425 കോടി വർഷങ്ങൾക്ക് മുമ്പ് കലകളില്ലാത്ത അമ്പളി; കമ്പ്യൂട്ടർ ഇമേജ് വഴി പഴയ ചന്ദ്രനെ പുനസൃഷ്ടിച്ച് നാസ; ഛിന്ന ഗ്രഹങ്ങൾ ഇടിച്ചുണ്ടായ ഗർത്തങ്ങൾ മൂലം ധ്രുവങ്ങൾ 180 കിലോമീറ്റർ അകന്നു; ദുരുഹമായ ഗവേഷണങ്ങളുമായി ചൈനയും; ചന്ദ്രനിലും ചൈന തർക്കം ഉന്നയിക്കുമോയെന്നും ആശങ്ക!
എം റിജു
'തങ്കത്താഴിക കുടമല്ല, താരാപഥത്തിലെ രഥമല്ല, ചന്ദ്രബിംബം കവികൾ കൊതിക്കും സ്വർണ്ണമയൂരമല്ല' എന്ന് വയലാർ രാമവർമ്മ എഴുതിയത്, മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിതിന്ശേഷമാണ്. നമ്മൾ ഭൂമിയിനിന്ന് നോക്കുമ്പോൾ കാൽപ്പനികമായി തോനുന്ന അമ്പിളിമാമന്റെ ഉപരിതലം മുഴവൻ ഗർത്തങ്ങളും പാറക്കെട്ടുകളും, ബാസാൾട്ട് ലാവകൾ ഉറച്ചുണ്ടായ കുറത്ത സമതലവുമാണെന്നതാണ് യഥാർഥ്യം. ഭുമിയിൽനിന്ന് നോക്കുമ്പോൾ ചന്ദ്രനിലെ കലയായി നമുക്ക് തോന്നുത്, ചന്ദ്രനിലെ മരിയ എന്ന് വിളിക്കുന്ന ലാവാ സമതലം ആണ്. ഭുമിയിൽനിന്ന് നോക്കുമ്പോൾ സുന്ദരമായി കാണുന്ന അമ്പിളിമാമനിൽ പക്ഷേ മൂഴുവൻ കുന്നുകളും കുഴികളുമാണെന്നാണ് യാഥാർഥ്യം!
പക്ഷേ ഈ കുന്നുകളിലും കുഴികളിലും ഇന്ന് ലോക രാഷ്ട്രങ്ങൾ കോടിക്കണക്കിന് രൂപ ചെലവിട്ട് ഗവേഷണങ്ങൾ നടത്തുകയാണ്. അമേരിക്കയുടെ നാസയും, ചൈനയും തൊട്ട് നമ്മുടെ ചാന്ദ്രയാൻവരെ ചന്ദ്രനിലെ ഗർത്തങ്ങളിലും പാറകളിലും പഠനം നടത്തുകയാണ്. അതുകൊണ്ടുതന്നെ കൂടുതൽ വിവരങ്ങളാണ് ഓരോ വർഷവും ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ചൊക്കെ പുറത്തുവരുന്നത്. ഒരു ടെലിസ്കോപ്പ് വഴി ഭൂമിയിൽ നിന്ന് നോക്കിയാൽപോലും ഒരു കിലോമീറ്ററെങ്കിലും വ്യാസമുള്ള 30,000 ത്തിൽ അധികം ഗർത്തങ്ങൾ ചന്ദ്രനിൽ കാണാവുന്നതാണ്. എന്നാൽ ഈ 'വസൂരിക്കലയൊക്കെ' പിന്നീട് ഉണ്ടായതാണ് എന്നതാണ് നാസയിലെ ശാസ്ത്രജ്ഞർ പറയുന്നത്.
