സിനിമയിൽ എവിടെയൊക്കെയോ ചതിവുണ്ട്; എന്റെ കഥയെടുത്തിട്ട് എന്റെ പേരുപോലും വയ്ക്കാത്തവർ ഉണ്ട്; പ്രതിഫലം നൽകാത്തവരുണ്ട്; മാസ്റ്റർ പീസായ ഒരു സങ്കീർത്തനം പോലെ ആളുകൾ നെഞ്ചേറ്റിയതോടെ എഴുത്തിൽ ഉറച്ചു; എഴുത്തും ജീവിതവും: അനുഭവങ്ങൾ പങ്കുവച്ച് പെരുമ്പടവം ശ്രീധരൻ
ബി എസ് ജോയ്
മറക്കാനാകാത്ത അനുഭവങ്ങളുടെ തീച്ചൂളയിൽ പാകപ്പെടുത്തിയ ഹൃദയത്തിന്റെ ഉടമ, അതേ ഹൃദയത്തിൽ ദൈവം കയ്യൊപ്പ് ചാർത്തുക കൂടി ചെയ്താലോ, അങ്ങനെ ഒരു ഹൃദയമുള്ള ഒരേ ഒരു മനുഷ്യൻ. , അത് മറ്റാരുമല്ല സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ.
നാല് വയസ്സുള്ളപ്പോൾ അച്ഛൻ നാരായണൻ മരിച്ചു. അമ്മ ലക്ഷ്മി മക്കളെ വളർത്താൻ നന്നെ പാടുപെട്ടു. അമ്മയുടെ കഷ്ടതകൾ കണ്ടും കേട്ടും വളർന്ന ശ്രീധരൻ കുട്ടിക്കാലത്തെ പുസ്തക വായന, എഴുത്ത് എന്നിവയുടെ ഇഷ്ടക്കാരനായി. സ്കൂളിൽ വരുത്തിയിരുന്ന ദിനപത്രം വായിച്ച് തുടങ്ങി, പിന്നെ സാധനങ്ങളൊക്കെ പൊതിഞ്ഞ് കിട്ടുന്ന കടലാസുകൾ വായിച്ച് തുടങ്ങി.1938 ൽ നിന്ന് 2022 ൽ നവതിയുടെ നിറവിൽ നിൽക്കുന്ന പെരുമ്പടവത്തിന് കൂട്ട് ഇപ്പോഴും വായന തന്നെയാണ്. പട്ടിണിയും ദാരിദ്ര്യവും കൊടികുത്തിയ കുട്ടിക്കാലത്ത് നിന്ന് അക്ഷരങ്ങളെ കൂട്ട് പിടിച്ച് പ്രതിസന്ധികളെ മറികടന്ന പെരുമ്പടവം ഓർമ പറയുമ്പോൾ കവിതയുടെ മാധുര്യം അനുഭവിക്കാനാകും.
പഴയ മദ്രാസിലെ ചലച്ചിത്രം വാരികയുടെ പത്രാധിപരാകാൻ തീവണ്ടി കയറാൻ റെയിൽവെ സ്റ്റേഷനിൽ നിൽക്കുമ്പോഴാണ് ജീവിത സഖി ലൈല ഒപ്പം യാത്ര തുടങ്ങുന്നത്. ആഴമുള്ള സ്നേഹവും കരുതലുമായിരുന്നു ലൈല എന്ന് ഒറ്റവാക്കിൽ പറയാം. മരണമോളം ഒരു മുണ്ടോ സാരിയോ ആഭരണങ്ങളോ വേണമെന്ന് ആവശ്യപ്പെടാതിരുന്ന ജീവിത സഖി. ലൈല പോയതോടെ പോയത് ഞാനോ അവളോ എന്നറിയാതെ ഏകാന്തത്തിൽ ആയത് എഴുത്തുകാരൻ പെരുമ്പടവം.
ലൈലയാണ് അഭയം എന്ന നോവൽ നല്ല കൈപ്പടയിൽ പകർത്തിയെഴുതി കുങ്കുമം വാരികയുടെ നോവൽ മത്സരത്തിന് അയച്ചത്. ഒറ്റമുറി വീട്ടിലേക്ക് കുങ്കുമം പത്രാധിപരായിരുന്ന കെ എസ് ചന്ദ്രന്റെ കത്ത് വന്നത് ശരിക്കും ഭാഗ്യവും കൊണ്ടായിരുന്നു. അന്നത്തെ ആയിരം രൂപയ്ക്ക് ഇന്നത്തെ ലക്ഷങ്ങളോ കോടികളോ മതിപ്പുണ്ട്. 25 രൂപയ്ക്കും താഴെ പ്രതിമാസ വരുമാനമുള്ള ഒരു പത്രക്കാരന് ആയിരം രൂപയുടെ സമ്മാനം ലഭിക്കുക. അത് ജനിപ്പിച്ച ആഹ്ളാദവും അത്ഭുതവും ഇന്നും മറക്കാനായിട്ടില്ല. അന്ന് സന്തോഷം കൊണ്ട് ലൈലയെ എടുത്ത് വട്ടം ചുറ്റിച്ചതൊക്കെ പറയുമ്പോൾ പെരുമ്പടവത്തിന്റെ മുഖത്ത് സ്നേഹ നക്ഷത്രം ഉദിച്ചു.
