രാത്രിയിൽ ട്വന്റി ട്വന്റി നടക്കാൻ വൈദ്യുതി അനിവാര്യം; കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ച് കെ എസ് ഇ ബിയും കളിക്ക് എത്തുന്നു; ഇന്ത്യാ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റിന് വെല്ലുവിളിയായി രണ്ടരക്കോടിയുടെ പഴയ ബിൽ; കഴക്കൂട്ടത്തെ സ്റ്റേഡിയത്തിന്റെ പ്രതിസന്ധി വീണ്ടും ചർച്ചകളിലേക്ക്; തിരുവനന്തപുരത്തെ ട്വന്റി ട്വന്റി പകൽ മത്സരമാക്കുമോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. രണ്ടരക്കോടി രൂപ കുടിശ്ശിക ഉള്ളതിനാലാണ് വൈദ്യുതി വിച്ഛേദിച്ചത്. ഈ മാസം 28ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരം നടക്കാനിരിക്കെയാണ് നടപടി. നാല് ദിവസമായി സ്റ്റേഡിയത്തിൽ വൈദ്യുതിയില്ല. സാമ്പത്തിക ബാധ്യതയെ തുടർന്ന് നടത്തിപ്പ് കമ്പനി കൈയൊഴിഞ്ഞതോടെ നാശത്തിന്റെ വക്കിലായ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ പ്രതിസന്ധിക്ക് തെളിവാണ് ഈ സംഭവം.
ഗ്രീൻഫീൽഡ് നിർമ്മിച്ചത് ഐഎൽ ആൻഡ് എഫ്എസ് കമ്പനിയാണ്. കേരള സവ്വകലാശാലയുടെ ഭൂമി 15 വർഷത്തേക്ക് പാട്ടത്തിനെടുത്താണ് ബിഒടി വ്യവസ്ഥയിൽ സർക്കാർ കൈമാറിയത്. സ്റ്റേഡിയം കൂടാതെ ക്ലബ്, ഹോട്ടൽ, കൺവെൻഷൻ സെന്റർ എന്നിവയിൽ നിന്നുള്ള വരുമാനം ഈ കാലയളവിനുള്ളിൽ കമ്പനിക്കെടുക്കാം. സർക്കാർ 15 വർഷത്തിനുള്ള വാർഷിക ഗഡുക്കളായി 160 കോടി നൽകണമെന്നാണ് വ്യവസ്ഥ. ഗ്രീൻഫീൽഡിന്റെ പൂർണമായ പരിപാലനവും കരാർ കമ്പനിക്കാണ്. ഇതിനിടെയാണ് ് ഐഎൽ ആൻഡ് എഫ്എസ് കമ്പനി പ്രതിസന്ധിയിലാകുന്നത്.
പാപ്പരായ കമ്പനി നിയമ കുരുക്കുകളിലുമായി. ക്രിക്കറ്റ് നടത്തുന്നതിന് മാത്രമാണ് കേരളാ ക്രിക്കറ്റ് അസോസിയേഷന് ഈ സ്റ്റേഡിയത്തിൽ അവകാശമുള്ളത്. വൈദ്യുതിക്കും മറ്റുമുള്ള ബില്ലുകൾ അടയ്ക്കേണ്ടത് നടത്തിപ്പുകാരാണ്. അവരുണ്ടാക്കിയ വീഴ്ചയാണ് ഫീസൂരാൻ കാരണം. വൈദ്യുതി ബിൽ ആരടയ്ക്കുമെന്നതാകും ഇനി ഉയരുന്ന ചോദ്യം. രണ്ടരക്കോടിയുടെ ബാധ്യത കെസിഎ ഏറ്റെടുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. ക്രിക്കറ്റ് മത്സരത്തിനിടെ വാർത്തയാകാനും കുടിശിഖ തിരിച്ചു പിടിക്കാനുമുള്ള തന്ത്രപരമായ നീക്കമാണ് കെ എസ് ഇ ബി ഇപ്പോൾ നടത്തുന്നത്.
