ഒന്നുമില്ലായ്മയിൽ നിന്നും രോഗശാന്തി ശുശ്രൂഷ കൊണ്ട് കോടീശ്വരനായി വളർന്നത് അതിവേഗം; ചങ്ങനാശ്ശേരിയിലുള്ളത് കോടികളുടെ കൊട്ടാരം; പയ്യന്നൂരിൽ ട്രൂ ലൈറ്റ് എന്ന സ്കൂൾ; കണ്ണൂരിൽ പലയിടത്തും ഭൂസ്വത്തുക്കൾ വാങ്ങിക്കൂട്ടി; വിദേശത്തു നിന്നും സമ്പാദിച്ചതും ലക്ഷങ്ങൾ; യേശുവിനെ തൂക്കിവിറ്റ് സജിത്ത് ജോസഫ് നേടിയത് കോടികൾ
അനീഷ് ചെമ്പേരി
കണ്ണൂർ: രോഗശാന്തി ശുശ്രൂഷ നടത്തി തട്ടിപ്പു നടത്തിയ പാസ്റ്റർ സജിത്ത് ജോസഫിന്റെ തട്ടിപ്പുകൾ മറുനാടൻ കുറച്ചു കാലങ്ങളായി ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വന്തം നാടക സംഘത്തെ വെച്ചു കൊണ്ടും നിരാലംബരായ രോഗികൾക്ക് ഇല്ലാത്ത പ്രതീക്ഷ നൽകി കൊണ്ടുമാണ് സജിത് പാസ്റ്റർ തട്ടിപ്പുകൾ നടത്തുന്നത്. ഭേദമാകാത്ത രോഗം യേശുവിന്റെ കാരുണ്യം കൊണ്ട് ഭേദമായെന്ന് അവകാശപ്പെട്ടു കൊണ്ടാണ് സജിത്ത് ജോസഫ് രംഗത്തുവന്നത്. ഈ അവകാശ വാദങ്ങളുടെ പൊള്ളത്തരങ്ങളാണ് മുൻകാലങ്ങളിൽ മറുനാടൻ പൊളിച്ചടുക്കിയത്. ഇപ്പോൾ എങ്ങനെയാണ് സജിത്ത് ജോസഫ് രോഗശാന്തി ശുശ്രൂഷ നടത്തി കോടികളുടെ സ്വത്തുക്കൾ സമ്പാദിച്ചതെന്ന കാര്യമാണ് മറുനാടൻ പുറത്തു കൊണ്ടുവരുന്നത്.
ഒന്നുമില്ലായ്മയിൽ നിന്നുമാണ് കോടികൾ സമ്പാദ്യമുള്ള രോഗശാന്തി ശുശ്രൂഷ കച്ചവടക്കാരനായി സജിത്ത് പാസ്റ്റർ മാറിയത്. ഈ നിലയിലേക്ക് പണം സമ്പാദിച്ചതിൽ ഇദ്ദേഹം കരുക്കളാക്കിയത് സാധുക്കളായ നിരവധി പേരെയാണ്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ പെട്ട ആലക്കോടും സമീപ പ്രദേശങ്ങളും തിരുവിതാംകൂറിൽ നിന്നും കുടിയേറി കർഷകർ തിങ്ങി പാർക്കുന്ന ഒരു മേഖലയാണ്. ഈ കുടിയേറ്റ മേഖലയിൽ പെട്ട ആലക്കോടിന്റെ സമീപ പ്രദേശമായ കാപ്പിമല എന്ന സ്ഥലത്താണ് സജിത് ജോസഫ് ജനിച്ചത്. ഒരു കത്തോലിക്കാ കുടുംബത്തിൽ കൊട്ടാരത്തിൽ ജോസഫ് എന്ന വ്യക്തിയുടെ രണ്ടാമത്തെ മകനായാണ് സജിത്ത് ജോസഫ് ജനിച്ചത്. കാപ്പിമല സെന്റ് ജോസഫ് പള്ളിയിൽ നിന്ന് മാമ്മോദീസാ സ്വീകരിച്ച് ഒരു ക്രിസ്ത്യാനിയായി സജിത്ത് തന്റെ ക്രിസ്തീയ ജീവിതം ആരംഭിച്ചത്.
