പ്രേംനസീർ സന്ദർശിച്ച സംസ്ഥാനത്തെ ആദ്യ എസ്. ടി. ഡി. ബൂത്ത് മുതൽ അരുന്ധതി റോയിയുടെ പുസ്തകത്തിൽ ഇടം പിടിച്ച ലേഡീസ് സ്റ്റോർ വരെ; തിരുനക്കര ഷോപ്പിങ് കോംപ്ലക്സ് ഒഴിപ്പിക്കുമ്പോൾ വിതുമ്പലോടെ പടിയിറക്കം; വ്യാപാരികളിൽ പലരുടെയും ജീവിതം വഴിമുട്ടി; പുനരധിവാസ പദ്ധതികൾ എങ്ങുമെത്തിയില്ല; ഓർമ്മകളുടെ വസന്തം തീർത്ത ബഹുനില സമുച്ചയം ചരിത്രമാകുമ്പോൾ
സി ആർ ശ്യാം
കോട്ടയം: നൂറ്റാണ്ടിന്റെ ഓർമ്മകൾ തളം കെട്ടി നിന്ന തിരക്കൊഴിയാത്ത തിരുനക്കര ഷോപ്പിങ് കോംപ്ലക്സ് ഇനി ഓർമ്മ ചിത്രമായി അവശേഷിക്കാൻ നാളുകൾ മാത്രം. കോട്ടയം നഗരത്തിലെത്തുന്ന പലർക്കും ഈ മൂന്നു നിലകളുള്ള സമുച്ചയം ഗൃഹാതുരത്വമുണർത്തും. ഓരോരുത്തരുടെയും നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ കെട്ടിടത്തിന്റെ ഓരോ നിലകളും. അക്കാലത്ത് നൂറു രൂപ വാടക നൽകി ആരംഭിച്ച കടയിലുള്ളവരാണ് ഇപ്പോൾ പടിയിറങ്ങേണ്ടി വരുന്നത്. നഗരത്തിലെത്തിയവർക്ക് തങ്ങാനുള്ള 59 ഓളം മുറികളുള്ള ഊട്ടി ലോഡ്ജും നിരവധിയാളുകളുടെ വിശപ്പകറ്റിയിരുന്ന കഫ്റ്റീരിയയുടെ രുചിയും മൂന്നു തലമുറകളായി പാരമ്പര്യം കൈവിടാതെ നടത്തി പോന്നിരുന്ന ഒളശ്ശ ധന്വന്തരി വിലാസം ആയുർവേദ വൈദ്യശാലയുമൊക്കെ ഓർമ്മകളുടെ പുസ്തക താളുകളിലേയ്ക്ക് ചുരുങ്ങും. ഗ്യസ് അടുപ്പ് നന്നാക്കുന്നതിനായി നിരവധി വീട്ടമ്മമാർ പടി കയറി ട്രേഡ് ലിങ്ക്സ് എന്ന സ്ഥാപനത്തിലേയ്ക്ക് എത്തിയിരുന്ന കാലം ഇനി ഓർമ്മയായി അവശേഷിക്കും.
നഗരത്തിന്റെ വളർച്ചയ്ക്ക് സാക്ഷിയായി നിന്ന മന്ദിരം 1956 ൽ നിർമ്മിച്ചതാണ്. അക്കാലത്ത് കോട്ടയം നഗരസഭ ചെയർമാനായിരുന്ന കെ. എൻ. ശ്രീനിവാസ അയ്യർ (കൈതാരം സ്വാമി) എന്നയാളുടെ ആശയമായിരുന്നു നഗരസഭ മന്ദിരത്തിനു സമീപമായി പണിത ഷോപ്പിങ് കോംപ്ലക്സ്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ വ്യാപാര സമുച്ചയവും സ്റ്റാന്റുമായിരുന്നു തിരുനക്കര സ്റ്റാന്റ്. നാഗമ്പടത്ത് പുതിയ സ്റ്റാന്റ് ആരംഭിച്ചപ്പോഴേക്കും ഇവിടം ബസ് ചാലായി മാറി. സി. എം. എസ്. കോളജ് ഉൾപ്പെടെയുള്ള കലാലയങ്ങളിലെ കൗമാരക്കാരുടെ സ്വ്പനങ്ങൾ പൂവണിഞ്ഞതും ചികിത്സയ്ക്കും മറ്റുമായി മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് പോകുന്നവരും തൊട്ടരികെ തിരുനക്കര ക്ഷേത്രത്തിലേക്കെത്തുന്നവരുമൊക്കെയായി തിരക്കൊഴിയാതെ സ്റ്റാന്റ് സജീവമായി തന്നെ നിന്നു.
നഗരത്തിന്റെ മുഖമുദ്രയായിരുന്ന തിരുനക്കര ഷോപ്പിങ് കോംപ്ലക്സ് ഹൈക്കോടതി വിധിയെ തുടർന്ന് ഒഴിപ്പിക്കുന്നതോടെ പെരുവഴിയിലാകുന്നത് 52 വ്യാപാരികളാണ്. തിങ്കളാഴ്‌ച്ച രാവിലെ പത്തു മണിക്ക് കട ഒഴിഞ്ഞ് താക്കോൽ നൽകണമെന്നാണ് കോട്ടയം നഗരസഭ അധികൃതർ പറയുന്നത്. അതോടെ കടകളിൽ നിന്നും സാധനങ്ങൾ മാറ്റുന്ന തിരക്കിലായിരുന്നു വ്യാപാരികൾ. പലർക്കും അതേപ്പറ്റി സംസാരിക്കാൻ പോലും കഴിയാതെ വിഷമത്തിലായി. ജോലി നഷ്ടമാകുന്ന ജീവനക്കാർ പൊട്ടി കരഞ്ഞു. വ്യാപാരികൾ അവസാന നിമിഷം വരെ ചെറുത്ത് നിൽക്കാൻ ശ്രമിച്ചെങ്കിലും അവയെല്ലാം വിഫലമായി തീർന്നു. ഗാന്ധിസ്‌ക്വയറിന് സമീപം മഹാത്മ ഗാന്ധിജിയുടെ പ്രതിമയുടെ പിന്നിലായി കാണുന്ന ബഹുനില മന്ദിരം കാലം മാറുന്നതനുസരിച്ച് ഓർമ്മയായി അവശേഷിക്കുമ്പോൾ ചരിത്രമാകേണ്ട വാക്കുകൾ ഓരോരുത്തരും മറുനാടനോട് പങ്കു വച്ചു.
ഒരു നാടിന്റെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച കഥയാണ് പലർക്കും പറയാനുള്ളത്. ചെറിയ കടയായി തുടങ്ങി കുടുംബം പടുത്തുയർത്തിയവർ ഇനിയെങ്ങോട്ടെന്നറിയാതെ പടിയിറങ്ങുമ്പോൾ കണ്ടു നിന്നവരുടെയും കണ്ണ് നനയിക്കുന്ന ഹൃദയഭേദകമായ കാഴ്‌ച്ചകളാണ് ഞായറാഴ്‌ച്ച തിരുനക്കര ഷോപ്പിങ് കോംപ്ലക്സിൽ കണ്ടത്. ഓരോരുത്തർക്കും പറയാനുള്ളത് ചരിത്രമായി തീരേണ്ട കഥകൾ. തിരുനക്കര മൈതാനം പൊളിച്ചു തുടങ്ങിയാൽ അവയെല്ലാം മണ്ണിൽ അലിഞ്ഞ് തീരും. ഒപ്പം ഒരു പിടി ഓർമ്മകളും. സ്വന്തം വീടു പോലെയായിരുന്നു പലർക്കും തങ്ങളുടെ സ്ഥാപനങ്ങൾ. സ്വന്തം വീട്ടിൽ ചിലവഴിച്ചതിനെക്കാൾ കൂടുതൽ സ്ഥാപനങ്ങളിൽ ചിലവഴിച്ചവർ. ഇവിടെ നിന്നും ഇറങ്ങേണ്ടി വരുമെന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ല.
