Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യാത്ര പാതി വഴി എത്തും മുമ്പേ തേടി എത്തിയ ദുരന്തത്തിന്റെ നടുക്കം ഇനിയും മാറിയില്ല; ഉല്ലാസ യാത്രയ്ക്ക് പോയവരുടെ സങ്കടക്കാഴ്ചകൾ കണ്ടുനിൽക്കാൻ ആവാതെ ഉറ്റവരും നാട്ടുകാരും; വടക്കഞ്ചേരി അപകടത്തിൽ മരിച്ച സ്‌കൂൾ അദ്ധ്യാപകന്റെയും വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ മുളന്തുരുത്തിയിൽ എത്തിച്ചു; കണ്ണീരണിഞ്ഞ് മുളന്തുരുത്തിയും തിരുവാണിയൂരും

യാത്ര പാതി വഴി എത്തും മുമ്പേ തേടി എത്തിയ ദുരന്തത്തിന്റെ നടുക്കം ഇനിയും മാറിയില്ല; ഉല്ലാസ യാത്രയ്ക്ക് പോയവരുടെ സങ്കടക്കാഴ്ചകൾ കണ്ടുനിൽക്കാൻ ആവാതെ ഉറ്റവരും നാട്ടുകാരും; വടക്കഞ്ചേരി അപകടത്തിൽ മരിച്ച സ്‌കൂൾ അദ്ധ്യാപകന്റെയും വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ മുളന്തുരുത്തിയിൽ എത്തിച്ചു; കണ്ണീരണിഞ്ഞ് മുളന്തുരുത്തിയും തിരുവാണിയൂരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഉല്ലാസ യാത്രയ്ക്ക് പോയവരുടെ സങ്കടകാഴ്ചകൾ താങ്ങാനാവാതെ കണ്ണീരണിഞ്ഞിരിക്കുകയാണ് മുളന്തുരുത്തിക്കാർ. യാത്ര പാതി വഴി എത്തും മുമ്പേ എത്തിയ ദുരന്തത്തിന്റെ നടുക്കത്തിലാണ് എല്ലാവരും. പാലക്കാട്, വടക്കഞ്ചേരി അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയേസ് സ്‌കൂളിൽ എത്തിച്ചു. സ്‌കൂളിലെ കായിക അദ്ധ്യാപകനും പത്താം ക്ലാസിലെ മൂന്നു വിദ്യാർത്ഥികളും പ്ലസ്ടുവിലെ രണ്ടു വിദ്യാർത്ഥികളുമാണ് അപകടത്തിൽ മരണമടഞ്ഞത്.

കായിക അദ്ധ്യാപകൻ വിഷ്ണു വി കെ, വിദ്യാർത്ഥികളായ എൽനാ ജോസ്, ദിയ രാജേഷ്, അഞ്ജന അജിത്ത്, ക്രിസ്സ് വിന്റർബോൺ തോമസ്, ഇമ്മാനുവേൽ സി എസ് എന്നിവരുടെ മൃതദേഹങ്ങളാണ് സ്‌കൂളിൽ പൊതുദർശനത്തിനായി എത്തിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെയെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

മരിച്ച 9 പേരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടം പൂർത്തീകരിച്ച ശേഷമാണ് ജന്മനാടുകളിലേക്ക് കൊണ്ടുപോയിത്. 4 പേരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലും 5 പേരുടെ മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിലുമാണ് പോസ്റ്റ്‌മോർട്ടം ചെയ്തത്. വിനോദയാത്ര സംഘത്തിന്റെ ബസിൽ 42 വിദ്യാർത്ഥികളും അഞ്ച് അദ്ധ്യാപകരും കെഎസ്ആർടിസി ബസിൽ 40 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.

നിലവിൽ രണ്ട് പേർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ നെന്മാറ അവൈറ്റിസ് ആശുപത്രിയിലും ചികിത്സയിലുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. ചികിത്സയിലുള്ള ആരുടേയും പരിക്ക് ഗുരുതരമല്ല.

എറണാകുളത്തു നിന്നു പുറപ്പെട്ട ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന വെട്ടിക്കൽ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിലെ കായികാധ്യാപകൻ മുളന്തുരുത്തി ഇഞ്ചിമല വടത്തറയിൽ കുട്ടപ്പന്റെ മകൻ വി.കെ.വിഷ്ണു (33), തൃപ്പൂണിത്തറ ഉദയംപേരൂർ വലിയകുളം അഞ്ജനം വീട്ടിൽ അജിത്തിന്റെ മകൾ അഞ്ജന അജിത്ത് (17), മുളന്തുരുത്തി പൈങ്ങാരപ്പിള്ളി രശ്മി നിലയത്തിൽ രാജേഷ് ഡി.നായരുടെ മകൾ ദിയ രാജേഷ് (15), മുളന്തുരുത്തി അരക്കുന്നം കാഞ്ഞിരക്കപ്പിള്ളി ചിറ്റേത്ത് വീട്ടിൽ സി.എം.സന്തോഷിന്റെ മകൻ സി.എസ്.ഇമ്മാനുവൽ (17), മുളന്തുരുത്തി പൈങ്ങാരപ്പിള്ളി പൊറ്റയിൽ വീട്ടിൽ പി.സി.തോമസിന്റെ മകൻ ക്രിസ് വിന്റർ ബോൺ തോമസ് (15), എറണാകുളം തിരുവാണിയൂർ വണ്ടിപ്പേട്ട ചെമ്മനാട് വെമ്പിലമട്ടത്തിൽ വീട്ടിൽ ജോസ് ജോസഫിന്റെ മകൾ എൽന ജോസ് (15) എന്നിവരാണ് മരിച്ചത്. അദ്ധ്യാപകന്റെയും എൽന ജോസ് ഒഴികെ മറ്റു വിദ്യാർത്ഥികളുടെയും മൃതദേഹം ഇന്നു സംസ്‌കരിക്കും. എൽന ജോസിന്റെ സംസ്‌കാരം നാളെയാണ്.മുളന്തുരുത്തിയും തിരുവാണിയൂരും ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. ഉച്ചയ്ക്കു ശേഷം ഇവിടെ കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. മരിച്ചവർ എല്ലാവരും തന്നെ ഈ നാട്ടുകാരാണ്.

കെഎസ്ആർടിസി യാത്രക്കാരായ കൊല്ലം പൂയപ്പള്ളി വലിയോട് വൈദ്യൻകുന്ന് ശാന്തി മന്ദിരത്തിൽ ഓമനക്കുട്ടന്റെ മകൾ അനുപ് (22), കൊല്ലം പുനലൂർ മണിയാർ ധന്യഭവനിൽ ഉദയഭാനുവിന്റെ മകൻ യു.ദീപു (26), തൃശൂർ നടത്തറ കൊഴിക്കുള്ളി ഗോകുലത്തിൽ രവിയുടെ മകൻ രോഹിത് രാജ് (24) എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ കുട്ടികളുടെ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. കൊട്ടാരക്കര കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്.

ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമായതെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP