ഇന്ത്യൻ വ്യോമപാതയിലൂടെ, 30,000 അടി പൊക്കത്തിൽ ചൈനയിലേക്ക് പറന്നുകൊണ്ടിരുന്ന ഇറാൻ വിമാനത്തിൽ ബോംബ് ഉണ്ടെന്ന വിവരം എങ്ങനെ കിട്ടി? ഭീഷണി ആദ്യം എത്തിയത് ടെഹ്റാനിൽ തന്നെയാണെങ്കിൽ വിവരം എങ്ങനെ പൈലറ്റിനെ അറിയിച്ചു? ബോംബ് ഭീഷണി വ്യാജമെന്ന് എങ്ങനെ മനസ്സിലാക്കി; തിങ്കളാഴ്ച പകൽ സുരക്ഷാ ഭീഷണി ഉയർത്തിയ സംഭവത്തിന് ഉത്തരം തേടുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്ത്യൻ വ്യോമപാതയിലൂടെ ചൈനയിലേക്ക് പറന്ന ഇറാനിയൻ വിമാനത്തിന് ഉണ്ടായത് വ്യാജ ബോംബ് ഭീഷണി എന്ന് വ്യക്തമായി. ഇറാന്റെ എയർലൈനായ മഹാൻ എയറിന്റെ ടെഹ്റാൻ-ഗുവാങ്സോ ഫ്ളൈറ്റ് ഏതായാലും ചൈനയിൽ എത്തി. സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഇറാനിയൻ വിമാനത്തെ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ നിരീക്ഷിച്ചിരുന്നു.
ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് ബോംബ് ഭീഷണി അവഗണിക്കാൻ സന്ദേശം ലഭിച്ചതോടെയാണ് വിമാനം ചൈന ലക്ഷ്യമാക്കി വീണ്ടും പറന്നത്.
ബോംബു ഭീഷണിയുണ്ടെന്നു സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചതോടെ വിമാനത്തിനു ഡൽഹിയിൽ ഇറങ്ങാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. പഞ്ചാബ്, ജോധ്പൂർ എയർബേസുകളിൽനിന്നാണ് വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ അയച്ചത്. സുഖോയ് വിമാനങ്ങളാണ് ഇന്ത്യ നിരീക്ഷണത്തിന് അയച്ചത്.
വിമാനത്തിലെ പൈലറ്റ് ഡൽഹിയിൽ ഇറങ്ങാൻ അനുമതി തേടി. ജയ്പൂരിലേക്കോ ചണ്ഡിഗഡിലേക്കോ പോകാനായിരുന്നു നൽകിയ നിർദ്ദേശം. എന്നാൽ മഹാൻ എയർ പൈലറ്റ് അതിന് തയ്യാറാകാതെ, ഇറാനിൽ നിന്നുള്ള സന്ദേശത്തിനായി കാത്തു. ഭീഷണി വ്യാജമെന്ന് കണ്ടെത്തിയതോടെയാണ് യാത്ര തുടരാൻ അനുമതി നൽകിയതെന്ന് മഹാൻ ഓപ്പറേഷൻ കൺട്രോൾ സെന്റർ പിന്നീട് അറിയിച്ചു. സുരക്ഷാ ഭീഷണി ഉയർത്താനും, പരിഭ്രാന്തി സൃഷ്ടിക്കാനും ലക്ഷ്യമിട്ടായിരുന്നു ഭീഷണി എന്നും മഹാന്റെ അറിയിപ്പിൽ പറയുന്നു.
ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്കോ ചണ്ഡിഗഡ്ഡിലേക്കോ പോകാൻ നിർദ്ദേശിച്ചെന്നും എന്നാൽ വിമാനം വഴിതിരിച്ചു വിടാൻ പൈലറ്റ് തയ്യാറായില്ലെന്നും വ്യോമസേന പറയുന്നു. എല്ലാ മുൻകരുതലും ഈ ഘട്ടത്തിൽ സ്വീകരിച്ചെന്നും വ്യോമസേന പറയുന്നു. ഇന്ത്യൻ വ്യോമാതിർത്തിയിൽ കർശന നിരീക്ഷണത്തിലായിരുന്നു ഈ വിമാനം. സുരക്ഷിത അകലത്തിലാണ് യുദ്ധ വിമാനങ്ങൾ ഇറാൻ ഫ്ളൈറ്റിനെ പിന്തുടർന്നതെന്നും വിശദീകരിക്കുന്നു.