കേരളത്തിലെ ആദ്യ എസ്. ടി. ഡി. ബൂത്ത് സോമൻ
1980 ൽ വികലാംഗനായ സോമൻ ആരംഭിച്ച എസ്. ടി. ഡി. ബൂത്ത് കേരളത്തിലെ ആദ്യ എസ്. ടി. ഡി. ബൂത്തായിരുന്നു. സ്റ്റാന്റിന്റെ പ്രധാന കവാടത്തിനോട് ചേർന്നാണ് സ്ഥാപനം. അന്നത്തെ കേന്ദ്ര മന്ത്രിയായിരുന്ന സി. എം. സ്റ്റീഫൻ ആണ് സ്ഥാപനം ഉദ്ഘാടനം ചെയ്തത്. അക്കാലത്ത് 35 പൈസ ഒരു കോളിന് വാങ്ങിയിരുന്നു. 5 പൈസയായിരുന്നു കമ്മീഷനായി ലഭിച്ചിരുന്നത്. സ്വാമി നിത്യ ചൈതന്യ യതിയും, പ്രേം നസീറുമൊക്കെ ബൂത്ത് സന്ദർശിച്ചിരുന്നത് സോമന്റെ ഓർമ്മകളിൽ ഇന്നുമുണ്ട്. കാലം മാറിയതിനുസരിച്ച് എസ്. ടി. ഡി. ബൂത്തിൽ നിന്നും ഫോട്ടോസ്റ്റാറ്റും ലോട്ടറി വിൽപ്പനയുമൊക്കെയായി മാറിയ സോമൻ അവിടെ നിന്നും തന്റെ ജീവിതം പടുത്തുയർത്തി. മക്കളെ പഠിപ്പിച്ചു. ഇപ്പോൾ നിറകണ്ണുകളോടെയാണ് സോമൻ കടയിൽ നിന്നും സാധനങ്ങൾ മാറ്റിയത്. ഭാര്യയും മകളും വിഷമം അടക്കാൻ കഴിയാത്തതിനാൽ സംസാരിക്കാൻ പോലും തയ്യാറായില്ല.
അരുന്ധതി റോയിയുടെ 'ഗോഡ് ഓഫ് സ്മോൾ തിങ്സ്' ഇടം നേടിയ എ വൺ സ്റ്റോർ
കോട്ടയത്തെത്തിയാൽ പെൺകുട്ടികൾ ഭൂരിഭാഗവും എ വൺ ലേഡീസ് സ്റ്റോറിൽ കയറാതെ പോകില്ലായിരുന്നു. 53 വർഷത്തെ പാരമ്പര്യമുണ്ട്. അരുന്ധതി റോയിയുടെ ബുക്കർ പ്രൈസ് നേടിയ 'ഗോഡ് ഓഫ് സ്മോൾ തിങ്സ്' എന്ന പുസ്തകത്തിൽ വരെ ഈ സ്ഥാപനം ഇടം പിടിച്ചു. അവരുടെ കുട്ടിക്കാലത്തെ ഓർമ്മകളിൽ നിറഞ്ഞ് നിന്നിരുന്നതാണ് കോട്ടയം നഗരത്തിനൊപ്പം ഈ സ്ഥാപനവും. ആ ബന്ധം ഇപ്പോഴും തുടരുന്നതായി ഇപ്പോഴത്തെ ഉടമ അബൂബക്കർ പറയുന്നു. അൻപതാം വാർഷികം ഉദ്ഘാടനം ചെയ്യാൻ അരുന്ധതി എത്തിയിരുന്നു. പൊളിക്കുന്നതറിഞ്ഞ് അരുന്ധതി റോയി വിളിച്ചിരുന്നുവെന്നും വളരെ വിഷമകരമായ കാര്യമാണെന്ന് അറിയിച്ചുവെന്നും അബൂബക്കർ പറയുന്നു.
വഴിയിലിരുന്ന് പത്രമെങ്കിലും വിൽക്കണം
45 വർഷം ഇവിടെ കെ. ജി. എസ്. ബുക്ക് സ്റ്റാൾ നടത്തിയിരുന്ന അനിലിനും പറയാനുള്ളത് വഴിയരികിൽ ഇരുന്നാണെങ്കിലും പത്രങ്ങൾ വിൽക്കണമെന്നാണ്. കാരണം ജീവിത മാർഗം അതാണ്. അതു കൂടിനിലച്ചുപോയാൽ എന്തു ചെയ്യണമെന്ന് അറിയില്ല. ലോണും ചിട്ടിയുമെല്ലാം അടയ്ക്കണം. 25 വഷത്തോളമായി അനിലാണ് സ്ഥാപനം നടത്തി വരുന്നത്. മറ്റ് കടകൾക്കായി നോക്കിയപ്പോൾ അഞ്ച് ലക്ഷം രൂപ സെക്യുരിറ്റിയും മുപ്പതിനായിരം രൂപ വാടകയുമാണ് ചോദിക്കുന്നത്. നഗരസഭ പകരം സംവിധാനം ഒരുക്കി തരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജീവനും ജീവിതമായിരുന്നു എല്ലാം തീർന്നുവെന്ന് നിഷ
നിഷ ഹാൻഡ്ലൂം ടെക്സ്റ്റയിൽസ് എന്ന സ്ഥാപനം പൊളിച്ചു നീക്കുമ്പോൾ ഹൃദയം തകർന്നു കൊണ്ടാണ് ഉടമയായ നിഷ നിൽക്കുന്നത്. 45 വർഷം മുൻപാണ് തന്റെ പിതാവ് കട ആരംഭിക്കുന്നത്. കഴിഞ്ഞ 20 വർഷത്തോളമായി തന്റെ ജീവിത മാർഗം ഇതായിരുന്നു. ജീവനും ജീവിതവുമെല്ലാം ഈ കടയായിരുന്നു. ഇങ്ങനെയൊക്കെയാകുമെന്നും ഒട്ടും പ്രതീക്ഷിച്ചില്ല. ഇവിടെ നിൽക്കുമ്പോൾ മരിച്ചു പോയാലെന്തെന്ന് വരെ തോന്നി പോകുവാണെന്ന് നിഷ കരഞ്ഞു കൊണ്ട് പറഞ്ഞു.
