നിർമ്മാണ സമയത്തു എൻജിനുമായി ഘടിപ്പിക്കുന്ന വേഗനിയന്ത്രണ സംവിധാനമുള്ള ടൂറിസ്റ്റ് ബസ്; ക്രമീകരണത്തിൽ മാറ്റംവരുത്തി ചീറി പാഞ്ഞു; ഉടമയ്ക്ക് സ്പീഡ് കൂടുതലെന്ന സന്ദേശം രണ്ടു തവണ കിട്ടി; ബസിനേയും കാറിനേയും നടക്കു കൂടി ഓവർടേക്ക് ചെയ്തത് അപകടമായി; ഇനി സ്കൂൾ വിനോദയാത്രകൾ ഗതാഗത വകുപ്പിനെ അറിയിച്ചേ മതിയാകൂ; ഇത് വടക്കഞ്ചേരി ദുരന്തത്തിന്റെ ബാക്കി പത്രം
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: ആ ബസിന് വേഗപ്പൂട്ടുണ്ടായിരുന്നു. വടക്കഞ്ചേരിയിൽ ഒൻപതു പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ വേഗം കൂടിയപ്പോൾ ഉടമയ്ക്ക് രണ്ടു തവണ മുന്നറിയിപ്പു സന്ദേശം ലഭിക്കുകയും ചെയ്തു. എന്നാൽ ഉടമ വേഗത കുറയ്ക്കാൻ ഇടപെട്ടില്ല. അതുകൊണ്ടു തന്നെ ഡ്രൈവർക്കൊപ്പം ഉടമയും അപകടത്തിന് കുറ്റക്കാരനാണ്. അപകടത്തിന് മുൻപ് ഉടമയ്ക്ക് രണ്ടുവട്ടം അലാറമെത്തിയതായി ട്രാൻസ്പോർട്ട് കമ്മിഷണർ എസ്.ശ്രീജിത്താണ് വെളിപ്പെടുത്തിയത്. ആദ്യം രാത്രി 10.18നും പിന്നാലെ 10.56നും ബസ് അമിത വേഗത്തിലെന്ന് ആർസി ഉടമയ്ക്ക് മുന്നറിയിപ്പ് എത്തിയതായി ട്രാൻസ്പോർട്ട് കമ്മിഷണർ പറഞ്ഞു. ടൂറിസ്റ്റ് ബസിന്റെ അമിതവേഗമാണ് 5 വിദ്യാർത്ഥികളടക്കം ഒൻപത് പേരുടെ ജീവനെടുത്തത്. അപകടസമയത്ത് ബസ് മണിക്കൂറിൽ 97.7 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്ന് കണ്ടെത്തി. നിർമ്മാണസമയത്തുതന്നെ എൻജിനുമായി ഘടിപ്പിക്കുന്ന വേഗനിയന്ത്രണ സംവിധാനമുള്ള ടൂറിസ്റ്റ് ബസാണിത്. എന്നാൽ, ഈ ക്രമീകരണത്തിൽ മാറ്റംവരുത്തിയതാണ് ബസിന് ഇത്രയും േവഗത്തിൽ പോകാൻ അവസരമൊരുക്കിയത്.
കെ.എസ്.ആർ.ടി.സി. ബസിന്റെ വലതുവശത്തുകൂടി പോകുകയായിരുന്ന കാറിനെ ഇടതുവശത്തുകൂടി (ഇരു വാഹനങ്ങൾക്കും ഇടയിലൂടെ) അതിവേഗത്തിൽ ടൂറിസ്റ്റ് ബസ് മറികടക്കാൻ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. എൻ.കെ. ജയേഷ് കുമാർ പറഞ്ഞു. ഉദ്ദേശിച്ച വേഗത്തിൽ മറികടക്കാൻ പറ്റാതായതോടെ കെ.എസ്.ആർ.ടി.സി.യുടെ പിറകിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടംനടന്ന സ്ഥലത്തുണ്ടായിരുന്ന ക്യാമറ ദൃശ്യത്തിലാണ് ഇത് വ്യക്തമായത്. ഇടിച്ചശേഷം ടൂറിസ്റ്റ് ബസ് 200 മീറ്ററോളം മുന്നോട്ടുപോയി ൈഡ്രവറുടെ വശത്തേക്ക് മറിഞ്ഞു. മറിഞ്ഞശേഷവും 50 മീറ്ററോളം നിരങ്ങി റോഡിന്റെ ഇടതുവശത്തേക്കിറങ്ങി നിന്നു. ബസ്സിനടിയിൽപ്പെട്ട വിദ്യാർത്ഥികളും ഞെരിഞ്ഞമർന്ന് നിരങ്ങിനീങ്ങിയെന്നതാണ് വസ്തുത.
