പ്രതിഷേധം മൂർച്ഛിച്ചതോടെ മിനി ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങളിൽ നിന്നും പിന്മാറി ലിസ് ട്രസ്സ്; എന്നിട്ടും ശരിയായില്ലെങ്കിൽ വീണ്ടും പിൻവലിക്കലുകൾ; ആത്മവിശ്വാസമില്ലാത്ത നീക്കങ്ങളിൽ പ്രതിസന്ധിയിലാകുന്നത് പുതിയ സർക്കാർ; ബ്രിട്ടണിൽ ഇപ്പോൾ തെരെഞ്ഞെടുപ്പ് നടന്നാൽ ലേബറിന് മഹാഭൂരിപക്ഷം ഉറപ്പ്
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ബ്രിട്ടണിൽ മുതിർന്ന പാർട്ടി നേതാക്കളിൽ നിന്നു വരെ കടുത്ത സമ്മർദ്ദം ഉണ്ടായതോടെ മിനി ബജറ്റിലെ പല പ്രഖ്യാപനങ്ങളിൽ നിന്നും മലക്കം മറിയുകയാണ് ലിസ് ട്രസ്സ്. ഇൻകം ടാക്സ് പരിധിസംബന്ധിച്ച് എടുത്ത തീരുമനത്തിൽ നിന്നും പുറകോട്ട് പോകാൻ സർക്കാർ നിർബന്ധിതമായിരിക്കുന്നു. മുൻ കൂട്ടി പ്രഖ്യപിച്ച പദ്ധതിയിൽ നിന്നും പിന്നോട്ട് പോകാൻ സർക്കാർ തയ്യാറായതോടെ മൈക്കൻ ഗോവ് ഉൾപ്പടെയുള്ള നേതാക്കൾ പ്രധാനമന്ത്രിയുടെ മറ്റ് പദ്ധതികളെയും ഉന്നം വച്ച് രംഗത്തെത്തിയിരിക്കുകയണ്. ബെനെഫിറ്റ് പേയ്മെന്റുകളുടെ വർദ്ധനവിൽ പരിധി നിശ്ചയിക്കുന്നത് ഉൾപ്പടെയുള്ളവയിലും പ്രതിഷേധം കനക്കുകയാണ്.
ഇനിയൊരിക്കൽ കൂടി ഒരു തെറ്റ് സംഭവിക്കുന്നത് ലിസ് ട്രസ്സിന്റെ നിലനിൽപിനെ ബാധിക്കും എന്നായിരുന്നു പ്രസിഡണ്ട് സ്ഥാനത്തേക്ക് അവരെ പിന്താങ്ങിയ ഒരു മുന്മന്ത്രി പറഞ്ഞത്. ഓരോ തവണ നിങ്ങൾ തീരുമാനങ്ങൾ മറ്റുമ്പോഴും നിങ്ങൾ കൂടുതൽ ദുർബലയവുകയാണെന്ന് മറ്റൊരു മന്ത്രിയും പ്രതികരിച്ചു. ബോറിസിന് ഒരുപാട് തവണ ഇത്തരത്തിൽ ഒരിക്കലെടുത്ത തീരുമാനങ്ങളിൽ നിന്നും മലക്കം മറിയേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോൾ ലിസ്സിനും വന്നിരിക്കുന്നു എന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
എടുത്ത തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്നു എന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച് 24 മണിക്കൂർ തികയും മുൻപ് തന്നെ വൻ നികുതിയിളവുകൾ നൽകുന്ന് തീരുമാനം ഔദ്യോഗികമായി ഉപേക്ഷിക്കുന്നതായി ക്വാസി ക്വാർട്ടെംഗിന് പ്രഖ്യാപിക്കേണ്ടതായി വന്നു. ഈ ദിശാ മാറ്റത്തിന്റെ പൂർണ്ണ ഉത്തരവാദിത്വവും ചാൻസലർ ഏറ്റെടുത്തിരിക്കുകയാണ്. മന്ത്രി സഭയ്-ക്ക് അകത്തുള്ള വിയോജിപ്പുകൾ കാരണം ഈ പദ്ധതിയുമായി മുൻപോട്ട് പോകില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
ബ്രിട്ടനെ മുൻപോട്ട് ചലിപ്പിക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങൾക്ക് ഈ പ്രശ്നം ഒരു തടസ്സമാവുകയാണെന്ന് ലിസ്
ട്രസ്സ് നേരത്തേ പറഞ്ഞിരുന്നു. ഇനിയും പല തീരുമാനങ്ങളും മാറ്റേണ്ടി വരുമോ എന്ന ചോദ്യത്തിന് പലതവണ ചോദിച്ചിട്ടും അവർ വ്യക്തമായ ഉത്തരം നൽകിയില്ല, വളർച്ചക്കും വികസനത്തിനുമായുള്ള പദ്ധതികളുമായി മുൻപോട്ട് പോകും എന്നു മാത്രമായിരുന്നു അവർ പ്രതികരിച്ചത്.
