യുക്രെയിനിന്റെ രണ്ടു പ്രവിശ്യകൾ റെഫറണ്ടം വഴി സ്വതന്ത്രമാക്കിയെന്ന് പ്രഖ്യാപിച്ച് പുടിൻ; ഖേർസണും സപോറിഷിയയും സ്വതന്ത്രമായെന്ന രേഖയിൽ ഒപ്പിട്ട് റഷ്യൻ പ്രസിഡണ്ട്; റഷ്യയുടെ ഭാഗമായി പ്രഖ്യാപിക്കാനുള്ള ആദ്യപടിയെന്ന് ആശങ്ക; ലോകം അണുയുദ്ധത്തിന് തൊട്ടരുകിൽ
മറുനാടൻ മലയാളി ബ്യൂറോ
റഷ്യൻ - യുക്രെയിൻ സംഘർഷത്തിന്റെ ആഴം വർദ്ധിപ്പിച്ചുകൊണ്ട് യുക്രെയിനിലെ രണ്ട് മേഖലകൾ സ്വാതന്ത്ര്യം നേടിയതായി റഷ്യ പ്രഖ്യാപിച്ചു. ഒരു കൂട്ടം വ്യാജ റെഫറണ്ടങ്ങൾക്കൊടുവിൽ അവയുടെ ഫലം ഉദ്ധരിച്ചുകൊണ്ടാണ്, രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള, യൂറോപ്പിലെ ഏറ്റവും വലിയ കൈയേറ്റം നടന്നിരിക്കുന്നത്. തോക്കിൻ മുനയിലായിരുന്നു റെഫറണ്ടത്തിൽ വോട്ടു ചെയ്യാൻ ആളുകളെ റഷ്യൻ സൈന്യം കൊണ്ടു പോയിരുന്നത് എന്ന് നേരത്തേ വാർത്തകൾ ഉണ്ടായിരുന്നു.
യുക്രെയിനിന്റെ തെക്കും കിഴക്കും മേഖലകളിൽ ഉള്ള ഖേർസണും സപോറിഷിയയും യുക്രെയിനിൽ നിന്നും വേർപ്പെട്ട് സ്വതന്ത്ര രാഷ്ട്രങ്ങളായി എന്ന പ്രഖ്യാപനത്തിൽ ഇന്നലെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഒപ്പുവച്ചു. യുക്രെയിനിന്റെ പ്രദേശങ്ങളുടെ 15 ശതമാനത്തോളം ഭാഗം റഷ്യയിലേക്ക് കൂട്ടിച്ചേർക്കാനുള്ള പുടിന്റെ നടപടികളുടെ ആദ്യപടിയായാണ് ഇതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
റഷ്യൻ ഭരണഘടനയിൽ 2020-ൽ വരുത്തിയ ഒരു ഭേദഗതി അനുസരിച്ച്, ഒരിക്കൽ റഷ്യയോട് കൂട്ടിച്ചേർത്ത പ്രദേശങ്ങൾ തിരികെ നൽകാൻ ആകില്ല. അതായത്, ഈ പ്രദേശങ്ങൾ റഷ്യയോട് ചേർത്താൽ പിന്നെ യുക്രെയിന് ബലപ്രയോഗത്തിലൂടെ ഈ പ്രദേശം മോചിപ്പിക്കേണ്ടതായി വരും. അതായത്, ഭാവിയിൽ ഒരു സമാധാന കരാർ ഉണ്ടായാൽ പോലും ഈ പ്രദേശങ്ങൾ യുക്രെയിന് തിരികെ ലഭിക്കുകയില്ല. ഈ രണ്ട് പ്രവിശ്യകൾക്കൊപ്പം നേരത്തേ സ്വതന്ത്ര രാജ്യങ്ങളായി റഷ്യ പ്രഖ്യാപിച്ചിട്ടുള്ള ലുഹൻസ്ക്, ഡോണ്ട്സ്ക് മേഖലകളും റഷ്യയിൽ കൂട്ടിച്ചേർക്കുന്ന കരാർ പുടിൻ ഉടനെ ഒപ്പിടും എന്നാണ് ക്രെംലിൻ വൃത്തങ്ങൾ പറയുന്നത്.
പുടിന്റെ കൈയിൽ കളിപ്പാവ മാത്രമായ പാർലമെന്റ്, ഡുമ ഈ നിർദ്ദേശം അംഗീകരിക്കും എന്നതിൽ സംശയമൊന്നുമില്ല. നേരത്തേ 2014- ൽ ഇതുപോലെ ഒരു വ്യാജ റഫറണ്ടം നടത്തിയതിനു ശേഷമായിരുന്നു റഷ്യ ക്രീമിയ സ്വന്തമാക്കിയത്. അതിന്റെ തനിയാവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. ഇതോടെ ഏഴുമാസമായി നീളുന്ന റഷ്യൻ-യുക്രെയിൻ യുദ്ധം പുതിയ തലത്തിലേക്ക് കടക്കുകയാണ്.
നീണ്ട ചെറുത്തു നിൽപിനൊടുവിൽ കഴിഞ്ഞ മാസം യുക്രെയിൻ് സൈന്യം റഷ്യൻ സൈന്യത്തെ ഖാർകീവ് മേഖലയിൽ നിന്നും തുരത്തിയിരുന്നു. അതിനു ശേഷമായിരുന്നു പുടിൻ നിർബന്ധിത സൈനിക സേവനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. റഷ്യയിൽ കനത്ത വിമർശനങ്ങൾക്ക് വഴിയൊരുക്കിയ ഈ തീരുമാനം പലയിടങ്ങളിലും കടുത്ത പ്രക്ഷോഭങ്ങൾക്കും വഴി തെളിച്ചിരിക്കുകയാണ്. പല യുവാക്കളും നാടു വിടുന്ന സാഹചര്യം വരെ ഇതുണ്ടാക്കി.
അതേസമയം, റഫറണ്ടമോ റഷ്യൻ തീരുമാനമോ, പിടിച്ചെടുത്ത മേഖലകൾ തിരികെ പിടിക്കുന്നതിൽ നിന്നും യുക്രെയിനിനെ പിന്തിരിപ്പിക്കില്ല എന്ന് കീവ് വൃത്തങ്ങൾ പറഞ്ഞു. അതേസമയം, റഷ്യയാകട്ടെ തങ്ങൾ പിടിച്ചെടുത്ത് റഷ്യയോട് കൂട്ടിച്ചേർത്ത ഭാഗങ്ങളുടെ സംരക്ഷണം കടമയായി കരുതുന്നു. അതായത്, ഈ സംഘർഷം ഇതുപോലെ തുടർന്നാൽ യുദ്ധം കൂടുതൽ ശക്തമാകും എന്ന് ചുരുക്കം. തങ്ങളുടെ പ്രദേശങ്ങളുടെ രക്ഷക്ക് എന്ന വ്യാജേന റഷ്യ ആണവായുധങ്ങൾ ഉപയോഗിച്ചേക്കും എന്നും ആശങ്കയുയരുന്നുണ്ട്.
ലുഹാൻസ്ക്, ഖേർസൻ മേഖലകളിലെ ഒട്ടു മിക്ക ഭാഗങ്ങളും തങ്ങളുടെ അധീനതയിൽ കൊണ്ടു വരാൻ റഷ്യക്ക് ആയെങ്കിലും ഡോണ്ട്സ്കിന്റെ 60 ശതമാനം ഭാഗങ്ങളും സപോറിഷ്യയുടെ 70 ശതമാനം ഭാഗങ്ങളും മാത്രമെ അധീനതയിൽ കൊണ്ടു വരാൻ റഷ്യക്ക് ആയിട്ടുള്ളു. ഈ പ്രദേശങ്ങൾ റഷ്യയുടെ ഭാഗമാക്കുക വഴി റഷ്യക്ക് അവിടെ ആണവയായുധ വിന്യാസം നടത്താൻ കഴിയും. അത്തരമൊരു നടപടി പ്രതീക്ഷിക്കാമെന്ന് പുടിൻ നേരത്തേ സൂചനകളും നൽകിയിരുന്നതാണ്.
