ഖാർഗെ ദളിത് നേതാവായതിനാൽ പിന്തുണയെന്ന് മുതിർന്ന നേതാക്കൾ; തരൂരിനെ തള്ളാൻ ദളിത് വാദം ആയുധമാക്കുമ്പോൾ അംബേദ്കറെ കുറിച്ച് പുസ്തകം എഴുതിയ ഏക കോൺഗ്രസ് നേതാവ് തരൂർ തന്നെ; നെഹ്രുവിനെയും അംബേദ്കറെയും അടിമുടി പഠിച്ച മിടുക്കനായ നേതാവിനെ തള്ളുന്നതിൽ കേരള നേതാക്കൾക്കെതിരെ യുവവികാരം ശക്തം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: 80 വയസുകാരനായ മല്ലികാർജ്ജുന ഖാർഗെയെ പിന്തുണക്കാൻ വേണ്ടി കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾ അടക്കം പുറയുന്നത് അദ്ദേഹം അടിസ്ഥാന ദളിത് വിഭാഗത്തിൽ നിന്നും ഉയർന്നുവന്ന നേതാവാണ് എന്നതാണ്. അംബേദ്കറിന്റെ ആശയങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ഖാർഗെയെ പിന്തുണക്കണമെന്ന് അടക്കം നേതാക്കൾ വാദിക്കുന്നു. തരൂരിന് ആശയപരമായി കോൺഗ്രസിനെ അറിയില്ലെന്നതാണ് മറുവാദം. എന്നാൻ നെഹ്രുവിയൻ സോഷ്യലിസത്തെയും കോൺഗ്രസിനെയും ആധുനികത വെല്ലുവിളികളെയും ഇത്രയും സമർത്ഥമായി പഠിച്ച മറ്റൊരു നേതാവ് ഇല്ലെന്നതാണ് വസ്തുത. അംബേദ്കറിനെ കുറിച്ച് വിശദമായി പഠിച്ച് പുസതകം എഴുതി ഏക കോൺഗ്രസ് നേതാവ് തരൂരാണ്. മാത്രമല്ല, നെഹ്രുവിനെയും കുറിച്ചു അദ്ദേഹം പുസത്കം എഴുതിയിട്ടുണ്ട്.
ഇത്രയും മിടുക്കനായ നേതാവിനെ ഉപയോഗിക്കാതെ മടിക്കുന്നതിൽ കേരളത്തിലെ യുവാക്കൾക്കിടയിൽ കടുത്ത അമർഷമുണ്ട്. പാർട്ടിയെ നേർവഴിക്ക് നയിക്കേണ്ട മുതിർന്ന നേതാക്കൾ പോലും സങ്കുചിര താൽപ്പര്യത്തോടെ പെരുമാറുന്നതിലാണ് യുവാക്കൾക്ക് അമർഷം. ഗാന്ധി കുടുംബത്തിൽ നിന്നാരും മത്സരിക്കാത്ത സാഹചര്യത്തിൽ മലയാളിയായ എഐസിസി അധ്യക്ഷൻ ആവശ്യമായിരുന്നു എന്നാണ് പൊതുവേ കേരളത്തിലെ യുവാക്കൾ പറയുന്നത്. തരൂരിന് ലഭിക്കുന്ന മാധ്യമ പിന്തുണയിൽ അടക്കം നേതാക്കൾ ഭയക്കുന്നുണ്ട്. സൈബറിടത്തിലും വലിയ പിന്തുണ തരൂരിന് ലഭിക്കുന്നുണ്ട്.
ശശി തരൂരിന്റെ പുതിയ പുസ്തകമായ 'Ambedkar - A Life' നെ കുറിച്ചു നല്ല അഭിപ്രായമാണ് സൈബറിടത്തിൽ. മറ്റൊരു കോൺഗ്രസ് നേതാവ് പോലും ഇത്രയും സൂക്ഷ്മമായി അംബേദ്്കറിനെ പഠിച്ച് എഴുതിയിട്ടില്െന്നാണ് എൻ ഇ സുധീർ ഫേസ്ബുക്കിൽ കുറിച്ചത്. അദ്ദേഹം തരൂറിന്റെ അംബേദ്കറിനെ കുറിച്ച് എഴുതിയത് ഇങ്ങനെ:
തരൂറിന്റെ അംബേദ്കർ
ശശി തരൂറിന്റെ പുതിയ പുസ്തകമായ 'Ambedkar - A Life' ഒന്നുമറിച്ചു നോക്കാമെന്നു കരുതിയാണ് രാവിലെ കയ്യിലെടുത്തത്. മറിച്ചു നോക്കൽ കടുത്ത വായനയായി മാറുകയായിരുന്നു. മണിക്കൂറുകൾ കടന്നു പോയതറിഞ്ഞില്ല. ഇങ്ങനെയൊരു പുസ്തകം വരുന്നു എന്നറിഞ്ഞപ്പോൾ തന്നെ എന്തുകൊണ്ടാണ് തരൂർ അംബേദ്കറിനെ തന്റെ വിഷയമായി തിരഞ്ഞെടുത്തു എന്നു ഞാനാലോചിച്ചിരുന്നു. അദ്ദേഹമെഴുതിയ മറ്റൊരു ജീവചരിത്രം നെഹ്റുവിന്റേതായിരുന്നല്ലോ. എന്തുകൊണ്ട് അംബേദ്കർ ?
