ബസ് ആറാം മൈലിലെ പോസ്റ്റിലിടിച്ച് മറിഞ്ഞ് തീപിടിച്ചപ്പോൾ വെന്തെരിഞ്ഞത് ഗർഭിണിയും കുട്ടിയും അടക്കം 22 പേർ; ഐങ്കൊമ്പിലെ 30 ദൃക്സാക്ഷികളിൽ 25പേരും കൂറുമാറിയപ്പോൾ മസ്ക്കറ്റിൽ സാമ്രാജ്യം കെട്ടി വിലസുന്ന പ്രശാന്ത് മുതലാളി; വടക്കഞ്ചേരിയിലും കാശുള്ളവർ രക്ഷപ്പെടും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ ബസപകടങ്ങളിൽ ഒന്നായിരുന്നു ഐങ്കൊമ്പ് ദുരന്തം. പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 22 പേർ മരിച്ച അപകടത്തിന്റെ അവശേഷിപ്പായി കത്തിക്കരിഞ്ഞ ബസ് ഇപ്പോഴും രാമപുരത്തുണ്ട്. 1998ൽ പാലായിൽ നിന്നു യാത്രക്കാരുമായി തൊടുപുഴയ്ക്കു പോയ ബസിന്റെ ഭാഗങ്ങളാണ് ഇപ്പോഴും രാമപുരം സ്റ്റാൻഡിലുള്ളത്. എന്നാൽ ഈ ബസിന്റെ ഉടമകൾ ഇപ്പോഴും സുഖിച്ചു കഴിയുന്നു. അവർക്ക് ഒന്നും സംഭവിച്ചില്ല. ഡ്രൈവറുടെ അനാസ്ഥയിൽ ആ കേസ് ഒതുങ്ങി. വർഷങ്ങൾക്ക് ശേഷം മറ്റൊരു ഒക്ടോബറിൽ വീണ്ടും ബസ് ദുരന്തം. ഇവിടേയും ഡ്രൈവറിലേക്ക് മാത്രം ശ്രദ്ധ ഒതുങ്ങും. ബ്ലാക് ലിസ്റ്റിൽ പെട്ട ബസ് നിരത്തിലിറക്കി നിയമലംഘനങ്ങൾ തുടർന്ന ബസ് ഉടമയ്ക്ക് ഒന്നും സംഭവിക്കില്ല. ഓരോ ദുരന്തവും ഓരോ അനുഭവമാണ്. അതിന് അപ്പുറത്തേക്ക് ആർക്കും ഒന്നും സംഭവിക്കില്ല. ജീവൻ നഷ്ടപ്പെട്ടവരിലേക്ക് മാത്രമായി വേദനകൾ ഒതുങ്ങും.
ഐങ്കൊമ്പിലേതും അനാസ്ഥയുടെ അപകടമായിരുന്നു. ബസിന്റെ യന്ത്രതകരാർ അടക്കം ചർച്ചകളിലെത്തി. എന്നാൽ സാക്ഷികളുടെ കൂറുമാറ്റം ബസ് ഉടമയ്ക്ക് തുണയായി. മുപ്പത് ദൃക്സാക്ഷികളിൽ 25 പേർ കൂറുമാറുമ്പോൾ കേസ് തന്നെ അട്ടിമറിക്കപ്പെട്ടു. ഇതോടെ ഉടമകൾ രക്ഷപ്പെട്ടു. അപ്പോഴും ഡ്രൈവറുടെ പിഴവ് കോടതി അംഗീകരിച്ചു. അയാൾക്ക് കീഴ് കോടതി മൂന്നരക്കൊല്ലം ശിക്ഷ നൽകി. അതിന് അപ്പുറത്തേക്ക് ആ കേസിന് ഒന്നും സംഭവിച്ചില്ല. ഐക്കൊമ്പിലെ ദുരന്തമുണ്ടാക്കിയത് അന്തിനാട്ടെ ദാസൻ വാര്യർ ആയിരുന്നു. വടക്കാഞ്ചേരിയിലെ വില്ലൻ ജോജോ പത്രോസ് എന്ന ജോമോനും. 27 വർഷത്തെ ബസ് ഓടിക്കൽ പരിചയം ഇന്നലെ രാത്രി ദുരന്തമായി. അപ്പോഴും ലൂമിനസ് ബസിന് അസുരൻ എന്ന് പേരു നൽകിയ ബസുടമയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന് ഐകൊമ്പിലെ അനുഭവം പറയുന്നു.
ഐങ്കൊമ്പിൽ അപകടമുണ്ടാക്കിയ ബസിന്റെ ഉടമ പ്രശാന്താണ്. എന്നാൽ ബിനാമി പേരിലായിരുന്നു ആർ സി ബുക്ക് എന്നാണ് സൂചന. ഇപ്പോൾ മസ്കറ്റിൽ വലിയ ബിസിനസ് ചെയ്ത് ജീവിക്കുന്നു. പ്രശാന്ത് ഉടമസ്ഥയിലുള്ള 9 കമ്പനികൾക്കെതിരെ ചില ആരോപണങ്ങളുമുണ്ട്. ലക്ഷക്കണക്കിന് ഒമാൻ റിയാൽ ആസ്തിയുള്ള ഇയാൾ 400 ഓളം സ്റ്റാഫുകളെ ശമ്പളം കൊടുക്കാതെ പറ്റിച്ചുവെന്നും പരാതിയുണ്ട്. ഇയാൾ മസ്കറ്റിലാണുള്ളത്. അങ്ങനെ ഐക്കൊമ്പ് ദുരന്തത്തിലും ബസുടമകൾക്ക് ഒന്നും സംഭവിച്ചില്ലെന്നതാണ് വസ്തുത. ഇത് തന്നെയാകും വടക്കാഞ്ചേരിയിലും സംഭവിക്കുക.
24 വർഷമായി ആളൊഴിഞ്ഞ പറമ്പിൽ കിടക്കുകയാണ് അപകമടമുണ്ടാക്കിയ ബസ്. റോഡിന്റെ ഇടതുവശത്തുണ്ടായിരുന്ന പോസ്റ്റിലിടിച്ചശേഷം വലതുവശത്തുള്ള തിട്ടയിലിടിച്ചു മറിഞ്ഞ ബസിനു പെട്ടെന്നു തീപിടിച്ചു.പടരുന്ന തീ കണ്ട് പുറകിലെയും മുന്നിലെയും ചില്ല് പൊട്ടിച്ച് പുറത്തുചാടിയവർ മാത്രം രക്ഷപ്പെട്ടു. നിസഹായരായി പോയ കുട്ടികളെയും സ്ത്രീകളെയും തീ വിഴുങ്ങി. സംഭവസ്ഥതലത്ത് തന്നെ 16 പേർ മരിച്ചു. ബസിനുള്ളിൽ കന്നാസിൽ സൂക്ഷിച്ചിരുന്ന പെട്രോളിനു തീപിടിച്ചതാണ് അപകടകാരണമെന്നു പിന്നീടു കണ്ടെത്തി.15 വർഷത്തോളം കോടതിയിൽ നിയമവ്യവഹാരവും നടന്നു. മരിച്ചവരുടെ ആഭരണങ്ങൾ തിരികെ കൈപ്പറ്റാൻ ഉടമകളാരും എത്താത്തതിനെ തുടർന്ന് 19 വർഷത്തോളം ഇത് സൂക്ഷിച്ചു. ഒടുവിൽ സർക്കാരിലേക്ക് കണ്ടുകെട്ടി. സംസ്ഥാനത്തെ നടുക്കിയ ബസ് അപകടത്തിന്റെ ഏറ്റവും വലിയ അവശേഷിപ്പ് രാമപുരം സ്റ്റാൻഡിൽ കിടക്കുന്ന പ്രശാന്ത് ബസ്. കന്നാസിലെ പെട്രോളും ബസിന്റെ മോശം അവസ്ഥയുമായിരുന്നു ഐങ്കൊമ്പ് ദുരത്തിനും കാരണം. എന്നിട്ടും ബസുടമകൾക്ക് ഒന്നും സംഭവിച്ചില്ല.
1998 ഒക്ടോബർ 22-നാണ് സംസ്ഥാനത്തെ തന്നെ വലിയ ബസപകടങ്ങളിൽ ഒന്നായ ഐങ്കൊമ്പ് ദുരന്തം സംഭവിക്കുന്നത്. പാലായിൽ നിന്നും നിറയെ യാത്രക്കാരുമായി തൊടുപുഴക്ക് പുറപ്പെട്ട പ്രശാന്ത് ബസ് ഐങ്കൊമ്പിന് സമീപം ആറാം മൈലിൽ എത്തിയപ്പോൾ ആയിരുന്നു നാടിനെ നടുക്കിയ ദുരന്തം നടന്നത്. ബസ് മറിഞ്ഞപ്പോൾ വാതിലുകൾ ഉൾപ്പെടുന്ന വശം റോഡിനടിയിലായതിനാൽ പലർക്കും പുറത്തു കടക്കാനായില്ല. മറിഞ്ഞ ബസ്സിന്റെ മുൻവശത്തെയും പിൻവശത്തെയും ഗ്ലാസുകൾ തകർത്ത് കുറച്ചുപേർ പുറത്തേക്ക് രക്ഷപ്പെട്ടപ്പോഴേക്കും ബസിൽ തീപടർന്നിരുന്നു. ഏതാനും നിമിഷങ്ങൾ കൊണ്ട് ബസ് പൂർണമായും അഗ്നിക്കിരയായി. ഒരു പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 22 പേരാണ് അന്നത്തെ അപകടത്തിൽ മരണമടഞ്ഞത്. അതുകൂടാതെ ഒട്ടേറെപ്പേർ ഗുരുതരമായി പൊള്ളലേറ്റു ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.