ഈ മാസം 13-നാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. 28-ന് നടക്കാനിരിക്കുന്ന മത്സരത്തിന്റെ സുരക്ഷയും മറ്റുമായി ബന്ധപ്പെട്ട് കെ.സി.എയും (കേരള ക്രിക്കറ്റ് അസോസിയേഷൻ) സിറ്റി പൊലീസ് കമ്മീഷണറും വിളിച്ച യോഗത്തിനായി മാധ്യമപ്രവർത്തകർ എത്തിയപ്പോഴാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ച കാര്യം അറിയുന്നത്. ഇക്കാരണത്താൽ തന്നെ വൈദ്യുതിയില്ലാത്ത ഹാളിൽവച്ചാണ് യോഗം നടന്നത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചിച്ച് നാലു ദിവസമായതിനാൽ തന്നെ ഗ്രൗണ്ടിന്റെ അറ്റകുറ്റപ്പണികളും മൈതാനം നനയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികളും നടക്കുന്നത് ജനറേറ്ററിന്റെ സഹായത്തോടെയാണെന്ന് കെ.സി.എ അറിയിച്ചു.
വരും ദിവസങ്ങളും തൽസ്ഥിതി തുടരുകയാണെങ്കിൽ അത് ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിന് മുമ്പ് മൈതാനം സജ്ജമാക്കുന്ന പ്രവൃത്തികളെ കാര്യമായി ബാധിക്കുമെന്നും കെ.സി.എ കൂട്ടിച്ചേർത്തു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ മേൽനോട്ട ചുമതലയുള്ള കെ.എസ്.എഫ്.എൽ (കാര്യവട്ടം സ്പോർട്സ് ഫെസിലിറ്റി ലിമിറ്റഡ്) ആണ് കുടിശിക അടയ്ക്കേണ്ടത്. ഇക്കാര്യത്തിൽ തങ്ങൾ നിസ്സഹായരാണെന്നും കെ.സി.എ വ്യക്തമാക്കി.
മൂന്ന് വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയം വീണ്ടും ക്രിക്കറ്റ് ആരവങ്ങളിലേക്ക് കടക്കുന്നത്. 2019 ഡിസംബർ എട്ടിന് ഇന്ത്യയും വെസ്റ്റിൻഡീസുമായി നടന്ന മത്സരത്തിനു ശേഷം ഈ മാസം 28നാണ് മറ്റൊരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് കാര്യവട്ടം വേദിയാകുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ മൂന്ന് ട്വന്റി20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരമാണിത്. വൈദ്യുതി കിട്ടിയില്ലെങ്കിൽ സ്റ്റേഡിയത്തിലെ തയ്യാറെടുപ്പുകൾ പ്രതിസന്ധിയിലാകും. മത്സരം മാറ്റി വയ്ക്കേണ്ടിയും വരും.
രാത്രി ഏഴരയ്ക്കാണ് ട്വന്റി ട്വന്റ് മത്സരം കാര്യവട്ടത്ത് തുടങ്ങാൻ നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ രാത്രി മത്സരത്തിന് വൈദ്യുതി അനിവാര്യതയായി മാറും. പകൽ മത്സം നടത്തിയാലും ഗാലറിയിൽ സൗകര്യങ്ങളും വിഐപികൾക്ക് എസിയും എല്ലാം എത്തിക്കാൻ വൈദ്യുതി വേണം. അതുകൊണ്ട് തന്നെ കറണ്ടില്ലാതെ ട്വന്റി ട്വന്റി നടക്കുക അസാധ്യമാണ്.
2019ൽ വെസ്റ്റിൻഡീസുമായി ഇവിടെ നടന്ന മത്സരത്തിൽ തോൽവി രുചിച്ച ഇന്ത്യക്ക് തിരുവനന്തപുരത്തെ കാണികളെ തൃപ്തിപ്പെടുത്താനുള്ള അവസരം കൂടിയാണ് ഈ മത്സരം. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് നേടിയെങ്കിലും 18.3 ഓവറിൽ പുറത്താകാതെ 67 റൺസ് നേടിയ സിമൻസിന്റെയും 38 റൺസ് നേടിയ നിക്കോളാസ് പൂരന്റെയും വെടിക്കെട്ട് ബാറ്റിങ്ങിൽ എട്ട് വിക്കറ്റിന് ഇന്ത്യയെ വെസ്റ്റിൻഡീസ് തോൽപ്പിച്ചിരുന്നു. ഇതിനൊപ്പം സഞ്ജു വി സാംസണിനെ ഇന്ത്യൻ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താതിന്റെ പ്രതിഷേധം അറിയിക്കാനും ക്രിക്കറ്റ് ആരാധകർ തീരുമാനിച്ചിരുന്നു. ഇതിനിടെ സഞ്ജുവിനെ ഇന്ത്യൻ എ ടീമിന്റെ നായകനാക്കി. തൊട്ടു പിന്നാലെയാണ് ഫീസൂരൽ വാർത്ത എത്തുന്നത്.
കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ സജ്ജീകരിച്ച സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം കായിക മന്ത്രി വി. അബ്ദുറഹ്മാൻ കഴിഞ്ഞ ദിവസം നിർവ്വഹിച്ചിരുന്നു. കായിക രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ ലാഭം മാത്രം മുന്നിൽക്കണ്ട് മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് നിയന്ത്രിക്കാൻ സർക്കാർ ഇടപെടുമെന്നു മന്ത്രി പറഞ്ഞു. എല്ലാ കായിക വിനോദങ്ങളേയും ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ് മലയാളികൾ. അതുകൊണ്ടുതന്നെ ക്രിക്കറ്റ് ആയാലും ഫുട്ബോൾ ആയാലും കൂടുതൽ മത്സരങ്ങൾ കേരളത്തിൽ എത്തേണ്ടതുണ്ടെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന്റെ പൂർണമായ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്യാലറിയുടെയും ഫ്ളഡ്ലൈറ്റ് സംവിധാനത്തിന്റെയും മീഡിയ ബോക്സിന്റെയും അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. 40000ത്തിൽ അധികം കാണികളെ ഉൾക്കൊള്ളാവുന്ന തരത്തിലാണ് ഗ്യാലറി സജ്ജമാക്കുന്നത്. മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകൾ ഉടൻ പ്രഖ്യാപിക്കുമെന്നും കെസിഎ അറിയിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ കാര്യവട്ടത്ത് ഇന്ത്യ-വെസ്റ്റിൻഡീസ് മത്സരം നിശ്ചയിച്ചിരുന്നെങ്കിലും കോവിഡിന്റെ സാഹചര്യത്തിൽ മത്സരം കൊൽക്കത്തയിലെ ഈഡൻഗാർഡനിലേക്ക് മാറ്റിയത് ക്രിക്കറ്റ് ആരാധകരെ നിരാശരാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിന് കാര്യവട്ടം വേദിയാകുന്നത്. ലോക്കൽ ബോയ് ആയ സഞ്ജു സാംസന്റെ അഭാവം ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കുമെന്നത് മറ്റൊരു സത്യം.
50,000ത്തോളം കാണികളെ ഉൾക്കൊള്ളാനാകുന്ന ഈ സ്റ്റേഡിയം ഒരിക്കലും ബി.സി.സിഐയെ നിരാശപ്പെടുത്തിയിട്ടില്ല. നിറഞ്ഞ കാണികൾക്ക് മുന്നിലായിരുന്നു ഇവിടെ മുമ്പ് മത്സരങ്ങൾ നടന്നത്. എന്നാൽ, കോവിഡ് പിടിമുറുക്കിയ സാഹചര്യത്തിൽ സ്പോർട്സ് ഹബിലേക്ക് മത്സരങ്ങൾ എത്തുമോയെന്ന ആശങ്ക മുമ്പ് ഉയർന്നിരുന്നു. സ്റ്റേഡിയം കാടുപിടിച്ചതും രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനത്തിനും ആർമി റിക്രൂട്ട്മെന്റിനുമായി സ്റ്റേഡിയം നൽകിയതുമെല്ലാം ഈ ആശങ്കയുടെ തോത് വർധിപ്പിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ഉൾപ്പെടെ മത്സരങ്ങൾ കൊച്ചിയിലേക്ക് മാറ്റുന്നതിനുള്ള നീക്കങ്ങൾ നടത്തിയത് കായികപ്രേമികളെ ഏറെ ആശങ്കയിലാക്കിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