അംബേദ്കർ കോൺഗ്രസ്സുകാരനായിരുന്നില്ല. ഹിന്ദുമത വിശ്വാസിയുമായിരുന്നില്ല. എന്നിട്ടും ഇതുരണ്ടുമായ ശശി തരൂർ അംബേദ്കറിന്റെ ജീവചരിത്രമെഴുതി. ഒരു വേള ആദ്യമായിട്ടായിരിക്കും ഒരു കോൺഗ്രസ് നേതാവ് അംബേദ്കറിനെപ്പറ്റി ഒരു ജീവചരിത്രം എഴുതുന്നതും. അവിടെയാണ് ശശി തരൂർ എന്ന ബുദ്ധിജീവി വേറിട്ടു നിൽക്കുന്നത്. അംബേദ്കർ എന്ന പ്രതിഭയുടെ ആന്തരിക ഊർജ്ജം കണ്ടെത്തുവാൻ സഹായിക്കുന്ന ഒരു ഗംഭീരൻ ജീവചരിത്രമാണിത്. അദ്ദേഹത്തിന്റെ ആശയലോകത്തെയും അത് വികാസം കൊണ്ട രീതികളേയും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. അംബേദ്കർ നടത്തിയ ആശയസമരങ്ങളെ മനസ്സിലാക്കാനും അംബേദ്കർ എന്ന വ്യക്തിയെ ആഴത്തിലറിയാനും ഈ ചെറിയ പുസ്തകം സഹായിക്കുന്നു.
ഹിന്ദുമതത്തോടുള്ള അംബേദ്കറിന്റെ വിമർശനം തരൂർ ഗൗരവമായെടുത്ത് വിശദീകരിക്കുന്നുണ്ട്. അംബേദ്കറിനെ ഇന്നിപ്പോൾ ഹിന്ദുത്വ രാഷ്ടീയത്തിന്റെ വക്താക്കളും ചേർത്തു നിർത്തുമ്പോൾ അതിലെ വൈരുദ്ധ്യം തുറന്നു കാട്ടുകയാണ് തരൂർ. ഇന്ന് ഗാന്ധിജയന്തിയാണല്ലോ. ഗാന്ധിജിയും അംബേദ്കറും തമ്മിലുണ്ടായ ആശയ പോരാട്ടത്തെപ്പറ്റി തരൂർ വിശദമായി പ്രതിപാദിക്കുന്നുണ്ട്. 1948 ജനുവരി മുപ്പതിന് ഹിന്ദുത്രീവ്രവാദിയുടെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെട്ടപ്പോൾ അംബേദ്കർ നിശ്ശബ്ദനായിരുന്നു. ലോകമെമ്പാടു നിന്നും അനുസ്മരണ സന്ദേശങ്ങൾ ഒഴുകിയപ്പോൾ അതിലേക്ക് തന്റേതായി ഒന്നും വേണ്ടെന്ന് അംബേദ്കർ നിശ്ചയിച്ചിരിക്കാം എന്നാണ് തരൂർ എഴുതിയിരിക്കുന്നത്.
അസാധാരണമായ ആ കൊലപാതകത്തെപ്പറ്റി അദ്ദേഹം മാത്രം ഒന്നും പറഞ്ഞില്ല. അനുശോചന സന്ദേശവുമിറക്കിയില്ല. ശവസംസ്കാര യാത്രയിൽ കുറച്ചു നേരം നടന്ന ശേഷം അദ്ദേഹം തന്റെ പഠനമുറിയിലേക്ക് മടങ്ങുകയായിരുന്നു. പിന്നീടും അദ്ദേഹം ആ വിഷയത്തിൽ ഒന്നും പ്രതികരിച്ചില്ല. അംബേദ്കർ വ്യത്യസ്ഥനായിരുന്നു. ഇത് ഞാൻ തരൂരിന്റെ പുസ്തകത്തിന്റെ പേജ് 107 ൽ വായിച്ചതാണ്. എനിക്ക് ഇത് പുതിയ അറിവായിരുന്നു. അല്പം വേദനിപ്പിക്കുന്നതും. പേജ് 134 ൽ അംബേദ്കറിന്റെ സ്വഭാവ സവിശേഷതകളെപ്പറ്റി തരൂർ വിവരിക്കുന്നുണ്ട്. അതിലൊരു ഭാഗം ഇങ്ങനെയാണ്:
'Everything had to be built on an edifice and logic; he was impatient with the irrational, the emotional, and the superstitious. As a result, many at the receiving end saw him as imperious and intolerant. Human relationships did not seem to matter enough to him; only ideas did.'
തരൂറിന്റ വാക്കുകളിലൂടെ അംബേദ്കർ ഒരനുഭവമായി മാറുകയാണ്. ഞാൻ വായന തുടരുന്നതേയുള്ളൂ. പിന്നീട് വിശദമായി എഴുതാം.
അംബേദ്കറിന്റെയും നെഹ്റുവിന്റെയും ജീവചരിത്രവും അവർ എഴുതിയതും വായിച്ച എത്ര നേതാക്കൾ കാണും എന്ന ചോദ്യവുമായി ജെ എ് എസ് അടൂരും രംഗത്തുവന്നു. ജെഎസ് അടൂർ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:
വായിക്കാൻ ആഗ്രഹിക്കുന്ന ശശി തരൂരിന്റ പുതിയ പുസ്തകം. ഇതൊക്കെയാണ് ശശി തരൂർ എന്ന കൊണ്ഗ്രെസ്സ് നേതാവിനെ വ്യത്യസ്തനാക്കുന്നത്. നെഹ്രുവിന്റയും അംബേദ്കറുടെയും ജീവചരിത്രം എഴുതിയ ഒരൊറ്റ നേതാക്കൾ പോലും കോൺഗ്രസിൽ ഇല്ല. അംബേദ്കറിന്റെയും നെഹ്റുവിന്റെയും ജീവചരിത്രവും അവർ എഴുതിയതും വായിച്ച എത്ര നേതാക്കൾ കാണും? ഗാന്ധിജി യുടെ ആത്മകഥയും അതുപോലെ ഹിന്ദ് സ്വരാജും ഗാന്ധി എഴുതിയത് വായിച്ച എത്ര നേതാക്കൾ കാണും.?
ഇത്രയും തിരക്കിനിടയിൽ പഠിക്കാനും വായിക്കാനും എഴുതാനും പബ്ലിഷ് ചെയ്യാനും പ്രാപ്തിയുള്ള എത്ര എം പി മാർ ഇന്ത്യയിൽ ഉണ്ട്? ലോകത്തിൽ ഉണ്ട്?
അതാണ് ശശി തരൂരിനെ വ്യത്യസ്തമാക്കുന്നത്... He is not mundane, nor a run of the mill politician. അതു കൊണ്ടാണ് അയാൾ കോൺഗ്രസ്സ് നേതാക്കളിൽ ഒറ്റയാൻ ആകുന്നത്. Something unique..about him.
അതേസമയം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഖാർഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു രംഗത്തുവന്നതും ദളിത് വാദം ഉയർത്തിയാണ്. തരൂർ വരേണ്യ വിഭാഗത്തിൽപ്പെട്ടയാൾ ആണെന്നും ഗെലോട്ട് പറഞ്ഞു. മല്ലികാർജുൻ ഖാർഗെക്ക് കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പരിചയ സമ്പത്തുണ്ടെന്ന് ഗെലോട്ട് പറഞ്ഞു. അദ്ദേഹത്തിന് സംശുദ്ധമായ ഹൃദയമുണ്ട്. ദലിതനാണ്. അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഖാർഗെ വിജയിക്കുമെന്നും ഗെലോട്ട് വാർത്താഏജൻസിയായ പിടിഐയോട് പ്രതികരിച്ചു.
നേരത്തെ ഔദ്യോഗികപക്ഷം അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത് അശോക് ഗെഹ്ലോട്ടിനെയായിരുന്നു. എന്നാൽ ഒരാൾക്ക് ഒരു പദവി എന്ന നയം നടപ്പിലാക്കുമ്പോൾ ആരാവണം രാജസ്ഥാൻ മുഖ്യമന്ത്രിയെന്ന തർക്കം രൂക്ഷമായതോടെയാണ് ആ നീക്കം ഉപേക്ഷിച്ചത്. തുടർന്ന് ദിഗ് വിജയ് സിങ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമാണ് ഖാർഗെയുടെ പേര് ഉയർന്നുവന്നത്. ഇതോടെ ദിഗ് വിജയ് സിങ് പിന്മാറി. അതേസമയം പിന്മാറില്ലെന്ന് തരൂർ വ്യക്തമാക്കിയതോടെ അധ്യക്ഷ സ്ഥാനത്ത് മത്സരം ഉറപ്പായി.
ഖാർഗെ പാർട്ടി ആസ്ഥാനത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ മുപ്പതോളം മുതിർന്ന നേതാക്കൾ പിന്തുണയുമായെത്തിയിരുന്നു. കർണാടകയിൽ നിന്നുള്ള മുതിർന്ന നേതാവായ ഖാർഗെ, ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനാണ്. പാർട്ടി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്നും തങ്ങൾ നിഷ്പക്ഷത പാലിക്കുമെന്നും ഗാന്ധി കുടുംബം തന്നോട് പറഞ്ഞതായി ശശി തരൂർ നേരത്തെ പ്രതികരിച്ചിരുന്നു. അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറില്ല. തന്നെ പിന്തുണയ്ക്കുന്നവരെ വഞ്ചിക്കാനാവില്ലെന്നും ശശി തരൂർ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്