വളർച്ചയുടെ പടവുകൾ ഇങ്ങനെ
സജിത്തിന്റെയും കുടുംബത്തിന്റെയും വളർച്ചയുടെ പടവുകളിലേയ്ക്ക് പരിശോധിക്കാം.. സജിത്തിന്റെ പിതാവ് ജോസഫ് കെ.ജെ. കൊട്ടാരത്തിൽ എന്ന വ്യക്തി ഒരു കത്തോലിക്കാ സഭ വിശ്വാസിയായിരുന്നു. കാപ്പിമലയുടെയും ഒറ്റത്തെയുടെയും ഇടയിലുള്ള ഊറ്റുകുഴി എന്ന സ്ഥലത്തായിരുന്നു ഇവരുടെ താമസം. അന്നത്തെ കാലത്ത് കാൽനട യത്ര പോലും ദുഃസഹമായ ഒരു മലമ്പ്രദേശമായിരുന്നു ഇത്. അക്കാലത്ത് സജിത്തിന്റെ പിതാവ് ജോസഫ് ഒറ്റത്തെ എന്ന കൊച്ചു ഗ്രാമത്തിൽ 1980- 90 കളിൽ തയ്യൽ ജോലി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. അദ്ദേഹം ഒരു തീവ്ര ദൈവ ഭക്തനെന്നും ആ കാലത്ത് ആയിരുന്നില്ല. സജിത്തിനെ കൂടാതെ അജിത് എന്നൊരു പുത്രനും ഇദ്ദേഹത്തിനുണ്ടായിരുന്നു. വളരെ ദരിദ്രാവസ്ഥയിൽ, ഉടുതുണിക്ക് മറുതുണിയില്ലാതെ ഇടിഞ്ഞ് വീഴാറായ ഒരു കട്ടപ്പുരയിലാണ് ഇവർ താമസിച്ചിരുന്നത്.
1990-ൽ ആണ് ഇവർ കത്തോലിക്കാ സഭ വിട്ട് പെന്തക്കോസ്ത് സഭയിൽ ചേക്കേറുന്നത്. പെന്തക്കോസ്ത് സഭയിലെ അംഗങ്ങളുടെ എണ്ണം വളരെ കുറവായതിനാൽ 1990 - കളിൽ മറ്റ് സഭകളിൽ നിന്നും വിദേശപണം മുടക്കി ആളുകളെ പെന്തക്കോസ്ത് സഭയിൽ ചേർത്തിരുന്നു. ദരിദ്ര്യാവസ്ഥയിലുള്ള പലരും അന്ന് പണം വാങ്ങി കത്തോലിക്കാ സഭവിട്ട് പെന്തകോസ്ത് സഭയിൽ ചേർന്നു. അങ്ങനെയാണ് സജിത് ജോസഫിന്റെ കുടുംബവും പെന്തക്കോസ്ത് സഭയിലെത്തുന്നത്. അന്ന് പെന്തകോസ്ത് സഭയിൽ പാസ്റ്റർമാര് കുറവായിരുന്നതിനാൽ എഴുത്തും വായനയും പോലും അറിയില്ലാത്ത പലരെയും നേരിട്ട് പാസ്റ്റർമാരായി നിയമിച്ചു.
