മുസ്ലിം ലീഗുമായി കൂട്ടുകെട്ടിനില്ല; സിപിഎം മന്ത്രിമാരുടെ ഓഫീസുകളിൽ പാർട്ടി ബ്രാഞ്ച് രൂപീകരിക്കുന്നത് സ്വാഭാവികം; മന്ത്രിമാർ കുറച്ചു കൂടി ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണം; മാഗ്സസെ നിരവധി കമ്യൂണിസ്റ്റുകളെ ഇല്ലാതാക്കിയ നേതാവ്; ആ അവാർഡ് നിരസിച്ചത് ശൈലജ ടീച്ചർ; ഗവർണ്ണർ ഭരണഘടനാപരമായി പ്രവർത്തിക്കണമെന്നും പ്രത്യേക അഭിമുഖത്തിൽ സിപിഎം സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ; മറുനാടൻ മലയാളി എക്സ്ക്ലൂസീവ്
ബി എസ് ജോയ്
തിരുവനന്തപുരം: മുസ്ലിം ലീഗുമായി കൂട്ടുകെട്ടിനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. എകെജി സെന്ററിൽ മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ലീഗുമായുള്ള രാഷ്ട്രീയ നിലപാടിൽ സിപിഎം സെക്രട്ടറി വ്യക്തത വരുത്തുന്നത്. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനമാണ് സിപിഎം സെക്രട്ടറി നടത്തുന്നത്. ഗവർണർ ഭരണഘടനാപരമായി തീരുമാനങ്ങൾ എടുക്കണമെന്നാണ് എംവി ഗോവിന്ദന്റെ ആവശ്യം. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അവരുടെ പാർട്ടി ശക്തിപ്പെടുത്താനാണ്. അതിൽ വിയോജിപ്പില്ല. എന്നാൽ സിപിഎമ്മിനെ കടന്നാക്രമിക്കാൻ ശ്രമിച്ചാൽ നേക്കിനിൽക്കില്ല. വിശാല ഇടതുമുന്നണി യാഥാർത്ഥ്യമായൽ ഇന്ത്യയിൽ ബിജെപി -ആർഎസ് എസ് ശക്തികൾക്ക് നിലനിൽപ്പുണ്ടാകില്ലെന്നും ഗോവിന്ദൻ അഭിമുഖത്തിൽ വിശദീകരിച്ചു.
സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാണ്. ബിജെപി -ആർഎസ് എസ് നടപ്പിലാക്കുന്ന വർഗീയ ഫാസിസ്റ്റ് നയങ്ങളെ എതിർക്കുകയും രാജ്യത്ത് ജനാധിപത്യവും ഫെഡറൽ സംവിധാനം നിലനിർത്തുകയുമാണ് സിപിഎമ്മിന്റെ രാഷ്ട്രീയ നയം. എന്നാൽ കോൺഗ്രസും ലീഗുമൊക്കെ സിപിഎമ്മിനെ എതിർക്കുന്ന നയമാണ് പിന്തുടരുന്നത്. അതുകൊണ്ട് തന്നെ ലീഗുമായി രാഷ്ട്രീയ കൂട്ടുകെട്ടിന് സിപിഎം തയ്യാറല്ലെന്നും ഗോവിന്ദൻ മാസ്റ്റർ മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. ഇനി നിലപാട് വ്യക്തമാക്കേണ്ടത് ലീഗാണെന്നും ഗോവിന്ദൻ പറയുന്നു.