അന്ന് കലകളില്ലാത്ത അമ്പിളി
425 കോടി വർഷങ്ങൾക്ക് മുമ്പ് ചന്ദ്രനിൽ വലിയ ഗർത്തങ്ങൾ ഇല്ലായിരുന്നുവെന്നാണ് കമ്പ്യൂട്ടർ ഇമേജറികൾ ഉപയോഗിച്ച് നാസ നടത്തിയ പഠനത്തിൽ കാണുന്നത്. പിന്നീട് ഛിന്നഗ്രഹങ്ങളും, ഉൽക്കകളും, ധൂമകേതുക്കളുമൊക്കെ പതിച്ചാണ് ഈ ഗർത്തങ്ങൾ അഥവാ ക്രേറ്ററുകൾ ഉണ്ടായത്. ചന്ദ്രനിൽ അന്തരീക്ഷം ഇല്ലാത്തതും അവിടത്തെ ഭൗതിക ഘടനയുടെ പ്രത്യേകതയും നിമിത്തമാണ് ഇവ കാലങ്ങളായി യാതൊരു മാറ്റവും കൂടാതെ നിലകൊള്ളുന്നത്. മറ്റൊരു കണ്ടെത്തൽ കൂടി നാസ നടത്തുന്നുണ്ട്. ഛിന്നഗ്രഹങ്ങളുടെ ഇടിയുടെ ആഘാതത്തിൽ 4.25 ബില്യൺ വർഷത്തിനിടയിൽ ചന്ദ്രന്റെ ഉത്തര, ദക്ഷിണ ധ്രുവങ്ങളിൽ 186 മൈൽ നീങ്ങി മാറി.
കമ്പ്യൂട്ടർ സിറ്റിമുലേഷൻ ഉപയോഗിച്ച് ചന്ദ്രന്റെ അതേപോലുള്ള ഒരു റെപ്ലിക്ക ഉണ്ടാക്കിയാണ് ഈ പരീക്ഷണം നടത്തിയത്. ചന്ദ്രനിലെ ആയിരക്കണക്കിന് ഗർത്തങ്ങൾ ഈ മിനിയേച്ചറിൽ അതുപോലെ ഉണ്ടാവും. ഇനിയാണ് പണി. ഈ മിനിയേച്ചറിൽനിന്ന് ഒരോ ഗർത്തങ്ങളായി മായ്ച്ച് കളയും.
ഒരോഗർത്തങ്ങൾ ഉണ്ടാവുമ്പോൾ ചന്ദ്രന്റെ പിണ്ഡത്തിൽ മാറ്റം വരും. ചന്ദ്രൻ കറങ്ങിക്കൊണ്ടിരിക്കയാണേല്ലോ. മാസിൽ ഇങ്ങനെ വ്യത്യാസം ഉണ്ടാവുമ്പോൾ, മാസ് കൂടുതലുള്ള ഭാഗം ആക്സിസ് ഓഫ് റൊട്ടേഷനിൽനിന്ന് അകന്ന് പോവാനുള്ള പ്രവണതയുണ്ടാവും. അപ്പോൾ ചന്ദ്രന്റെ കറക്കം പുനക്രമീകരിക്കപ്പെടും. മാസ് എവിടെയണോ കുറയുന്നത്, ആ ഭാഗത്തേക്ക് ധ്രുവങ്ങൾ അടുക്കാവുന്ന രീതിയിൽ റീ ഓറിയൻേറഷൻ നടക്കും. അതുപോലെ മാസ് കൂടിയ ഭാഗം ധ്രുവങ്ങളിൽനിന്ന് അകന്നുപോവും. ആ കണക്ക് നാസ പഠിച്ചു. അങ്ങനെയാണ് 425 കോടി വർഷംകൊണ്ട് ധ്രുവങ്ങൾ 180 കിലോമീറ്റർ അകന്നതയി കണ്ടെത്തിയത്.
ഓരോ ഗർത്തം ഉണ്ടാവുമ്പോഴും ചന്ദ്രനിലെ മാസിൽ ഉണ്ടാവുന്ന മാറ്റം നാസ കണ്ടെത്തി. ക്രേറ്റിറിന് മുമ്പ് മാസ് എങ്ങനെ ആയിരുന്നുവെന്നും മനസ്സിലായി. അത് അനുസരിച്ച് പോളിന് എന്ത് വ്യത്യാസം ഉണ്ടാകുമെന്ന് കണ്ടെത്താം. അങ്ങനെ ആയിരക്കണിക്ക് ക്രേറ്ററുകളെ മാസ് കണ്ടെത്തി കിഴിച്ച് കമ്പ്യൂട്ടർ ചിത്രം നിർമ്മിച്ചാണ് ഇവർ 425 കോടി വർഷം മുമ്പുള്ള ചന്ദ്രനെ പുനസൃഷ്ടിച്ചത്.
