'കരയരുത് ട്ടാ...നമുക്കെന്തെങ്കിലും വഴിയുണ്ടാക്കാം' എന്ന് കടലിന്റെ മക്കളെ ആശ്വസിപ്പിച്ച അനുപമ ഐഎഎസ്; മനുഷ്യപ്പറ്റിന്റെ മറ്റൊരു ദൃശ്യം കൂടി ലക്നൗവിൽ നിന്ന്; ലഖിംപുർ ഖേരിയിൽ അപകടത്തിൽ പെട്ട കുടുംബത്തോട് സംസാരിക്കുന്നതിനിടെ കരഞ്ഞും കണ്ണീർ തുടച്ചും മലയാളി ഐഎഎസ് ഉദ്യോഗസ്ഥ
മറുനാടൻ മലയാളി ബ്യൂറോ
ലക്നൗ: വേർതിരിവുകളില്ലാത്ത മനുഷ്യരെ കാണുക എന്നത് സവിശേഷമായ സിദ്ധി തന്നെയാണ് ഇക്കാലത്ത്. വിശേഷിച്ചും, കളക്ടർ പദവി പോലെ ജനസമ്പർക്കം ഏറെ വേണ്ട ജോലികളിൽ. തൃശൂർ കളക്ടറായിരിക്കെ കടൽ ക്ഷോഭ ബാധിത പ്രദേശങ്ങളിൽ പോയ അനുപമ ഐഎഎസ് തീരദേശത്തെ എല്ലാം നഷ്ടപ്പെട്ടവരെ സാന്ത്വനിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. തന്റെ മുന്നിൽ നിന്ന് വിതുമ്പുന്ന മനുഷ്യരോട് 'കരയരുത് ട്ടാ ; നമുക്കെന്തെങ്കിലും വഴിയുണ്ടാക്കാം'' എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് കളക്ടർ. ഇപ്പോഴിതാ മറ്റൊരു മലയാളി ഐഎഎസ് ഉദ്യോഗസ്ഥ കൂടി മനുഷ്യപറ്റുള്ള ഒരുദൃശ്യത്തിന്റെ ഭാഗമാകുന്നു,
#WATCH |Lakhimpur Kheri bus-truck collision: Lucknow Divisional Commissioner Dr Roshan Jacob breaks down as she interacts with a mother at a hospital&sees condition of her injured child
— ANI UP/Uttarakhand (@ANINewsUP) September 28, 2022
At least 7 people died&25 hospitalised in the accident; 14 of the injured referred to Lucknow pic.twitter.com/EGBDXrZy2C
യുപിയിലെ ലഖിംപൂർ ഖേരിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിന് പിന്നാലെ നടന്ന ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ലക്നൗ ഡിവിഷൻ കമ്മീഷണറും തിരുവനന്തപുരം സ്വദേശിയുമായ ഡോ.റോഷൻ ജേക്കബിന്റെ കരുണ നിറഞ്ഞ മനസിനയൊണ് വീഡിയോ കാണുന്നവർ നമിച്ചുപോകുന്നത്.
അപകടത്തിൽ പരിക്കേറ്റവരുടെ കുടുംബാംഗങ്ങളുമായി ഇടപെടുന്നതിനിടെ റോഷൻ കരയുന്നതും കണ്ണീർ തുടയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിക്കുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ 12 പേരെ ലക്നൗവിലെ ട്രോമാ സെന്ററിലേയ്ക്കും ബാക്കിയുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
ദോർഹരയിൽ നിന്ന് ലക്നൗവിലേയ്ക്ക് പോവുകയായിരുന്ന ബസ് എതിർദിശയിൽ നിന്നുവന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ആശുപത്രിയിലെ കട്ടിലിൽ പരിക്കേറ്റ കുട്ടി കിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സമീപത്തായി കുട്ടിയുടെ അമ്മ കരഞ്ഞുകൊണ്ട് നിൽക്കുന്നു.. കട്ടിലിന് അരികെ നിന്ന് റോഷൻ ഉദ്യോഗസ്ഥരോട് വിവരങ്ങൾ തിരക്കുന്നുണ്ട്. ഇതിനിടെ റോഷൻ കുട്ടിയുടെ തലയിൽ തഴുകി സംസാരിക്കുകയും ചെയ്യുന്നു. ഇതുകണ്ട് കുട്ടിയുടെ അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് റോഷനോട് തൊഴുകൈയോടെ സംസാരിക്കുന്നു. പിന്നാലെ റോഷൻ കരയുകയും കണ്ണുതുടയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വൈറലാവുന്നത്.
ഒരാവശ്യത്തിന് കാണാൻ ചെന്നാൽ മുഖത്തുപോലും നോക്കാത്തവരില്ലേ? മര്യാദയോടെ പെരുമാറാത്തവരില്ലേ? ഹുങ്കോടെ ശകാരിക്കുന്നവരില്ലേ? അത്തരക്കാർക്കിടയിൽ, കാരുണ്യത്തിന്റെ ഉറവ വറ്റാത്തവർ ഉണ്ടെന്ന് അറിയുമ്പോഴുള്ള സന്തോഷവും, ആശ്വാസവും, സ്നേഹവും...അതാണ് ഈ വീഡിയോയ്ക്ക് കിട്ടുന്ന ലൈക്കുകളും, കമന്റുകളും.
കോവിഡ് കേസുകൾ കുറച്ചും മാജിക്
ഭരണമികവിലും ഒന്നാം റാങ്ക് കോടുക്കണം ഡോ.റോഷന്. കോവിഡ് കാലത്തും ഡോ.റോഷൻ ജേക്കബ് ഐഎഎസ് മാധ്യമത്താളുകളിൽ ഇടം പിടിച്ചിരുന്നു. യുപി തലസ്ഥാനത്ത് കോവിഡ് കേസുകൾ കുത്തനെ താഴ്ത്തിയ മാജിക്കാണ് കഴിഞ്ഞ രണ്ടാം തരംഗ കാലത്ത് സംഭവിച്ചത്. 2021, ഏപ്രിലിൽ 6000 കേസുകൾ എന്ന നിലയിൽ നിന്ന് ജൂൺ 4 ആയപ്പോഴേക്കും 40 കേസുകൾ എന്നായി മാറി. ഒരുസിവിൽ സർവീസ് ഉദ്യോഗസ്ഥയുടെ കർമശേഷിയുടെ മികവുറ്റ ഫലം. വെറും ആഴ്ചകൾ കൊണ്ടുള്ള മുന്നേറ്റത്തിന് പിന്നിലെ കഥ റോഷൻ ജേക്കബ് തന്നെ പറയും.
43 കാരിയായ യുപി കേഡർ ഐഎഎസ് ഉദ്യോഗസ്ഥയായ റോഷൻ ജേക്കബ് 2004 ബാച്ചുകാരിയാണ്. ജില്ല മജിസ്ട്രേറ്റേിന് കോവിഡ് ബാധിച്ചതിനെ തുടർന്നാണ് ഡോ.റോഷൻ ജേക്കബിനെ പ്രത്യേക ദൗത്യവുമായി ലക്നൗവിലേക്ക് അയച്ചത്. ഏപ്രിൽ 17 മുതൽ ജൂൺ 2 വരെയുള്ള കാലയളവിൽ എന്ത് അദ്ഭുതമാണ് സംഭവിച്ചത്? മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവർ ഡോക്ടറെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി.
തിരുവനന്തപുരം സ്വദേശിയായ ഡോ.റോഷൻ ജേക്കബ് 17 വർഷമായി യുപിയിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥയാണ്. ഇതിനകം കരിയറിൽ മികച്ച നേട്ടങ്ങളുടെ ഒരുവലിയ പട്ടിക തന്നെയുണ്ട്. 2013 ൽ ഗോണ്ട എന്ന പിന്നോക്ക ജില്ലയിലെ എൽപിജി വിതരണം കാര്യക്ഷമമാക്കിയത് മുതൽ കാൻപൂർ നഗർ പോലെയുള്ള നഗരജില്ലകളിലെ ശുചിത്വ പ്രശ്നങ്ങൾ സോഷ്യൽ മീഡിയ ഉപയോഗിച്ച് പരിഹരിച്ചത് വരെ എണ്ണിപ്പറയാവുന്ന നേട്ടങ്ങൾ ഏറെ.
