തരൂരിന് ഒപ്പിടാനുള്ള നാല് പേരെ സജ്ജമാക്കിയത് മലബാറിലെ എംഎൽഎ; രാഹുലിന്റെ മനസ്സിലും എതിർപ്പില്ലെന്ന് അറിഞ്ഞ് ശബരിനാഥനും ഹൈബിയും കുഴൽനാടനും ആന്റണിയുടെ മകനും അനുകൂലമായി; തരൂരിനെ തോൽപ്പിക്കാൻ മുന്നിലുള്ളത് സോണിയാ ക്യാമ്പോ? ഒസിയും വിഡിയും ആർസിയും ഖാർഖെയ്ക്ക് വേണ്ടി; തരൂരിന്റെ ലക്ഷ്യം കേരളത്തിലെ ഭൂരിപക്ഷം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഭൂരിപക്ഷം വോട്ട് ആരു നേടുമെന്നതാണ് ഇപ്പോഴത്തെ ചർച്ച. ആർക്ക് വോട്ടു ചെയ്യണമെന്ന് പറയില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു കഴിഞ്ഞു. എകെ ആന്റണിയുടെ സ്ഥാനാർത്ഥിയാണ് ഖാർഖെ. എന്നിട്ടും സുധാകരൻ ഈ നിലപാട് എടുത്തത് കോൺഗ്രസിലെ ഹൈക്കമാണ്ട് നേതാക്കളെ ഞെട്ടിച്ചു. എന്നാൽ അതിന് അപ്പുറത്തേക്ക് പിന്തുണ ശശി തരൂരിന് കിട്ടി. യുവ നേതാക്കളായ ഹൈബി ഈഡനും മാത്യു കുഴൽനാടനും കെ എസ് ശബരിനാഥനും തരൂരിനൊപ്പമാണ്. 15 പേരാണ് കേരളത്തിൽ നിന്ന് തരൂരിന്റെ നാമനിർദ്ദേശ പത്രികയിൽ ഒപ്പിട്ടത്. ഇതിൽ കോഴിക്കോട്ട് നിന്ന് കിട്ടിയ നാലു വോട്ടുകൾ ഒരു കോൺഗ്രസ് എംഎൽഎയുടെ സംഭാവനയാണ്. രാഹുലുമായി ഏറെ വ്യക്തിബന്ധമുള്ള ഈ എംഎൽഎ നടത്തിയത് നിർണ്ണായക നീക്കങ്ങളാണ്.
രാഹുൽ ഗാന്ധി തരൂരിന് എതിരല്ലെന്നാണ് കോൺഗ്രസിലെ കേരളത്തിലെ യുവ നേതാക്കളുടെ വിശ്വാസം. പാലക്കാട് എത്തി തരൂർ രാഹുലുമായി സംസാരിച്ചിരുന്നു. അന്ന് മത്സരിച്ചേ മതിയാകൂവെന്ന് തരൂരിനോട് ചട്ടം കെട്ടിയത് രാഹുലാണ്. ഒരു മാറ്റം അനിവാര്യമാണെന്ന് രാഹുൽ തന്നെ പറഞ്ഞു. രാജസ്ഥാനിലെ സംഭവവികാസങ്ങൾ രാഹുലിന്റെ മനസ്സ് മടുപ്പിച്ചു. അതുകൊണ്ടാണ് ഇപ്പോഴത്തെ സംവിധാനം മാറണമെന്ന തരത്തിൽ രാഹുൽ സംസാരിച്ചത്. ഇത് തിരിച്ചറിഞ്ഞാണ് യുവാക്കളെല്ലാം തരൂരിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചത്. രാഹുലുമായി ഏറെ അടുപ്പമുള്ള ഹൈബി ഈഡൻ പോലും പരസ്യമായി തരൂരിനെ പിന്തുണച്ചു. കെസി വേണുഗോപാലിന്റെ അതിവിശ്വസ്തർ വരെ രഹസ്യമായി തരൂരിനൊപ്പമാണെന്ന വാദവും സജീവമാണ്. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും വിഡി സതീശനും ഖാർഖയെ പിന്തുണച്ചതിന് കാരണം കെസിയുടെ സമ്മർദ്ദമാണെന്നും വിലയിരുത്തലുണ്ട്. ആന്റണിയുടെ കടുത്ത നിലപാടാണ് ഇതിന് കാരണം.
