വിഎസിനേയും പിണറായിയേയും തിരുത്താൻ തന്റേടമുള്ള നേതാക്കളുണ്ടായിരുന്നു; വെളിയത്തിനും ചന്ദ്രപ്പനും ശേഷം അമരത്ത് എത്തിയവർക്ക് പഴയ നേതാക്കളുടെ ആർജ്ജവമില്ല; ഞാനാണ് പാർട്ടി എന്ന് ചിന്തിക്കുന്നത് പക്വത കുറവ്; പ്രായം പ്രശ്നമില്ല; 75 വയസ്സെന്നത് തീരുമാനമല്ല നിബന്ധന മാത്രം; മറുനാടനോട് മനസ്സ് തുറന്ന് സി ദിവാകരൻ; സിപിഐയിൽ പ്രശ്നം തുടരുമ്പോൾ
ബി എസ് ജോയ്
തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച തിരുവനന്തപുരത്ത് തുടങ്ങാനിരിക്കെ പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രനെ കടന്നാക്രമിച്ച് മുതിർന്ന നേതാവ് സി ദിവാകരൻ. 75 വയസ്സ് കഴിഞ്ഞവരെ നേതൃത്വ നിരയിൽ നിന്ന് ഒഴിവാക്കണമെന്നത് പാർട്ടിയുടെ കേന്ദ്ര നേതൃത്വനം നൽകിയ മാർഗ നിർദ്ദേശം മാത്രമാണ്. അത് പാർട്ടി തീരുമാനം ആകണമെങ്കിൽ വിഷയത്തിന്മേൽ ചർച്ച നടക്കണം. പാർട്ടി അംഗങ്ങളും ഘടകങ്ങളും അത് അംഗീകരിക്കണം. അല്ലാതെ മാർഗ നിർദ്ദേശം തീരുമാനം ആണെന്ന് തെറ്റായി വ്യാഖ്യാനിച്ച് വീണ്ടും പദവികളിൽ അഭിരമിക്കാനുള്ള നീക്കം നടത്തുന്നവരുടെ നടപടി പക്വതയില്ലാത്തതാണെന്നായിരുന്നു സി ദിവാകരന്റെ പ്രധാന വിമർശനം.
സിപിഐ വ്യക്തികേന്ദ്രീകൃത പാർട്ടി ആക്കാനുള്ള നീക്കം തടയുമെന്ന് സി ദിവാകരൻ മറുനാടനോട് പറഞ്ഞു. പ്രായം ഒരു പ്രശ്നമല്ല: 75 വയസ്സ് നിബന്ധന തീരുമാനമല്ല.അതൊരു മാർഗ നീർദ്ദേശം മാത്രമാണെന്നും സി ദിവാകരൻ മറുനാടൻ ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. പാർട്ടിയുടെ അമരത്ത് പക്വതയുള്ള നേതാവ് വരണമെന്ന് മുതിർന്ന നേതാവ് തുറന്നു പറഞ്ഞു. സിപിഐയിൽ കാനം രാജേന്ദ്രനെതിരെ അതിശക്തമായ നിലപാട് മറുവിഭാഗം തുടരുമെന്നതിന് തെളിവാണ് ഈ അഭിമുഖം
ഇത്തവണ പാർട്ടി സമ്മേളനം ഗംഭീരമായി നടക്കും. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. എല്ലാ വിഷയങ്ങളിലും പുരോഗമന പരമായ ചർച്ചകൾ നടക്കും. ചർച്ചകളിലൂടെയാണ് നയ തീരുമാനങ്ങൾ രൂപീകരിക്കപ്പെടുന്നത്. അതിന് മുമ്പ് ചിലരുടെ ആഗ്രഹങ്ങൾ പാർട്ടി തീരുമാനമെന്ന പേരിൽ അടിച്ചേൽപ്പിക്കുന്നതിനെ അംഗീകരിക്കുന്നില്ല. ഇക്കാര്യം പരസ്യമായി പറയുന്നതിൽ തെറ്റൊന്നും കാണുന്നില്ലെന്നും സി ദിവാകരൻ പറഞ്ഞു. പിണറായി വിജയനോടും വി എസ് അച്യുതാനന്ദൻ തുടങ്ങിയ വലിയ സിപിഎം നേതാക്കളോടും ചെയ്യുന്നത് ശരിയല്ലെന്ന് പറയാൻ തന്റേടമുള്ള നേതാക്കൾ പാർട്ടിയിൽ ഉണ്ടായിരുന്നു. നിർഭാഗ്യവശാൽ വെളിയം ഭാർഗവൻ, സികെ ചന്ദ്രപ്പൻ എന്നിവർക്ക് ശേഷം സിപിഐയുടെ അമരത്ത് എത്തിയവർക്ക് പഴയ നേതാക്കളുടെ ആർജവും ഇല്ലാതെ പോയി.
മുന്നണി സംവിധാനത്തിൽ ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരാം. അത് രാഷ്ട്രീയ നയത്തിന്റെ ഭാഗമായി ഏടുക്കേണ്ടതാണ്. സിപിഎം വലിയ പാർട്ടിയാണ്. സുപ്രധാനപ്പെട്ട അധികാരങ്ങളൊക്കെ കയ്യാളുന്ന പാർട്ടി സിപിഎം ആണ്. അതുകൊണ്ട് സിപിഐക്ക് പലപ്പൊഴും സിപിഎം എടുക്കുന്ന തീരുമാനങ്ങളോട് ചേർന്ന് നിൽക്കേണ്ടി വന്നിട്ടുണ്ട്.അതൊരു കുറവായി കാണേണ്ടതില്ലെന്നും സി ദിവാകരൻ വ്യക്തമാക്കി. സമ്മേളനം തുടങ്ങും മുമ്പേ ഞാനാണ് എല്ലാം ഇനിയും ഞാൻ തന്നെയാകും എല്ലാം എന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അത് ശരിയായ നടപടിയല്ല. പാർട്ടി വേദികളിൽ പറയേണ്ടത് അവിടെ ശക്തമായി പറയും-ദിവാകരൻ പറഞ്ഞു.
സിപിഐയിൽ പക്ഷങ്ങളുണ്ടെന്ന് പറയുന്നതും സമർത്ഥിക്കാൻ ശ്രമിക്കുന്നതും മാധ്യമങ്ങളാണ്. എനിക്ക് പക്ഷം ഇല്ലെന്നും എന്റേ പേരിൽ ഗ്രൂപ്പില്ലെന്നും സി ദിവാകരൻ അടിവരയിട്ടു. തനിക്കൊപ്പം നിന്നാൽ ഒന്നും കിട്ടില്ലെന്ന് എല്ലാവർക്കും അറിയാം.അതുകൊണ്ടാകാം തന്റെ പേരിൽ ആരും ഗ്രൂപ്പ് തുടങ്ങാത്തത്. എന്റെ ഗ്രൂപ്പും പക്ഷവും സിപിഐ ആണ്. ആജീവനാന്തം പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട മനുഷ്യരെ പ്രായത്തിന്റെ പേരിൽ അകറ്റുന്നതിനോടാണ് വിയോജിപ്പ്.അത് പാർട്ടി വേദികളിൽ ഇനിയും ശക്തമായി ഉന്നയിക്കും. ഇതേ കാര്യം പാർട്ടി തീരുമാനമായി വരികയാണെങ്കിൽ താൻ അത് അംഗീകരിക്കുക തന്നെ ചെയ്യുമെന്നും സി ദിവാകരൻ കൂട്ടിച്ചേർത്തു.
പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത തള്ളാനാകില്ല. എന്നാൽ സമവായത്തിലൂടെ കാര്യങ്ങളിൽ തീരുമാനം വരും എന്നാണ് തന്റെ പ്രതീക്ഷ. കാനം തന്നെ പാർട്ടി സെക്രട്ടറിയായി തുടരാനുള്ള സാധ്യതയും സി ദിവാകരൻ തള്ളിക്കളയുന്നില്ല.
കെല്ലം ജില്ലയാണ് പാർട്ടിയുടെ ശക്തി കേന്ദ്രം. കെ പ്രകാശ് ബാബു തുടങ്ങിയ നേതാക്കൾ അമരത്തേക്ക് വരണമെന്ന് അണികൾ ആഗ്രഹിച്ചാൽ തെറ്റ് പറയാൻ കഴിയില്ലെന്നും സി ദിവാകരൻ പറഞ്ഞു. രണ്ടാം ഇടതുമുന്നണി സർക്കാരിലെ സിപിഐ മന്ത്രിമാർ കുറച്ച് കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. വിമർശനങ്ങൾ ധാരാളം ഉണ്ട്. അതിനെല്ലാം മറുപടി പറയാനും എല്ലാവരെയും പ്രീതിപ്പെടുത്താനും മന്ത്രിമാർക്ക് ആകണമെന്നില്ല. എങ്കിലും മന്ത്രിമാരെല്ലാം മോശക്കാരെന്ന വിമർശനത്തോട് യോജിക്കാൻ കഴിയില്ല .
