യു കെയിൽ ഒരു വർഷം കെയററായി ജോലി ചെയ്ത നാട്ടിൽ നഴ്സിങ് ഡിഗ്രി പഠിച്ചവർക്ക് മാന്യമായി ഇംഗ്ലീഷ് സംസാരിക്കാൻ അറിയാമെങ്കിൽ ഐ ഇ എൽ ടി എസ് അല്ലെങ്കിൽ ഒ ഇ ടി ഇല്ലാതെ നഴ്സാകാൻ അനുമതി; വർഷങ്ങളായി യു കെയിൽ എത്തി ഇംഗ്ലീഷ് പരീക്ഷയിൽ കുടുങ്ങി പണികിട്ടിയവർക്ക് ആശ്വാസം; രണ്ടു പേരുടെ പ്രയത്നം ഫലം കാണുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
യു കെ മലയാളികളായ ഡോ. അജിമോൾ പ്രദീപ്, ഡോ. ഡില്ല ഡേവിസ് എന്നിവരുടെ പ്രയത്നം അവസാനം ഫലം കണ്ടിരിക്കുന്നു. ഇന്ത്യയിൽ നഴ്സിങ് പരിശീലനം കഴിഞ്ഞ് യു കെയിൽ റെജിസ്റ്റർ ചെയ്യാൻ കഴിയാതിരിക്കുന്ന ആയിരക്കണക്കിന് നഴ്സുമാർക്ക് ഇനി ആശ്വസിക്കാം. റെജിസ്ട്രേഷൻ നിബന്ധനകളിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമായി ബന്ധപ്പെട്ട നിബന്ധനകളിൽ കാതലായ മാറ്റം വരുത്തുന്നതിന് നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിൽ അന്തിമാധികാരം നൽകിയിരിക്കുന്നു.
ഇന്നലെ നടന്ന കൗൺസിൽ യോഗത്തിലാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കുവനുള്ള അനുമതി നൽകിക്കൊണ്ടുള്ള തീരുമാനം ഉണ്ടായത്. 2023 മുതലായിരിക്കും ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക. ഈ മാറ്റങ്ങൾ അനുസരിച്ച് യു കെയിൽ ഉള്ള നഴ്സിങ് ബിരുദം പൂർത്തിയാക്കിയവർക്ക്, അവരുടെ നഴ്സിങ് പഠനവും പരീക്ഷയും ഇംഗ്ലീഷ് മാധ്യമത്തിലായിരുന്നു എന്ന് തെളിയിക്കുകയും, അവരുടെ നിലവിലെ തൊഴിലുടമ, അവരുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം സാക്ഷ്യപ്പെടുത്തുകയും ചെയ്താൽ റെജിസ്ട്രേഷൻ നടപടികളുമായി മുൻപോട്ട് പോകാം.
ഇനിമുതൽ ഒ ഇ ടി/ ഐ ഇ എൽ ടി എസ് പരീക്ഷകളിൽ നിർബന്ധമായും ജയിച്ചിരിക്കണം എന്ന നിബന്ധന പ്രാബല്യത്തിൽ ഉണ്ടാവുകയില്ല. അതേസമയം, യു കെ യ്ക്ക് പുറത്തുള്ളവർക്ക്, ഇതുവരെ അവർ 6 മാസക്കാലയളവിൽ എഴുതിയ പരീക്ഷകളുടെ മാർക്കുകൾ ഒന്നായി കണക്കാക്കാനുള്ള അവസരം ഉണ്ടായിരുന്നത്, 12 മാസക്കാലത്തിനുള്ളിൽ എഴുതിയ പരീക്ഷകളുടെ മാർക്കുകളാക്കി മാറ്റിയിട്ടുണ്ട്. ഇതും, മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യൻ നഴ്സുമാർക്ക് ഏറെ അനുഗ്രഹകരമായ കാര്യമായി മാറിയിരിക്കുകയാണ്.
