പച്ചപ്പ് കണ്ടിട്ടും ടെസ്റ്റ് വിക്കറ്റെന്ന് തിരിച്ചറിയാത്ത സംഘാടകർ; കാര്യവട്ടത്ത് ബൗളർമാർക്ക് കാലുളക്കാത്തതും പൊടി മണ്ണിന്റെ കാരുണ്യത്തിൽ; കുത്തി ഉയരുന്ന പന്തിൽ ബാറ്റേഴ്സ് പരിക്കേൽക്കാത്തതും ഭാഗ്യം; പണം കൊടുത്ത് ടിക്കറ്റെടുത്തവർക്ക് ഇരിക്കാൻ സീറ്റും കിട്ടിയില്ല; ഇന്ത്യ ജയിച്ചത് മാത്രം ആശ്വാസം; സംഘാടനത്തിൽ കെ.സി.എക്ക് പിഴച്ചപ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കാര്യവട്ടത്തെ ട്വന്റി ട്വന്റിക്ക് പണം കൊടുത്ത് ടിക്കറ്റെടുത്തവർ അക്ഷരാർത്ഥത്തിൽ ഞെട്ടി. സീറ്റിൽ എല്ലാം മറ്റുള്ളവർ. പല സ്റ്റാൻഡുകളിലും അവർ പ്രതിഷേധിച്ചു. മാധ്യമങ്ങൾക്ക് അങ്ങോട്ട് പ്രവേശനമില്ലാത്തതു കൊണ്ട് ആ കെടുകാര്യസ്ഥത ആരും അറിഞ്ഞില്ല. ഗാലറിയിൽ ആർപ്പുവിളികൾ ഉയർന്നു. സ്കോർ ബോർഡ് സ്ഥാപിച്ചത് സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്ത് മാത്രം. അതും വിഐപി ഗാലറിക്ക് മുമ്പിൽ. അതു കാണാനാകാത്തവർ വല്ലപ്പോഴും ഇലക്ട്രോണിക് സ്ക്രീനിൽ മിന്നി മറഞ്ഞ സ്കോർ ബോർഡിനായി കാത്തിരുന്നു. കൂറ്റൻ സ്ക്രീനുകളും സ്ഥാപിക്കാനായില്ല. ഇതിനൊപ്പം സൈഡ് സ്ക്രീനും തുണി പുതയ്ക്കലായി. അങ്ങനെ കാണികളുടെ ഭാഗത്തു നിന്ന് നോക്കിയാൽ സർവ്വത്ര ദുരന്തമായിരുന്നു കാര്യവട്ടത്തെ മത്സരം.
ഇന്ത്യ ജയിച്ചതും സൂര്യകുമാർ യാദവിന്റെ മിന്നും അർദ്ധ ശതകവും കെ എൽ രാഹുലിന്റെ ചെറുത്ത് നിൽപ്പും മാത്രമാണ് കാണികൾക്ക് ആശ്വാസമായത്. ട്വന്റി ട്വന്റി ക്രിക്കറ്റിന്റെ വീറും വാശിയും ഈ മത്സരത്തിൽ കണ്ടില്ല. തിരുവനന്തപുരത്ത് കുറച്ചു ദിവസമായി നല്ല കാലാവസ്ഥയായിരുന്നു. എങ്ങനെ വേണമെങ്കിലും പിച്ചൊരുക്കാമായിരുന്നു. പക്ഷേ അതൊന്നും എന്തുകൊണ്ടോ നടന്നില്ല. നല്ല പച്ചപ്പുള്ള പിച്ച് തന്നെ കളിക്കും തെരഞ്ഞെടുത്തു. അതു കാണുന്ന ആർക്കും ബൗളർമാർക്ക് മേധാവിത്വം ഉറപ്പിക്കാനാകുമായിരുന്നു. പക്ഷേ കേരളാ ക്രിക്കറ്റ് അസോസിയേഷനും ക്യൂറേറ്ററും ഇതിനെ റണ്ണൊഴുക്കുന്ന പിച്ചായി അവതരിപ്പിച്ചു. ചാനലുകൾ അത് ഏറ്റുപാടി. അത് വിശ്വസിച്ച് ആർപ്പുവിളികളുമായി ആരാധകരുമെത്തി. ഇന്ത്യ ടോസ് നേടിയില്ലായിരുന്നുവെങ്കിൽ ദക്ഷിണാഫ്രിക്കൻ ബൗളിങ് പച്ചപ്പ് നിറഞ്ഞ പിച്ചിൽ നിറഞ്ഞാടുമായിരുന്നു. അത് മറ്റൊരു വേദനയായി മാറുമായിരുന്നു. ടോസ് ചതിക്കാത്തതാണ് ഇന്ത്യയ്ക്ക് തുണയായത്.
