മലയാളി നഴ്സിന്റെ ദീർഘകാല സേവനത്തിന് ബ്രിട്ടന്റെ ആദരവ്; സീപ വിജയ് നൽകുന്നത് സ്തനാർബുദത്തെ പേടിക്കേണ്ടെന്ന തിരിച്ചറിവ്; സീനിയർ പദവിയിൽ സീപ എത്തുമ്പോൾ ആഘോഷമാക്കാൻ സഹപ്രവർത്തകരും; സ്തനം മുറിച്ചു മാറ്റാതെയുള്ള കാൻസർ ചികിത്സ സമൂഹത്തെ അറിയിക്കാനുള്ള ദൗത്യവും സീപ ഏറ്റെടുക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ഇന്നും മലയാളി സമൂഹത്തിൽ സ്തനാർബുദം എന്ന് കേട്ടാൽ ഞെട്ടാത്തവരില്ല. സ്തനാർബുദത്തെ കുറിച്ചുള്ള വാർത്തകൾ പങ്കുവെക്കുമ്പോൾ പൊതുവേ എല്ലാരവരിലും അ ഭയപ്പാടു കാണും. അതേസമയം ഹൃദ്രോഗമോ പക്ഷാഘാതമോ വന്നുള്ള മരണമാണെങ്കിൽ മലയാളി സമൂഹത്തിൽ അത്ര ഭയപ്പാടോ രോഗം പുറത്തറിയുന്നതിൽ ഉള്ള പങ്കപ്പാടോ ഇല്ലെന്നു വ്യക്തം.
പക്ഷെ സ്തനാർബുദം വന്നാൽ ഉടനെ മുറിച്ചു കളയണം എന്ന ചിന്തയെ വേണ്ടെന്ന തിരിച്ചറിവ് പങ്കുവയ്ക്കുകയാണ് ബ്രിട്ടനിലെ കെന്റ് മെഡ്വേ എൻഎച്ച്എസ് ഹോസ്പിറ്റലിലെ കാൻസർ സ്പെഷ്യലിസ്റ്റ് നഴ്സായ സീപ വിജയമോഹൻ. നേരത്തെയുള്ള രോഗ നിർണയം വഴി സാധാരണ ചികിത്സയിലൂടെ സ്തനാർബുദത്തെ കൈപ്പിടിയിൽ പിടിച്ചു നിർത്താം എന്നാണ് ബ്രിട്ടനിലെ ആരോഗ്യ മേഖലയിൽ 21 വർഷം പൂർത്തിയാക്കിയതിന് എൻഎച്ച്എസ് ട്രസ്റ്റ് കഴിഞ്ഞ ദിവസം പുരസ്കാരം നൽകി ആദരിച്ച എറണാകുളം സ്വദേശിയായ സീപയ്ക്ക് പറയാനുള്ളത്.
ട്രസ്റ്റിലെ ആദ്യ മലയാളി നഴ്സ്, അപൂർവ നേട്ടം
കെന്റ് മെഡ്വേ ട്രസ്റ്റിലെ ആദ്യ മലയാളി നഴ്സെന്ന അപൂർവ ബഹുമതിയോടെയാണ് സീപയെ 21 വർഷത്തെ സേവനം പൂർത്തിയാക്കിയപ്പോൾ എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് ജെയ്ൻ ബ്ലാക് ആദരിച്ചത്. എന്നാൽ തനിക്കു പിന്നാലെ എത്തിയ ട്രസ്റ്റിലെ നൂറു കണക്കിന് മലയാളി നഴ്സുമാർക്ക് തലയുയർത്തി നിൽക്കാനാകും വിധം അഭിമാന നേട്ടമാണ് സിപ രണ്ടു പതിറ്റാണ്ട് കൊണ്ട് കയ്യെത്തിപ്പിടിച്ചിരിക്കുന്നത്. നഴ്സെന്നാൽ രോഗീ പരിചരണത്തിൽ ഡോക്ടറെ സഹായിക്കുന്ന ഒരു വ്യക്തിയെന്ന സാമാന്യ മലയാളി ബോധത്തെ പൊളിച്ചടുക്കുന്നതാണ് സീപയുടെ നേട്ടങ്ങൾ.
