Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫോൺ പെട്ടെന്ന് എടുത്തില്ലെങ്കിൽ വഴക്കുണ്ടാക്കും; നിന്നെ കൊണ്ട് എനിക്ക് ഒരു പ്രയോജനവുമില്ലെന്ന് നിരന്തരം പറഞ്ഞു; രാവിലെ 11.30 ന് എത്തിയ കിഷോർ ഉച്ചകഴിഞ്ഞ് ഭാര്യയുടെ അമ്മ വരുന്നത് വരെ വീട്ടിൽ കയറാതെ നിന്നു; വീട്ടിൽ ചെല്ലുമ്പോൾ രമാദേവി കാണുന്നത് നാനാഭാഗങ്ങളിൽ നിന്നുള്ള കിഷോറിന്റെ ബന്ധുക്കളെ; ലക്ഷമിയുടെ ആത്മഹത്യയ്ക്ക് പിന്നിലും മാനസിക പീഡനം; ഇത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഫോൺ പെട്ടെന്ന് എടുത്തില്ലെങ്കിൽ വഴക്കുണ്ടാക്കും; നിന്നെ കൊണ്ട് എനിക്ക് ഒരു പ്രയോജനവുമില്ലെന്ന് നിരന്തരം പറഞ്ഞു; രാവിലെ 11.30 ന് എത്തിയ കിഷോർ ഉച്ചകഴിഞ്ഞ് ഭാര്യയുടെ അമ്മ വരുന്നത് വരെ വീട്ടിൽ കയറാതെ നിന്നു; വീട്ടിൽ ചെല്ലുമ്പോൾ രമാദേവി കാണുന്നത് നാനാഭാഗങ്ങളിൽ നിന്നുള്ള കിഷോറിന്റെ ബന്ധുക്കളെ; ലക്ഷമിയുടെ ആത്മഹത്യയ്ക്ക് പിന്നിലും മാനസിക പീഡനം; ഇത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ശ്രീലാൽ വാസുദേവൻ

അടൂർ:ഭർത്താവ് വിദേശത്തു നിന്നും വന്ന ദിവസം ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത പള്ളിക്കൽ ഇളംപള്ളിൽ വൈഷ്ണവം (മുകളയ്യത്ത്) ലക്ഷ്മി പിള്ള(24)യുടെ മരണത്തിൽ ഭർത്താവ് കിഷോറിനും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണവുമായി മാതാവ് രമാദേവി.

ഭർത്താവിന്റെയും അമ്മയുടേയും ബന്ധുക്കളുടേയും മാനസിക പീഡനമാണ് മകളുടെ മരണത്തിന് കാരണമെന്ന് രമാദേവി ആരോപിക്കുന്നു. ലക്ഷ്മിയുടെ സഹോദരി ആദിത്യയുടെ അക്കൗണ്ടിൽ കിടക്കുന്ന 10 ലക്ഷം രൂപ എടുത്തു നൽകണമെന്ന് കിഷോർ ആവശ്യപ്പെട്ടിരുന്നതായി രമാദേവി പറഞ്ഞു. ഈ പണം കിഷോറിന് നൽകരുതെന്ന് മകൾ മുമ്പ് തന്നെ പറഞ്ഞിരുന്നു. ഇതേച്ചൊല്ലി പിന്നീട് കിഷോർ നിരവധി തവണ മകളുമായി വഴക്കുണ്ടാക്കി. മരിക്കുന്നതിന് മൂന്നു ദിവസം മുമ്പ് മകൾ ഇളംപള്ളിലെ വീട്ടിൽ ഉണ്ടായിരുന്നു. ഒരു ദിവസം പെട്ടെന്ന് വീട്ടിലേക്ക് പോകാൻ കിഷോർ ആവശ്യപ്പെടുകയായിരുന്നു.

