പ്രിൻസിപ്പലായി പൊളിട്ടിക്സ് അദ്ധ്യാപിക എത്തിയപ്പോൾ രാഷ്ട്രമീമാംസ പഠിപ്പിക്കുന്ന അദ്ധ്യാപകൻ ത്രോൺ ഔട്ട്! ഞാൻ ഹിറ്ററി അദ്ധ്യാപകനെ കമ്യൂണിറ്റി പൊലീസ് ഓഫീസറാക്കി; വഴുതക്കാട്ടെ സ്കൂൾ നിയന്ത്രിക്കുന്നത് 'കള്ളം' പറയുന്ന പ്രഥമാധ്യാപികയോ? ഫിൻലണ്ടിൽ 'വിദ്യാഭ്യാസം' പഠിക്കാൻ പോകുന്ന മുഖ്യനും ശിവൻകുട്ടിയും കള്ളം പറയുന്നവരെ ദൂരെ എറിയുമോ? പൊലീസിന്റെ മറുപടി ചർച്ചയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ മോഡലിൽ കുഴപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ടാണ് എങ്ങനെയാകണം വിദ്യാഭ്യാസം എന്ന് മനസ്സിലാക്കാൻ രണ്ടു പേരും കൂടി ഫിൻലൻഡിലേക്ക് വിമാനം കയറുന്നത്. സ്വജനപക്ഷപാതവും കള്ളത്തരവും പറയുന്ന അദ്ധ്യാപകരാണ് കേരളത്തിലെ വിദ്യാഭ്യാസത്തെ തകർത്തത്. കേരളത്തിലെ സർക്കാർ മേഖലയിലെ അതിപ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമാണ് തിരുവനന്തപുരത്തെ കോട്ടൺഹിൽ സ്കൂൾ. രക്ഷിതാക്കൾ കുട്ടികളുടെ സുരക്ഷിതത്തിനായി സമരം ചെയ്ത വിദ്യാലയം. വാറ്റുകേസിലെ പ്രതിയായിരുന്നു അന്ന് ഈ സ്കൂളിലെ പ്രധാന അദ്ധ്യാപകൻ. ഇപ്പോഴും കള്ളം പറയുന്ന അദ്ധ്യാപകർ ഈ സ്കൂളിലുണ്ടെന്ന സംശയം കേരളാ പൊലീസ് ഉയർത്തുകയാണ്. ഈ വാർത്തയിലെ കത്തുകൾ പരിശോധിച്ച് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി നടപടി എടുക്കണം. ഫിൻലാൻഡ് യാത്രകൾക്കുമപ്പുറം തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കാതിരുന്നാൽ തന്നെ കേരളത്തിലെ വിദ്യാഭ്യാസ മോഡൽ പഴയ നിലവാരത്തിലേക്ക് എത്തും.
കോട്ടൺഹില്ലിലെ പ്രിൻസിപ്പൾ സെപ്റ്റംബർ ഒൻപതിന് എഴുതിയ കത്താണ് വിവാദങ്ങൾക്ക് അടിസ്ഥാനം. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ഏകോപന ചുമതലയ്ക്ക് കോട്ടൺഹിൽ സ്കൂളിലെ പ്രദീപ് എന്ന അദ്ധ്യാപകനെ സിപിഒയായി നിയമിക്കണമെന്നാണ് ആവശ്യം. ഇത്തരമൊരു നിലപാടിലേക്ക് എങ്ങനെ പ്രിൻസിപ്പൾ എത്തിയതെന്നതാണ് രസകരം. നിലവിലെ സ്റ്റുഡന്റ് കേഡറ്റ് പൊലീസിന്റെ ചുമതലയുള്ള അദ്ധ്യാപകനായ വിനുകുമാർ നായർ എസിനെ സ്കൂളിൽ നിന്നും മാറ്റിയെന്ന് (ത്രോൺ ഔട്ട്)പ്രിൻസിപ്പൽ പറയുന്നു. പൊളിട്ടിക്കൽ സയൻസിലെ അദ്ധ്യാപകനായ വിനു കുമാറിനെ അതേ വിഷയം പഠിപ്പിക്കുന്ന പ്രിൻസിപ്പൽ ചുമതല ഏറ്റതോടെയാണ് മാറ്റിയതെന്ന് (ത്രോൺ ഔട്ട്)കത്തിൽ പ്രിൻസിപ്പൽ പറയുന്നു. ഈ സാഹചര്യത്തിൽ സ്റ്റുഡന്റ് സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ സുതാര്യമായ പ്രവർത്തനത്തിന് പ്രദീപിനെ ഞാൻ സിപിഒ ആയി നിയമിച്ചെന്നാണ് പ്രിൻസിപ്പൽ വിശദീകരിക്കുന്നത്. പ്രദീപ് ചരിത്രാധ്യാപകനാണ്. സ്റ്റുഡന്റ് പൊലീസിന്റെ ജില്ലാ നോഡൽ ഓഫിസർക്കാണ് ഈ കത്തയച്ചത്. എന്നാൽ ഈ കത്തിന് പൊലീസിലെ അസിസ്റ്റന്റ് കമ്മീഷണർ റാങ്കിലുള്ള നോഡൽ ഓഫീസർ നൽകിയ മറുപടി ഞെട്ടിക്കുന്നതാണ്. മറുനാടൻ നടത്തിയ അന്വേഷണത്തിലും വിനുകുമാർ ഇപ്പോഴും കോട്ടൺഹിൽ സ്കൂളിലെ അദ്ധ്യാപകൻ തന്നെയാണെന്ന് തെളിഞ്ഞു.