അതിനിടെ വിനോദയാത്രയ്ക്കു മുൻപ് സ്കൂൾ അധികൃതർ യാത്രാസംബന്ധമായ വിവരങ്ങൾ ഗതാഗത വകുപ്പിന് കൈമാറണമെന്നും ട്രാൻസ്പോർട്ട് കമ്മിഷണർ നിർദ്ദേശിച്ചു. ''കുട്ടികളുടെ അവധി നമ്മൾ പ്ലാൻ ചെയ്യുന്നുണ്ട്, പരീക്ഷ പ്ലാൻ ചെയ്യുന്നുണ്ട്. അവർക്കു വേണ്ട സിലബസും കരിക്കുലവും പ്ലാൻ ചെയ്യുന്നുണ്ട്. പിന്നെ എന്തുകൊണ്ട് അവർക്കു വേണ്ട യാത്രകൾ കൂടി പ്ലാൻ ചെയ്തുകൂടാ? കുട്ടികൾക്ക് നൽകേണ്ട ശ്രദ്ധ മുഴുവൻ നൽകി സ്കൂൾ അധികൃതർ, ഇന്ന സ്കൂളിലെ ഇത്ര കുട്ടികൾ ഇന്ന ബസിൽ ഇന്ന സ്ഥലത്തേക്ക് പോകുന്നുവെന്നും, ബസിന്റെയും ഡ്രൈവറുടെയും ഫിറ്റ്നസ് പരിശോധിച്ച് വിവരം നൽകണമെന്നും ആവശ്യപ്പെട്ടാൽ, ഞങ്ങളത് 100 ശതമാനം ചെയ്തു കൊടുക്കും'' ശ്രീജിത്ത് പറഞ്ഞു.
ബസിന്റെ അമിതവേഗം സംബന്ധിച്ച് രണ്ടു തവണ മുന്നറിയിപ്പു സന്ദേശം ലഭിച്ചിട്ടും ബസ് ഉടമ ഇക്കാര്യം ഡ്രൈവറെയോ മറ്റു ജീവനക്കാരെയോ വിളിച്ച് അറിയിക്കാത്തത് ഗുരുതര പിഴവാണ്. പൊലീസ് കേസ് തന്നെയാണ് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രധാന വഴിയെന്നാണ് വിലയിരുത്തൽ. നിയമം പാലിക്കാത്തവരെ ഒറ്റപ്പെടുത്തിയും പാലിക്കുന്നവരെ പ്രോത്സാഹിപ്പിച്ചും മുന്നോട്ടു പോകാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. അസുര(ലൂമിനസ്) ബസ് സ്കൂളിലെത്തിയത് പറഞ്ഞസമയത്തെക്കാളും ഒന്നരമണിക്കൂർ വൈകിയെന്ന് രക്ഷിതാക്കൾ പറയുന്നു. വേളാങ്കണ്ണിയിൽനിന്നോ മറ്റോ ഓട്ടംകഴിഞ്ഞെത്തിയ ബസാണെന്നും പാലക്കാട് ആശുപത്രിയിലെത്തിയ ബന്ധുക്കൾ പറഞ്ഞു.
വൈകിയെത്തിയത് നികത്താനാവണം പുറപ്പെട്ടതുമുതൽ അതിവേഗത്തിലായിരുന്നു ബസെന്ന് കുട്ടികൾ ഫോണിൽ പറഞ്ഞതായും ഇവർപറയുന്നു. സ്കൂളിലെത്തി ഉടൻ കുട്ടികളെക്കയറ്റി യാത്രപുറപ്പെട്ടു. എൻജിൻപോലും ഓഫ് ചെയ്തില്ല. അപകടസ്ഥലത്തേക്ക് ഓടിയെത്തിയവർ കണ്ടകാഴ്ചകൾ ഭീതിപ്പെടുത്തുന്നതായിരുന്നു. ആദ്യംകണ്ടത് വലതുവശം പാതിതകർന്ന കെ.എസ്.ആർ.ടി.സി. ബസ്. യാത്രക്കാർ റോഡിൽ വീണുകിടക്കുന്നു. അറ്റുപോയ ശരീരഭാഗങ്ങളുൾപ്പെടെ ചിതറിക്കിടക്കുന്നു. ബസിന്റെ പിന്നിൽനിന്നുള്ള അഞ്ചുവരിസീറ്റുകൾ പൂർണമായി തകർന്നു. മൂന്നുസീറ്റുകൾ റോഡിനുനടുവിലുള്ള ഡിവൈഡറിലേക്ക് തെറിച്ചുവീണു. അല്പംമുന്നിലായി റോഡരികിൽ മറിഞ്ഞുകിടക്കുന്ന ടൂറിസ്റ്റ് ബസും.