നഴ്സിംഗിൽ നിന്നും ഗവേഷണ മേഖലയിലേക്ക് കൂടു മാറിയെത്തി ഒരു സമൂഹത്തെ ക്യാൻസറിന്റെ പിടിയിൽ നിന്നും മോചിപ്പിക്കാനുള്ള ടീമിലെ നിർണായക അംഗം എന്നതും ഇപ്പോൾ സീപയെ ശ്രദ്ധാകേന്ദ്രമാക്കുകയാണ്. ഒരു നഴ്സെന്ന നിലയിൽ സമൂഹത്തിൽ ഏറ്റവും സാധ്യമായ വിധത്തിൽ തന്നെ മാറ്റത്തിനു കാരണമാകും വിധത്തിൽ ജോലിയിൽ ഉയരാൻ കാരണമായതിൽ കൈപിടിച്ചുയർത്തിയ ട്രസ്റ്റ് അധികൃതരോട് നന്ദി പറയാൻ വാക്കുകൾ ഇല്ലെന്നതാണ് 20 വർഷങ്ങൾക്കു പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ സീപയ്ക്ക് ഒപ്പമുള്ള ചിന്തയും.
കാൻസർ രംഗത്തെ മാറ്റങ്ങളോട് തോന്നിയ താൽപര്യം വഴിത്തിരിവായി
ഇരുപതു വർഷം മുൻപ് ഇന്ത്യയിൽ നിന്നും ഏതാനും വർഷത്തെ നഴ്സിങ് അദ്ധ്യാപന പരിചയവും കയ്യിൽ പിടിച്ചാണ് സീപ ഇംഗ്ലണ്ടിൽ എത്തുന്നത്. തീയേറ്റർ വാർഡ് നഴ്സായി സേവനം തുടങ്ങിയ സീപ സ്വന്തം താൽപര്യത്തിൽ കാൻസർ വിഷയത്തിൽ ഉപരിപഠനത്തിനു യോഗ്യത നേടി. എൻഎച്ച്എസ് ട്രസ്റ്റ് തന്നെ പണം മുടക്കിയാണ് സീപയെ കിങ്സ് യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റേഴ്സ് എടുക്കാൻ സഹായിച്ചത്. ആറു വർഷത്തോളം ബാൻഡ് അഞ്ചിൽ ജോലി ചെയ്ത സീപ പിന്നീട് നാലു വർഷത്തോളം ബാൻഡ് ആറിൽ ജോലി ചെയ്തപ്പോഴും ബാൻഡ് സെവൻ പോസ്റ്റ് തേടിയെത്തി.
ഇപ്പോൾ ലീഡ് റോൾ നഴ്സ് എന്ന കൂടുതൽ ഉത്തരവാദിത്തം നിറഞ്ഞ ജോലിയിലാണ് സീപ കാൻസർ രോഗികളുടെ മാലാഖ ആയി മാറിയിരിക്കുന്നത്. മെഡ്വേ മാരിടൈം ഹോസ്പിറ്റലിൽ ജോലി ആരംഭിച്ച സീപ ഇന്നും അതെ ഹോസ്പിറ്റലിൽ തുടരുന്നു എന്നതും മറ്റു പല നഴ്സുമാരെയും അപേക്ഷിച്ചു പ്രത്യേകതയാണ്. അവസരങ്ങൾ തേടി കൂടു മാറുന്ന ഇക്കാലത്ത് ഒരേ ട്രസ്റ്റിൽ തന്നെ സേവനം ചെയ്തു ദീർഘകാല സേവനത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയതോടെ താൻ ട്രസ്റ്റിലെ പ്രധാന ജീവനക്കാരിൽ ഒരാളെന്ന വിലാസം സൃഷ്ടിക്കാനും സീപയ്ക്കായി.
തുടക്കത്തിലേക്കു തിരിഞ്ഞു നോക്കുമ്പോൾ അത്ര അനായാസം ആയിരുന്നില്ല ഇംഗ്ലണ്ടിലേക്കുള്ള കൂടുമാറ്റാമെന്നു സീപയും ഇപ്പോൾ ഓർത്തെടുക്കുന്നു. തന്നെപോലെ അക്കാലത്ത് എത്തിയ അനേകം നഴ്സുമാരെ പോലെ തന്നെ നീണ്ട പകലുകളും രാത്രികളും മാറി മാറി ജോലി ചെയ്തു പലപ്പോഴും കുടുംബത്തിനായി പോലും മാറ്റിവയ്ക്കേണ്ട സമയം തൊഴിലിടത്തേക്കു സമർപ്പിച്ച നാളുകൾ തികച്ചും കഠിനത നിറഞ്ഞതു തന്നെ ആയിരുന്നു. തുടർന്ന് കാൻസർ സ്പെഷ്യലൈസേഷൻ ഇഷ്ട മേഖലയായി തിരഞ്ഞെടുത്തപ്പോഴാണ് ഒന്ന് ശ്വാസം വിടാൻ സമയം കിട്ടിയതെന്ന് സീപ പറയുമ്പോൾ യുകെയിലെ നഴ്സിങ് രംഗത്തുള്ള സമ്മർദ്ദം ഊഹിച്ചെടുക്കാം ആ വാക്കുകളിൽ.