കത്തോലിക്കാ സഭ വിട്ട് പെന്തകോസ്ത് സഭയിൽ ചേർന്ന പിതാവ്
കത്തോലിക്കാ സഭയിൽ ഒരു വൈദികനാകണമെങ്കിൽ 12 വർഷത്തെ സെമിനാരി പഠനമെങ്കിലും ചുരുങ്ങിയത് ആവശ്യമെന്നിരിക്കെയാണ് 'രണ്ട് , നാല് ദിനം കൊണ്ടൊരുത്തനെ പാസ്റ്ററാക്കിയിരുത്തുന്നതും ഭവാൻ 'എന്ന രീതിയിൽ സജിത്തിന്റെ പിതാവ് പാസ്റ്ററായത്. കവുങ്ങും , അടയ്ക്കായും പെന്തകോസ്ത് വിശ്വാസങ്ങൾക്ക് വിരുദ്ധമായതിനാൽ ഇവർ പെന്തക്കോസ്ത് സഭയിലെത്തിയ ഉടനെ വീടിന് സമീപം നിന്ന കവുങ്ങ് മരങ്ങൾ വെട്ടി നശിപ്പിച്ചതായും , അയൽവാസികളോട് അവരുടെ കവുങ്ങ് മരങ്ങൾ വെട്ടി കളയണമെന്ന് പറഞ്ഞ് അവരുമായി ബഹളമുണ്ടാക്കിയതായും അവരുടെ അയൽവാസികൾ മറുനാടനോട് പറയുകയുണ്ടായി.
മാത്രമല്ല ഇവരുടെ വീട്ടിൽ സന്ധ്യാ കാലങ്ങളിൽ പ്രാർത്ഥന എന്ന പേരിൽ വലിയ ശബ്ദ കോലാഹലങ്ങൾ ഉണ്ടാക്കി അയൽവാസികളുമായി നിരന്തരം പ്രശ്നം ഉണ്ടാക്കിയിരുന്നു. ആ കാലഘട്ടത്തിലും സജിത്ത് ജോസഫ് അയൽവാസികളായ പലരെയും വീട്ടിൽ വിളിച്ചിരുത്തി പെന്തകോസ്ത് സഭയെ കുറിച്ച് പഠിപ്പിക്കുകയും, കൈവയ്പ്പ് നടത്തുകയും ചെയ്തിരുന്നു. സജിത്ത് ജോസഫ് കുട്ടിക്കാലം മുതലെ വാക്ചാരുതിയും, കുൽസിത പ്രവർത്തനങ്ങൾക്ക് കഴിവുള്ളവനുമായിരുന്നു എന്നും നാട്ടുകാർ പറയുന്നുണ്ട്.
പാസ്റ്ററായി ഉദ്യോഗം കിട്ടിയ സജിത്തിന്റെ പിതാവ് കവല പ്രസംഗങ്ങൾക്കായി മലയിറങ്ങി തുടങ്ങി. അങ്ങനെ തയ്യലിനെക്കാളും വരുമാനം സുവിശേഷ കച്ചവടത്തിനുണ്ട് എന്ന സത്യം അദ്ദേഹം മനസ്സിലാക്കി. അയൽവാസികളുമായുള്ള പ്രശ്നങ്ങളും, ജോസഫ് പാസ്റ്ററുടെ കവല പ്രസംഗത്തിന് യാത്രാ സൗകര്യത്തിനുള്ള ബുദ്ധിമുട്ടും ഒരു പ്രശ്നമായതിനാൽ 1992-ൽ കാപ്പിമല ഊറ്റുകുഴിയിലെ ജീവിതം അവസാനിപ്പിച്ച് താഴ്വാരത്തുള്ള വായാട്ട് പറമ്പിനടുത്ത ബാലപുരത്തേയ്ക്ക് മാറുവാൻ ഇവർ നിർബന്ധിതരായി. അന്ന് സജിത് ജോസഫ് ഒറ്റത്തെ ഗവ. യു.പി. സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുകയായിരുന്നു.
ബാലപുരത്തെത്തിയ പാസ്റ്റർ ജോസഫ് തന്റെ കവലപ്രസംഗവും, പാസ്റ്റർ ജോലിയുമായി സാമ്പത്തിക നേട്ടം കൈവരിച്ച് തുടങ്ങി. അദ്ദേഹം അന്നാണ് വെള്ളമുണ്ട് ഉപേക്ഷിച്ച് പാന്റ് ധരിക്കുവാൻ തുടങ്ങിയത്. മക്കളായ അജിത് ജോസഫും , സജിത് ജോസഫും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി എറണാകുളം ജില്ലയിലുള്ള പെന്തക്കോസ്ത് സഭയുടെ ബൈബിൾ കോളേജിൽ പഠനം തുടങ്ങി. ഈ സമയത്ത് പാസ്റ്റർ ജോസഫിന് സുവിശേഷ വേലക്കായി കുടുംബ സമേതം അമേരിക്കയിൽ പോകുവാൻ അവസരം ലഭിച്ചു. അങ്ങനെ സജിത്തിന്റെ കുടുംബം ലക്ഷപ്രഭുവിൽ നിന്ന് കോടീശ്വരനിലേയ്ക്കുള്ള യാത്രയുടെ പച്ചക്കൊടി കണ്ടു.
ചങ്ങനാശ്ശേരിയിൽ കോടികളുടെ കൊട്ടാരം, കണ്ണൂരിൽ സ്ഥലം വാങ്ങിക്കൂട്ടി
അങ്ങനെ സജിത്തിന്റെ പിതാവ് അമേരിക്കയിൽ സുവിശേഷപണി തുടങ്ങി. ഈ സമയത്ത് മക്കളായ അജിത്തിനും സജിത്തിനും എറണാകുളത്ത് ബൈബിൾ കോളേജിൽ നിന്ന് സുവിശേഷ കച്ചവടത്തിന്റെ ചിറകുകൾ മുളച്ച് തുടങ്ങിയിരുന്നു. ഏതാനും വർഷത്തെ തട്ടിപ്പുകൾ അമേരിക്കയിൽ കാഴ്ചവച്ച സജിത്തിന്റെ പിതാവ് കോടീശ്വരനായി നാട്ടിൽ തിരികെ എത്തി പയ്യന്നൂരിലും, കണ്ണൂർ ജില്ലയിലും, കാസർഗോഡ് ജില്ലയിലുമായി സ്ഥലങ്ങൾ വാങ്ങി കൂട്ടി. വായാട്ടു പറമ്പിലെ ജീവിതം അവസാനിപ്പിച്ച് പയ്യന്നൂർ ടൗണിൽ എത്തി. പിന്നീട് തന്റെ പഴയ വാസസ്ഥലത്തെ നാട്ടുകാരുമായി യാതൊരു ബന്ധവും ഇവർ പുലർത്തിയിരുന്നില്ല. ഈ സമയം ബൈബിൾ കോളേജിലെ പഠനം പൂർത്തിയാക്കിയ അജിത്തും,സജിത്തും കറ തീർന്ന പാസ്റ്റർമാരായി തട്ടിപ്പിന്റെ പാഠങ്ങൾ പഠിച്ച് പുറത്തിറങ്ങി.
അമേരിക്കയിൽ നിന്ന് മടങ്ങി എത്തിയ പാസ്റ്റർ ജോസഫ് അമേരിക്കയിലെ വിശ്വാസികളെ എങ്ങനെ കമഴ്ത്തി പണം തട്ടാം എന്ന തന്ത്രങ്ങളും പഠിപ്പിച്ച് അമേരിക്കയിലേയ്ക്ക് പറപ്പിച്ചു. ഏതാനും വർഷങ്ങളുടെ വിദേശത്തെ സുവിശേഷ തൊഴിൽ സജിത്തിനെയും അജിത്തിനെയും ബിസിനസ്സിന്റെ പടവുകളിൽ ചെന്നെത്തിച്ചു. വിദേശത്ത് നിന്ന് സമ്പാദിച്ച പണവുമായി സജിത്തിന്റെ ജ്യേഷ്ഠൻ അജിത്ത് പയ്യന്നുരിനടുത്ത പാടിച്ചാൽ എന്ന സ്ഥലത്ത് നാലേക്കറോളം സ്ഥലം വാങ്ങി അവിടെ ട്രൂ ലൈറ്റ് എന്ന വലിയ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ നടത്തുന്നു. അദ്ദേഹം ജനങ്ങളെ സുവിശേഷ കച്ചവടത്തിലൂടെ കബളിപ്പിച്ച് സമ്പാദിക്കാൻ ശ്രമിക്കാതെ വിദ്യാലയം നടത്തി മുന്നോട്ട് പോകുന്നു. കൂടാതെ ചെറുപുഴയ്ക്കടുത്ത പുളിങ്ങോം എന്ന സ്ഥലത്ത് ഇദ്ദേഹം ട്രൂ ലൈറ്റ് എന്ന പെന്തകോസ്ത് പള്ളിയും നടത്തുന്നുണ്ട്.