പക്ഷേ ഇത്രയും വർഷത്തെ അവസ്ഥ വെച്ചുനോക്കുമ്പോൾ ധ്രുവങ്ങളുടെ അകൽച്ചാ തോത് താരതമ്യേന കുറവാണ്. പക്ഷേ വലിയ മാറ്റമാണ് വന്നിരുന്നെതെങ്കിൽ ചന്ദ്രനിൽ വെള്ളം ഉണ്ടാവുമായിരുന്നില്ല. ഗർത്തങ്ങൾ ഒരു ഭാഗത്ത് മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ധ്രുവങ്ങളുടെ സ്ഥാനത്തിന് വളരെ വലിയ മാറ്റമാണ് ഉണ്ടാവുക. അതായത് ഇപ്പോഴത്തെ ഇക്വേറ്റർ ആണ് ഒരു മില്യൺ വർഷം മുമ്പ് പോൾ ആയിരുന്നെതെങ്കിൽ, അന്നത്തെ പോൾസിൽ ഉണ്ടായിരുന്ന വെള്ളം ആവിയായനേ. രണ്ടാഴ്ചയോളം പകലും രണ്ടാഴ്ചയോളം രാത്രിയുമാണ് ചന്ദ്രനിൽ. അതുകൊണ്ട് രണ്ടാഴ്ചത്തെ പകൽ കൊണ്ട് ഈ വെള്ളം ആവിയായിപ്പോവുമായിരുന്നു. അതില്ലാതിരുന്നത് ചന്ദ്രന്റെ രണ്ടുഭാഗത്തും ഗർത്തങ്ങൾ ഉണ്ടായതുകൊണ്ടാണ്. ഒരോ ഇടി നടക്കുമ്പോഴും അക്ഷാംശം എത്ര മാറുമെന്നും കണ്ടെത്താൻ കഴിയും. ഛിന്നഗ്രഹ ആഘാതങ്ങൾ ധ്രുവങ്ങളുടെ സ്ഥാനം 10 ഡിഗ്രി അക്ഷാംശത്തിലാണ് മാറ്റിയത്.
മേരിലാൻഡിലെ നാസയുടെ ഗൊദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ഒരു സംഘം കമ്പ്യൂട്ടർ സിമുലേഷനുകൾ ഉപയോഗിച്ചാണ് പഠനം നടന്നത്.
ചന്ദ്രനും ഒരു തർക്കപ്രദേശം ആവുമോ?
നാസയുടെ പുതിയ പഠനത്തെ ആസ്പദമാക്കി പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ഡെയ്ലി മെയിൽ ആണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്. ഡെയിലിമെയിന്റെ വാർത്ത അനുസരിച്ച് ഭാവിയിൽ രാജ്യങ്ങൾ തമ്മിലുള്ള ഒരു തർക്ക പ്രദേശം കൂടിയായി ചന്ദ്രന്റെ ദക്ഷിണ ധ്രുവം മാറാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. സൗരയൂഥത്തിലെ തന്നെ അറിയപ്പെടുന്നതിൽ വെച്ച് ഏറ്റവും വലിയ ഗർത്തങ്ങളിലൊന്നായ സൗത്ത്പോൾ ഐറികെൻ ബേസിൻ നിലകൊള്ളുന്നത് ചന്ദ്രനിലാണ്. ചന്ദ്രന്റെ മറുപുറത്ത്, ദക്ഷിണ ധ്രുവത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ ഗർത്തത്തിന് 2240 കിലോമീറ്റർ വ്യാസവും 13 കിലോമീറ്റർ ആഴവുമുണ്ട്. ഇവിടെയാണ് അമേരിക്കയും, ഇന്ത്യയും, ചൈനയും, റഷ്യയും, ബ്രിട്ടനും കാനഡയും അടക്കമുള്ള വിവിധ രാജ്യങ്ങളുടെ ഗവേഷണ പദ്ധതികൾ പുരോഗമിക്കുന്നത്. യുഎസും ചൈനയും