നാലുവർഷം മുമ്പ് സാധാരണ സിവിൽ സർവീസ് ഉദ്യോഗസ്ഥർ പോകാൻ മടിക്കുന്ന യുപിയിലെ ഖനി വകുപ്പിന്റെ ആദ്യ വനിതാ ഡയറക്റായി. 2020 മെയിൽ ഡോ.റോഷൻ ജേക്കബിന്റെ മേൽനോട്ടത്തിൽ ലോക്ഡൗണിൽ ഖനനജോലികൾ തുടങ്ങിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി യുപി. ഐഎഎസ് അസോസിയേഷന്റെ ഒരുട്വീറ്റ് ശ്രദ്ധിക്കൂ...' അവർ ആളുകളുമായി കൂടിക്കാഴ്ച നടത്തുന്നതിലും ആശയവിനിമയം നടത്തുന്നതിലും വിശ്വസിക്കുന്നു. അവർ വീടുകളും ആശുപത്രികളും സന്ദർശിക്കുന്നതിനെ ആദ്യം ഞങ്ങൾ അംഗീകരിച്ചിരുന്നില്ല. എന്നാൽ, അത് അവരുടെ കരുത്തായി മാറി. അത് ഫലം ചെയ്തു.
മഹാമാരിയിൽ ഹീറോകളില്ല
'മണി കൺട്രോളിന്' നൽകിയ അഭിമുഖത്തിൽ ഡോ.റോഷൻ ജേക്കബ് താൻ പ്രയോഗിച്ച് തന്ത്രങ്ങൾ വിശദീകരിക്കുന്നു.ഒരുമഹാമാരിയിൽ ദുരിതനഷ്ടങ്ങൾ അനുഭവിക്കുന്ന മനുഷ്യരല്ലാതെ ഹീറോകളില്ല.
ജനങ്ങൾ നൽകിയ പിന്തുണയും സഹകരണവുമാണ് ഈ മാറ്റത്തിന് പിന്നിലുള്ളതെന്ന് ഡോ.റോഷൻ ജേക്കബ് പറയുന്നു. ഒരു നല്ല ടീമിനെ കൂടെ കിട്ടി. കോവിഡ് വന്നാൽ പിന്നെ രക്ഷയില്ല എന്ന മനോഭാവം ആദ്യം മാറ്റിയെടുത്തു. ജനങ്ങൾക്ക് രോഗത്തോടുള്ള ഭയം മാറ്റി, കൃത്യമായ ചികിത്സയുണ്ട് എന്ന് ബോധ്യപ്പെടുത്തി. ഓരോ വീടുകളിലും പോയി ജനങ്ങളോട് സംസാരിച്ചു. അവരുടെ ആവശ്യങ്ങൾ കൃത്യമായി ചോദിച്ച് അവരിലേക്ക് എത്തിച്ചു.
ഡോക്ടർ ലക്നൗവിൽ എത്തിയ സമയത്ത് ഓരോ രോഗിക്കും ആശുപത്രിയിൽ പോകണമെന്നായിരുന്നു നിർബന്ധം. അതിൽ 85 പേരെയും വീട്ടിൽ ചികിത്സിച്ചാൽ മതിയായിരുന്നു. 10-15 ശതമാനം വരുന്ന ആളുകൾക്ക് ബെഡ്ഡുകൾ ഒരുക്കുക എന്നതായി വെല്ലുവിളി. വൈറസ് ഉച്ഛസ്ഥായിയിൽ ആയിരുന്നപ്പോൾ രോഗബാധിതർക്കെല്ലാം മെഡിസിൻ കിറ്റുകൾ നൽകി.