പാർലമെന്റ് തെരഞ്ഞടുപ്പിൽ വിശാല ഇടതുമുന്നണി രൂപീകരിച്ച് മത്സരിക്കുകയാണ് സിപിഎം ലക്ഷ്യം. അതിന് രാഷ്ട്രീയ നയങ്ങൾ തടസ്സമില്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ കർഷക സമര മുന്നേറ്റവും തൊഴിലാളി സമരവും ഈ മുന്നണിയുടെ ഭാഗമാണ്. അതിൽ ഐ എൻ ടിയുസിയും ഭാഗമാണ്. വിശാല ഇടത് മുന്നണിയിൽ ബി ജെപിയേയും ആർഎസ്എസ്സിനെയും പ്രതിരോധിക്കുന്ന ആർക്കും പങ്കാളിയാകാമെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സിപിഎമ്മിന് ഭീഷണിയല്ല, അവരുടെ സംഘടനയെ ശക്തിപ്പെടുത്താനും വിപുലപ്പെടുത്താനുമുള്ള പദയാത്രമാത്രമാണ് അത്. എന്നാൽ പദയാത്രയുടെ ഭാഗമായി സിപിഎമ്മിനെയും നേതാക്കളെയും കടന്നാക്രമിക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കും. ജയറാം രമേശിന്റെ പരാമർശത്തെയൊക്കെ ആ വിധത്തിലാണ് നേരിട്ടത്. അല്ലാതെ ജോഡോ യാത്രയുടെ ലക്ഷ്യത്തോട് സിപിഎമ്മിന് പ്രത്യക്ഷമായോ പരോക്ഷമായോ എതിർപ്പില്ല.
കേരളം ദേശീയ വികസന സൂചികയിൽ എല്ലാക്കാര്യത്തിലും മുൻ പന്തിയിലാണ്. സിപിഎം വികസന വിരോധികളാണെന്ന് ആക്ഷേപിക്കുന്നവരാണ് ശരിക്കും വികസന വിരോധികൾ. കേരളത്തിൽ തീർത്തും ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളെ ഇടത് സർക്കാർ ഇതിനകം കണ്ടെത്തി ലിസ്റ്റ് ചെയ്തിട്ടുണ്ട്.അവരുടെ കാര്യത്തിൽ പ്രത്യേക പരിഗണന ആവശ്യമാണെന്ന് സർക്കിരിന് ബോധ്യമുണ്ട്. അവർക്കുവേണ്ടിയുള്ള കാര്യങ്ങൾ യാഥാസമയം പൂർത്തിയാക്കും. കേന്ദ്ര ഐ ടി സഹമന്ത്രി ഈ അടുത്ത ദിവസം നടത്തിയ കേരള വിരുദ്ധ പരാമർശം തള്ളിക്കളയുകയാണ്. യുപിയിൽ 40 ശതമാനം പേർ ദരിദ്രരാണെന്ന കാര്യം മറന്നിട്ടാണ് കേന്ദ്ര മന്ത്രിമാരും ചില വലതുപക്ഷക്കാരും കേരളത്തെ കടന്നാക്രമിക്കുന്നതെന്നും ഗോവിന്ദൻ മാസ്റ്റർ അഭിമുഖത്തിൽ വ്യക്തമാക്കി.
സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന പ്രചരണം അടിസ്ഥാന രഹിതമാണ്. കേന്ദ്രാനുമതി ലഭിച്ചാൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് സഹായം ലഭിക്കും. ജപ്പാൻ സഹായവും ആ ഘട്ടത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. രണ്ടാം ഇടതുമുന്നണി സർക്കാരിലെ മന്ത്രിമാർ കാര്യപ്രാപ്തി ഉള്ളവർ തന്നെയാണ്. പാർട്ടിക്ക് മന്ത്രിമാരുടെ പ്രവർത്തനത്തിൽ അതൃപ്തിയില്ല. എന്നാൽ കുറച്ചു കൂടി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം എന്ന അഭിപ്രായം പാർട്ടിയിൽ സജീവമാണ്.
