തിരുവനന്തപുരത്തുനിന്നുള്ള ഫ്ളൈറ്റ് ടിക്കറ്റ് ചാർജ് കൂടുതൽ ആയതിന് ഉത്തരവാദി അദാനിയാണോ; അദാനി ഏറ്റെടുക്കും മമ്പേ തന്നെ നിരക്കുകൾ കൂടുതലാണ്; കൊച്ചിയിൽ സീറ്റ് കൂടുതൽ ഉള്ളതുകൊണ്ട് ടിക്കറ്റ് ഫെയർ കുറയുന്നത്; തോമസ് ഐസക്ക് ജനങ്ങളെ പൊട്ടന്മാരാക്കുന്നത് ഇങ്ങനെ
എം റിജു
കോഴിക്കോട്: കഴിഞ്ഞ ദിവസം മുൻ ധനകാര്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ഡോ ടി എം തോമസ് ഐസക്ക്, 'കൊച്ചിക്കാർ എത്ര ഭാഗ്യവാന്മാർ' എന്ന് പറഞ്ഞ് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ ചാർജുകൾ താരതമ്യം ചെയ്തുകൊണ്ട്, തിരുവനന്തപുരത്ത് ചാർജ് കൂടുതൽ ആയത് അദാനി ഏറ്റെടുത്തതുകൊണ്ടാണെന്ന് സമർഥിക്കുന്ന രീതിയിൽ ആയിരുന്നു ആ പോസ്റ്റ്. അതിൽ തോമസ് ഐസക്ക് ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു.
''കൊച്ചിയിൽ നിന്ന് ബാംഗ്ലൂർക്ക് ഇന്ന് 1496 രൂപയാണ് ടിക്കറ്റ് ചാർജ്ജ്. തിരുവനന്തപുരത്തു നിന്നാണ് പോകുന്നതെങ്കിൽ 5033 രൂപ നൽകണം. ചെന്നൈയിലേക്കാണെങ്കിലോ കൊച്ചിയിൽ നിന്നും 2119 രൂപ മതി. തിരുവനന്തപുരത്തു നിന്നാണെങ്കിൽ 4926 രൂപ നൽകണം. ഇനി ഡൽഹിയിലേക്കാണെങ്കിലോ? കൊച്ചിയിൽ നിന്ന് 8478 രൂപ. തിരുവനന്തപുരത്ത് നിന്നാണെങ്കിൽ 12593 രൂപ. ചെറിയൊരു വ്യത്യാസമല്ല. എയർലൈനുകൾ കണക്കുകളെല്ലാം ഇൻഡിഗോ എയർ ലൈനിന്റേതാണ്. അതുകൊണ്ട് എയർ ലൈൻ കൊള്ളയടിക്കുകയാണെന്നു പറയാൻ വയ്യ. കൊള്ളയടിക്കുന്നത് എയർപോർട്ടാണ്. കൊച്ചിയിൽ യൂസർ ഫീ ഇല്ല. തിരുവനന്തപുരത്ത് ഡൊമസ്റ്റിക് ഫ്ലൈറ്റാണെങ്കിൽ 598 രൂപയും ഇന്റർനാഷണൽ ആണെങ്കിൽ 1260 രൂപയുമാണ് യൂസർ ഫീ. എന്നാലും ഈ വ്യത്യാസം പൂർണ്ണമായും വിശദീകരിക്കപ്പെടുന്നില്ല. ഒരുപക്ഷേ അത് വിമാനക്കമ്പനികളിൽ നിന്നും എയർപോർട്ട് ഈടാക്കുന്ന ഫീസിലുള്ള വ്യത്യാസമായിരിക്കാം.