പ്രിൻസിപ്പലിന്റെ കത്ത് പരിശോധിച്ച് കമ്യൂണിറ്റി പൊലീസ് ഓഫിസറായി പ്രദീപിനെ നിയമിക്കണമെന്ന നിർദ്ദേശം നോഡൽ ഓഫീസർ തള്ളി എന്നതാണ് വസ്തുത. ഇക്കാര്യം സ്കൂളിലെ പ്രധാന അദ്ധ്യാപികയെ രേഖാമൂലം അറിയിക്കുകയും ചെയ്തു. ഈ കത്ത് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് അടക്കം അയച്ചിട്ടുണ്ട്. അത് പരിശോധിച്ച് തന്നെ വിദ്യാഭ്യാസ വകുപ്പിന് കോട്ടൺഹില്ലിലെ കള്ളം പറയും അദ്ധ്യാപകരെ കണ്ടെത്താം. നടപടിയും എടുക്കാം. എന്നാൽ ഇതിനൊന്നും ആരും തുനിയില്ല. വസ്തുകൾ അന്വേഷിച്ചാണ് പ്രിൻസിപ്പളിന്റെ ആവശ്യം നോഡൽ ഓഫീസർ നിരാകരിക്കുന്നത്. വിനുകുമാർ പദ്ധതിയുടെ ഐഎംജി തലത്തിലെ പത്ത് ദിവസത്തെ അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ അദ്ധ്യാപകനാണ്. ഈ അദ്ധ്യാപകനെ ട്രാൻസഫർ ചെയ്തതിന്റെ ഉത്തരവൊന്നും കത്തിനൊപ്പം നൽകിയിട്ടുമില്ല. കൂടാതെ ഈ അദ്ധ്യാപകനെതിരെ ഒരു അച്ചടക്ക നടപടിയും സ്വീകരിച്ചിട്ടില്ല. അതിനാൽ മറ്റൊരാളെ നിയമിക്കേണ്ട ഉത്തരവാദിത്തവുമില്ലെന്ന് ജില്ലാ നോഡൽ ഓഫീസർ പറയുന്നു.
എസ് പി സി പദ്ധതിയുടെ പരിശീലനം പൂർത്തിയാക്കിയ അദ്ധ്യാപകൻ സ്കൂളിൽ തുടരുകയും നിലവിൽ ട്രാൻസഫർ ചെയ്യാത്ത സാഹചര്യമുള്ളതിനാലും പകരം ആളിനെ നിയമപരമായി തന്നെ നിയമിക്കാൻ കഴിയില്ലെന്നാണ് നോഡൽ ഓഫിസറുടെ മറുപടി.. ഇനി വിനുകുമാറിനെ വിദ്യാഭ്യാസ വകുപ്പ് സ്ഥലം മാറ്റിയാലും സെപ്റ്റംബർ ഒൻപതിന് പ്രിൻസിപ്പൽ എഴുതിയ കത്ത് പച്ചക്കള്ളമാണ്. നിയമപരമായി പുതിയ കമ്യൂണിറ്റി പൊലീസ് ഓഫീസറെ നിയമിക്കാനുള്ള സാധ്യത ആ സ്കൂളിൽ അപ്പോഴില്ല. ഒരു അദ്ധ്യാപകനേയും പുറത്താക്കാനും പ്രിൻസിപ്പളിന് കഴിയില്ല. എന്നിട്ടും ക്രമവിരുദ്ധമായി പ്രിൻസിപ്പൽ അതു ചെയ്തു. ജില്ലാ നോഡൽ ഓഫീസറുടെ കത്ത് സ്കൂളിൽ ചർച്ചയായത് കഴിഞ്ഞ ദിവസമാണ്. സ്റ്റാഫ് മീറ്റിംഗിൽ പ്രിൻസിപ്പലിന്റെ കത്തിനെ അദ്ധ്യാപകർ ചോദ്യം ചെയ്തു. എന്നാൽ ഇതിന് തടസ്സം നിൽക്കുന്നവരെ കേസിൽ കുടുക്കുമെന്ന ഭീഷണി അദ്ധ്യാപകർക്ക് നേരെ ഒരു അദ്ധ്യാപകൻ നടത്തുകയും ചെയ്തു.
ഒരു സ്കൂളിൽ കമ്മ്യൂണിറ്റി പൊലീസ് ഓഫിസറുടെ ചുമതലയിൽ അദ്ധ്യാപകൻ എത്തിയാൽ അയാൾക്ക് പത്തുകൊല്ലം വരെ ട്രാൻസഫർ ഇല്ലാതെ ആ സ്കൂളിൽ തുടരാനാകും. ഇതിന് വേണ്ടിയാണ് ആരും അറിയാതെ പ്രിൻസിപ്പൽ പ്രദീപിന് വേണ്ടി കള്ളക്കളി നടത്തിയത്. നേരത്തെ വാറ്റു കേസിലെ പ്രതിയാണ് കോട്ടൺഹിൽ സ്കൂളിൽ ഭരണം നടത്തിയത്. അതായിരുന്നു മുഖംമൂടി ആക്രമണത്തിലും മറ്റും കാര്യങ്ങളെത്തിച്ചത്. അതിന് ശേഷം എത്തിയ പ്രിൻസിപ്പളിന്റെ കള്ളം പറച്ചിൽ കേരളാ പൊലീസ് തന്നെ കൈയോടെ പൊക്കുന്നു. എന്നാൽ ഇവരെയൊന്നും നിലയ്ക്ക് നിർത്താൻ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്ക് കഴിയുന്നുമില്ല. യൂണിയൻ സമ്മർദ്ദം മന്ത്രിയുടെ അധികാരത്തിനും മുകളിലാണ്. ഈ രാഷ്ട്രീയമാണ് കേരളത്തിലെ വിദ്യാഭ്യാസത്തെ തകർക്കുന്നത്.
ഏഷ്യയിലെ തന്നെ പെൺകുട്ടികൾക്ക് മാത്രമായുള്ള ഏറ്റവും വലിയ സ്കൂളുകളിൽ ഒന്നാണ് കോട്ടൺഹിൽ. ആ സ്കൂളിനെയാണ് പൊലീസിനോട് തന്നെ കള്ളം പറയുന്ന അദ്ധ്യാപകർ നയിക്കുന്നത്. പരാതി പറയുന്ന കുട്ടികളുടെ രക്ഷിതാക്കളെ അടക്കം ഭീഷണിപ്പെടുത്തുന്ന സംവിധാനം സ്കൂളിലുണ്ടെന്ന പരാതി നേരത്തെ ചർച്ചയായിരുന്നു. അതുകൊണ്ടു തന്നെ പ്രിൻസിപ്പലിന്റെ പുതിയ കള്ളക്കത്തും അട്ടിമറിക്കാർ സ്കൂളിൽ സജീവമാണെന്ന സംശയമാണ് ഉയർത്തുന്നത്. സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയും പുനഃസംഘടിപ്പിക്കുന്നില്ല. ഇതും ചട്ടവിരുദ്ധമാണ്. നിയമ വിരുദ്ധമായ പലതും കോട്ടൺഹിലിൽ തുടരുന്നുവെന്നതിന് തെളിവാണ് പ്രിൻസിപ്പലിനുള്ള സ്റ്റുഡന്റ് പൊലീസിന്റെ നോഡൽ ഓഫീസറുടെ മറുപടി. കേരളാ പൊലീസിലെ കാര്യപ്രാപ്തിയും കഴിയവും അന്വേഷണ മികവും തെളിയിച്ച ഉദ്യോഗസ്ഥനാണ് നോഡൽ ഓഫീസർ എന്നതും നിർണ്ണായകമായി.
