Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദ്യാർത്ഥിനി ശുചിമുറിയിൽ സ്വന്തം വിഡിയോ ചിത്രീകരിക്കുന്നത് കണ്ട് മറ്റ് പെൺകുട്ടികൾ പരിഭ്രാന്തരായി; ഷിംലയുള്ള കാമുകന് വിദ്യാർത്ഥിനി അയച്ചത് സ്വന്തം സ്വകാര്യ ദൃശ്യങ്ങൾ മാത്രം; ചണ്ഡിഗഡ് സർവകലാശാലയിലെ പ്രതിഷേധങ്ങൾക്കിടെ വെളിപ്പെടുത്തലുമായി മൊഹാലി പൊലീസ്

വിദ്യാർത്ഥിനി ശുചിമുറിയിൽ സ്വന്തം വിഡിയോ ചിത്രീകരിക്കുന്നത് കണ്ട് മറ്റ് പെൺകുട്ടികൾ പരിഭ്രാന്തരായി; ഷിംലയുള്ള കാമുകന് വിദ്യാർത്ഥിനി അയച്ചത് സ്വന്തം സ്വകാര്യ ദൃശ്യങ്ങൾ മാത്രം; ചണ്ഡിഗഡ് സർവകലാശാലയിലെ പ്രതിഷേധങ്ങൾക്കിടെ വെളിപ്പെടുത്തലുമായി മൊഹാലി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

മൊഹാലി: ചണ്ഡിഗഡ് സർവകലാശാലയുടെ വനിതാ ഹോസ്റ്റലിൽ അറുപതോളം പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്. കേസിൽ അറസ്റ്റിലായ വിദ്യാർത്ഥിനിയിൽനിന്നു മറ്റു പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു മൊഹാലി പൊലീസ് അറിയിച്ചു. ഉടൻ തന്നെ പെൺകുട്ടിയുടെ കാമുകനെ പിടികൂടുമെന്നും ഇയാളെ കസ്റ്റഡിയിൽ എടുത്താൽ മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയുകയുള്ളുവെന്നും ഐജി ഗുരുപ്രീത് ദിയോ പറഞ്ഞു.

കേസിൽ അറസ്റ്റിലായ വിദ്യാർത്ഥിനി ശുചിമുറിയിൽ സ്വയം ചിത്രീകരിച്ച വിഡിയോ മാത്രമാണ് മൊബൈൽ ഫോണിൽനിന്നു കണ്ടെടുക്കാൻ കഴിഞ്ഞതെന്നു മൊഹാലി എസ്എസ്‌പി വിവേക് സോണി മാധ്യമങ്ങളോട് പറഞ്ഞു. മറ്റൊരുടെയും വിഡിയോ താൻ പകർത്തിയിട്ടില്ലെന്നാണു വിദ്യാർത്ഥിനിയുടെ മൊഴിയെന്നും എസ്എസ്‌പി പറഞ്ഞു.

ഇലക്ട്രോണിക്സ് ഉപകരണങ്ങളും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവയെല്ലാം ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നും എസ്എസ്‌പി പറഞ്ഞു. വിദ്യാർത്ഥിനി തന്റെ ശുചിമുറി വിഡിയോ ഷിംലയുള്ള കാമുകന് അയച്ചതായി സ്ഥീരികരിച്ചിട്ടുണ്ടെന്നും ഐജി പറഞ്ഞു.

പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന ആരോപണം തെറ്റാണെന്നും വിദ്യാർത്ഥിനി ശുചിമുറിയിൽ സ്വന്തം വിഡിയോ ചിത്രീകരിക്കുന്നത് കണ്ട് മറ്റ് പെൺകുട്ടികൾ പരിഭ്രാന്തരാകുകയായിരുന്നെന്നും ചണ്ഡിഗഡ് സർവകലാശാല അധികൃതർ അറിയിച്ചു. സ്വയം വിഡിയോ ചിത്രീകരിച്ചതല്ലാതെ മറ്റാരുടെയും ശുചിമുറി ദൃശ്യങ്ങൾ പെൺകുട്ടി പകർത്തുകയോ, സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നു ചണ്ഡിഗഡ് സർവകലാശാല അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ദൃശ്യങ്ങൾ പകർത്തിയെന്ന പെൺകുട്ടികളുടെ ആരോപണത്തിനു പിന്നാലെ കസ്റ്റഡിയിൽ എടുത്ത ഒന്നാം വർഷ എംബിഎ വിദ്യാർത്ഥിനിയെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ താൻ ആരുടെയും ദൃശ്യങ്ങൾ പകർത്തിയിട്ടില്ലെന്ന മൊഴിയിൽ വിദ്യാർത്ഥിനി ഉറച്ചു നിന്നു. വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോണുകളും ഇല്ക്ട്രിക് ഉപകരണങ്ങളും പൊലീസ് പരിശോധിച്ചെങ്കിലും തെളിവുകൾ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

വിദ്യാർത്ഥിനിയെ കാമുകൻ ഭീഷണിപ്പെടുത്തി മറ്റു പെൺകുട്ടികളുടെ ദൃശ്യങ്ങൾ കൈക്കലാക്കിയതിനു ശേഷം ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുകയായിരുന്നുവെന്ന മറ്റു പെൺകുട്ടികളുടെ ആരോപണവും അന്വേഷിക്കുന്നതായി മൊഹാലി എസ്എസ്‌പി വിവേക് സോണി പറഞ്ഞു.

അറുപതോളം പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങൾ ഒന്നാം വർഷ എംബിഎ വിദ്യാർത്ഥിനി പകർത്തിയെന്നായിരുന്നു സർവകലാശാലയിലെ പെൺകുട്ടികളുടെ ആരോപണം. ഈ ദൃശ്യങ്ങൾ ഷിംലയിലുള്ള പെൺകുട്ടിയുടെ കാമുകനാണ് അശ്ലീല സൈറ്റുകളിൽ അടക്കം അപ്ലോഡ് ചെയ്തതെന്നായിരുന്നു പെൺകുട്ടികളുടെ ആരോപണം. തങ്ങളുടെ ശുചിമുറി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾ വ്യാപകമായി പ്രചരിക്കുന്നതായി ശ്രദ്ധയിൽപെട്ടുവെന്നും പെൺകുട്ടികൾ പരാതിപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP