''അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഭൂതകാലത്തിന്റെ ഏകാകിയായ പ്രതീകവും പുതിയ ലോകത്തിന്റെ പ്രവാചകനും ഭാവി മനുഷ്യന്റെ മനഃസാക്ഷിയുമാണ് ഗാന്ധിജി''; വന്നണയുന്നു ബാപ്പുജി; ഉണ്ണി അമ്മയമ്പലത്തിന്റെ 'വരൂ കുട്ടികളേ ബാപ്പുജി വിളിക്കുന്നു' എന്ന കവിതക്കൂട്ട് സത്കർമ്മമാകുമ്പോൾ
ഡോ എംടി ശശി
ഒരു ഗാന്ധിയേയുള്ളൂ. ലോകത്തിനു മുമ്പിൽ ഭാരത്തിന്റെ ഏറ്റവും വലിയ സംഭാവന ഈ വീരപുത്രനാണ്. ഒരൊറ്റ രാജ്യം എന്ന ചിന്തയിലേക്ക് നാനാത്വങ്ങളെ ഏകോപിപ്പിച്ച ഗാന്ധിജി തന്റെ ജീവിതത്തെ മൂല്യവത്തായ സന്ദേശമാക്കി പരിവർത്തിച്ചയാളാണ്. ലോകത്തിന്റെ തന്നെ നേതാക്കളിലൊരാളായി ഗാന്ധിജിയെ പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തുക എന്ന സത്കർമ്മമാണ് ഉണ്ണി അമ്മയമ്പലത്തിന്റെ 'വരൂ കുട്ടികളേ ബാപ്പുജി വിളിക്കുന്നു' എന്ന കവിതക്കൂട്ട്. ബാലസാഹിത്യരംഗത്ത് സജീവ മുദ്ര പതിപ്പിച്ചിട്ടുള്ള ഉണ്ണിയുടെ ഈ പുസ്തകം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തിലേക്ക് കുട്ടികൾക്ക് എളുപ്പത്തിൽ കടന്നുചെല്ലാവുന്ന ജിജ്ഞാസാനിർഭരമായ ഒരു കവാടമാണ്.
''അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഭൂതകാലത്തിന്റെ ഏകാകിയായ പ്രതീകവും പുതിയ ലോകത്തിന്റെ പ്രവാചകനും ഭാവി മനുഷ്യന്റെ മനഃസാക്ഷിയുമാണ് ഗാന്ധിജി'' എന്ന് പറഞ്ഞത് ഡോ. എസ് രാധാകൃഷ്ണനാണ്. സത്യത്തിന്റെയും അഹിംസയുടെയും പ്രതിരൂപമായി ചരിത്ര പുസ്തകത്തിൽ അവരോധിക്കപ്പെട്ട, ഓരോ ഇന്ത്യക്കാരന്റെയും ചങ്കിൽ പടർന്നുകയറിയ വികാരമാണ് ഗാന്ധിജിയെങ്കിൽ അദ്ദേഹത്തെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ മതാന്ധതയ്ക്കും വർഗീയ നിലപാടുകൾക്കുമെല്ലാം ഭരണത്തിൽ മേൽക്കൈ ലഭിച്ച ആസുരമായ വർത്തമാന കാലത്തിൽ, ഗാന്ധിജിയുടെ ആത്മകഥയെയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെയും അധികരിച്ചുകൊണ്ട് രചിച്ച 'ബാപ്പുജി' യിലെ കവിതകൾ മതമൈത്രിയുടെയും പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആർദ്രമായ തലങ്ങളാണ് കുട്ടികൾക്ക് പരിചയപ്പെടുത്തുന്നത്.
