വേണുഗോപാലും സതീശനും തമ്മിൽ അകന്നു; പകരം കെസിയും ചെന്നിത്തലയും ഒരുമിച്ചു; സുധാകരനേയും ചേർത്തു നിർത്തി എടുത്തതെല്ലാം ഏകപക്ഷീയ തീരുമാനം; കെപിസിസി പട്ടിക മനോരമയിൽ എത്തിയെങ്കിലും മുൻ മുഖ്യമന്ത്രിക്ക് ഇനിയും കിട്ടിയില്ല; കൊടുത്ത ലിസ്റ്റിൽ നിന്ന് വിശ്വസ്തരെ ഒഴിവാക്കിയതും വേദനയായി; അത് ബഹിഷ്കരണം തന്നെ; കെപിസിസി യോഗത്തിൽ ഉമ്മൻ ചാണ്ടി എത്താത്ത് പ്രതിഷേധത്തിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെപിസിസി യോഗം ഉമ്മൻ ചാണ്ടി ബഹിഷ്കരിച്ചതു തന്നെ. കെപിസിസി അംഗങ്ങളുടെ പട്ടികയെ ചൊല്ലിയും മറ്റ് സംഘടനാ പ്രശ്നങ്ങളിലും ഉമ്മൻ ചാണ്ടി അതൃപ്തനാണ്. എല്ലാം പഴയ ഐ ഗ്രൂപ്പ് ഹൈജാക്ക് ചെയ്യുന്നുവെന്നാണ് ഉമ്മൻ ചാണ്ടിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ഇന്നലെ ചേർന്ന കെപിസിസി ജനറൽ ബോഡി യോഗത്തിൽ ഉമ്മൻ ചാണ്ടി എത്താതിരുന്നത്. അടുത്ത കെപിസിസി അധ്യക്ഷനെ നിർണ്ണയിക്കാനുള്ളതായിരുന്നു യോഗം. എന്നിട്ടും പങ്കെടുക്കാതെ തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. കെപിസിസിയിൽ നടക്കുന്ന കാര്യങ്ങളോട് തീർത്തും അതൃപ്തിയിലാണ് ഉമ്മൻ ചാണ്ടി.
കെപിസിസി അംഗങ്ങളുടെ പട്ടിക ഇതുവരെ ആരും ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. എന്നാൽ മനോരമയിൽ ലിസ്റ്റ് വരികയും ചെയ്തു. ഇതെങ്ങനെ സംഭവിച്ചുവെന്നതാണ് ഉമ്മൻ ചാണ്ടിയെ അത്ഭുതപ്പെടുത്തുന്നത്. കെപിസിസി അംഗങ്ങളുടെ പട്ടിക ഉമ്മൻ ചാണ്ടിക്ക് പോലും നേതൃത്വം നൽകിയില്ല. പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി എല്ലാ ഗ്രൂപ്പുകളിൽ നിന്നും പട്ടിക ചോദിച്ചു വാങ്ങി. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അത് നൽകുകയും ചെയ്തു. അതിന് അപ്പുറത്തേക്ക് ചർച്ചയോ കൂടിയാലോചനയോ നടന്നില്ല. നൽകിയ പട്ടികയിൽ നിന്ന് കെപിസിസി നേതൃത്വത്തിനും കെസി വേണുഗോപാലിനും വേണ്ടപ്പെട്ടവരെ കണ്ടെത്തി കെപിസിസി അംഗങ്ങളാക്കി എന്നതാണ് ഉമ്മൻ ചാണ്ടിയുടെ പരാതി. ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടി യോഗം ബഹിഷ്കരിച്ചത്.