സിപിഎം മന്ത്രിമാരുടെ ഓഫീസുകൾ കേന്ദ്രീകരിച്ച് പാർട്ടി ബ്രാഞ്ച് രൂപീകരിക്കുന്നത് സ്വാഭാവികം മാത്രമാണ്. പാർട്ടി അംഗങ്ങൾ എവിടെയൊക്കെ ഉണ്ടോ അവിടെയൊക്കെ കൂട്ടായ പ്രവർത്തനം നടത്താൻ ബ്രാഞ്ച് അനിവാര്യമാണ്. സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ പാർട്ടി ഇടപെടില്ല, നയരൂപീകരണത്തിൽ പാർട്ടിയുടെ നയം തന്നെയാകും സർക്കാർനയവും ഇക്കാര്യത്തിൽ മാറ്റമില്ലെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. നിരവധി കമ്മ്യൂണിസ്റ്റുകളെ ഇല്ലായ്മ ചെയ്ത ഒരാളുടെ പേരിലുള്ള അവാർഡ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം വാങ്ങുക എന്നത് പാർട്ടിയെ അപമാനിക്കുന്നതിന് തുല്യമാണ്. അതുകൊണ്ടാണ് കെ കെ ശൈലജ ടീച്ചർ മാഗ്സസെ അവാർഡ് നിഷേധിച്ചതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടനാപരമായി പെരുമാറണം. എല്ലാക്കാര്യങ്ങളിലും സർക്കാർ ഭരണഘടനാപരമായാണ് തീരുമാനം എടുക്കുന്നത്. എന്നാൽ ഗവർണർ എല്ലാത്തിലും രാഷ്ട്രീയ വൈര്യം നിറയ്ക്കാൻ ശ്രമിക്കുന്നുണ്ട്. അത് ശരിയായ സമീപനമല്ല. ലോകായുക്ത നിയമ ഭേദഗതി ബില്ലും സർവകലാശാല ബില്ലും സർക്കാൻ കൊണ്ടു വന്നത് ഭരണഘടനാപരമായാണ്. ഭരണഘടന അനുശാസിക്കുന്ന വിധത്തിൽ ഗവർണർക്ക് ഇക്കാര്യങ്ങളിൽ ഇടപെടാം. മന്ത്രിമാരും മുഖ്യമന്ത്രിയും വിദേശ യാത്ര നടത്തുന്നത് സ്പോൺസർമാരുടെ പിന്തുണയോടെയാണ്. ചില യാത്രകൾക്ക് സർക്കാർ പണം ചെലവഴിക്കണം. അത് വലിയ ചെലവല്ല. വിദേശ രാജ്യങ്ങൾ സന്ദർശിച്ചാൽ മാത്രമെ വികസനം കണ്ട് മനസ്സിലാക്കാനും അത് കേരളത്തിൽ ഫലപ്രദമായി നടപ്പിലാക്കാനും കഴിയൂ. നായനാർ വിദേശത്ത് പോയി ഐ ടി പാർക്കുകൾ കണ്ടതുകൊണ്ടാണ് കേരളത്തിൽ ടെക്നോപാർക്ക് യാഥാർത്ഥ്യമായതെന്ന കാര്യവും ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.
കേരളത്തിൽ സിപിഎം അക്രമ പാതയിൽ നിന്ന് അകലെയാണ്. ഇടത് മുന്നണി അധികാരത്തിൽ വന്ന ശേഷം 23 രക്ത സാക്ഷികളാണ് പാർട്ടിക്ക് ഉണ്ടായത്. ഇടുക്കിയിലെ ധീരജും എറണാകുളത്തെ അഭിമന്യുവും കൊല്ലപ്പെട്ടത് എന്തുകൊണ്ടാണെന്ന് എല്ലാവർക്കും അറിയാം. കേരളത്തിലെ ക്യംപസുകളിൽ എസ് എഫ് ഐ അക്രമം നടത്താറില്ലെന്നും ആരെയും കൊലക്കത്തിക്ക് ഇരയാക്കില്ലെന്നും ഗേവിന്ദൻ മാസ്റ്റർ അടിവരയിട്ടു.ഇക്കാര്യങ്ങൾ കൂടി കണ്ട് വേണം ഗവർണർ തന്റെ അഭിപ്രായങ്ങൾ പറയേണ്ടിയിരുന്നതെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