അതേസമയം റഷ്യയുടെ നടപടിക്ക് നിയമ സാധുത ഉണ്ടാകില്ലെന്ന് ഐക്യരാഷ്ട്ര സഭ വെളിപ്പെടുത്തിയിട്ടുണ്ട്. ആണവായുധ വിന്യാസത്തിനെതിരെ റഷ്യക്ക് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്. ഖെർസണിൽ റഷ്യ പ്രതിഷ്ഠിച്ച ഭരണാധികാരി കിരിൽ സ്റ്റെമൊസോവ് പ്രദേശം സ്വതന്ത്രമായെന്നും റഷ്യയിൽ ചേരുകയാണെന്നും പ്രഖ്യാപിക്കുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്. അതേസമയം, ഇതെല്ലാം വിലകുറഞ്ഞ ജല്പനങ്ങൾ മാത്രമെന്ന് പറഞ്ഞു തള്ളുകയാണ് യുക്രെയിൻ പ്രസിഡണ്ട് സെലെൻസ്കി.
യുക്രെയിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന റഷ്യയുടെ നടപടി അമേരിക്ക ഒരു കാരണവശാലും അംഗീകരിക്കുകയില്ലെന്ന് ജോ ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള നിയമവിരുദ്ധമായ വ്യാജ റഫറണ്ടങ്ങളെയും അത് ഉദ്ധരിച്ച് നടത്തുന്ന അധിനിവേശങ്ങളേയും അംഗീകരിക്കില്ലെന്ന് ഇറ്റലിയും വ്യക്തമാക്കി. അതേസമയം, റഷ്യൻ ജനങ്ങൾക്കിടയിൽ ഒരു യുദ്ധ പരാജയത്തിന്റെ കരിനിഴലിൽ നിന്നും തന്റെ പ്രതിച്ഛായ വെളുപ്പിക്കാൻ പുടിന് ഇത്തരമൊരു നടപടി അത്യാവശ്യമായി വന്നിരിക്കുകയാണ്.
പതിവില്ലാത്ത വിധം കടുത്ത ഭാഷയിൽ ആയിരുന്നു യു എൻ സെക്രട്ടറി ജനറലിന്റെ വിമർശനം. സെക്യുരിറ്റി കൗൺസിലിൽ വീറ്റോ അധികാരമുള്ള സ്ഥിരാംഗമായ റഷ്യ, യു എൻ ചാർട്ടർ അംഗീകരിക്കാനും ബഹുമാനിക്കാനും ബാദ്ധ്യസ്ഥമാണെന്ന് അദ്ദേഹം പറഞ്ഞു. സമാധാനശ്രമങ്ങൾക്ക് തുരങ്കം വയ്ക്കുന്ന ഒന്നാണ് റഷ്യയുടെ നടപടി എന്നും അദ്ദേഹം തുടർന്നു പറഞ്ഞു. യു എന്നിലെ റഷ്യൻ അമ്പാസിഡറോട് സെക്രട്ടറി ജനറലിന്റെ സന്ദേശം വ്യക്തമാക്കിയതായും യു എൻ വക്താവ് അറിയിച്ചു.
യൂറോപ്യൻ യൂണിയനും വിവിധ യൂറോപ്യൻ രാജ്യങ്ങളും റഷ്യയുടെ നടപടിക്കെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. റഷ്യൻ പൗരന്മാർക്ക് സന്ദർശന വിസ കൊടുക്കുന്നത് ഫിൻലാൻഡ് നിർത്തിവെച്ചു. ഇതോടെ റഷ്യൻ പൗരന്മാർക്ക് റഷ്യ വിട്ട് പുറത്തുപോകുന്നതിനുള്ള എല്ലാ റോഡ് മാർഗ്ഗങ്ങളും അടഞ്ഞിരിക്കുകയാണ്.
അതേസമയം യൂറോപ്പിലേക്ക് പ്രകൃതി വാതകം വിതരണം ചെയ്യുന്ന പൈപ്പുകൾക്ക് ഉണ്ടായ കേടുപാടുകൾ അട്ടിമറിയാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. സമുദ്രാന്തർഭാഗത്തുകൂടി പോകുന്ന മാരിടൈം കമ്മ്യുണിക്കേഷൻ കേബിളുകൾ ലക്ഷ്യമാക്കി റഷ്യ ആക്രമണം നടത്തിയേക്കും എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. തങ്ങളുടെ അംഗ രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിൽ ആക്രമണം നടത്തിയാൽ ശക്തമായി തിരിച്ചടിക്കും എന്ന് നാറ്റോയും വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