ഈ മാറ്റങ്ങൾക്കായി ഏറെ പ്രയത്നിച്ചത് രണ്ടു മലയാളികൾ ആയിരുന്നു കിങ്സ് കോളേജ് ഹോസ്പിറ്റലിലെ ലിവർ ട്രാൻസ്പ്ലാന്റ് കോ-ഓർഡിനേറ്ററായ ഡോ. അജിമോൾ പ്രദീപും, യൂണിവേഴ്സിറ്റി ഓഫ് സാൽഫോർഡിലെ നഴ്സിങ് ലക്ചറർ ഡോ. ഡില്ല ഡെവിസുമായിരുന്നു ഈ മാറ്റങ്ങൾക്കായി പരിശ്ര്മിച്ചത്. ഇന്ത്യയിൽ പരിശീലനം നേടിയെത്തി, ഇംഗ്ലീഷ് ഭാഷാ പരീക്ഷയിൽ മികവ് പുലർത്താനാകാത്തതുകൊണ്ട് മാത്രം റെജിസ്ട്രേഷൻ അവസരം നഷ്ടപ്പെട്ട ആയിരക്കണക്കിന് നഴ്സുമാർക്കായി കഴിഞ്ഞ രണ്ടു വർഷമായി ഇവർ നീണ്ട പോരാട്ടം നടത്തി വരികയായിരുന്നു.
ഇത്തരത്തിൽ, ഇന്ത്യയിൽ നിന്നും നഴ്സിങ് പരിശീലനം കഴിഞ്ഞ് യു കെയിൽ എത്തി ഇംഗ്ലീഷ് പരീക്ഷ വിജയിക്കാനാകാതെ പോയ നിരവധി പേർ വർഷങ്ങളായി ഹെൽത്ത് കെയർ അസിസ്റ്റന്റുമാരായും കെയറർമാരായും യു കെയി ജോലി ചെയ്യുന്നുണ്ട്. ഇത്തരക്കാർക്ക് തീർച്ചയായും അനുഗ്രഹമായി മാറിയിരിക്കുകയാണ് ഈ മാറ്റങ്ങൾ. ഇവരുടെ നീണ്ട പോരാട്ടത്തിനൊടുവിൽ എൻ എം സി ഒരു കൺസൾട്ടേഷന് തയ്യാറായിരുന്നു.
ഈ കൺസൾട്ടേഷനെ കൂടി അടിസ്ഥാനപ്പെടുത്തിയാണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. ഇതനുസരിച്ച്, കഴിഞ്ഞ രണ്ടു വർഷക്കാലയളവിൽ, കുറഞ്ഞത് ഒരു വർഷമെങ്കിലും യു കെയിലെ ആരോഗ്യ മേഖലയിലോ സോഷ്യൽ കെയർ സെക്ടറിലോ നോൺ- റെജിസ്റ്റേർഡ് ആയി പ്രവർത്തിച്ചു പരിചയമുള്ള, ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യങ്ങളിൽ നിന്നും ഇംഗ്ലീഷ് ഭാഷയിൽ നഴ്സിങ് പഠനവും പരീക്ഷയും പൂർത്തിയാക്കി ബിരുദമെടുത്തവർക്ക്, അവരുടെ ഭാഷാ പ്രാവിണ്യം തെളിയിക്കുന്നതിന് നിലവിലുള്ള തൊഴിലുടമയുടെ സാക്ഷ്യപത്രം മതിയാകും.
എന്നാൽ, തങ്ങളുടെ നഴ്സിങ് പഠനവും പരീക്ഷയും ഇംഗ്ലീഷിൽ ആണെന്നുള്ളതിന് അവർ തെളിവ് നൽകേണ്ടതായി വരും.അതല്ലെങ്കിൽ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം പരീക്ഷിക്കുന്നതിനുള്ള ടെസ്റ്റുകളിൽ 0.5 സ്കോറിനോ (ഐ ഇ എൽ ടി എസ്) പകുതി ഗ്രേഡിനോ (ഒ ഇ ടി) മാത്രമാണ് പരാജയപ്പെട്ടതെന്ന് തെളിയിച്ചാലും മതിയാകും. എഴുത്ത്, വായന, സംസാരം, മനസ്സിലാക്കൽ എന്നീ നാലു മേഖലകളിലെ ഇംഗ്ലീഷ് പരിജ്ഞാനം വ്യക്തമാക്കുന്ന പരീക്ഷയിൽ ആവശ്യമായ സ്കോറിനേക്കാൾ 0.5 സ്കോറിൽ കൂടുതൽ കുറയരുത് അല്ലെങ്കിൽ അര ഗ്രേഡിനേക്കാൾ കുറയരുത്.