'അഭയം' മാറ്റി മറിച്ച ജീവിതം
അഭയം കുങ്കുമത്തിൽ അച്ചടിച്ച് വന്നതോടെ കാര്യങ്ങൾ മാറി, ജീവിത സാഹചര്യവും മാറിയെന്ന് പെരുമ്പടവം പറഞ്ഞു. അഭയം സിനിമ ആക്കിയത് രാമുകര്യാട്ടും ശോഭന പരമേശ്വരൻ നായരുമാണ്. അതിലെ കഥാപത്രത്തിന് പാടാൻ കവിത മതിയെന്ന് പറഞ്ഞത് പെരുമ്പടവമായിരുന്നു. ജി ശങ്കരക്കുറുപ്പും ചങ്ങമ്പുഴയും ബാലാമണിയമ്മയും സുഗതകുമാരിയും വയലാറുമൊക്കെ എഴുതിയ കവിതകളാണ് സിനിമയിൽ ഉപയോഗിച്ചത്. സംഗീത സംവിധായകൻ ദക്ഷിണാമൂർത്തി ആദ്യമൊക്കെ കവിത ചിട്ടപ്പെടുത്താൻ വിമൂഖത പ്രകടിപ്പിച്ചെങ്കിലും പിന്നീട് അതിന് തയ്യാറായി. യേശുദാസിന്റെ ശബ്ദത്തിൽ പാട്ട് പുറത്ത് വന്നതോടെ സിനിമയുടെ ജനപ്രിയത ഉറപ്പിച്ചു.
സിനിമയിലെ വഞ്ചനകൾ
പിന്നീട് നിരവധി സിനിമകൾക്ക് കഥയും തിരക്കഥയും സംഭാഷണവും എഴുതി. ചിലർ പേര് എഴുതിക്കാണിച്ചു, ഒരാൾ അതും ചെയ്തില്ല, ചിലർ തുച്ഛമായ പ്രതിഫലം തന്നു. ചിലരാകട്ടെ അതും തന്നില്ല. അതുകൊണ്ട് സിനിമ വേണ്ടെന്ന് തീരുമാനിച്ചു. പേരുമില്ല, പ്രതിഫലവുമില്ലാത്ത ഇടത്ത് ജോലി ചെയ്യേണ്ടതില്ലെന്ന നിലപാടിലെത്തിയെന്ന് പെരുമ്പടവം പറഞ്ഞു.
എഴുത്തിൽ ഉറപ്പിച്ച 'സങ്കീർത്തനം'
1993 ലാണ് മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സങ്കീർത്തനം പോലെ എന്ന നോവൽ ദീപികയുടെ വാർഷിക പതിപ്പിൽ അച്ചടിച്ചു വന്നത്. അഭയം വായിക്കപ്പെട്ടതിന്റെ എത്രയോ മടങ്ങ് അധികം വായനക്കാർ സങ്കീർത്തനത്തിന് ഉണ്ടായി. ഇതുവരെ 124 പതിപ്പുകൾ, എത്രയോ ലക്ഷം കോപ്പികൾ. ഇന്ത്യൻ ഭാഷയിൽ മറ്റൊന്നിനും അവകാശപ്പെടാൻ ഇല്ലത്ത വിജയം. സങ്കീർത്തനം ആളുകൾ നെഞ്ചേറ്റിയതോടെ എഴുത്തിൽ ഉറച്ചു. അതുവരെ എത്താൻ അനുഭവിച്ച വേദനകളും ത്യാഗങ്ങളും ധ്യാനസമാനമായ ഏകാന്തതയും ഇപ്പോൾ സന്തോഷം തരുന്ന അനുഭവമായിരുന്നുവെന്നും പെരുമ്പടവം ഓർത്തു.
ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക അനുഭാവം ഇല്ല. എന്നാൽ ഉമ്മൻ ചാണ്ടി സർക്കാർ തന്നെ സാഹിത്യ അക്കാദമി പ്രസിഡന്റായി നിയമിച്ചു.അതിൽ സന്തോഷമുണ്ട്. രാഷ്ടീയത്തിന്റെ ലേബലിൽ അറിയപ്പെടാൻ ആഗ്രഹമില്ല.
സമുദായം മതം എന്നീവക കാര്യങ്ങളോടും താൽപര്യമില്ല.ക്രിസ്തുവിനോട് ഒരു പ്രത്യേക ഇഷ്ടമാണ്. അതുകൊണ്ടാവാം ബൈബിളിനോടും അടുപ്പം കൂടി. ബൈബിൾ ഭാഷയും അതിലെ ബിംബങ്ങളും ഇമേജുകളും എന്നും കൂട്ടായി.
ആഴമുള്ള സ്നേഹവും കരുതലുമായി ലൈല
പെരുമ്പടവത്ത് സ്വന്തമായി ഭൂമി വാങ്ങിയതും വീട് വച്ചതും ഈ അടുത്ത കാലത്താണ്. അതൊക്കെ ലൈലയുടെ കഴിവാണ്. അതിനെക്കുറിച്ച് രസകരമായ അനുഭവമുണ്ട് പെരുമ്പടവത്തിന്. തനിക്ക് വൈക്കം മുഹമ്മദ് ബഷീർ കത്തെഴുതുമ്പോൾ രണ്ടെണ്ണം അദ്ദേഹം ലൈലയ്ക്കും എഴുതും. വർഷങ്ങൾക്ക് മുമ്പ് അങ്ങനെ ബഷീർ ലൈലയ്ക്ക് അയച്ച കത്തിലെ ഉള്ളടക്കം ഇതായിരുന്നു. മണിയോഡർ വരുമ്പോൾ ലൈല കൈപ്പറ്റണം, എഴുത്തുകാരന്റെ കയ്യിൽ കാശ് കിട്ടിയാൽ നിൽക്കില്ല. ലൈല അത് അതേ പടി അനുസരിച്ചു. അതുകൊണ്ടാണ് തമലത്തും പെരുമ്പടവത്തും വീടായതും അല്ലലില്ലാതെ ജീവിക്കാനുള്ള അവസ്ഥ കൈവന്നതും. ഇത് പറഞ്ഞ് പെരുമ്പടവം ചിരിച്ചു. തമലത്ത് തമലം തങ്കപ്പനെന്ന സുഹൃത്താണ് വാടക വീടൊക്കെ തരപ്പെടുത്തി തന്നത്. അദ്ദേഹത്തിന്റെ കുടുംബ വീട്ടിലായിരുന്നു ആദ്യം താമസിച്ചിരുന്നത്. പിന്നീട് ഇപ്പോൾ താമസിക്കുന്ന സ്ഥലം വാങ്ങി വീടുവച്ചു.
ബഷീർ മുതൽ എം ടി വരെ
ബഷീറും സിജെ തോമസും അയൽനാട്ടുകാരാണ് . ബഷീർ ദൈവമാണ്. അദ്ദേഹത്തിന് മുന്നിൽ ഇരുന്നാൽ നമ്മൾ സ്വയം അലിഞ്ഞ് തീരുന്നതായി തോന്നും. അത്രയ്ക്ക് പ്രതിഭാശാലിയാണ് ബഷീറെന്നും പെരുമ്പടവം പറഞ്ഞു. എം ടി വാസുദേവൻ നായരുമൊത്ത് നിരന്തരം സംസാരിക്കുന്നില്ലെങ്കിലും പേന എടുത്താൽ അദ്ദേഹം മനസ്സിൽ നിറയും. അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകൾ അത്രത്തോളം വലുതാണ്. അദ്ദേഹത്തിന്റെ പുത്തൻ തലമുറയോടുള്ള വാത്സല്യം ശരിക്കും അനുഭവിച്ച വ്യക്തി കൂടിയാണ് താനെന്നും പെരുമ്പടവം പറഞ്ഞു. പുതിയ കഥാകൃത്തുകളിൽ നിരവധി പേരുടെ രചനകൾ ഇഷ്ടമാണ്. നല്ല പ്രതിഭയുള്ള ധാരാളം പുതിയ എഴുത്തുകാർ മലയാളിത്തിലുണ്ടെന്നും പെരുമ്പടവം കൂട്ടിച്ചേർത്തു.
കവിയാകണമെന്ന് ആഗ്രഹിച്ച് എഴുതി തുടങ്ങിയ ആളാണെങ്കിലും കവിത എഴുത്ത് വഴങ്ങാത്തതിലുള്ള സങ്കടവും പെരുമ്പടവത്തിനുണ്ട്..
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്