ജോലിയിൽ അത്ഭുതം കാട്ടാൻ ഏതു മലയാളി നഴ്സിനുമാകും, പക്ഷെ മനസ് വയ്ക്കണം
20 വർഷത്തെ നേട്ടങ്ങൾ ചുരുക്കി വിവരിക്കുമ്പോൾ തന്നെ സീപയ്ക്കു പുതുതായി എത്തുന്നവരോടും ഒരു വാക്ക് പറയാനുണ്ട്. ബ്രിട്ടനിൽ തൊഴിൽ സംബന്ധമായ എന്ത് സംശയത്തിനും നിവാരണത്തിനായി ഭയപ്പാട് കൂടാതെ സംസാരിക്കാൻ പഠിക്കണം എന്നതാണത്. സഹായം ആവശ്യമായി വരുമ്പോൾ അത് ചോദിക്കാനും മടിക്കരുത്. എല്ലാം ഒറ്റയ്ക്കാകാം എന്ന ഭാവത്തിൽ ചെയ്യാൻ ശ്രമിച്ചാൽ പരാജയവും കൂടെയെത്താൻ സാധ്യത ഏറെയാണ്.
ടീം സ്പിരിറ്റിന്റെ മുന്നിൽ നിന്നും മാത്രമേ ബ്രിട്ടനിൽ ഒരു നഴ്സിന് നേട്ടത്തിന്റെ കോവണിപ്പടികൾ കയറാനാകൂ. ഇരുപതു വർഷത്തെ സേവനത്തിനൊപ്പവും ഇന്നും കൂടെയുള്ളവരുടെ സഹായം മടിയില്ലാതെ ചോദിക്കുന്നു എന്നതും സീപയെ ടീമിൽ തന്നെ ഏറ്റവും അപ്രോച്ചാബിൾ പേഴ്സണാലിറ്റി എന്ന പദവിയിലേക്ക് കൂടിയാണ് എടുത്തുയർത്തുന്നത്. നഴ്സിങ് രംഗത്ത് ബ്രിട്ടനിലേതു പോലെ അവസരങ്ങൾ നൽകുന്ന സ്ഥലവും അധികം ഇല്ലെന്നത് ഓർത്താൽ യുകെയിലെ ഏതു മലയാളി നഴ്സിനും അത്ഭുതങ്ങൾ കാട്ടാനാകും എന്നും സീപ വിശ്വസിക്കുന്നു.
കാൻസർ രോഗികളെ കണ്ടെത്താൻ ബ്രിട്ടനിൽ പ്രത്യേക സംവിധാനം
ലോകത്തെ ഏറ്റവും മികച്ച വേഗതയുള്ള സംവിധാനമാണ് കാൻസർ രോഗികളുടെ കാര്യത്തിൽ ബ്രിട്ടനുള്ളതെന്ന് അഭിമാനത്തോടെയാണ് സീപ എടുത്തു പറയുന്നത്. ഇന്ത്യയിലോ കേരളത്തിലോ ഇരുന്നു സ്വപ്നം പോലും കാണാൻ കഴിയാത്ത കാര്യമാണിത്. കഴിഞ്ഞ ഇരുപതു വർഷമായി ബ്രിട്ടൻ നടത്തിയ ഗവേഷണ ഫലം കൂടിയാണ് ഈ നേട്ടം. സ്തനാർബുദ കാൻസർ വന്ന രോഗികളുടെ പരിശോധനയിൽ മ്യുട്ടേഷൻ സംഭവിച്ച ജീനുകൾ കണ്ടെത്തിയാൽ സ്വാഭാവികമായും അത് മൂന്നു തലമുറയിലേക്കു പകരാൻ ഉള്ള സാധ്യതയാണ് സ്തനാർബുദ രോഗികളെ കണ്ടെത്താൻ അതിവേഗ നടപടികൾ സ്വീകരിക്കുന്നതിന് ബ്രിട്ടനെ പ്രേരിപ്പിച്ച ഘടകം.