അതുപോലെ കോവിഡ് ചികിത്സ വളരെ വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന തോന്നൽ ജനങ്ങളിൽ നിന്നും അകറ്റി. ഹോം ഐസൊലേഷൻ, മരുന്ന് കിറ്റുകൾ, റാപിഡ് റെസ്പോൺസ് ടീമുകളുടെ പ്രവർത്തനം എന്നിവ വളരെ ശക്തവും കാര്യക്ഷമവുമാക്കി. അത് മാത്രമല്ല, നേരിട്ട് പല വീടുകളിലും പോയി ജനങ്ങളോട് സംസാരിച്ചു. കൂട്ടായ പ്രവർത്തനമാണ് ലക്നൗവിലെ കോവിഡ് സാഹചര്യത്തിന് മാറ്റമുണ്ടാക്കിയത്-ഡോ.റോഷൻ ജേക്കബ് പറഞ്ഞിരുന്നു.
യുപിയിലെ ജോലി വെല്ലുവിളികൾ നിറഞ്ഞത്
വെല്ലുവിളി നിറഞ്ഞതെങ്കിലും ജോലി ആസ്വദിക്കുന്നു ഡോ.റോഷൻ ജേക്കബ്. വളരാനും കാര്യങ്ങൾ ചെയ്യാനും അവസരമുണ്ട്. വനിതാ ഉദ്യോഗസ്ഥരെ യുപിക്കാർ സ്വാഗതം ചെയ്യുന്നു. ജോലിയിൽ ചേർന്ന നാളുകളിൽ ഹിന്ദിയിൽ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ജില്ല മജിസ്ട്രേറ്റ് പദവിയിലിരിക്കെയാണ് ഏറ്റവും അധികം വെല്ലുവിളികൾ നേരിട്ടത്.
കുടുംബം, വിദ്യാഭ്യാസം, ജോലി
അമ്മ ഏലിയാമ്മ വർഗ്ഗീസും അച്ഛൻ ടി.കെ.ജേക്കബും സർക്കാർ ഉദ്യോഗസ്ഥരായിരുന്നു. ദമ്പതികളുടെ ഏകമകളാണ്. തിരുവനന്തപുരത്തെ സർവോദയ സ്കൂളിലായിരുന്നു സ്കൂൾ പഠനം. സർക്കാർ വനിതാ കോളേജിൽ ബിരുദത്തിനും, കേരള സർവകലാശാല ഇംഗ്ലീഷ് വകുപ്പിൽ ബിരുദാനന്തര ബിരുദവും. ജെആർഎഫ് നേടിയ ശേഷം സർവീസിലിരിക്കെ പിഎച്ചഡി പൂർത്തിയാക്കി. ഝാൻസിയിൽ പ്രൊബേഷണറി ഓഫീസറായിട്ടായിരുന്നു ആദ്യ പോസ്റ്റിങ്. ബസ്തി, ഗോണ്ട, കാൺപൂർ, റായ്ബറേലി, ബുലന്ദ്ഷഹർ എന്നിവിടങ്ങളിലായി ജില്ലാ മജിസ്ട്രേറ്റായി.
ഐഎഫ്എസ് ഉദ്യോഗസ്ഥനും ബാച്ച്മേറ്റുമായ ഡോ.അറിന്ദം ഭട്ടാചാര്യയാണ് ജീവിത പങ്കാളി. അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിലാണ്. ലക്നൗവിൽ കോവിഡ് നിയന്ത്രണത്തിനായി ഡോ.റോഷൻ ജേക്കബ് പ്രയത്നിക്കുമ്പോൾ ഒരുമാസത്തോളം മെഡിക്കൽ ഡോക്ടറായ അറിന്ദവും ഒപ്പമുണ്ടായിരുന്നു. ഒരുമകളും മകനുമുണ്ട് ദമ്പതികൾക്ക്.
ഒഴിവുസമയത്ത് കവിതയെഴുത്താണ് ഡോ.റോഷി ജേക്കബിന്റെ ഇഷ്ടം. ഇംഗ്ലീഷ് കവിതകളുടെ കന്നിസമാഹാരം എ ഹാൻഡ്ഫുൾ ഓഫ് സ്റ്റാർഡസ്റ്റ് ശശി തരൂരാണ് പ്രകാശനം ചെയ്തത്. ഇപ്പോൾ ഹിന്ദി നന്നായി സംസാരിക്കാനും, വായിക്കാനും, എഴുതാനും ഡോ.റോഷി ജേക്കബ് പ്രാവീണ്യം നേടിയിരിക്കുന്നു
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്