സ്റ്റാലിനും പിണറായിക്കും ഒപ്പം കാനത്തിന്റെ മാത്രം തല; പൊതു സമ്മേളനത്തിന്റെ ഉദ്ഘാടകൻ എന്ന പദവിയും ഡി രാജയ്ക്ക് നൽകുന്നില്ല; ഇസ്മായിലിനെ എല്ലാ പരിപാടിയിൽ നിന്നും മാറ്റി നിർത്തി ആദ്യ തീരുമാനം; വിവാദം ഭയന്ന് കൊടിമര കൈമാറ്റത്തിന് തിരുകി കയറ്റി; എല്ലാം എക്സിക്യൂട്ടീവ് തീരുമാനം ആകട്ടെ എന്ന് പറഞ്ഞ് ഇസ്മായിൽ ഒഴിവായി; ബഹിഷ്കരിച്ചുവെന്ന പ്രചരണം വ്യാജമോ? സിപിഐയിൽ സമ്മേളന കൊടി ഉയരുമ്പോൾ
ബി എസ് ജോയ്
തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിന് തലസ്ഥാനത്തുകൊടിയേറാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ പാർട്ടിയിൽ വിഭാഗീയതയുടെ കൊടിയേറ്റം ആർഭാടമാക്കി കാനം പക്ഷം. സാധാരണ ഗതിയിൽ കീഴ്വഴക്കങ്ങൾ തെറ്റിക്കാത്ത പാർട്ടിയാണ് സിപിഐ എന്നൊരു ധാരണയുണ്ടെങ്കിൽ അത് തിരുത്താൻ സമയമായെന്ന വ്യക്തമായ സന്ദേശമാണ് കാനം പക്ഷം അണികൾക്കും ഇതര പക്ഷക്കാർക്കും നൽകുന്നത്.
സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം, റാലി എന്നിവയിൽ കീഴ് വഴക്കമനുസരിച്ച് പാർട്ടി ജനറൽ സെക്രട്ടറിയോ പാർട്ടിയുടെ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗമോ ആകും ഉദ്ഘാടകനാവുക. കാനം രാജേന്ദ്രനെ സെക്രട്ടറിയായി തെരഞ്ഞെടുത്ത കോട്ടയം സമ്മേളനത്തിലും തുടർന്ന് നടന്ന മലപ്പുറം സമ്മേളനത്തിലും ഗുരുദാസ് ദാസ് ഗുപ്ത എന്ന ദേശീയ നേതാവ് ഉദ്ഘാടനകനായത് കീഴ്വഴക്കത്തിന്റെ ഭാഗമായിരുന്നു, എന്നാൽ ഇക്കുറി എന്റെ തല എന്റെ ഫുൾ ഫിഗർ എന്ന രീതിയിൽ എല്ലായിടത്തും കാനം മയമാണ്. പാർട്ടി ജനറൽ സെക്രട്ടറി ഡി രാജയും കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം അതുൽ കുമാർ അഞ്ജാനും തലസ്ഥാനത്തുള്ളപ്പോഴാണ് കാനം പൊതുസമ്മേളനത്തിന് ഉദ്ഘാടകനാകുന്നത് ഇക്കാര്യം വിമത പക്ഷത്തുള്ള നേതാക്കളെയും അണികളും ചൊടിപ്പിച്ചിട്ടുണ്ട്,
തമിഴ്നാട്ടിൽ നിന്നുള്ള ജനറൽ സെക്രട്ടറിയായ ഡി രാജയെ തമിഴ്നാട് മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനത്തിൽ ഉദ്ഘാടകനാക്കിയിരുന്നുവെങ്കിൽ അത് തമിഴ്നാട്ടിലെ പാർട്ടി അണികൾക്ക് കൂടി ആവേശം നൽകുമെന്നിരിക്കെയാണ് കാനത്തിന്റെ എന്റെ തല എന്റെ ഫിഗർ പ്രത്യയശാസ്ത്രം സ്വാർഥതയുടെ വിഷം ചീറ്റിയതെന്നും വിമർശനമുണ്ട്. കഴിഞ്ഞ ദിവസം നടന്ന പാതക ജാഥ ചടങ്ങിൽ കാനത്തോട് ഇടഞ്ഞ് നിൽക്കുന്ന കെ ഇ ഇസ്മായിൽ പങ്കെടുത്തില്ലെന്ന പ്രചരണത്തിന് പിന്നിലും കാനവും ശിങ്കിടികളുമാണെന്നും ആരോപണമുണ്ട്. സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം അനുസരിച്ച് മുതിർന്ന നേതാവ് എ കെ ചന്ദ്രനെയാണ് പതാക ജാഥയിൽ പെങ്കെടുക്കാൻ നിശ്ചയിച്ചിരുന്നത്.