ജീവിതത്തിന്റെ താളം നിലച്ചുവെന്ന് ബീന
സരിത മ്യൂസിക് എന്ന സ്ഥാപനവും ബീനയുടെ ജീവിതവും തമ്മിൽ വല്ലാത്തൊരു ആത്മബന്ധമുണ്ട്. സ്ഥാപനം നിർത്തി പടിയിറങ്ങുന്നതോടെ ജീവിതത്തിന്റെ താളവും നിലയ്ക്കുകയാണെന്ന് ബീന പറയുന്നു. വാദ്യോപകരണങ്ങൾ റിപ്പയർ ചെയ്യുന്ന കോട്ടയത്തെ ആദ്യത്തെ സ്ഥാപനമാണ് സരിത മ്യൂസിക്. അതോടൊപ്പം വിൽപ്പനയുമുണ്ട്. പ്രശസ്തരായ നിരവധി കലാകാരന്മാർ ഇവിടെ വന്നു പോയിട്ടുണ്ട്.
18 വർഷം മുൻപാണ് ബീന ഈ സ്ഥാപനത്തിൽ ജോലിക്കായെത്തുന്നത്. അതിനു ശേഷം ഉടമ തന്നെ ഈ കട പൂർണമായും നടത്താൻ ഏൽപ്പിച്ചു. അന്നുണ്ടായിരുന്ന എല്ലാം കടബാധ്യതയും തീർത്ത് സ്ഥാപനം നവീകരിച്ച് പുതു ജീവൻ നൽകി. വിദേശത്തേയ്ക്ക് പോയ ഉടമ തന്റെ ദുരിതാവസ്ഥ കണ്ട് പൂർണമായും കട എന്നെ ഏൽപ്പിച്ചു. ഇതിനിടയിൽ ഏക മകളെ എം. എസ്. സി. വരെയെത്തിച്ചു. സ്വന്തമായി ഒരു വീടും പോലുമില്ലാതെ വാടക വീട്ടിലാണ് കഴിയുന്നത്. ഭർത്താവ് ഉപേക്ഷിച്ചു പോയതിനാൽ തന്റെയും മകളുടെയും ഏക ഉപജീവനമാർഗം ഇതായിരുന്നു. ഇനിയും മറ്റ് കടകൾ എടുക്കാനുള്ള പണമില്ല. വീട്ടിൽ കൊണ്ട് വയ്ക്കുക മാത്രമാണ് മാർഗമെന്ന് അവർ പറഞ്ഞു. ആരെങ്കിലും തന്റെ സ്ഥാപനം തിരക്കി വരുമെന്നാണ് പ്രതീക്ഷ.
വയോജന ദിനത്തിൽ തെരുവിലേയ്ക്കിറങ്ങേണ്ടി വന്നത് ബധിര വയോധികന്
40 വർഷമായി ഇവിടെ ബൂട്സ് ഇന്ത്യ എന്ന പേരിൽ ചെരുപ്പ് കട നടത്തിയിരുന്നതാണ് 74 കാരനും ബധിരനുമായ മോഹനൻ. ലോക വയോധിക ദിനത്തിൽ ഇയാളെയും നഗരസഭ അധികൃതർ തെരുവിലേയ്ക്കിറക്കി വിട്ടു. മോഹനന്റെ മകനും മകളും കേൾവി സംസാര പരിമിതിയുള്ളവരാണ്. ഈ കുടുംബത്തിന്റെ ഏക വരുമാനമാർഗമാണ് ഇല്ലാതായിരിക്കുന്നത്. ഇനിയെന്തെന്നറിയാതെ പ്രതിസന്ധിയിലായ മോഹനൻ കട പൂട്ടിയിട്ടും ഇന്നലെയും കടയുടെ മുൻപിൽ വന്നിരുന്നു. എല്ലാവരുമായി ഒരിക്കൽ കൂടി കുശലം പറഞ്ഞു. കേൾവിയില്ലാത്ത മോഹനന്റെ ലോകത്ത് കണ്ണില്ലാത്ത ഒരു ഭരണകൂടം നടത്തിയ കണ്ണിൽ ചോരയില്ലാതെ നടപടികളെ ഓർത്തു വിലപിക്കുകയാണ് വ്യാപാരികളും യാത്രക്കാരുമെല്ലാം.