വേണമെങ്കിൽ ലോകകപ്പിൽ ഓസ്ട്രേലിയയിൽ കളിക്കാനുള്ള ടീം ഇന്ത്യക്ക് വേണ്ടി മനപ്പൂർവ്വം തയ്യറാക്കിയതാണ് ഈ പിച്ചെന്ന് പറയാം. എന്നാൽ ബൗളർമാർക്ക് റണ്ണെപ്പ് നേരെയാക്കാൻ ക്രീസിൽ മണ്ണിടേണ്ടത് സ്ഥിരം കാഴ്ചയായി. കുഴിയിൽ വീണ് കാലുളുക്കാതിരിക്കാനുള്ള മുൻകരുതലായി പൊടി മണ്ണ് പലപ്പോഴും ഇടേണ്ടിയും വന്നു. ഇതിനൊപ്പം ബാറ്റ്സ്മാന്മാരും ബുദ്ധിമുട്ടി. പ്രവചനാതീത ബൗൺസിൽ പല ബാറ്റ്സ്മാന്മാരും വലഞ്ഞു. അപ്രതീക്ഷിത ബൗൺസിന്റെ ഇരയായിരുന്നു വിരാട് കോലി. മികച്ച ഫോമിൽ കളിച്ച സൂര്യകുമാർ യാദവിന് പോലും കുത്തിയുയർന്ന ബൗൺസിൽ പാടുപെടേണ്ടി വന്നു. ട്വന്റി ട്വന്റി ക്രിക്കറ്റിന് എത്തരത്തിൽ പിച്ചിടരുതെന്നതിന് തെളിവായി മാറി കാര്യവട്ടത്തെ പിച്ച്. കാണികൾക്ക് ആവേശം നൽകുന്ന തരത്തിലേക്ക് മത്സരം ഉയരാത്തത് പിച്ചിലെ നിലവാരക്കുറവ് കാരണമാണ്.
ഔട്ട് ഫീൽഡ് മികച്ചതാണെങ്കിൽ കളി നടത്താം എന്നതു മാത്രമായിരുന്നു കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ പദ്ധതി. കളി കാണാനെത്തിയവർക്കും അസൗകര്യങ്ങൾ മാത്രമാണ് നൽകിയത്. സുരക്ഷയുമായി ബന്ധപ്പെട്ട് വാർത്താ സമ്മേളനത്തിൽ പൊലീസ് കമ്മീഷണർ പറഞ്ഞതൊന്നും നടന്നില്ല. തിരിച്ചറിയൽ രേഖ പരിശോധിക്കാതെയാണ് എല്ലാവരും ഗ്രൗണ്ടിൽ കയറിയത്. നോ മാസ്ക... നോ എൻട്രി എന്ന് ടിക്കറ്റിലും അച്ചടിച്ചിരുന്നു. എന്നാൽ കളി കണ്ടവരിൽ എൺപത് ശതമാനം പേരും മാസ്ക് ധരിച്ചിരുന്നില്ലെന്നതാണ് വസ്തുത. ഇതൊന്നും പരിശോധിക്കാൻ ആരും ഗ്രൗണ്ടുകളിലുണ്ടായിരുന്നില്ല. നിയന്ത്രിക്കേണ്ടവരെല്ലാം കളി കാണുന്ന തരിക്കിലും. ഈ ആസ്വാദനമാണ് ടിക്കറ്റിൽ സീറ്റ് നമ്പർ ഉണ്ടായിരുന്നിട്ടും അവിടെ ആർക്കും ഇരിക്കാൻ പറ്റാത്തതിന് കാരണവും. കളി കാണാനെത്തുന്നവർക്ക് ഭക്ഷണം നൽകാൻ മതിയായ കൗണ്ടറുകൾ ഉണ്ടായിരുന്നില്ലെന്നതാണ് മറ്റൊരു വസ്തുത.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ പിച്ചിനെ കുറിച്ച് വലിയ ചർച്ചകൾ ഉയരുന്നതിനിടെ പ്രതികരിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ക്യൂറേറ്റർ എ എം ബിജു രംഗത്ത് എത്തിയിരുന്നു. മോശം പിച്ചെന്ന വിമർശനങ്ങൾക്ക് മറുപടിയുമായാണ് അദ്ദേഹം രംഗത്തെത്തിയത്. ചാറ്റൽ മഴയും ഈർപ്പവും പിച്ചിന്റെ സ്വഭാവം മാറ്റി. രണ്ട് അർധ സെഞ്ചുറികൾ പിച്ചിൽ നേടി. മത്സരത്തിൽ നിരാശനല്ലെന്ന് ക്യൂറേറ്റർ എ എം ബിജു പ്രതികരിച്ചിട്ടുണ്ട്. ബാറ്റിങ് പിച്ച് ഒരുക്കാൻ തന്നെയാണ് ശ്രമിച്ചതെന്ന് മത്സരശേഷം അദ്ദേഹം പ്രതികരിച്ചു. പക്ഷേ, കാലാവസ്ഥയും മഞ്ഞുവീഴ്ചയും തിരിച്ചടിയായി. ഇന്ത്യ വിജയം നേടിയതിൽ ആശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ തിരുവനന്തപുരത്ത് ഉച്ച സമയത്ത് നല്ല വെയിലുണ്ടായിരുന്നുവെന്നതാണ് യാഥാർത്ഥ്യം.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റിന്റെ വിജയം നേടുമ്പോഴും ആരാധകർ നിരാശയിലായിരുന്നു. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 107 റൺസ് വിജയലക്ഷ്യം ഇന്ത്യ 16.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ബൗളർമാരുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി. മൂന്നാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ കെ.എൽ.രാഹുലും സൂര്യകുമാർ യാദവും ചേർന്ന് ഇന്ത്യയെ വിജയതീരത്തെത്തിച്ചു. സൂര്യകുമാർ 50 റൺസെടുത്തും രാഹുൽ 51 റൺസ് നേടിയും പുറത്താവാതെ നിന്നു. സ്കോർ: ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ടിന് 106. ഇന്ത്യ 16.4 ഓവറിൽ രണ്ടിന് 110. അർഷ്ദീപ് സിങ്ങിനെ മത്സരത്തിലെ താരമായി തിരഞ്ഞെടുത്തു.
ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ തുടക്കവും മികച്ചതായിരുന്നില്ല. പെട്ടെന്നുതന്നെ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണറും നായകനുമായ രോഹിത് ശർമയുടെ വിക്കറ്റാണ് ആദ്യം നഷ്ടപ്പെട്ടത്. വെറും രണ്ട് പന്തുകൾ മാത്രം നേരിട്ട രോഹിത് റൺസെടുക്കാതെ ക്രീസ് വിട്ടു. കഗിസോ റബാദയുടെ പന്തിൽ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്കിന് ക്യാച്ച് നൽകി താരം മടങ്ങി. പിന്നാലെ വന്ന സൂപ്പർതാരം വിരാട് കോലിക്കും പിടിച്ചുനിൽക്കാനായില്ല. വെറും മൂന്നുറൺസ് മാത്രമെടുത്ത കോലിയെ ആന്റിച്ച് നോർക്യെ ക്വിന്റൺ ഡികോക്കിന്റെ കൈയിലെത്തിച്ചു. കോലി പുറത്താവുമ്പോൾ ഇന്ത്യ 17 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു. മറുവശത്ത് രാഹുൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. എന്നാൽ കോലിക്ക് പകരം വന്ന സൂര്യകുമാർ യാദവ് തുടർച്ചയായി രണ്ട് സിക്സുകൾ നേടിക്കൊണ്ട് ഇന്ത്യയെ രക്ഷിച്ചു.