സിനിമയും നോവലും കഥയുമൊക്കെയായി ഗാന്ധിയുടെ ജീവിതം പല തരത്തിൽ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും കവിതാരൂപത്തിൽ ഗാന്ധിജിയുടെ ജീവചരിത്രം കുട്ടികൾക്കുവേണ്ടി അവതരിപ്പിക്കപ്പെടുന്നത് മലയാളത്തിലെ ആദ്യാനുഭവമാണ്. 'ഈ ബാപ്പുവിനെ അറിയുമോ' എന്ന തലക്കെട്ടിൽ കുട്ടികൾക്ക് ഗാന്ധിജിയെ പരിചയപ്പെടുത്തിക്കൊണ്ടാണ് കവിതാസമാഹാരം ആരംഭിക്കുന്നത്. വിശ്വത്തിന് സൗഹൃദത്തിന്റെ വിത്തുകൾ നൽകി, കൂരിരുൾ ഹൃദയങ്ങളിൽ ചാരുപ്രകാശമായി സത്യത്തിന്റെ മാർഗ്ഗം ഉലകിനു നൽകിയ ഗാന്ധിജിയിലെ മനുഷ്യസ്നേഹിയെയാണ് ഈ ആമുഖക്കവിത പരിചയപ്പെടുത്തുന്നത്.
ഗാന്ധിജിയുടെ ജനനം, മാതാപിതാക്കൾ, വിദ്യാഭ്യാസം, സത്യത്തിലേക്കും അഹിംസയിലേക്കുള്ള വളർച്ച, ഇംഗ്ലണ്ടിലേക്കുള്ള യാത്ര, അമ്മയുടെ മരണം, ദക്ഷിണാഫ്രിക്കൻ ജീവിതം, ഭാര്യയായ കസ്തൂർബയുടെ ആദർശശുദ്ധി എന്നീക്കാര്യങ്ങളെ ലളിതമധുരമായി ആവിഷ്കരിച്ച കാവ്യങ്ങൾക്കൊപ്പം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ സുവർണ്ണാധ്യായങ്ങളെയും തീക്ഷ്ണത കുറയാതെ തന്നെ കാവ്യരൂപങ്ങളാക്കുന്നുണ്ട്. ജാലിയൻ വാലാബാഗ് കൂട്ടക്കൊല, ക്വിറ്റിന്ത്യാ സമരം, ഇന്ത്യാവിഭജനം എന്നീ ചോരപൊടിയുന്ന സമരചരിത്രങ്ങൾ കുട്ടികൾക്കാവേശം നിറയ്ക്കും. ദേശസ്നേഹ പ്രചോദിതമായ മനസ്സുകളെ സൃഷ്ടിക്കും.
ഗാന്ധിജിയുടെ സ്വന്തം സമരരൂപങ്ങളായ സത്യാഗ്രഹം, ഹർത്താൽ, നിസ്സഹകകരണ പ്രസ്ഥാനം, ഉപ്പുസത്യാഗ്രഹം, ഉപവാസം എന്നീക്കാര്യങ്ങളെ വിശദമായിത്തന്നെ കവിതകളിലൂടെ അവതരിപ്പിക്കുന്നുണ്ട്. ഗാന്ധിജി ഒരവതാരപുരുഷന്റെ പൊരുൾ നേടിയ വ്യക്തിത്വമായി മാറിയതെങ്ങിനെയെന്ന് ഈ സംഭവങ്ങളെയടിസ്ഥാനമാക്കി കുട്ടികൾക്ക് മുന്നിൽ തെളിയിക്കാൻ ഉണ്ണിക്ക് കഴിയുന്നുണ്ട്.