മൂന്നു നിലകളിലായുള്ള 52 വ്യാപാരികളെയാണ് ഒഴിപ്പിക്കുന്നത്. അതോടെ ഈ വ്യാപാരികളുടെ കുടുംബങ്ങൾ അവരെ ആശ്രയിച്ച് കഴിയുന്ന നൂറിലധികം ജീവനക്കാരുടെ വരുമാനം കൂടി നിലയ്ക്കും. അതിനു പുറമെ നിത്യവും അന്നത്തിന് വക തേടിയെത്തുന്ന ഭിക്ഷാടകർ എല്ലാവരുടെയും ജീവിതത്തെ കാര്യമായി ബാധിക്കുമെന്ന് ഉറപ്പ്. ഈ വ്യാപാരികളെല്ലാം ചേർന്ന് പത്ത് ലക്ഷം രൂപ സമാഹരിച്ച് നഗരസഭയുടെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപ്പിച്ചെങ്കിലും അനുകൂല വിധി നേടിയെടുക്കാനായില്ല. വിവിധ രാഷ്ട്രീയ നേതാക്കൾ തങ്ങൾക്ക് വാക്ക് നൽകിയെങ്കിലും ആരും എത്തിയില്ല. അങ്ങനെ എല്ലാവരും ഞങ്ങളെ കൈയൊഴിഞ്ഞു. കോവിഡ് മൂലമുണ്ടായ പ്രതിസന്ധിയിൽ നിന്നും കരകയറി വരുമ്പോഴാണ് വെള്ളിടി പോലെ ഇങ്ങനെയൊരു തീരുമാനം.
ഹൈക്കോടതി വിധിയെ മാനിച്ച് എല്ലാവരും തിങ്കളാഴ്‌ച്ച രാവിലെ പത്തു മണിയോടെ തന്നെ താക്കോൽ നഗരസഭയ്ക്ക് കൈമാറും. ആകെയുള്ള പ്രതീക്ഷ നഗരസഭയുടെ പുരധിവാസ പദ്ധതിയിലാണ്. എന്നാൽ ഇതൊന്നും ആരംഭിച്ചിട്ടില്ലെന്നാണ് വ്യാപാരികളിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത്. നഗരസഭയുടെ ചരിത്രത്തിൽ പൊളിക്കൽ ഓർമ്മമാത്രമാണ് അവശേഷിക്കുന്നതെന്നും ആക്ഷേപമുയരുന്നു. പഴയ പൊലീസ് സ്റ്റേഷനും സിവിൽ സ്റ്റേഷനുമൊക്കെ അതിന് ഉദാഹരമാണ്. ഓരോ ഘട്ടമായി കൽപ്പക കോംപ്ലക്സ് മുതൽ പൊളിച്ചു തുടങ്ങുകയാണ് ആദ്യം വേണ്ടിയിരുന്നതെന്ന് ഇവിടെ കെ. എസ്. ബുക്ക് സ്റ്റാൾ നടത്തിയിരുന്ന രവി പറയുന്നു.
സമുച്ചയം ഈ മാസം പത്തിന് പൊളിച്ചു തുടങ്ങാനാണ് നഗരസഭയുടെ തീരുമാനം. കെട്ടിടം ബലക്ഷയമായതിനെ തുടർന്നാണ് നഗരസഭ കോടതിയെ സമീപിച്ചത്. നാലു ബ്ലോക്കുകളിലായാണ് സമുച്ചയം. ഇതിൽ മൂന്നു ബ്ലോക്കുകളാണ് പൊളിച്ചു നീക്കുന്നത്. നെഞ്ചു പിളർത്തുന്ന വേദനയോടെ പടിയിറങ്ങുമ്പോഴും വ്യാപാരികൾ ഒന്നടങ്കം പറയുന്നു എന്നാലും തങ്ങളോടിതു വേണ്ടായിരുന്നു..
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