ഓരോ കാൻസർ രോഗിയുടെയും വിശദാംശങ്ങൾ ലണ്ടൻ പ്രദേശത്തുള്ളവരെ പ്രത്യേക പോപ്പുലേഷൻ മേഖലയായി തിരിച്ചു ലണ്ടനിലെ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുമാണ് രോഗികളുടെ ബന്ധുക്കളെ ട്രേസ് ചെയ്യുന്നത്. ഇതിൽ 23 വയസു മുതൽ 98 വയസുകാരിൽ വരെ രോഗ സാധ്യത ഉണ്ടാകാം എന്ന കണ്ടെത്തലിൽ ഓരോ പ്രദേശത്തെയും ജിപി സേവനത്തോടെയാണ് ട്രാക്കിങ് പൂർത്തിയാക്കുന്നത്. ഇത്തരം ട്രക്കിങ്ങിൽ പരിശോധനയ്ക്ക് എത്തുന്നവരിൽ കാൻസർ സാധ്യത കണ്ടെത്തിയാൽ 21 ദിവസത്തിനകം ചികിത്സ ആരംഭിക്കും. ഇത്തരം ചികിത്സയിൽ ഇപ്പോൾ നൊടിയിടയിൽ കാൻസറിനെ വരുതിയിലാക്കാം എന്നത് ഇന്നും മലയാളികൾ ഉൾപ്പടെ അധികമാർക്കും അറിയാത്ത കാര്യമാണ്.
മലയാളി സ്ത്രീകൾ സ്തനാർബുദ ബോധവത്കരണ പങ്കാളികളാകണം
ഇന്ത്യയിൽ ഉൾപ്പടെ സ്തനാർബുദം അവസാന ഘട്ടത്തിൽ കണ്ടെത്തുമ്പോൾ ഏറ്റവും ചെറുപ്രായത്തിൽ ഏറ്റവും വേഗത്തിൽ രോഗ നിർണയം നടത്തുന്ന ബ്രിട്ടനിൽ ഏറ്റവും വേഗത്തിൽ രോഗ വിമുക്തിയും സാധ്യമാണ് എന്ന് സീപ ഉറപ്പിച്ചു പറയുന്നു. രോഗം വേഗത്തിൽ കണ്ടെത്താനായാൽ രോഗ വിമുക്തിയും നൂറു ശതമാനം ഉറപ്പിക്കാം. എന്നാൽ പലപ്പോഴും ജിപിയിൽ നിന്നും ലഭിക്കുന്ന അറിയിപ്പുകളിൽ മലയാളികൾ ഉൾപ്പെടെ ഏഷ്യൻ വിഭാഗക്കാർ പരിശോധനയ്ക്ക് എത്താൻ വിമുഖത കാണിക്കുന്നുണ്ട്.
മൊത്തത്തിൽ ഉള്ള കണക്കെടുപ്പിൽ 70 ശതമാനം പേരാണ് പരിശോധനക്ക് എത്തുന്നത്. ഈ മാസം 21 സ്തനാർബുദ കാൻസർ ഡേ ആയി ആചരിക്കുന്നതിൽ ഓരോ മലയാളി സ്ത്രീയും ഇതിന്റെ പ്രചാരണത്തിൽ പങ്കാളികൾ ആകണം എന്നാണ് സീപയ്ക്ക് അഭ്യർത്ഥിക്കാനുള്ളത്. സമൂഹത്തിൽ ഏറെ വേരുകൾ ഉള്ള മലയാളി സംഘടനകളും മറ്റും ഇക്കാര്യത്തിൽ കുറച്ചു കൂടി ഗൗരവ സമീപനം സ്വീകരിക്കേണ്ടതാണ്. പ്രത്യേകിച്ചും കഴിഞ്ഞ ഏതാനും വർഷത്തിൽ സ്തനാർബുദം മൂലം മരിച്ച മലയാളി നഴ്സുമാരുടെ കണക്കുകൾ ഉയർന്ന നിലയിൽ തുടരുന്ന സാഹചര്യത്തിലും സീപ പറയുന്നതിൽ കാര്യമുണ്ടെന്നു വ്യക്തം.
ഹോം ഓഫിസിൽ സീനിയർ എക്സിക്യുട്ടീവായി ജോലി ചെയ്യുന്ന വിജയ മോഹനാണ് സീപയുടെ ഭർത്താവ്. ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിൽ രണ്ടാം വർഷ മെഡിസിൻ വിദ്യാർത്ഥി വിനയ് കൃഷ്ണ മകനും പത്താം ക്ലാസ് വിദ്യാർത്ഥിനി ശ്രീയ മകളുമാണ്.
Stories you may Like
- സ്റ്റാലിന്റെ ആധിപത്യം തകർക്കാൻ രാഷ്ട്രീയത്തിലേക്കോ! ജോസഫ് വിജയ് തമിഴകം പിടിക്കുമോ?
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- തമിഴക വെട്രി കഴകത്തിന്റെ ആദ്യ രാഷ്ട്രീയ ലക്ഷ്യം വെളിപ്പെടുത്തി നടൻ വിജയ്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്