തീപിടുത്തത്തിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നതിനാൽ മരിച്ചവരുടെ മൃതദേഹങ്ങൾ പലതും ദിവസങ്ങൾക്കു ശേഷമായിരുന്നു തിരിച്ചറിയുവാൻ സാധിച്ചത്. അപകടത്തെ തുടർന്ന് കുറച്ചു കാലം സ്ത്രീകളുടെ സീറ്റ് പുറകിൽ ആയിരുന്നു. പിന്നീട് വീണ്ടും മുൻപിലേക്ക് മാറ്റുകയായിരുന്നു. ഇന്നും മരണമടഞ്ഞവരുടെ ബന്ധുക്കൾക്കും രക്ഷപെട്ട യാത്രക്കാർക്കും സമീപവാസികൾക്കുമെല്ലാം നടുക്കുന്ന ഓർമയാണ് ഐങ്കൊമ്പ് ബസ് അപകടം. ദുരന്ത സ്ഥലത്തുനിന്നും കത്തിക്കരിഞ്ഞ ബസിനുള്ളിലെ ശരീരാവശിഷ്ടങ്ങളിൽനിന്നും ലഭിച്ച ഇതേവരെ അവകാശികളാരും തേടിയെത്താത്ത 100 ഗ്രാമോളം സ്വർണം, വെള്ളി ഉരുപ്പടികൾ സർകാരിന് കിട്ടി. കത്തികരിഞ്ഞ മൃതദേഹങ്ങളിൽ ഒട്ടിപ്പിടിച്ച ആഭരണങ്ങൾ പലതും തിരിച്ചറിയാനാവാത്ത നിലയിലാണ്. ഇവയിൽ തിരിച്ചറിഞ്ഞവ അവകാശികൾ നേരത്തെ കൈപ്പറിയിരുന്നു.
അവശേഷിക്കുന്ന ഉരുപ്പടികൾ അവകാശികൾ കൈപ്പറണമെന്ന് കാണിച്ച് കോടതി നിരവധി തവണ അറിയിപ്പ് നൽകിയിട്ടും ആരും എത്തിയിട്ടില്ല. തീയിൽ ഉരുകിയ ഉരുപ്പടികൾ പലതും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. തിരിച്ചറിയാനാവാത്ത ആഭരണങ്ങളിൽ അവകാശവാദം ഉയിക്കാൻ കഴിയാത്തതോ മനസിനേറ്റ മുറിവ് ഇനിയും ഉണങ്ങാത്തതോ ആവാം ഉരുപ്പടികതേടി അവകാശികൾ എത്താത്തതിന് കാരണം എന്നായിരുന്നു വിലയിരുത്തൽ. ദുരന്ത കാരണങ്ങളെക്കുറിച്ചും മറ്റും പിന്നീടു വിശദമായ അന്വേഷണങ്ങളും നിയമനടപടികളുമുണ്ടായി. 15 വർഷത്തോളം കോടതിയിൽ നിയമവ്യവഹാരവും നടന്നു. മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും സർക്കാർ സഹായങ്ങളും നഷ്ടപരിഹാരവും വിതരണം ചെയ്തു. എന്നാൽ ബസുകാരന് നഷ്ടമൊന്നും ഉണ്ടായില്ല. അന്നത്തെ പത്രങ്ങളിൽ ഐങ്കൊമ്പ് ബസ്സപകടത്തിന്റെ വാർത്തകളും ചിത്രങ്ങളുമൊക്കെ നടുക്കത്തോടെയായിരുന്നു കേരളം വായിച്ചറിഞ്ഞത്.
അന്ന് പരിക്കേറ്റവരിൽ പലരും നടുക്കുന്ന ഓർമ്മകളിൽ നിന്നും ഭീതിയിൽ നിന്നും മോചിതരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങുവാൻ കാലങ്ങളെടുത്തു. അവരിൽ പലരും പിന്നീട് ബസ് യാത്രകൾ ചെയ്യുവാൻ മടിക്കുന്ന അവസ്ഥയും ഉണ്ടായി. 24 വർഷം മുൻപ് നടന്ന ഈ ബസപകടത്തിന് ശേഷമാണ് കെഎസ്ആർടിസി ബസുകളുടെ പിന്നിൽ മാത്രമല്ല, മുന്നിലും വാതിലുകൾ വയ്ക്കാനും, സത്രീകളുടെ സീറ്റ് പിന്നിലേക്ക് ആക്കുവാനുമുള്ള തീരുമാനം ഉണ്ടായത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്