ഈ വിമാനം ഇന്ത്യൻ വ്യോമപാതയിൽ കടന്നപ്പോൾ ആണ് ബോംബ് ഭീഷണിയുണ്ടായത്. ഡൽഹിക്ക് സമീപമെത്തിയപ്പോൾ ബോംബ് ഭീഷണിയുണ്ടായത് ഇന്ന് രാവിലെയാണ്. ബോംബ് ഭീഷണിയുണ്ടായപ്പോൾ ഇന്ത്യൻ വ്യോമാതിർത്തിയിൽ ഉണ്ടായിരുന്ന മഹാൻ എയർ വിമാനത്തിന് ഡൽഹിയിൽ ഇറങ്ങാൻ അനുമതി നൽകിയില്ല. സാങ്കേതിക കാരണങ്ങളാൽ ഡൽഹിയിൽ ഇറങ്ങാൻ എയർ ട്രാഫിക് കൺട്രോൾ അനുമതി നിഷേധിച്ചു. രാവിലെ 9.20നാണ് വിമാനത്തിൽ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട കോൾ ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ഡൽഹി വിമാനത്താവളത്തിലെ അധികൃതർ വ്യോമസേനയ്ക്ക് ജാഗ്രതാ നിർദ്ദേശം നൽകി. എന്നാൽ ഡൽഹിയിൽ ലാൻഡിങ് അനുവദിച്ചില്ല.
വിമാനം ചൈന വ്യോമ അതിർത്തിയിൽ പ്രവേശിച്ചു. ഇന്ത്യയുടെ യുദ്ധവിമാനമായ സുഖോയ് വിമാനങ്ങൾ ഈ വിമാനത്തെ ഇന്ത്യൻ വ്യോമഅതിർത്തി കടക്കും വരെ പിന്തുടർന്ന് നിരീക്ഷിച്ചു. ഗ്വാങ്സോയിലേക്കു പറന്നുകൊണ്ടിരുന്ന വിമാനത്തിന് ഈ ബോംബുവിവരം എങ്ങനെ കിട്ടിയെന്ന ചോദ്യം അവശേഷിക്കുന്നു.
വിമാനം പുറപ്പെട്ട് മൂന്നുമണിക്കൂറോളം കഴിഞ്ഞ്, ഇന്ത്യൻ വ്യോമാതിർത്തിക്കുള്ളിലായിരുന്ന വിമാനത്തിന്റെ പൈലറ്റിന്, വിമാനത്തിൽ ബോംബുണ്ടാകാൻ സാധ്യതയുണ്ട് എന്ന വിവരം കൊടുത്തത് ആരാണ്? ഈ വിഷയത്തിൽ, വ്യോമയാന രംഗത്തെ വിദഗ്ധനായ ജേക്കബ് കെ ഫിലിപ്പ് എഴുതിയ കുറിപ്പ് വായിക്കാം
ജേക്കബ് കെ ഫിലിപ്പിന്റെ പോസ്റ്റ്:
ചൈനയിലെ ഗ്വാങ്സോയിലേക്കു പറക്കുന്നതിനിടെ, ബോംബു ഭീഷണിയെത്തുടർന്ന്, നിൽക്കണോ-പോണോ-ഇറങ്ങണോ എന്ന ആശയക്കുഴപ്പത്തിൽ അരമണിക്കൂറിലേറെ ഡൽഹിക്കു സമീപം ആകാശത്ത് ചുറ്റിത്തിരിഞ്ഞ് നിൽക്കുകയും പിന്നെ പോകാൻ തന്നെ തീരുമാനിച്ച് ചൈനയിൽ കുഴപ്പമൊന്നും കൂടാതെ എത്തിപ്പറ്റുകയും ചെയ്ത ഇറാന്റെ മഹാൻ എയർ വിമാനത്തെപ്പറ്റി ഈ പകൽനേരത്ത് വന്ന തൽസമയ വാർത്തകളൊക്കെ മിക്കവരും വായിച്ചു കാണും.