നികുതിയിളവുകളെ പിന്താങ്ങിയിരുന്ന ഇൻസ്റ്റിറ്റിയുട്ട് ഓഫ് എക്കണോമിക് അഫയേഴ്സിലെ മാർക്ക് ലിറ്റിൽവുഡ് പറയുന്നത് ഈ പ്രശ്നം ഇപ്പോൾ ഒരു തികഞ്ഞ രാഷ്ട്രീയ പ്രശ്നമായി മാറിയിരിക്കുന്നു എന്നാണ്. അടുത്ത തവണ, ഗ്രാന്റ് ഷാപ്സിനോ, മൈക്കൽ ഗോവിനോ ഇഷ്ടപ്പെടാത്ത ഒരു പ്രഖ്യാപനം ക്വസി ക്വാർട്ടെംഗ് നടത്തുമ്പോൾ, അദ്ദേഹം ആ പ്രഖ്യപനത്തിൽ ഉറച്ചു നിൽക്കുമോ എന്ന സംശയവും ഉയരും എന്നായിരുന്നു ലിറ്റിൽവുഡ് പറയുന്നത്.
പല ഭരണകക്ഷി എം പിമാരും പരസ്യമായി തന്നെ മിനി ബജറ്റിനെതിരെ വന്നതാണ് ലിസ് ട്രസ്സിനെ പല പദ്ധതികളിൽ നിന്നും പുറകോട്ട് പോകാൻ നിർബന്ധിതയാക്കിയത്. ഇന്ന് ബിർമ്മിങ്ഹാമിൽ ണ്ടക്കുന്ന, ലിസ് ട്രസ്സിന്റെ പ്രധാന പ്രസംഗത്തിൽ തന്റെ നയം ലിസ് ട്രസ്സ് കൂടുതൽ വ്യക്തമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, മിനി ബജറ്റിലെ, ഹീറ്റിങ് ബില്ലുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ, ചില നികുതിയിളവുകൾ, വളർച്ചയെ ത്വരിതപ്പെടുത്താനുള്ള പദ്ധ്തികൾ എന്നിവയ്ക്ക് വേണ്ട പരിഗണന ചർച്ചകളിൽ ലഭിക്കുന്നില്ല എന്ന് പ്രധാനമന്ത്രിയും ചാൻസലറും ഞായറാഴ്ച്ച വൈകിട്ട് തന്നെ തിരിച്ചറിഞ്ഞിരുന്നു.
45 ശതമാനം നികുതി ഇളവിന്റെ പുറകെ വിവാദം ഉയർന്നതോടെ മിനി ബജറ്റിലെ മറ്റ് ഇനങ്ങളൊക്കെ ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. വർഷത്തിൽ 1,50 ലക്ഷം പൗണ്ടിലധികം വരുമാനമുള്ളവരിൽ നിന്നും നികുതി പിരിക്കുന്നത് കുറയ്ക്കുവനുള്ള തീരുമാനം തെറ്റായ മൂല്യങ്ങളുടെ പ്രകടനമാണെന്നായിരുന്നു മൈക്കൽ ഗോവ് ചൂണ്ടിക്കാട്ടിയത്. ഈ പദ്ധതിമൂലം സർക്കാരിന് പ്ര്തിവർഷം 2 ബില്യൺ പൗണ്ടിന്റെ നഷ്ടമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പിന്നെയും 43 ബില്യൺ പൗണ്ടിന്റെ നഷ്ടം വരുത്തുന്ന നികുതിയിളവുകൾ നിലനില്ക്കേ, ചാൻസലർ ഇനിയും ധാരാളം ഗൃഹപാഠം ചെയ്യേണ്ടതുണ്ട് എന്നായിരുന്നു ഇൻസ്റ്റിറ്റിയുട്ട് ഓഫ് ഫിസ്കൽ സ്റ്റഡീസിലെ പോൾ ജോൺസൺ പറയുന്നത്.
മിനി ബജറ്റിലെ പല പ്രഖ്യാപനങ്ങളിൽ നിന്നും ഇനിയും പുറകോട്ട് പോകാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ചുരുങ്ങിയത്, നികുതിയിളവുകൾ സംബന്ധിച്ച പദ്ധതികളിൽ ചിലതെങ്കിലും വേണ്ടെന്ന് വയ്ക്കേണ്ടി വരുമെന്ന് പോൾ ജോൺസനും പറയുന്നു. അതല്ലെങ്കിൽ, സോഷ്യൽ സെക്യുരിറ്റി, പദ്ധതികളിലെ നിക്ഷേപം, പൊതുസേവനങ്ങൾ എന്നിവയിൽ ചെലവാക്കുന്ന തുക വെട്ടിച്ചുരുക്കേണ്ടതായി വരും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
പാർട്ടിക്കകത്ത് എതിർപ്പ് ശക്തമായതോടെ നവംബർ 23 ന് പ്രഖ്യാപിക്കും എന്ന് പറഞ്ഞിരുന്ന സാമ്പത്തിക നയം ഈ മാസം തന്നെ പ്രഖ്യാപിച്ചേക്കും എന്ന സൂചനകളും പുറത്തു വരുന്നുണ്ട്. 45 ശതമനം നികുതിയുടെ കാര്യത്തിൽ മുൻ തീരുമാനത്തിൽ നിന്നും പിന്തിരിയേണ്ടി വന്ന ക്വാസി ക്വാർട്ടെംഗിന് പാർട്ടി നേതാക്കളുടെ സമ്മർദ്ദത്തെ അതിജീവിക്കാൻ കഴിയില്ല എന്ന് വ്യക്തമായിരിക്കുന്നു. വിപണിയിൽ സ്ഥിരത ഉറപ്പു വരുത്തുന്നതിനായി സമ്പത്തിക നയം എത്രയും പെട്ടെന്ന് പ്രഖ്യാപിക്കണം എന്നായിരുന്നു ഭൂരിപക്ഷം സമ്മേളന പ്രതിനിധികളും ആവശ്യപ്പെട്ടത്.
നേരത്തേ പ്രതിവർഷം 1.5 ലക്ഷം പൗണ്ടിലധികം വരുമാനമുള്ളവർക്കുള്ള 45 ശതമനം വരുമാന നികുതി നിരക്ക് ഇല്ലാതെയാക്കാനുള്ള തീരുമാനത്തിനെതിരെ എം പിമാർക്കിടയിൽ കനത്ത പ്രതിഷേധം ഉയർന്നിരുന്നു. ജനപ്രതിനിധി സഭയിൽ വോട്ടിനിട്ടാൽ ഒരുപക്ഷെ അത് പാസാക്കാനുള്ള വോട്ട് ലഭിച്ചേക്കില്ല എന്ന ആശങ്ക ഉയർന്നതോടെയായിരുന്നു ഈ തീരുമാനത്തിൽ നിന്നും പ്രധാനമന്ത്രി പിന്മാറിയത്.
കഴിഞ്ഞ 50 വർഷക്കാലത്തിനിടയിലെ ഏറ്റവും വലിയ നികിതിയിളവുകൾ പ്രഖ്യാപിച്ച മിനി ബജറ്റിനു ശേഷം പൗണ്ടിന്റെ മൂല്യം കുത്തനെയിടിഞ്ഞത് ബ്രിട്ടന്റെ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിച്ചു. ദുരിതങ്ങൾ വർദ്ധിച്ചതോടെ ജനക്കൂട്ടം സർക്കാരിന് എതിരെ തിരിയുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണുന്നത്. കൂടുതൽ അഭിപ്രായ സർവ്വേകൾ പറയുന്നത്ഇന്നൊരു തെരഞ്ഞെടുപ്പ് നടന്നാൽ, ലേബർ പാർട്ടി വൻ ഭൂരിധപക്ഷത്തോടെ അധികാരത്തിലേറും എന്നു തന്നെയാണ്.
റെഡ്ഫീൽഡ് ആൻഡ് വിൽടൺ നടത്തിയ സർവ്വേയിൽ കീർ സ്റ്റാർമറുടെ പാർട്ടിക്ക് ലഭിച്ചിരിക്കുന്നത് 28 പോയിന്റിന്റെ മുൻതൂക്കമാണ്. 52 ശതമാനം ജനങ്ങളുടെ പിന്തുണയാണ് അവർക്ക് ഇപ്പോൾ ഉള്ളത്. കഴിഞ്ഞയാഴ്ച്ചയിലേതിനേക്കാൾ 6 പോയിന്റ് മുൻപിലാണ് ലേബർപാർട്ടി ഇപ്പോൾ. അതേസമയം കൺസർവേറ്റീവ് പാർട്ടിക്കുള്ളത് 24 ശതമാനം പേരുടെ പിന്തുണ മാത്രവും. സവന്ത നടത്തിയ മറ്റൊരു അഭിപ്രായ വോട്ടെടുപ്പിൽ ലേബർ പാർട്ടി ടോറികളേക്കാൾ 25 പോയിന്റുകൾക്ക് മുന്നിലെത്തിയിരുന്നു. മറ്റൊരു അഭിപ്രായ വോട്ടെടുപ്പിൽ ലേബർ പാർട്ടിക്ക് 33 ശതമാനം വരെ മുൻതൂക്കം ലഭിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്