കേരളത്തിലെ ബഹുഭൂരിപക്ഷം വോട്ടുകളും പിടിക്കുകയാണ് തരൂരിന്റെ ലക്ഷ്യം. ഖാർഖയ്ക്ക് സോണിയയുടെ പിന്തുണയുണ്ട്. ഇതു ചർച്ചയാക്കാനാണ് ആന്റണി തന്നെ നാമനിർദ്ദേശ പത്രികയിൽ ഒപ്പിട്ടത്. അതുകൊണ്ട് തന്നെ ദേശീയ തലത്തിൽ ജയിക്കുകയെന്നത് തരൂരിന് വെല്ലുവിളിയാണ്. എന്നാൽ കേരളത്തിൽ ഭൂരിപക്ഷം വോട്ടുകൾ പിടിക്കുകയാണ് തരൂരിന്റെ ആഗ്രഹം. അതിനുള്ള സാഹചര്യമുണ്ടാക്കുന്നതാണ് ഹൈബി അടക്കമുള്ളവരുടെ സോഷ്യൽ മീഡിയയിലെ പരസ്യ പിന്തുണ. ഇതോടെ തരൂരിന് രാഹുൽ എതിരല്ലെന്ന വിലയിരുത്തൽ സജീവമാകുകയാണ്. കേരളത്തിലെ ജോഡോ യാത്രയ്ക്കിടെ താൻ തരൂരിനെ എതിർക്കില്ലെന്ന സന്ദേശം രാഹുൽ നൽകിയിരുന്നു. ഇത് മനസ്സിലാക്കിയാണ് ശബരിനാഥൻ ഉൾപ്പെടെ നാമനിർദ്ദേശ പത്രികയിൽ ഒപ്പിട്ടത്. എല്ലാം അവിടെ തീരുമെന്ന് കെസി വേണുഗോപാലും കൂട്ടരും കരുതി. പിന്നാലെ കൂടുതൽ യുവനേതാക്കൾ തരൂരിന് പിന്തുണയുമായി എത്തി.
ചെറുതുരുത്തിയിൽ വച്ചാണ് പത്രികയിൽ ശബരിനാഥൻ ഒപ്പിട്ടത്. ജോഡോ യാത്രയിൽ നിന്ന് പകർന്നു കിട്ടിയ ആത്മവിശ്വാസമായിരുന്നു ശബരിനാഥനും തുണയായത്. ഒരു ഘട്ടത്തിൽ എതിരില്ലാതെ ജയിക്കുമെന്ന് പോലും കരുതി. അപ്പോഴാണ് എകെ ആന്റണി ഡൽഹിയിൽ എത്തിയത്. ഖാർഖയിൽ വിശ്വസ്തനായ സ്ഥാനാർത്ഥിയെ ആന്റണി കണ്ടെത്തി. കെസി വേണുഗോപാലും അത് സന്തോഷത്തോടെ അംഗീകരിച്ചു. വിശ്വസ്തനില്ലെങ്കിൽ എന്തു സംഭവിക്കുമെന്ന ആശങ്ക സോണിയയെ ബോധ്യപ്പെടുത്തി. രാഹുലിന് എതിരായിരുന്നു കോൺഗ്രസിലെ ജി 23 കൂട്ടായ്മ. എന്നാൽ മനീഷ് തിവാരി അടക്കമുള്ളവരെ അടുപ്പിച്ചു. അതിന് പിന്നിലും തരൂരും രാഹുലും ഒരുമിക്കുന്നുവെന്ന സന്ദേശം അവർക്ക് നൽകിയാണ്. ഏതായാലും ഈ പ്രക്രിയയിൽ ഒരുതരത്തിലും രാഹുൽ ഇടപെടില്ലെന്നാണ് സൂചന. കേരളത്തിലെ യുവനേതാക്കൾ തരൂരിന് പിന്നിൽ അണിനിരക്കുന്നതു കൊണ്ടാണ് ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും വിഡി സതീശനേയും കൊണ്ട് ഖാർഖ അനുകൂല പ്രസ്താവന ഇറക്കിയത്.
എന്നാൽ ഇതൊന്നും ഫലം കാണാൻ ഇടയില്ല. കേരളത്തിലെ ഭൂരിപക്ഷം തരൂർ ഉറപ്പിക്കുമെന്നാണ് വിലയിരുത്തൽ. കേരളത്തിലെ പല ഗ്രൂപ്പുകളിലുമുള്ള കെസി വിരുദ്ധർ രഹസ്യ ബാലറ്റിൽ തരൂരിന് വോട്ടു ചെയ്യാനാണ് സാധ്യത. അങ്ങനെ വന്നാൽ ഹൈക്കമാണ്ട് സ്ഥാനാർത്ഥിക്ക് കേരളത്തിൽ വോട്ട് കുറയും. തരൂരിന് ദേശീയ തലത്തിൽ ജയിക്കാനായില്ലെങ്കിലും അഭിമാനം ഉയർത്താനാകും. യുപിയിലേയും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേയും വോട്ടർമാരെ തരൂരിന് കണ്ടെത്താൻ പോലും കഴിയുന്നില്ല. അത്രയും ദുരൂഹമാണ് വോട്ടർപട്ടികയെന്ന വാദവും സജീവമാണ്. ഈ വോട്ടർമാരെല്ലാം സോണിയയുടെ അതിവിശ്വസ്തരാണ്. ഈ വോട്ടുകൾ ഖാർഖെയ്ക്ക് മാത്രമേ കിട്ടൂവെന്നതാണ് വസ്തുത. ഇത് മനസ്സിലാക്കി തന്നെയാണ് തരൂരും നീങ്ങുന്നത്. കേരളത്തിനൊപ്പം തമിഴ്നാട്ടിലേയും കർണ്ണാടകയിലേയും മഹാരാഷ്ട്രയിലേകും മധ്യപ്രദേശിലേയും പരമാവധി വോട്ടുകൾ പിടിക്കാനാണ് നീക്കം.
രണ്ടാഴ്ച രാജ്യം മുഴുവൻ തരൂരിന്റെ പ്രതിനിധികൾ സഞ്ചരിക്കും. പരമാവധി പേരെ നേരിൽ കാണും. കോൺഗ്രസിലെ സാഹചര്യം വിശദീകരിക്കും. പരമാവധി വോട്ടുകൾ സമാഹരിക്കാനാണ് നീക്കം. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന തിരുവനന്തപുരം എംപി ശശി തരൂർ ഗാന്ധി ജയന്തി ദിനത്തിൽ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ച മഹാത്മാ ഗാന്ധിയുടെ വചനം ശ്രദ്ധേയമാണ്. 'ആദ്യം അവർ നിങ്ങളെ അവഗണിക്കും, പിന്നെ അവർ നിങ്ങളെ നോക്കി കളിയാക്കും, പിന്നീട് അവർ നിങ്ങളോട് പോരാടും, അപ്പോൾ നിങ്ങൾ ജയിക്കും' എന്ന മഹാത്മാ ഗാന്ധി പറഞ്ഞ വാക്കുകളാണ് തരൂർ കുറിച്ചിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന തരൂരിനെതിരെ ചില കോൺഗ്രസ് നേതാക്കൾ പരസ്യമായി രൂക്ഷ പ്രതികരണങ്ങൾ നടത്തി വരുന്ന പശ്ചാത്തലത്തിലാണ് തരൂർ ഇത്തരമൊരു വരി പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയാണ് തരൂരിന്റെ ഏക എതിരാളി. നെഹ്റു കുടുംബത്തിന്റെ അടക്കം പിന്തുണയുള്ളതായി പറയുന്ന ഖാർഗെയുടെ സ്ഥാനാർത്ഥിത്വത്തിന് ഔദ്യോഗിക പരിവേഷമാണുള്ളത്. കേരളത്തിൽ നിന്നുള്ള നേതാക്കളടക്കം തരൂരിനെ വിമർശിച്ചിരുന്നു. അതേ സമയം ഹൈബി ഈഡൻ, എം.കെ.രാഘവൻ, കെ.എസ്.ശബരിനാഥൻ തുടങ്ങിയ കേരളത്തിലെ നേതാക്കൾ തരൂരിന് പിന്തുണയർപ്പിച്ചിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