സൂര്യകുമാർ 33 പന്തുകളിൽ നിന്ന് അഞ്ച് ഫോറിന്റെയും മൂന്ന് സിക്സിന്റെയും സഹായത്തോടെ 50 റൺസെടുത്തും രാഹുൽ 56 പന്തുകളിൽ നിന്ന് രണ്ട് ഫോറിന്റെയും നാല് സിക്സിന്റെയും അകമ്പടിയോടെ 51 റൺസ് നേടിയും പുറത്താവാതെ നിന്നു. 16.4 ഓവറിൽ ഇന്ത്യ വിജയം നേടി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാദയും ആന്റിച്ച് നോർക്യെയും ഓരോ വിക്കറ്റ് വീതം നേടി. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുത്തു. തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ബൗളർമാരാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയെ തകർത്തത്. 41 റൺസെടുത്ത കേശവ് മഹാരാജാണ് ടീമിന്റെ ടോപ്സ്കോറർ. രോഹിത് ശർമയുടെയും വിരാട് കോലിയുടെയും വമ്പൻ കട്ടൗട്ടുകൾ സ്റ്റേഡിയത്തിന്റെ മുഖ്യകവാടത്തിനു സമീപം സ്ഥാപിച്ചിരുന്നു. ഇതിനു മുന്നിൽനിന്ന് ഫോട്ടോയെടുക്കാനും വൻ തിരക്കായിരുന്നു. സഞ്ജു സാംസണിന്റെയും മുൻ ക്യാപ്റ്റൻ ധോണിയുടെയും കൂറ്റൻ ഫ്ളക്സുകളും സ്റ്റേഡിയത്തിനു മുന്നിൽ ഒരുക്കിയിരുന്നു.
തമിഴ്നാട്ടിൽനിന്നും മറ്റ് ജില്ലകളിൽനിന്നും കളി ദിവസം രാവിലെതന്നെ ആരാധകർ സ്റ്റേഡിയത്തിനു മുന്നിലെത്തി. രാവിലെ അകത്ത് കയറ്റുമോ എന്ന ചോദ്യവുമായി ഇവർ പൊലീസിനെ സമീപിച്ചെങ്കിലും വൈകുന്നേരം 4.30-നു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ എന്നറിഞ്ഞതോടെ പലരും പ്രദേശത്ത് കറങ്ങിനടന്നു. രാവിലെ കാർമേഘങ്ങൾ നിഴൽപരത്തിയത് ആശങ്കയുണ്ടാക്കിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ നീലാകാശം തെളിഞ്ഞു. ഉച്ചകഴിഞ്ഞതോടെ കാര്യവട്ടം സ്റ്റേഡിയത്തിനു മുന്നിൽ ആരാധകരുടെ വൻ തിരക്കായിരുന്നു.
ഇന്ത്യൻ ജെഴ്സി അണിഞ്ഞും ത്രിവർണപതാക കൈയിലേന്തിയും ആവേശ ആരവങ്ങൾ തീർത്തു. വൈകുന്നേരം താരങ്ങളെ നേരിൽക്കാണുന്നതിനായി ടീമംഗങ്ങൾ വരുന്ന ബസ് കാത്ത് നിരവധിപ്പേരാണ് റോഡിന് ഇരുവശവുമുണ്ടായിരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്