നിലവിൽ എഴുത്ത്, സംസാരം, മനസ്സിലാക്കൽ എന്നിവ മൂന്നിനും ചേർത്ത് വിജയിക്കാൻ ആവശ്യമായ മിനിമം സ്കോർ 6.5 ആണ്. എഴുത്ത് പരീക്ഷിക്കുന്നതിൽ ആവശ്യമായത് 6 ഉം. ഒ ഇ ടിയുടെ കാര്യത്തിൽ ആദ്യ മൂന്നു വിഭാഗങ്ങൾക്കും കൂടി സി * ഗ്രേഡും എഴുത്തിന് സി ഗ്രേഡും ആവശ്യമാണ്. അതുപോലെ നിലവിൽ ആറുമാസക്കാലയളവിൽ എഴുതിയ പരീക്ഷകളുടെ മാർക്കുകൾ ഒന്നു ചേർത്ത് പരിഗണിക്കുമെങ്കിൽ ഇനി മുതൽ അത് 12 മാസക്കാലമായി ഉയർത്തിയിട്ടുമുണ്ട്.
തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിലെ ലീഡർഷിപ്പ് സ്ഥാനത്തുള്ള വ്യക്തിക്ക് ഇത്തരത്തിൽ ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാനം സാക്ഷ്യപ്പെടുത്താനാവും. അതേ സ്ഥാനത്തുള്ള മറ്റൊരു വ്യക്തി അതിനെ പിന്തുണക്കുകയും വേണം. മാത്രമല്ല, ഇവർ രണ്ടു പേരും എൻ എം സി റെജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം. ആരോഗ്യരംഗത്ത് പ്രവർത്തിക്കുമ്പോൾ ഉറപ്പാക്കേണ്ട സുരക്ഷ ഉറപ്പാക്കുവാനും, അതിനായി ആവശ്യമായ രീതിയിൽ ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുവാൻ കഴിയുമെന്ന് ഉറപ്പാക്കാനും ഇതുവഴി കഴിയുമെന്ന് എൻ എം സിയിലെ സ്ട്രാറ്റജി വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടർ മാത്യൂ മെക്ക്ലാൻഡ് പറഞ്ഞു. അതേസമയം, യു കെയിലെ ആരോഗ്യ മേഖലയ്ക്ക് സ്തുത്യർഹമായ സേവനം നൽകിക്കൊണ്ടിരിക്കുന്നവർക്ക് അർഹമായ പരിഗണന നൽകാനും ഇതുവഴി കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ഏതായാലും ഇപ്പോൾ വരുത്തിയ മാറ്റങ്ങളുടെ പൂർണ്ണമായ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നായിരുന്നു ഡോ. അജിമോൾ പ്രദീപ് ഈ വാർത്തയോട് പ്രതികരിച്ചത്. ഈ മറ്റങ്ങൾ നിലവിൽ യു കെയിൽ ഉള്ള്, നാട്ടിൽ നിന്നും നഴ്സിങ് പടനം പൂർത്തിയാക്കി എത്തിയവർക്കാണ് പ്രയോജനപ്പെടുക. സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകൾ ഇല്ലാതെ പോകുന്ന അപൂർവ്വം സന്ദർഭങ്ങളിൽ ഒന്ന് എന്നായിരുന്നു ഡോ. ഡെല്ല ഡേവിസിന്റെ പ്രതികരണം. പ്രതീക്ഷകളും, ആഗ്രഹങ്ങളും, നിരാശകളും, തിരിച്ചടികളുമൊക്കെ ഉണ്ടായ ഒരു യാത്രയായിരുന്നു തങ്ങളുടേതെന്ന് ഡോ. ഡെല്ല ഓർമ്മിച്ചു.
തങ്ങളുടെ പോരാട്ടം ലക്ഷ്യം കണ്ടതിൽ സന്തോഷം രേഖപ്പെടുത്തിയ ഇരുവരും ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതിന് എൻ എം സിയോട് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. യു കെയിൽ എത്തി, നിസ്സാര മാർക്കുകൾക്ക് ഇംഗ്ലീഷ് പരിജ്ഞാന പരീക്ഷയിൽ തോറ്റതുകൊണ്ട് മാത്രം റെജിസ്റ്റർ ചെയ്യാൻ ആകാത്ത ആയിരക്കണക്കിന് വിദേശ നഴ്സുമാർക്ക് ഈ തീരുമാനം അനുഗ്രഹമാകും എന്നും അവർ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