ലാൻഡിങ് സൈറ്റുകളായി തിരഞ്ഞെടുത്തിരിക്കുന്നതിനാൽ ചന്ദ്രന്റെ ദക്ഷിണധ്രുവം ഒരു തർക്ക പ്രദേശമായി മാറിയേക്കാമെന്നും നാസയിലെ ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് ഡെയിലിമെയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ചന്ദ്രനെ പര്യവേഷണം ചെയ്യുന്നതിൽ രാജ്യങ്ങൾ തമ്മിൽ തർക്കങ്ങൾ ഉണ്ടാവാതിരിക്കാൻ, ആർട്ടെമിസ് ഉടമ്പടി എന്നൊന്ന് വിവധ രാജ്യങ്ങൾ ഉണ്ടാക്കിയിരുന്നു. എന്നാൽ ഇതെല്ലാം ലംഘിക്കുന്ന തരത്തിലാണ് ചൈന പ്രവർത്തിക്കുന്നത് എന്നാണ് ആക്ഷേപം ഉയരുന്നത്. ചന്ദ്രോപരിതലത്തിന്റെ ദക്ഷിണധ്രുവ മേഖലയ്ക്ക് സമീപമുള്ള ലാൻഡിങ് സൈറ്റുകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഓവർലാപ്പ് കണ്ടെത്തിയതിനെ നാസ, ചൈനയോട് അതിന്റെ ചാന്ദ്ര ദൗത്യങ്ങൾ 'തുറന്നതും സുതാര്യവുമാക്കാൻ' അടുത്തിടെ ആഹ്വാനം ചെയ്തിരുന്നു. '' ആർട്ടെമിസ് ഉടമ്പടിയുടെയും ബഹിരാകാശ ഉടമ്പടിയുടെയും തത്വങ്ങൾ അനുസരിച്ച് സുതാര്യതയും സമാധാനപരമായ ബഹിരാകാശ പര്യവേഷണവമാണ് ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു,' അമേരിക്കൻ ബഹിരാകാശ ഏജൻസിയിലെ ഉദ്യോഗസ്ഥർ ഡെയ്ലി മെയിലിനോട് പറഞ്ഞു.
ഇന്ത്യക്കും ചന്ദ്രനിൽ വലിയ പ്രോജക്റ്റുകൾ ആണുള്ളത്. 2009ൽ ചന്ദ്രനിൽ ജല സാന്നിധ്യമുള്ളതായി ശാസ്ത്രലോകം കണ്ടെത്തിയിരുന്നു. ഇന്ത്യയുടെ ചാന്ദ്രയാൻ-1 ആണ് ജല സാന്നിധ്യം ആദ്യം കണ്ടെത്തിയത്. അതുകഴിഞ്ഞാണ് നാസ ജല സാന്നിധ്യത്തിന്റെ കൂടുതൽ തെളിവ് പുറത്തുവിട്ടത്.. നാസയുടെ വിമാന വാഹിനി വാനനിരീക്ഷണകേന്ദ്രമായ സോഫിയയിലെ ദൂരദർശിനിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചന്ദ്ര ഉപരിതലത്തിൽ സൂര്യപ്രകാശമേൽക്കാത്ത മേഖലയിൽ കൂടുതൽ ജലമുണ്ടാകാമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ നിരീക്ഷണ സംവിധാനമാണ് നാസയുടെ സോഫിയ.
പക്ഷേ ഇവിടെയും ചൈന എല്ലാം രഹസ്യവും ദൂരുഹവുമാക്കി വെക്കുകയാണെന്നാണ് ആരോപണം. രണ്ടുരാജ്യങ്ങൾ ഒരേ സമയം ഒരേസ്ഥലത്ത് പര്യവേഷണം നടത്താൻ പാടില്ല എന്ന കരാറും ചൈന ലംഘിച്ചിരിക്കയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്