വാക് ചാരുതയും, കുശാഗ്ര ബുദ്ധിയും കൈമുതലാക്കിയ സജിത് ജോസഫ് തന്റെ പിതാവ് പാസ്റ്റർ ജോസഫും ജ്യേഷ്ഠൻ പാസ്റ്റർ അജിത്തും കണ്ണൂർ ജില്ലയിൽ പാസ്റ്റർമാരായി സേവനം ചെയ്യുന്നതിനാലും, പെന്തകോസ്ത് വിശ്വാസികൾ കുറവുള്ളതിനാലും, തന്റെ വിദേശയാത്രയിലെ ചില ബന്ധങ്ങൾ ഉപയോഗിച്ച് കോട്ടയം ജില്ലയിലെ ചങ്ങാനാശേരിയിൽ എത്തി വിശ്വാസികളെ കബളിപ്പിക്കാൻ ആരംഭിച്ചു.
ഇന്നിപ്പോൾ പയ്യന്നൂർ ടൗണിൽ രണ്ടിടത്തായി കോടികൾ വിലമതിക്കുന്ന രണ്ട് വീടുകളും സ്ഥലങ്ങളും ഇവർക്ക് സ്വന്തമായുണ്ട്. അഞ്ച് കോടിയോളം രൂപ സജിത്തിന്റെ വീടിന് ഉണ്ടാകുമെന്നാണ് സൂചനകൾ. സർക്കാരിനെ പറ്റിക്കുന്നതിന് വേണ്ടി ഇവർ ഇടയ്ക്കിടയ്ക്ക് സ്ഥലങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുന്നതും സജിത് ജോസഫിന്റെ പരിപാടിയാണ്. അതിനവിടെ ഒളവറ എന്ന സ്ഥലത്ത് വിൽപ്പനയ്ക്കിട്ടിരിക്കുന്ന 50 ലക്ഷം രൂപാ വിലവരുന്ന വീടും സ്ഥലവും ഒരാളെ കബളിപ്പിച്ച് വാങ്ങിയതാണ് എന്ന വെളിപ്പെടുത്തലുകളും പുറത്ത് വന്നിട്ടുണ്ട്. കൂടാതെ ചങ്ങാനാശ്ശേരിയിലെ സജിത്തിന്റെ കൊട്ടാരത്തിന് അഞ്ച് കോടിയിലധികം വിലവരുമെന്നാണ് അറിയുവാൻ കഴിഞ്ഞത്.
ചുരുക്കത്തിൽ ഒന്നുമില്ലായ്മയിൽ നിന്നും കോടികൾ ആസ്തിയുള്ള സംഘടനയിലേക്ക് സജിത്ത് പാസ്റ്റർ വളർന്നത് അതിവേഗമായിരുന്നു. കണ്ണൂർ കാപ്പിമലയിലെ കട്ടപ്പുരയിൽ കിടന്നുവളർന്ന സജിത്ത് ജോസഫിന്റെ പ്രയാണ് കൊട്ടാരത്തിലേക്കാണ്. കോട്ടയം ചങ്ങനാശ്ശേരിയിലെ കൊട്ടാര സദൃശ്യമായ സൗകര്യങ്ങളിലേക്കാണ് സജിത്ത് വളർന്നിരിക്കുന്നത്. ലക്ഷങ്ങൾ വിലയുള്ള ലക്ഷ്വറി കാറുകളും സജിത്തിന്റേതായുണ്ട് എന്നതും ശ്രദ്ധേയമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്