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കൊച്ചി എയർപോർട്ടും കുത്തക കമ്പനിയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എയർപോർട്ടിന്റെയും വ്യത്യാസം നല്ലൊരു കേസ് സ്റ്റഡിക്ക് വകയുണ്ട്. എന്തൊക്കെയായിരുന്നു അദാനി വന്നാൽ തിരുവനന്തപുരം എയർപോർട്ടിൽ ഉണ്ടാവുകയെന്ന് ശശി തരൂറിനെപ്പോലുള്ള പ്രമുഖരടക്കം വാദിച്ചുകൊണ്ടിരുന്നത്. എന്നിട്ട് ഇപ്പോൾ എന്തുണ്ടായി? അദാനി ഏറ്റെടുത്ത് ഒരുവർഷം കഴിയുമ്പോഴും എയർപോർട്ടിലെ സൗകര്യങ്ങളിൽ ഒരു വ്യത്യാസവും ഉണ്ടായിട്ടില്ല. എന്തിന് കോവിഡിനു മുമ്പുണ്ടായിരുന്ന ഫ്ലൈറ്റുകൾ പുനഃസ്ഥാപിക്കപ്പെട്ടിട്ടുപോലുമില്ല. തിരുവനന്തപുരത്തു നിന്നാണ് യാത്ര ചെയ്യുന്നതെങ്കിൽ ചാർജ്ജ് ഇരട്ടി കൊടുക്കേണ്ടിവരും. ഡൊമസ്റ്റിക്ക് വിമാനയാത്രയ്ക്ക് ഇതാണെങ്കിൽ ഇന്റർനാഷണൽ ആകുമ്പോൾ എത്രയാകാം!
ഇത് ആരും ചോദ്യം ചെയ്യുന്നില്ലായെന്നത് വിസ്മയകരമാണ്. എന്തുകൊണ്ട് ഈ വ്യത്യാസമെന്ന് അദാനി എയർപോർട്ട് കമ്പനി വിശദീകരിച്ചേ തീരൂ.''- ഇങ്ങനെയാണ് ഐസക്കിന്റെ പോസ്റ്റ് അവസാനിച്ചത്.
ശുദ്ധ വിവരക്കേട് എന്ന് സോഷ്യൽ മീഡിയ
എന്നാൽ തോമസ് ഐസക്കിന്റെത് ശുദ്ധ വിവരക്കേട് ആണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇതു സംബന്ധിച്ച് പഠിച്ച സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ. എഴുത്തുകാരനും പ്രാംസംഗികനുമായ പ്രവീൺ രവി ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. ''കേരളത്തിൽ ആളുകളെ ഏറ്റവും കൂടുതൽ പൊട്ടന്മാർ ആക്കുന്നത് പലപ്പോഴും ഇത്തരം സാമ്പത്തികശാസ്ത്രം പഠിച്ചു അറിവ് നേടി എന്ന് മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിക്കുന്ന ആളുകൾ ആയിരിക്കും. ധനമന്ത്രി തോമസ് ഐസക്ക് എഴുതിയ ഈ പോസ്റ്റ് ഇതിന് ഉദാഹരണം ആണ്. ഇതിന് എതിരെ പ്രതികരിച്ചാൽ അദാനി ഫാൻ ആക്കും, സംഘി ആക്കും.
എനിക്ക് അദാനിയോട് ബിജെപി ഗവൺമെന്റിനോട് ഉള്ള താല്പര്യം കൊണ്ടല്ല ഇത്തരം വാർത്തകൾക്കെതിരെ എഴുതുന്നത്. ഒരു സംസ്ഥാനത്തെ ജനങ്ങളെ മുഴുവൻ പൊട്ടന്മാരും മണ്ടന്മാരും ആക്കുന്ന ഇത്തരം സാമ്പത്തിക നരേറ്റെവുകൾ എഴുതി പൂരിപ്പിച്ചു വിടുന്ന ആളുകൾക്കെതിരെയുള്ള പ്രതിഷേധമാണ്.
അദാനി അഴിമതി ചെയ്യുകയോ അന്യായമായി പണം ഈടാക്കുകയും ചെയ്താൽ തീർച്ചയായും പ്രതികരിക്കണം അതിനൊന്നും ആർക്കും സംശയമില്ല. പക്ഷേ നുണകൾ കൊണ്ട് നിങ്ങൾ ഉണ്ടാക്കുന്ന കഥകളും കവിതകളും വിശ്വസിക്കുന്ന വളരെ സാധാരണക്കാരായ ജനങ്ങൾ പിന്നീട് സമൂഹത്തിന് തന്നെ ബാധ്യതയാകും എന്നതുകൊണ്ടാണ് ഇതിനൊക്കെ വീണ്ടും വീണ്ടും മറുപടി എഴുതി സമയം കളയുന്നത്.
കൊച്ചിയിൽ നിന്ന് ഉള്ള ടിക്കറ്റ് നിരക്ക് നോക്കുമ്പോൾ തിരുവനന്തപുരത്തുനിന്ന് ബാംഗ്ലൂരിലേക്ക് ഡൽഹിയിലേക്ക് ഒക്കെയുള്ള ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണ്. അതിനു കാരണം അദാനിയാണ് എയർപോർട്ട് നടത്തുന്നത് എന്നതുകൊണ്ടാണ് എന്നതാണ് തോമസ് ഐസക്കിന്റെ പുതിയ കണ്ടുപിടിത്തം. കേരള സർക്കാർ നടത്തുന്ന കൊച്ചിയിൽ നിരക്ക് വളരെ കുറവാണ് എന്നതാണ് അദ്ദേഹം ഇതിന് വേണ്ടി മുന്നോട്ട് വെക്കുന്ന താരതമ്യം. ഇനീം തോമസ് ഐസക്കിന്റെ പോസ്റ്റിന്റെ അടിയിൽ തന്നെ വന്ന ഈ കമന്റ് ഞാൻ അതേപടി ഇവിടെ ഇടുകയാണ്.
'അദാനി ഏറ്റെടുക്കുന്നതിന് മുമ്പും ഇത് തന്നെ ആയിരുന്നു അവസ്ഥ. അദാനി ഏറ്റെടുത്തിട്ടില്ലാത്ത സ്വകാര്യ വിമാനത്താവളത്തിലും അദാനി ഏറ്റെടുത്തിട്ടില്ലാത്ത പൊതു മേഖലാ വിമാനത്താവളത്തിലും തല്സ്ഥിതി തന്നെയാണ് തുടരുന്നത്. എയർ ഫെയർനെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്ന് ഒരുപക്ഷെ ഐസക് സാറിന് അക്കമിട്ട് അറിയില്ലായിരിക്കാം. എന്നാലും അങ്ങനെ കുറെ ഫാക്ടേഴ്സ് ഉണ്ടെന്ന കാര്യം അറിയാത്ത ആൾ അല്ല താങ്കൾ. അപ്പോൾ തെറ്റിദ്ധരിപ്പിക്കൽ തന്നെയാണ് ഉദ്ദേശം. ഉദാഹരണത്തിന് കൊച്ചിയിൽ നിന്ന് ഒരു ദിവസം ഹൈദരാബാദിലേക്ക് 5 ഫ്ലൈറ്റ് ഉണ്ട് (ശരാശരി 900+ സീറ്റ്) തിരുവനന്തപുരത്ത് നിന്ന് 1 ഫ്ലൈറ്റ് മാത്രം (ശരാശരി 180 സീറ്റ്). കൊച്ചിയിൽ നിന്ന് ഒരു ദിവസം ഡൽഹിയിലേക്ക് 8 ഫ്ലൈറ്റ് ഉണ്ട് (ശരാശരി 1516+ സീറ്റ്) തിരുവനന്തപുരത്ത് നിന്ന് 2 ഫ്ലൈറ്റ് മാത്രം (ശരാശരി 360 സീറ്റ്).കൊച്ചിയിൽ നിന്ന് ഒരു ദിവസം ബംഗ്ലേലൂരിലേക്ക് 16 ഫ്ലൈറ്റ് ഉണ്ട് (ശരാശരി 2880+ സീറ്റ്) തിരുവനന്തപുരത്ത് നിന്ന് 3 ഫ്ലൈറ്റ് മാത്രം (ശരാശരി 540 സീറ്റ്). കൊച്ചിയിൽ നിന്ന് ഒരു ദിവസം ചെന്നൈലേക്ക് 5 ഫ്ലൈറ്റ് ഉണ്ട് (ശരാശരി 900+ സീറ്റ്) തിരുവനന്തപുരത്ത് നിന്ന് 3 ഫ്ലൈറ്റ് മാത്രം (ശരാശരി 540 സീറ്റ്). മുകളിൽ കാണിച്ചതിന് സമാനമായ അവസ്ഥയാണ് കോഴിക്കോടും.