എന്നാൽ കെ ഇ ഇസ്മായിലിനെ ഒരിടത്തും ഉൾപ്പെടുത്തിയില്ലെന്ന വിമർശനം ഭയന്ന കാന പക്ഷവും സ്വാഗത സംഘവും ഇതിലേക്ക് കെ ഇ ഇസ്മായിലിനെ ക്ഷണിച്ചു. എന്നാൽ കെ ഇ ഇസ്മായിൽ സംസ്ഥാന എക്സിക്യൂട്ടിവ് തിരുമാനിച്ചപോലെ കാര്യങ്ങൾ നടക്കട്ടെ എന്ന് സംഘാടക സമിതിയെ അറിയിക്കുകയായിരുന്നുവെന്നാണ് വിവരം. അതേ സമയം സമ്മേളന നഗരിയിൽ പതാക ഉയർത്താൻ നിശ്ചയിച്ചിരിക്കുന്നത് സി ദിവാകരനെയാണ്. പരസ്യ പ്രസ്താവനകൾ നടത്തി കാനത്തെ പ്രതിക്കൂട്ടിലാക്കിയ ദിവാകരനെ പതാക ഉയർത്തുന്നതിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങൾ അണിയറയിൽ തുടങ്ങിയെന്നാണ് അറിയുന്നത്.
സ്വാഗത സംഘം ചെയർമാനും മന്ത്രിയുമായ ജി ആർ അനിൽ പതാക ഉയർത്തിയാൽ മതിയെന്നാണ് കാനം പക്ഷത്തിന്റെ തീരുമാനം. പടലപ്പിണക്കങ്ങളും അധികാര വടംവലിയും അങ്ങാടിപ്പാട്ടയതോടെ സിപിഐ യിലെ വിഭാഗീയതയുടെ ചൂടും ചുരും സ്വയം പരിഹാസത്തിന്റെ നിലവാരത്തിലേക്ക് അധപതിച്ചെന്നും
പ്രായപരിധിയിൽ വിവാദം തുടരുമ്പോൾ
പ്രായപരിധി നടപ്പാക്കുന്നതു സംബന്ധിച്ച് ഏതെങ്കിലും ഘടകങ്ങളിൽ ഭിന്നത ഉയർന്നാൽ അക്കാര്യത്തിൽ അവിടെ രഹസ്യ വോട്ടെടുപ്പു നടത്താമെന്ന് സിപിഐയുടെ മാർഗരേഖ. എന്നാൽ ഇളവ് അനുവദിക്കണമെങ്കിൽ നാലിൽ മൂന്നു ഭൂരിപക്ഷം വേണമെന്നു ജനറൽ സെക്രട്ടറി ഡി.രാജ വ്യക്തമാക്കി. സംസ്ഥാന ഘടകങ്ങൾ പൊതുവിൽ ഇതു നടപ്പാക്കണമെന്നും നിർദ്ദേശിച്ചു. 75 എന്ന പ്രായപരിധി സംസ്ഥാനത്തു നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഇസ്മായിൽ പക്ഷം സംസ്ഥാന സമ്മേളനത്തിൽ പ്രമേയം കൊണ്ടു വരുമെന്ന സൂചന നിലനിൽക്കുമ്പോഴാണു മാർഗരേഖയിലെ വ്യവസ്ഥ പ്രസക്തമാകുന്നത്. സമ്മേളനത്തിന് ഇന്നു കൊടി ഉയരും. നാളെ പ്രതിനിധി സമ്മേളനവും.
സിപിഐക്കു യുവത്വവും ചലനാത്മകതയും കൂടിയേ തീരൂവെന്ന് മാർഗരേഖ വിശദീകരിച്ചു സംസ്ഥാന സെക്രട്ടറിമാർക്കും ദേശീയ കൗൺസിൽ അംഗങ്ങൾക്കുമായി ഡി.രാജ തയാറാക്കിയ കുറിപ്പിൽ വ്യക്തമാക്കി. തൃശൂരിൽ 1993 ൽ ചേർന്ന പ്രത്യേക സമ്മേളനം പാർട്ടിയുടെ സ്തംഭനാവസ്ഥയിൽ ഉത്കണ്ഠ രേഖപ്പെടുത്തിയിരുന്നു. ചെറുപ്പക്കാരും സ്ത്രീകളും കൂടുതലായി കടന്നു വരുന്നില്ല. ഇതു മറികടക്കാൻ ചില നിർദ്ദേശങ്ങൾ പല ഘട്ടങ്ങളിലായി തയാറാക്കിയെങ്കിലും നടപ്പായില്ല. അതിനാൽ ഇത്തവണത്തെ പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സമ്മേളനങ്ങൾ 'തിരുത്തലിന്റെയും നവോർജ സംഭരണത്തിന്റെയും വേദികളായി' മാറിയേ തീരൂവെന്നാണ് രാജ ആവശ്യപ്പെട്ടത്.
മാർച്ചിൽ ചേർന്ന ദേശീയ കൗൺസിൽ തയാറാക്കിയ മാർഗരേഖയിലെ നിർദ്ദേശങ്ങൾ സംബന്ധിച്ച് പല സംസ്ഥാന ഘടകങ്ങളും ആശയക്കുഴപ്പം ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങൾ മാത്രമായി അക്കാര്യങ്ങൾ വീണ്ടും ചർച്ച ചെയ്തു പുതുക്കിയ മാർഗരേഖ തയാറാക്കി. കേരളത്തിൽ നിന്നു ബിനോയ് വിശ്വം ഈ യോഗത്തിൽ പങ്കെടുത്തു. മറ്റൊരു കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കാനം രാജേന്ദ്രൻ ഉണ്ടായിരുന്നില്ല.
സംസ്ഥാന സെക്രട്ടറിയുടെ പ്രായപരിധി 75 ആയിരിക്കുമെന്നു മാർഗരേഖയിൽ സ്പഷ്ടമാക്കുന്നു. 'സംസ്ഥാന, ദേശീയ കൗൺസിലുകൾ, ദേശീയ നിർവാഹക സമിതി അംഗങ്ങൾ, ജനറൽ സെക്രട്ടറി എന്നിവരുടെ പ്രായവും 75 ൽ താഴെ ആകണമെന്ന് നിർദ്ദേശിക്കുന്നു' എന്നാണു മാർഗരേഖയിൽ . ജില്ലാ കൗൺസിലുകളിൽ 75 വയസ്സ് പരിധി നടപ്പിൽ വരുത്തണമെന്ന് മാർഗരേഖ അനുശാസിക്കുന്നില്ല. എന്നാൽ കേരളത്തിൽ 75 കഴിഞ്ഞവരെ മിക്ക ജില്ലകളിലും ഒഴിവാക്കി. അപ്പോൾ ഉയരാത്ത എതിർപ്പാണ് സംസ്ഥാന കൗൺസിൽ തിരഞ്ഞെടുപ്പ് അടുത്തതോടെ പരസ്യമായത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