മാർത്താണ്ഡം സ്വദേശി മയക്കുമരുന്നു കേസിൽ കുടുക്കി സി ഐ ഗോപകുമാർ; കണ്ണിൽ മുളക് അരച്ചു തേച്ചും തലയിൽ തോക്കു ചൂണ്ടിയും കസ്റ്റഡിയിൽ മർദ്ദിച്ചു; പൊലീസ് തൊണ്ടി കൊഢീൻ ഫോറൻസിക് പരിശോധനയിൽ വെറും പൗഡറായി; ചെയ്യാത്ത തെറ്റിന് മുകേഷ് അഴിക്കുള്ളിൽ കഴിയേണ്ടി വന്നത് എട്ട് മാസം; സസ്പെൻഷനിലായ കരുനാഗപ്പള്ളി സിഐയുടെ ഒരു 'വീരകഥ'!
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: അഭിഭാഷകനെ അഴിക്കുള്ളിൽ മർദ്ദിച്ച സംഭവത്തിൽ സസ്പെൻഷനിലായ സി ഐ ഗോപകുമാറിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. എസ്എൻഡിപി നേതാവിനെ മർദ്ദിച്ചെന്ന പരാതി അടക്കം ഇദ്ദേഹത്തിനെതിരെ ഉയരുകയുണ്ടായി. അതേസമയം മയക്കുമരുന്നു കേസുകൾ അടക്കം പിടിച്ചുകൊണ്ടാണ് ഇദ്ദേഹം കരുനാഗപ്പള്ളിയിൽ അടിക്കം ആക്ഷൻ ഹീറോ പരിവേഷം തേടിയത്. മുൻപിൻ നോക്കാതെ എടുത്തുചാടുന്ന സ്വഭാവക്കാരനായ ഇദ്ദേഹത്തെ കൂട്ടൻ തമ്പുരാൻ എന്നാണ് പൊലീസിലെ സഹപ്രവർത്തകരും നാട്ടുകാരും വിളിച്ചിരുന്നതും. എന്നാൽ, തന്റെ സർവീസിൽ നിരപരാധികളെ അടക്കം അഴിക്കുള്ളിലാക്കിയ പ്രകൃതക്കാരനാണ് ഗോപകുമാർ എന്ന പൊലീസ് ഉദ്യോഗസ്ഥൻ. ഈ ഉദ്യോഗസ്ഥന്റെ വേട്ടയാടലിന് ഇരയായത് ആകട്ടെ സാധുവായ ഒരു തമിഴ്നാട് സ്വദേശിയുമായിരുന്നു.
ബനിയൻ തുണികൾ വാങ്ങി വീടു വീടാന്തരം വിറ്റു നടന്നു ഉപജീവനം നയിച്ച മാർത്താണ്ഡം സ്വദേശി മുകേഷാണ് എസ് ഐ ആയിരിക്കവേ ജി ഗോപകുമാറിന്റെ എടുത്തു ചാട്ടത്തിൽ കള്ളക്കേസിൽ അഴിക്കുള്ളിൽ കഴിയേണ്ടി വന്നത്. എട്ടു മാസത്തോളമാണ് താൻ ചെയ്യാത്ത കുറ്റത്തിന് മയക്കുമരുന്നു കേസിൽ കുടുങ്ങി അഴിക്കുള്ളിൽ കഴിയേണ്ടി വന്നതെന്ന് മുകേഷ് മറുനാടനോട് പറഞ്ഞു. പൊലീസ് കസ്റ്റഡിയിൽ എടുത്തു ക്രൂരമായി പീഡിപ്പിച്ചെന്നും ഇദ്ദേഹം വെളിപ്പെടുത്തി. ഈ കേസിൽ തൊണ്ടിയായി പൊലീസ് കണ്ടെടുത്ത വസ്തു ഒടുവിൽ വെറും വൈറ്റ് പൗഡറാണെന്ന് ഫോറൻസിക് പരിശോധനയിൽ തെളിയുകയായിരുന്നു. എന്നാൽ, ഇതിനിടയിൽ എട്ട് മാസമാണ് താൻ അഴിക്കുള്ളിൽ കഴിയേണ്ടി വന്നതെന്നും മുകേഷ് പറഞ്ഞു.
15.03.2013ലാണ് സംഭവം. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ സിഐ ആയിരുന്നു അന്ന് ജി ഗോപകുമാർ. ബ്രൗൺഷുഗറുമായി ഒരു യുവാവ് നിൽക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തു വച്ചാണ് മുകേഷിനെ പിടികൂടിയത് എന്നായിരുന്നു പൊലീസിന്റെ അവകാശവാദം. എന്നാൽ, ഇതെല്ലാം കെട്ടുകഥയാണെന്ന് പിന്നീട് തെളിയുകയായിരുന്നു. ബ്രൗൺഷുഗർ എന്നു പറഞ്ഞ് ഒരു പാക്കറ്റ് പിടികൂടിയെന്നും പൊലീസ് അവകാശപ്പെട്ടു. എന്നാൽ, ഇത് വെറും അരിപ്പൊടിയാണെന്ന് പിന്നീട് ഫോറൻസിക് പരിശോധനയിൽ തെളിയുകയായിരുന്നു.
തന്റെ അനുഭവത്തെ കുറിച്ച് മുകേഷ് മറുനാടനോട് പറഞ്ഞത് ഇങ്ങനെ: തന്റെ നാടായ മാർത്താണ്ഡത്തിന് അടുത്ത് കുഴുത്തുറൈ അടുത്തായി ക്ഷേത്രത്തിൽ പോകാൻ നിൽക്കവേയാണ് ഗോപകുമാർ എന്ന് പരിചയപ്പെടുത്തിയ ആൾ തന്റെ അടുത്തെത്തിയത്. മുജീബ് അല്ലേ എന്നാണ് ചോദിച്ചത്. എന്നാൽ, താൻ മുജീബ് അല്ല, മുകേഷ് ആണെന്ന് പറഞ്ഞെങ്കിലും ബലം പ്രയോഗിച്ചു വാഹനത്തിൽ കയറ്റി. കൊല്ലത്ത് എത്തിച്ച് പിന്നീട് ക്രൂരമായി മർദ്ദിച്ചു. മുജീബ് അല്ലേയെന്ന് ചോദ്യം ആവർത്തിച്ചു. പിന്നാലെ കൊടിയ മർദ്ദനവും ഏൽക്കേണ്ടി വന്നു. കണ്ണിലും രഹസ്യ ഭാഗങ്ങളിലും മുളക് അരച്ചു തേച്ചു. തലയിൽ തോക്കു ചൂണ്ടി നിന്നെ കൊന്നു കളഞ്ഞാലും ചോദിക്കാൻ ആരുമുണ്ടാകില്ലെന്ന് പറഞ്ഞ് എസ് ഐയും സംഘവും ഭീഷണിപ്പെടുത്തി.
പിന്നീടാണ് മാധ്യമങ്ങളെ വിളിച്ചു വരുത്തി മയക്കുമരുന്നു പിടിച്ചു എന്ന വിധത്തിൽ ഫോട്ടോ എടുപ്പിച്ചു മാധ്യമങ്ങൾക്ക് നൽകുകയായിരുന്നു. ഈ കേസിൽ എട്ട് മാസത്തോളം താൻ ജയിലിൽ കഴിയേണ്ടി വന്നു. ബന്ധുക്കൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി അന്വേഷണം നടത്തി ഒടുവിൽ താൻ കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകായായിരുന്നു - മുകേഷ് പറഞ്ഞു.
തന്നെ മയക്കുമരുന്നു കേസിൽ കുടുക്കിയ സംഭവത്തിൽ ഫോറൻസിക് പരിശോധനാ റിപ്പോർട്ടിൽ കള്ളക്കേസാണെന്ന് വ്യക്തമാക്കുകയാിരുന്നു എന്നാണ് മുകേഷ് പറയുന്നത്. കൊഡീൻ എന്ന മയക്കുമരുന്ന് പിടിച്ചു എന്നായിരുന്നു പൊലീസ് മഹസറിൽ ഉണ്ടായിരുന്നത്. എന്നാൽ, ഫോറൻസിക് പരിശോധനയിൽ അങ്ങനെയല്ലെന്നും പിടിച്ചെടുത്തത് തൊണ്ടിമുതൽ വെറും വെള്ളപ്പൊടി ആയിരുന്നെന്നും തെളിയികയായിരുന്നു. ഇതോടെ മയക്കുമരുന്നിന്റെ കാര്യത്തിൽ വ്യക്തത വരുത്താതെ അറസ്റ്റു ചെയ്തു അഴിക്കുള്ളിലാടച്ച ഗോപകുമാറിന്റെ നടപടിക്കെതിരെ വിമർശനം ഉയർന്നു. കോടതി ഉത്തരവിലും പൊലീസിനെതിരെ വിമർശനം ഉയർന്നു.
പൊലീസിന് തെറ്റുപറ്റിയ സംഭവത്തിൽ നഷ്ടപരിഹാരം നൽകണമെന്നും എതിർകക്ഷിക്കതെിരെ നടപടി വേണമെന്നും മുകേഷിന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. കേസിൽ തുടർ നടപടിയുമായി മുന്നോട്ടു പോയ തനിക്ക് ഭീഷണികൾ നേരിടേണ്ടി വന്നെന്നുമാണ് മുകേഷ് പറഞ്ഞത്. എട്ട് മാസം മയക്കുമരുന്നു കേസിൽ അകത്തു കിടക്കേണ്ടി വന്ന തനിക്ക് ജീവിതത്തിൽ വലിയ നഷ്ടങ്ങൾ നേരിടേണ്ടി വരികയും ചെയ്തുവെന്നാണ് മുകേഷ് വ്യക്തമാക്കുന്നത്.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും മുകേഷ് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതൊന്നും പിന്നീട് എങ്ങുമെത്താതെ പോകുകയാണ് ഉണ്ടായത്. ഒന്നും അറിയായാത് എട്ടു മാസത്തോളം അഴിക്കുള്ളിൽ കിടക്കേണ്ടി തനിക്ക് ഇനിയും നീതി കിട്ടിയില്ലെന്നാണ് മുകേഷ് പറയുന്നത്.
ഇതിന് ശേഷം സിഐയായി പ്രമേഷൻ ലഭിച്ച ഗോപകുമാർ നിരവധി മയക്കുമരുന്നു കേസുകളിലെയും പ്രതികളെ പിടികൂടിയിരുന്നു. സൈബറടിത്തൽ അടക്കം കുട്ടൻ തമ്പുരാനായി കരുനാഗപ്പള്ളി സിഐ വിലസാൻ ഇടയാക്കിയതും അദ്ദേഹത്തിന്റെ പബ്ലിസിറ്റി മാനിയ ആണെന്നാണ് ഉയരുന്ന വിമർശനം. നിരപരാധിയെ അപരാധിയാക്കുന്ന ഈ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന ആവശ്യവും ഇതോടെ ശക്തമാകുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