ആവശ്യപ്പെട്ട പണം നൽകാതെ വന്നപ്പോൾ മുതൽ മകളോട് പല രീതിയിലുള്ള മാനസിക പീഡനം ആരംഭിച്ചിരുന്നു. ഫോൺ ബെല്ലടിച്ചാൽ പെട്ടെന്ന് എടുത്തില്ലെങ്കിൽ വഴക്കുണ്ടാക്കും. നിന്നെ കൊണ്ട് എനിക്ക് ഒരു പ്രയോജനവുമില്ലെന്ന് നിരന്തരം പറഞ്ഞു കൊണ്ടേയിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മകളുടെ നമ്പർ കിഷോർ ബ്ലോക്ക് ചെയ്തിരുന്നതായും ഇവർ ആരോപിക്കുന്നു. കിഷോറിന്റെ അമ്മ ഓണത്തിന് അടുപ്പിച്ച് മകളെ മാനസികമായി പീഡിപ്പിച്ചിരുന്നു. കിഷോറിന്റെ ബന്ധു വീട്ടിൽ വന്നപ്പോൾ സംസാരിച്ചില്ല എന്ന് പറഞ്ഞായിരുന്നു വഴക്ക്. ഈ സംഭവം തന്നോട് പറഞ്ഞിരുന്നതായും രമാദേവി വ്യക്തമാക്കി.

വിദേശത്തു നിന്നും വന്ന സെപ്റ്റംബർ 20ന് ഉച്ചയ്ക്ക് 12.45ന് കിഷോർ തന്നെ ഫോണിൽ വിളിച്ചു. ലക്ഷ്മി കതക് തുറക്കുന്നില്ലെന്നും ചടയമംഗലത്തെ വീട്ടിൽ എത്തണമെന്നും ആവശ്യപ്പെട്ടു. സ്‌കൂട്ടറിൽ അടൂരിൽ എത്തി അവിടെ നിന്നും കെ.എസ്.ആർ.ടി.സി ബസ്സിൽ കയറി 2.30ന് ചടയമംഗലത്തെ മകൾ താമസിച്ചിരുന്ന വീട്ടിലെത്തി. അപ്പോൾ കൊല്ലം,അഞ്ചൽ പ്രദേശങ്ങളിലുള്ള കിഷോറിന്റെ നിരവധി ബന്ധുക്കൾ വീടിന്റെ ഉമ്മറത്തുണ്ടായിരുന്നു. വീടിന്റെ വാതിലിൽ നിൽക്കുകയായിരുന്നു കിഷോറും അമ്മയും. മകളെ അന്വേഷിച്ചപ്പോൾ മുകൾ നിലയിലെ മുറിയിൽ ഉണ്ടെന്നും കതക് തുറക്കുന്നില്ലെന്നും കിഷോർ പറഞ്ഞു. മുകൾ നിലയിലേക്ക് താൻ പോയപ്പോൾ പുറത്തു നിന്ന കുറച്ചു പേർ തന്നെ തള്ളി മാറ്റി ഓടിഅവിടെ ചെന്നു. മുറിയുടെ പുറത്ത് നിന്ന് നോക്കിയപ്പോൾ മകളെ ആരൊക്കെയോ താങ്ങി കിടത്തുന്നതാണ് കണ്ടത്. പിന്നീട് താൻ പുറത്തേക്ക് ഓടി റോഡിൽ എത്തി നിലവിളിച്ചെന്നും രമാദേവി വ്യക്തമാക്കി.

ലക്ഷ്മി അടച്ചിട്ടിരുന്ന കതക് എത്ര പറഞ്ഞിട്ടും തുറക്കാതെ വന്നപ്പോൾ എന്തുകൊണ്ട് ചവിട്ടി തുറന്നില്ല?, ഇത്രയും ബന്ധുക്കൾ എങ്ങനെ അവിടെ എത്തി? തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് രമാദേവി ഉന്നയിക്കുന്നത്. ഒരു വർഷം മുമ്പായിരുന്നു കിഷോറിന്റേയും ലക്ഷ്മി പിള്ളയുടേയും വിവാഹം. മൂന്ന് വർഷം മുമ്പ് മരിച്ചതാണ് ലക്ഷ്മിയുടെ പിതാവ് മോഹനൻ പിള്ള മരിച്ചത്. ലക്ഷ്മി ആത്മഹത്യ ചെയ്തതാണ് എന്നാണ് റിപ്പോർട്ട്.

ഗാർഹിക പീഡനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ചു വരുകയാണ്. കിഷോർ 11.30ന് വീട്ടിൽ വന്നിട്ട് ഉച്ചയ്ക്ക് 2.30 വരെ കതക് തുറക്കാൻ താമസിച്ചതിന്റെ കാരണവും അന്വേഷിക്കുന്നുണ്ട്. അടുത്ത ദിവസം തന്നെ ലക്ഷ്മിയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുമെന്നും ചടയമംഗലം ഇൻസ്പെക്ടർ വ്യക്തമാക്കി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP