്യ മനസ്സിലാക്കിയത്. സഞ്ജുവിന്റെ മികവ് ദക്ഷിണാഫ്രിക്കൻ താരങ്ങളും കൈയടിയോടെ കണ്ടു. ഇന്ത്യ തോറ്റപ്പോഴും ഗാലറിയുടെ കൈയടികൾ ഏറ്റു വാങ്ങി സഞ്ജു പവലിയനിലേക്ക് എത്തി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