ചുരുക്കത്തിൽ കേരളത്തിലെ ആഭ്യന്തര സർവീസുകളുടെ ഹബ് ആണ് കൊച്ചി. സ്വാഭാവികമായും സീറ്റ് കൂടുതൽ ഉള്ളതുകൊണ്ട് ടിക്കറ്റ് ഫെയർ കുറവായിരിക്കും കൊച്ചിയിൽ. സീറ്റ് കുറവായതിനാൽ തിരുവനന്തപുരത്തും കോഴിക്കോടും ടിക്കറ്റ് ഫെയർ കൂടുതൽ ആണ്. മാത്രമല്ല ഈ രണ്ട് എയർപോർട്ടുകളിലും പാസഞ്ചർ ട്രാഫിക് പൊട്ടൻഷ്യൽ ഉണ്ട്. സ്വാഭാവികമായും സീറ്റ് കൂടി കുറഞ്ഞാൽ ഫെയർ കൂടുക തന്നെ ചെയ്യും. ഫെയർ നോക്കി യാത്ര ചെയ്യുന്ന മലയാളികൾ കൊച്ചി വഴി യാത്ര ചെയ്യാൻ നിർബന്ധിതരാണ്.
എയർപോർട്ട് എക്കണോമിക്ക് റെഗുലേറ്ററി അതോരിറ്റിയുടെ മാനദന്ധങ്ങൾ എയർപോർട്ട് താരിഫുകൾക്ക് ബാധകമാണെങ്കിലും സ്വകാര്യ വിമാനത്താവളങ്ങൾക്ക് പലപ്പോഴും എയർലൈ ഓപ്പറേറ്റേഴ്സിനു മറ്റ് പല ഇളവുകളും നൽകാൻ സാധിക്കും. അതുകൊച്ചി എയർപോർട്ട് മാനെജ്മെന്റ് ചെയ്യുന്നും ഉണ്ട്. ഇത് പക്ഷെ പൊതുമേഖലയിൽ ആയിരുന്ന തിരുവനന്തപുരത്തിന് കഴിഞ്ഞിട്ടില്ല, ഇപ്പോഴും പൊതു മേഖലയിലുള്ള കോഴിക്കോടിന് കഴിയുകയും ഇല്ല.