സമൂഹമാധ്യമങ്ങളിലും വാർത്താ പോർട്ടലുകളിലുമൊക്കെ വിവരങ്ങളൊരുപാട് വന്നെങ്കിലും ആരും ഊഹിക്കാൻ മെനക്കെടാതിരുന്ന പല കാര്യങ്ങളിലൊന്ന്, 30,000 അടിപ്പൊക്കത്തിൽ ടേഹ്റാനിൽ നിന്ന് ഗ്വാങ്സോയിലേക്കു പറന്നുകൊണ്ടിരുന്ന വിമാനത്തിന് ഈ ബോംബുവിവരം എങ്ങിനെ കിട്ടിയെന്നതാണ്.
വിമാനം പുറപ്പെട്ട് മൂന്നുമണിക്കൂറോളം കഴിഞ്ഞ്, ഇന്ത്യൻ വ്യോമാതിർത്തിക്കുള്ളിലായിരുന്ന വിമാനത്തിന്റെ പൈലറ്റിന്, വിമാനത്തിൽ ബോംബുണ്ടാകാന് സാധ്യതയുണ്ട് എന്ന വിവരം കൊടുത്തത് ആരാണ്?
ടെഹ്റാനിൽ നിന്നു വിട്ടാൽ ഇടയ്ക്കെങ്ങും ഇറങ്ങാത്ത ഈ വിമാനത്തിന്റെ കാര്യത്തിൽ മറ്റുരാജ്യങ്ങളിലുള്ളവർക്ക് വലിയ താൽപര്യമൊന്നുമുണ്ടാകാനിടയില്ലാത്ത സ്ഥി്തിക്ക്, ബോംബു ഭീഷണി ആദ്യം കിട്ടിയത് ടെഹ്റാനിൽ തന്നെയാവണം. ആരെങ്കിലും ഫോൺ ചെയ്തു പറഞ്ഞതാവാം, ഊമക്കത്ത് അയച്ചതാാവം,
35,000 അടിപ്പൊക്കത്തിലൊക്കെ പറക്കുന്ന വിമാനത്തിന് സംസാരിക്കാൻ കഴിയുന്നത്, സാധാരണ, പരമാവധി 460 കിലൊമീറ്റർ അകലയുള്ള ടവറുകാരുമായാണ് .
പക്ഷേ, കൺട്രോളർ പൈലറ്റ് ഡാറ്റാലിങ്ക് കമ്യൂണിക്കേഷൻ (സിപിഡിഎൽസി) എന്ന ആധുനിക സങ്കേതം ഉപയോഗിച്ച് മൂവായിരം നോട്ടിക്കൽ മൈൽ (5500 കിലോമീറ്റർ) അകലെയുള്ള വിമാനത്തോടുവരെ സംസാരിക്കാൻ ഇക്കാലത്ത് കഴിയും. ടെഹ്റാനും ഡൽഹിയും തമ്മിലുള്ള അകലം ഏകദേശം 2500 കിലോമീറ്റർ മാത്രമാണ്. ഇവിടെയും അതു തന്നെയാവും ടെഹ്റാന് ഉപയോഗിച്ചിട്ടുണ്ടാവുക.
ബോംബു വിവരം എല്ലാവരും അറിഞ്ഞ് പരിഭ്രാന്തരായെന്ന വാർത്തയിലും ചിരിക്കാൻ സഹായിച്ചത്, വിമാനത്തെ 'പിടിക്കാൻ' ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധ വിമാനങ്ങൾ പറന്നുയർന്നു എന്ന് മാതൃഭൂമി ഓൺലൈനിൽ വായിച്ചപ്പോഴാണ്. മുമ്പേ പറക്കുന്ന യാത്രാവിമാനത്തെ പിന്തുടർന്ന് അടുത്തെുന്ന യുദ്ധവിമാനം ചാടിവീണ് കെട്ടിപ്പിടിച്ച് വിലങ്ങുവച്ച് തിരികെ കൊണ്ടുവരുന്നത് ഓർത്തു നോക്കുക.
അപകടത്തിലാണെന്നു സംശയിക്കുന്ന യാത്രാവിമാനത്തെ ആക്രമിക്കാനോ കീഴ്പ്പെടുത്താനോ അല്ല, ഇരുവശത്തും സമാന്തരമായി പറന്ന് സ്ഥിതിഗതികൾ നീരീക്ഷിക്കാനാണ് യുദ്ധവിമാനങ്ങൾ ഇത്തരം സാഹചര്യത്തിൽ പറന്നുയരുക. ബോംബുണ്ട് എന്ന സംശയമുള്ളപ്പോൾ സുരക്ഷിതമായ അകലം പാലിക്കുകയും ചെയ്യും.
ഡൽഹിയിൽ ഇറങ്ങിക്കോട്ടെയെന്നു ചോദിച്ച വിമാനത്തോട്, അടുത്തുള്ള ജയ്പൂരിലോ ചണ്ഡിഗഡിലോ ഇറങ്ങാമെന്നു പറഞ്ഞത്, തികച്ചും പ്രായോഗിക കാരണങ്ങൾ കൊണ്ടുമാണ്. തിരക്കേറെയുള്ള, രാജ്യതലസ്ഥാനത്തിലുള്ള വിമാനത്താവളത്തേക്കാൾ, ഇത്തരമൊരു സാഹചര്യം കൈകാര്യം ചെയ്യാൻ യോജിച്ചത്, ഏറെ വിമാനങ്ങൊളൊന്നും ഇറങ്ങാനില്ലാത്ത ചെറുവിമാനത്താവളങ്ങൾ തന്നെയാണ്. അതിന് മ്ഹാൻ എയർ വിമാന പൈലറ്റുമാർ തയ്യാറാകാതിരുന്നതെന്താണെന്ന് പക്ഷേ വ്യക്തമല്ല.
എന്തായാലും ബോംബുഭീഷണി വ്യാജമാണെന്ന് ഇതിനോടകം മനസിലാക്കിയ (അതെങ്ങിനെ മനസിലാക്കി എന്നത് ഉത്തരം കിട്ടാനിടയില്ലാത്ത മറ്റൊരു ചോദ്യമാണ്) ഇറാൻ അക്കാര്യം വീണ്ടും പൈലറ്റിനെ അറിയിച്ചതോട, ആകാശത്തെ അര മണിക്കൂർ കാത്തുനിൽപ്പ് അവസാനിപ്പിച്ച് വിമാനം ചൈനയിലേക്കുള്ള പറക്കൽ പുനരാരംഭിക്കുകയും ചെയ്തു (മൂന്നു തവണ ചുറ്റിക്കറങ്ങിയാണ് വിമാനം നേരം കളഞ്ഞതെന്ന് യാത്രാപഥ ചിത്രങ്ങൾ കാണിക്കുന്നു).
വൈകുന്നരം അഞ്ചു മണിയോടെ, വിമാനം അഗ്നിശമന, സുരക്ഷാ വാഹനങ്ങളുടെ വൻ നിര തന്നെ കാത്തു നി്ൽക്കേ ഗ്വാങ്സോയിൽ ഇറങ്ങുകയും ചെയ്തു.
Added
_______
മുകളിലെഴുതിയ പോലെ സിപിഡിഎൽസി ഉപയോഗിച്ച് ടെഹ്റാൻ എടിസി പൈലറ്റുമാരെ നേരിട്ട് ബോംബുകാര്യം അറിയിക്കുകയായിരുന്നില്ല എന്ന് വാർത്താ ഏജൻസി റിപ്പോർട്ടിൽ കണ്ടുവെന്ന് Ahmed Pulath അറിയിച്ചു. ടെഹ്റാനിൽ CPDLC ഇല്ലാത്തതാവണം കാരണം. ടെഹ്റാനിൽ നിന്ന് പാക്കിസ്ഥാനിലെ ലാഹോർ ഫ്ളൈറ്റ് ഇൻഫർമേഷനിലേക്ക് അറിയിച്ച കാര്യം, വിമാനത്തെ അറിയിക്കാൻ അവർ ഡൽഹി എടിസിക്ക് കൈമാറുകയായിരുന്നുവെന്നാണ് പിടിഐ റിപ്പോർട്ട്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്