മലബാറിൽ സിപിഐ തീരെ ശക്തിയില്ലാത്ത പാർട്ടിയാണ്. തൃശൂർ മുതൽ തിരുവനന്തപുരം വരെ പാർട്ടി ശക്തമാണ്. മലബാർ മേഖയിൽ പാർട്ടി ശക്തമാകണം. സി കെ ചന്ദ്രപ്പൻ വരെയുള്ള പാർട്ടിയോട് ഇന്നത്തെ പാർട്ടിയെ താരതമ്യപ്പെടുത്താൻ കഴിയില്ലെന്നും സി ദിവാകരൻ പറഞ്ഞു. ഇന്നുള്ള നേതൃത്വത്തിന് മുൻ നേതാക്കളുടെ അത്ര പക്വത ഇല്ല. ഞാനാണ് പാർട്ടി എന്ന് ചിന്തിക്കുന്നവരെ അണികൾ ഉൾക്കൊള്ളുകയില്ല. നിർഭാഗ്യവശാൽ ഞാനാണ് പാർട്ടി എന്ന് ചിന്തിക്കുന്നവരുടെ കൈകളിലാണ് ഇന്ന് സിപിഐ എന്നും ദിവാകരൻ ചൂണ്ടിക്കാട്ടി.
അതേ സമയം ആരോപണങ്ങൾക്ക് പരസ്യമായി ഇപ്പോൾ മറുപടി നൽകുന്നില്ലെന്നും പാർട്ടി സമ്മേളനം കഴിഞ്ഞ് പരസ്യ പ്രതികരണം നടത്താമെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു .
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- മുൻഭാര്യയെ കുടുക്കാൻ കാറിൽ മയക്കു മരുന്ന് വെച്ച ശേഷം പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ദമ്പതികൾ നിരപരാധികളെന്ന് മനസ്സിലായതോടെ കള്ളം പൊളിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: ഒളിവിൽ പോയ മുൻഭർത്താവിനായി തിരച്ചിൽ
- അഭിപ്രായം പുറത്തല്ല, പാർട്ടി വേദികളിലാണ് പറയേണ്ടത്; സി കെ പിയുടെ വിവാദ പ്രസ്താവനകൾ കടുത്ത അച്ചടക്ക ലംഘനമെന്ന് സംസ്ഥാന നേതൃത്വം; നിലയ്ക്ക് നിർത്താൻ ദേശീയ നേതൃത്വം ഇടപടണമെന്ന് ആവശ്യം; വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിച്ച് സി കെ പിയും
- രജപുത്രയുടെ സിനിമയിൽ മോഹൻലാൽ നായകൻ; തരുൺ മൂർത്തി സംവിധായകൻ
- എന്റെ എക്കാലത്തെയും സുഹൃത്ത്; പ്രവൃത്തിയും സ്വഭാവവും നല്ല പോലെ ബോധ്യം; കലാമണ്ഡലത്തിൽ അദ്ധ്യാപകൻ ആയിരിക്കുമ്പോഴും ചിരപരിചിതൻ; ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി; വീഡിയോ സന്ദേശം, സുരേഷ് ഗോപിക്ക് വേണ്ടി ചില വിഐപികൾ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വിവാദത്തിന് പിന്നാലെ
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ? സിബിഐ എത്താൻ വൈകുമ്പോൾ അന്വേഷണ അനിശ്ചിതത്വം; പൂക്കോട് ആശങ്ക മാത്രം
- ഇന്ത്യയിൽ നിന്നും നൈജീരിയയിൽ നിന്നും അടക്കമുള്ള വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ വൻ ഇടിവ്; പാപ്പരാകുമെന്ന് മുന്നിൽക്കണ്ട് യു കെയിലെ 15 യൂണിവേഴ്സിറ്റികൾ കോഴ്സുകളും സ്റ്റാഫിനെയും വെട്ടിക്കുറക്കുന്നു
- കോൺഗ്രസ് തട്ടകങ്ങളിൽ ചൂടേറിയ പ്രചാരണവുമായി എൻ.ഡി.എ സ്ഥാനാർത്ഥി സി.രഘുനാഥ്; വാഗ്ദാനം മോദി ഗ്യാരന്റി
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