ടൂറിസ്റ്റ് ബസിൽനിന്ന് കുട്ടികളുടെ കൂട്ടനിലവിളി ഉയർന്നിരുന്നു. ഇടിയുടെ ആഘാതത്തിൽ കെ.എസ്.ആർ.ടി.സി. ബസിന്റെ വശം അടർന്ന് ടൂറിസ്റ്റ് ബസിനുള്ളിലേക്ക് തറച്ചുകയറിയിരുന്നു. ബുധനാഴ്ച അർധരാത്രിയോടെ വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് ദേശീയപാതയിൽ ടൂറിസ്റ്റ് ബസിന്റെ അതിവേഗമാണ് ഒന്പതുപേരുടെ ജീവനെടുത്തത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ ബസേലിയസ് വിദ്യാനികേതൻ സ്കൂളിലെ വിദ്യാർത്ഥികളുമായി ഊട്ടിയിലേക്ക് വിനോദയാത്ര പോകുകയായിരുന്ന ലൂമിനസ് (അസുര) എന്നുപേരുള്ള ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി. ബസിനുപിന്നിൽ ഇടിച്ചുകയറിയത് മണിക്കൂറിൽ 97.7 കിലോമീറ്റർ വേഗത്തിൽ. ഇവിടെ നാലുവരിപ്പാതയിൽ ബസുകളുടെ അനുവദനീയവേഗം മണിക്കൂറിൽ 70 കിലോമീറ്ററാണ്.
ദേശീയപാത-544 വടക്കഞ്ചേരി-വാളയാർ നാലുവരിപ്പാതയിൽ കൊല്ലത്തറ ബസ് സ്റ്റോപ്പിനു സമീപം രാത്രി 11.34-നാണ് ദുരന്തമുണ്ടായത്. പ്ലസ്ടു വിദ്യാർത്ഥികളായ എറണാകുളം ഉദയംപേരൂർ വലിയകുളം അഞ്ജനം വീട്ടിൽ അഞ്ജന അജിത് (17), ആരകുന്നം കാഞ്ഞിരിക്കപ്പിള്ളി ചിറ്റേത്ത് വീട്ടിൽ സി.എസ്. ഇമ്മാനുവേൽ (17), പത്താം ക്ലാസ് വിദ്യാർത്ഥികളായ മുളന്തുരുത്തി പൈങ്കാരപ്പിള്ളി പൊറ്റയിൽ വീട്ടിൽ ക്രിസ് വിന്റർബോൺ തോമസ് (15), മുളന്തുരുത്തി പൈങ്കാരപ്പിള്ളി രശ്മി നിലയത്തിൽ ദിയ രാജേഷ് (15), തിരുവാണിയൂർ ചെമ്മനാട് വെമ്പിള്ളിമറ്റത്തിൽ എൽന ജോസ് (15), സ്കൂളിലെ കായികാധ്യാപകൻ മുളന്തുരുത്തി ഇഞ്ചിമല വട്ടത്തറയിൽ വീട്ടിൽ വി.കെ. വിഷ്ണു (33) എന്നിവരും കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാരായ കൊല്ലം വളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരത്തിൽ അനൂപ് (23), തൃശ്ശൂർ നടത്തറയിലെ രോഹിത് (25), കൊല്ലം പുനലൂരിലെ ദീപു (25) എന്നിവരുമാണ് മരിച്ചത്.
ടൂറിസ്റ്റ് ബസിൽ 42 വിദ്യാർത്ഥികളും അഞ്ച് അദ്ധ്യാപകരുമാണുണ്ടായിരുന്നത്. കൊട്ടാരക്കരയിൽനിന്ന് കോയമ്പത്തൂരിലേക്കു പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിൽ 40 യാത്രക്കാരും.
Stories you may Like
- യുവതിയെ നിർബന്ധിച്ച് വിവാഹംകഴിപ്പിച്ചു; ഭർത്താവിന്റെ പരാതി, നാലുപേർ അറസ്റ്റിൽ
- ഇന്ത്യയിലാദ്യമായി സംസ്ഥാനത്ത് വനിതാ റസ്റ്റ് ഹൗസ് നടപ്പാക്കുന്നു
- ഓൺലൈൻ തട്ടിപ്പ്: യുവതിയുടെ 1.93 ലക്ഷം കൈക്കലാക്കിയ ഫറോക്ക് സ്വദേശി അറസ്റ്റിൽ
- റോഡ് ക്യാമറ ഇടിച്ചു തകർത്തത് മനപ്പൂർവ്വം; യുവാവ് അറസ്റ്റിൽ
- പ്രായപൂർത്തിയാകാത്ത മകനെ ഒപ്പംകൂട്ടി മദ്യവില്പന; പിതാവ് അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്