അയിത്തത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരായി കേരളത്തിൽ നടന്ന വൈക്കം, ഗുരുവായൂർ സത്യാഗ്രഹങ്ങളിൽ ഗാന്ധിജിയുടെ ഇടപെടൽ വ്യക്തമാക്കുന്ന രണ്ടു കവിതകൾ ഈ സമാഹാരത്തിലുണ്ട്. ഇന്ത്യയെ ഒറ്റ യൂണിറ്റായി കണ്ട, നെറികേടുകളെ ഏത് ദേശത്തായാലും എതിർത്തു തോൽപ്പിക്കുന്ന, അധികാരിവർഗ്ഗത്തിന്റെ ധാർഷ്ഠ്യത്തിനെതിരെ പോരാടുന്ന ഗാന്ധിജിയെ ഈ കവിതകൾ കാട്ടിത്തരുന്നുണ്ട്. വട്ടമേശ സമ്മേളനത്തിനായി ഇംഗ്ലണ്ടിൽ പോകുന്ന ഗാന്ധിജി, സമാധാനത്തിന്റെ പ്രതീകമായി അവതരിപ്പിക്കപ്പെടുന്നു. ഗാന്ധിജിയുടെ ജയിൽവാസം, കസ്തൂർബയുടെ മരണം എന്നിങ്ങനെയുള്ള കാര്യങ്ങളും കവിതയ്ക്കു വിഷയമാകുന്നു. 'സ്നേഹത്തിന്റെ നാമ്പുകൾ' എന്ന കവിത മതാതീതമായ സ്നേഹത്തെ കാത്തുസൂക്ഷിക്കണമെന്ന് കുട്ടികളോട് ആഹ്വാനം ചെയ്യുന്നുണ്ട്.
കൈത്തോക്കിലൊളിപ്പിച്ച വർഗ്ഗീയ വിഷം ഗാന്ധിജിയുടെ മാറുപിളരുന്ന അവസാന രംഗം വികാരനിർഭരമായി അവതരിപ്പിക്കപ്പെടുന്നു.
'ഗാന്ധി സന്ദേശത്തിന്റെ ഹൃദയം പിളർന്നുപോയ്
സോദരസ്നേഹക്കെടാവിളക്ക് പൊലിഞ്ഞുപോയ്'
എന്നാണ് കവി ആ അനുഭവത്തെ വരച്ചിടുന്നത്.
ഇക്കഥ പഴയൊരു കഥയല്ല കൂട്ടരെ, ഗാന്ധിജിയുടെ ജീവിതപാഠം ഹൃദയത്തിൽ തെളിമ പരത്തുന്ന വിത്തായി സൂക്ഷിക്കുക' എന്ന് കുട്ടികളെ ഓർമ്മപ്പെടുത്തിയാണ് 'ബാപ്പുജി' അവസാനിക്കുന്നത്.
ഗാന്ധിപ്രതിമകൾക്കു മാത്രം പ്രാധാന്യമേറുകയും ഗാന്ധിചിന്തകളെ മായ്ച്ചുകളയുകയും ചെയ്യുന്ന നടപ്പുകാലത്ത് ത്യാഗജീവിതത്തിന്റെ മോഹനസുഗന്ധമായി ബാപ്പു കുട്ടികളുടെ മനസ്സിൽ വന്നണയേണ്ടതുണ്ട്. ജീവിതവഴിയിൽ വിളക്കുമരമായി നിന്ന് തെളിമയുള്ള വെളിച്ചം പകരാൻ ഈ പുസ്തകം അവർക്കുപകാരപ്പെടാതിരിക്കില്ല.
ഈ പുസ്തകം മൂന്നാം പതിപ്പിൽ എത്തിയിരിക്കുന്നു.പൂർണ്ണ പബ്ലിക്കേഷൻസ് കോഴിക്കോട് ആണ് പ്രസാധകൻ. പൂർണയുടെ എല്ലാ ബുക്ക് സ്റാളിലും, പുസ്തകം ലഭിക്കും. കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 3 പുരസ്കാരങ്ങൾ ഉൾപ്പെടെ 15 ഓളം പുരസ്കാരങ്ങൾ ലഭിച്ച എഴുത്തുകാരനാണ് ഗ്രന്ഥകാരൻ. അദ്ദേഹത്തിന്റെ 45-ാംമത്തെ ബാലസാഹിത്യ കൃതിയാണ് വരൂ കുട്ടികളെ ബാപ്പുജി വിളിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