കോട്ടൺഹിൽ സ്കൂളിലെ പ്രിൻസിപ്പൽ ഹെഡ്മാസ്റ്റർ വിൻസന്റിനെ മാറ്റിയത് പരാതികൾക്കൊടുവിലായിരുന്നു. അദ്ധ്യാപകരുടെയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെയും നിരന്തരമായ പരാതികളുടെ അടിസ്ഥാനത്തിലാണ് ഹെഡ്മാസ്റ്ററുടെ സ്ഥാനചലനം. എന്നാൽ സ്ഥലമാറ്റം സംബന്ധിച്ചുള്ള ഉത്തരവിൽ മാറ്റി നിയമിക്കുന്നു എന്നു മാത്രമാണുണ്ടായിരുന്നത്. കുളത്തൂപ്പുഴ ഗവ.എച്ച്.എസിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയത്. പി.എം.ജി. സിറ്റി സ്കൂളിലെ ഹെഡ്മിസ്ട്രസായ പി.വി. ഷാമിയെയാണ് കോട്ടൺഹിൽ സ്കൂളിൽ പകരം നിയമിച്ചത്.
സ്കൂളിലെ മുതിർന്ന ക്ലാസിലെ വിദ്യാർത്ഥികൾ ചെറിയ ക്ലാസിലെ വിദ്യാർത്ഥികളെ ഉപദ്രവിച്ചെന്ന പരാതി വേണ്ടരീതിയിൽ വിൻസന്റ് കൈകാര്യം ചെയ്തില്ലെന്ന് ഒരു വിഭാഗം അദ്ധ്യാപകരും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും പരാതി ഉന്നയിച്ചിരുന്നു. കൂടാതെ, എച്ച് എമ്മിനും അദ്ദേഹത്തോട് അടുപ്പമുള്ള രണ്ട് അദ്ധ്യാപകർക്കുമെതിരെ സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെയുള്ള പരാതി സ്കൂൾ മാനേജ്മെന്റ് വിദ്യാഭ്യാസ വകുപ്പിന് നൽകിയിരുന്നു. എച്ച്എമ്മിനെതിരെ മോശം പെരുമാറ്റം, സ്വജനപക്ഷപാതം, സാമ്പത്തിക ക്രമക്കേട് എന്നിവ ആരോപിച്ചും ഒരു വിഭാഗം അദ്ധ്യാപകർ പരാതി നൽകിയിരുന്നു.
ട്രഷററായ ഹെഡ്മാസ്റ്റർ കഴിഞ്ഞ 10 മാസത്തെ കണക്ക് അവതരിപ്പിച്ചിട്ടില്ലെന്നായിരുന്നു പരാതി. പരാതിയിൽ ഡിഡിഇ സ്കൂളിൽ നേരിട്ടെത്തി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. മൂത്രപ്പുരയിലേക്ക് പോയ കുട്ടികളെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു കോട്ടൺഹിൽ സ്കൂളിൽ നിന്നും ഉയർന്ന മറ്റൊരു പരാതി. കൈഞരമ്പ് മുറിക്കും, കെട്ടിടത്തിന്റെ മുകളിൽ നിന്ന് തള്ളിയിടും എന്നിങ്ങനെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറഞ്ഞിരുന്നു.
Stories you may Like
- ഓൾഗ ഇനി കോട്ടൺഹിൽ സ്കൂളിലേക്ക്; വിദേശ വിദ്യാർത്ഥി പഠിക്കാനെത്തുന്നത് ആദ്യമായി
- ആദിപുരുഷിന്റെ ട്രെയിലർ ലോഞ്ചിൽ തിളങ്ങി കൃതി സനോൻ
- വി എസ്എസ് സി പരീക്ഷ റദ്ദാക്കി
- വി എസ് എസി പരീക്ഷാ തട്ടിപ്പ് കേസ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
- രാജസ്ഥാനിൽ ഭരണം പിടിക്കാൻ കച്ചകെട്ടിയ ബിജെപിക്ക് വെല്ലുവിളിയായി വസുന്ധരയുടെ പിണക്കം!
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്