ഇനി ഏതെങ്കിലും നിലക്ക് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഇടപെടാൻ കഴിയുമെങ്കിൽ സർക്കാർ നീതി പൂർവ്വം ഇടപെടണമായിരുന്നു. നിങ്ങൾ ധനമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാർ എയർലൈൻ ഓപ്പറേറ്റർമാരുടെ യോഗം മസ്കറ്റ് ഹോട്ടലിൽ വിളിച്ചു ചേർത്തിട്ട് 39 പുതിയ സർവീസുകൾ പ്രഖ്യാപിച്ചപ്പോൾ ഒന്ന് പോലും പൊതു മേഖലയിൽ ഉള്ള കോഴിക്കോട് എയർപോർട്ടിനു നൽകാതിരിക്കാനാണ് ശ്രദ്ധ കാണിച്ചത്. പേരിനു മാത്രം സർവീസുകൾ തിരുവനന്തപുരത്തിനു അനുവദിച്ചപ്പോൾ കൂടുതൽ സർവീസുകൾ നൽകിയത് കണ്ണൂരിനും കൊച്ചിക്കും ആണ്.ചുരുക്കത്തിൽ ഈ പോസ്റ്റ് സദുദ്ദേശപരമല്ല. ഇതിൽ പറഞ്ഞിരിക്കുന്നത് പലതും അസത്യവും അർദ്ധ സത്യങ്ങളുമാണ്'
ഇദ്ദേഹം ഈ കമന്റിൽ പറഞ്ഞത് സത്യമാണോ എന്നറിയാൻ ഞാൻ കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്കുള്ള ടിക്കറ്റ് ഫെയർ നോക്കി, ഞായറാഴ്ച ദിവസം ഇൻഡിഗോക്ക് അതിൽ കാണിക്കുന്നത് 8000 രൂപയാണ്. പൊതുമേഖലയിൽ തന്നെ ഇപ്പോഴും പ്രവർത്തിക്കുന്ന കോഴിക്കോട് എയർപോർട്ടിൽ നിന്നും ബാംഗ്ലൂരിലേക്കുള്ള ചാർജ് ആണ് 8000 രൂപ. അതിനെ കേന്ദ്രസർക്കാരിന്റെ കീഴിൽ ആയതുകൊണ്ട് ബിജെപി മേടിച്ച് അദാനിക്ക് കൊടുക്കുകയാണ് എന്ന് വേണമെങ്കിൽ പറയുമായിരിക്കും, അതുകൊണ്ട് കണ്ണൂരിൽ നിന്നുള്ള ചാർജ് കൂടി നോക്കി കളയാമെന്ന് വിചാരിച്ചു. അതും 8647 രൂപ ആണ്. ഇനീം തിരുവനന്തപുരം കൂടി നോക്കി കളയാം എന്ന് കരുതി നോക്കിയപ്പോൾ മൂന്ന് ഫ്ലൈറ്റുകൾ ഇൻഡീഗോയുടെതായി ഉണ്ടു. രാവിലെ 7:40 ന് പോകുന്നതിനു 8918രൂപ ആണ്. വൈകീട്ട് ആറിന് പോകുന്ന ഫ്ലൈട്ടിന് 10,178 യും. കൊച്ചിയിൽ നിന്നു ആറ് ഫ്ലൈട്ടുകൾ ഉണ്ട്്. അതിൽ കൂടിയ നിരക്ക് 9688രൂപയും കുറഞ്ഞ നിരക്ക് രാത്രി 11:45 ന് ഉള്ള 7956 രൂപയും ആണ്.
അതായത് അവധി ദിവസങ്ങളിൽ സീറ്റുകൾ ഫുൾ ആകുമ്പോൾ മിക്കവാറും എയർപോർട്ടുകളിൽ നിന്നെല്ലാം ഒരേ നിരക്കാണ്. കൊച്ചി ഒരു ഹബ് ആയതുകൊണ്ട് സാധാരണ ദിവസങ്ങളിൽ കൂടുതൽ സീറ്റുകൾ ഫ്രീ ആയി വരികയും അതിനു ചാർജ് കുറയുകയും ചെയ്യുന്നു. ഇതിനെ ആണ് തോമസ് ഐസക്ക് അദാനിയുടെ കൊള്ള ചാർജ് എന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
അദാനിയെ ന്യായീകരിക്കാൻ വേണ്ടിയല്ല ഈ പോസ്റ്റുകൾ എഴുതുന്നത്, വീഡിയോ ചെയ്യുന്നത്. ഈ സംസ്ഥാനത്തെ ജനങ്ങളെ പൊട്ടന്മാർ ആക്കുന്ന കമ്മ്യൂണിസ്റ്റ്കാരായ ബുദ്ധിജീവികൾക്കെതിരെ ഇനിയും നിരന്തരം എഴുതിക്കൊണ്ടിരിക്കും. അതിനി എത്ര കോർപ്പറേറ്റ് ഭീകരൻ എന്ന് വിളിച്ചാലും.''- പ്രവീൺ രവി വ്യക്തമാക്കി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്