ഇതിനൊപ്പം കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളിലെ മാറ്റവും ഉമ്മൻ ചാണ്ടി തിരിച്ചറിയുന്നു. കെസി വേണുഗോപാലും വിഡി സതീശനുമായിരുന്നു കുറച്ചു കാലം മുമ്പ് വരെ ഒരുമിച്ച് നിന്നത്. ഈ സമവാക്യത്തിൽ മാറ്റം വന്നു. കെസിയും വിഡിയും അകലുന്നുവെന്നതാണ് വസ്തുത. പകരം രമേശ് ചെന്നിത്തലയും കെസിയും അടുക്കുകയും ചെയ്യുന്നു. ഇവർക്കൊപ്പമാണ് കെ സുധാകരനും. ഈ മൂന്ന് പേരും ചേർന്നാണ് കെപിസിസി പട്ടിക അടക്കം തയ്യാറാക്കിയതെന്നാണ് ഉമ്മൻ ചാണ്ടിയുടെ വിലയിരുത്തൽ. ചാണ്ടി ഉമ്മനെയും അവർ കൂടെ കൂട്ടുന്നു. എ ഗ്രൂപ്പിനെ ദുർബ്ബലപ്പെടുത്താൻ തന്റെ മകനെ കരുവാക്കുന്നുവെന്ന വേദനയും ഉമ്മൻ ചാണ്ടിക്കുണ്ട്. ഇതും യോഗ ബഹിഷ്കരണത്തിന് കാരണമായി.
കേരളത്തിൽ ചുവടുറപ്പിക്കുകയായിരുന്നു കെസി വേണുഗോപാലിന്റെ ലക്ഷ്യം. ഇതിന് വേണ്ടിയാണ് ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും വെട്ടുന്നതിന് വേണ്ടി കെ സുധാകരനേയും സതീശനേയും അവതരിപ്പിച്ചത്. ഇതിൽ സുധാകരൻ വഴങ്ങില്ലെന്ന് കെസിക്ക് വേഗം മനസ്സിലാക്കി. ഇതോടെ വിഡിയെ കൊണ്ടായി നീക്കങ്ങൾ. എന്നാൽ വിഡിയും മറ്റ് വഴിക്കാണ് ആലോചിക്കുന്നതെന്ന് കെസി മനസ്സിലാക്കി. ഇതോടെ വിഡിയുമായി അകന്നു. പതിയെ ചെന്നിത്തലയെ കൂടെ കൂട്ടി. കോഴിക്കോട് ചിന്തൻ ശിബിരത്തിനിടെ എല്ലാ ഭിന്നതകളും പറഞ്ഞവസാനിപ്പിച്ചു. ഇതോടെ സുധാകരനേയും ചെന്നിത്തല വഴി കൂടെ നിർത്തി പുതിയ സമവാക്യങ്ങളിലേക്ക് കടന്നു.
ഫലത്തിൽ കേരളത്തിലെ കോൺഗ്രസിന്റെ കടിഞ്ഞാൺ പഴയ ഐ ഗ്രൂപ്പിനായി. എ ഗ്രൂപ്പിന്റെ പ്രസക്തി തന്നെ നഷ്ടമായി. ചാണ്ടി ഉമ്മനെ രാഹുൽ ഗാന്ധിയുടെ യാത്രയിലെ പ്രധാനിയാക്കിയും കെപിസിസിയിൽ ഉൾപ്പെടുത്തിയും കെസി അടുപ്പിക്കുകയും ചെയ്തു. എന്നാൽ ഉമ്മൻ ചാണ്ടിയുടെ മറ്റ് അതിവിശ്വസ്തരെ ആരേയും പരിഗണിക്കുന്നില്ല. ഇതിൽ ഉമ്മൻ ചാണ്ടിക്കൊപ്പമുള്ളവർക്ക് അതൃപ്തിയുണ്ട്. ഇത് മനസ്സിലാക്കിയാണ് കെപിസിസിയുടെ അതിനിർണ്ണായക യോഗത്തിന് കാഴ്ച്ചക്കാരനാകാൻ ഉമ്മൻ ചാണ്ടി മടിച്ചത്. ഫലത്തിൽ എ ഗ്രൂപ്പിന്റെ അതൃപ്തി പ്രകടിപ്പിക്കുകയാണ് ഉമ്മൻ ചാണ്ടി.
കെപിസിസി അധ്യക്ഷനായി കെ സുധാകരൻ തുടരാൻ ധാരണയായെങ്കിലും അംഗങ്ങളെ തെരഞ്ഞെടുത്തതിലടക്കമുള്ള പ്രതിഷേധം പുറത്തു കൊണ്ടു വരികയാണ് ഉമ്മൻ ചാണ്ടി. നതാക്കളുടെ ഒറ്റയാൻപോക്കിൽ പ്രതിഷേധം അണപൊട്ടി. എതിർപ്പില്ലാതെ തുടരാൻ കെ സി വേണുഗോപാലുമായുണ്ടാക്കിയ സുധാകരന്റെ തന്ത്രം പൊളിച്ച് ശരത്ചന്ദ്രപ്രസാദ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി. സംസ്ഥാനത്തിന്റെ പല ഭാഗത്തും നേതാക്കൾ പ്രതിഷേധവുമായും രംഗത്തെത്തി. സുപ്രധാന യോഗത്തിൽ മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി വിട്ടുനിന്നതും പ്രതിഷേധ സൂചകമായാണ്.
രാഹുൽ ഗാന്ധിയുടെ ഭാരത്ജോഡോ കേരളത്തിലുള്ളപ്പോൾത്തന്നെ പട്ടിക പത്രംവഴി പുറത്തുവിട്ടതും പെട്ടെന്നുള്ള അധ്യക്ഷ തെരഞ്ഞെടുപ്പും തന്ത്രമായിരുന്നു. തരൂരിനെ സുധാകരൻ പിന്തുണച്ചുവെന്നകാരണമാണ് മത്സരിക്കാൻ ഒരുങ്ങവെ ശരചത്ചന്ദ്രപ്രസാദ് ചൂണ്ടിക്കാണിച്ചതെങ്കിലും പ്രമുഖ നേതാക്കളെയും ഗ്രൂപ്പുകളെയും അവഗണിക്കുന്നതാണ് അടിസ്ഥാനം. രമേശ് ചെന്നിത്തല ഇടപെട്ടാണ് മത്സരം ഒഴിവാക്കിയത്. കൂടിയാലോചനയില്ലാതെ തീരുമാനം എടുക്കുന്നതിലെ പ്രതിഷേധമാണ് ഉമ്മൻ ചാണ്ടിക്കുള്ളത്.
പട്ടിക പുറത്തുവിടാത്തതും റിട്ടേണിങ് ഓഫീസർ പരമേശ്വരയ്ക്ക് പകരം സുധാകരൻ യോഗം വിളിച്ചതിലും നേതാക്കൾക്ക് അമർഷമുണ്ട്. യോഗത്തിൽ രമേശ് ചെന്നിത്തലയാണ് അധ്യക്ഷനെയും മറ്റു ഭാരവാഹികളെയും തെരഞ്ഞെടുക്കാൻ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തുന്ന പ്രമേയം അവതരിപ്പിച്ചത്. പട്ടികയിൽ സാമുദായിക, സ്ത്രീ പ്രതിനിധ്യമില്ലെന്ന വിമർശവുമായി മുൻ കെപിസിസി സെക്രട്ടറി അജീബ എം സാഹിബ് രംഗത്തുവന്നു. ജാഥ തീരുന്നതിനുമുമ്പ് രാഹുൽ ഗാന്ധിക്ക് പരാതി നൽകുമെന്നും അവർ പറഞ്ഞു.
കാസർകോട് പട്ടികയിൽനിന്ന് പുറത്തായ മുതിർന്ന നേതാവ് പി കെ ശ്രീധരൻ എല്ലാം പിന്നീട് പറയാമെന്ന നിലപാടിലാണ്. എംഎൽഎമാരായ അൻവർസാദത്ത്, എൽദോസ് കുന്നപ്പിള്ളി, ടി ജെ വിനോദ്, എറണാകുളത്തുനിന്നുള്ള വനിതാനേതാവ് സിമിറോസ്ബെൽ ജോൺ തുടങ്ങിയവരും പട്ടികയ്ക്ക് പുറത്തായതിലുള്ള പ്രതിഷേധത്തിലാണ്.
Stories you may Like
- വി പ്രതാപചന്ദ്രന് പാർട്ടിക്കാരിൽ നിന്ന് മാനസിക സമ്മർദ്ദം ഉണ്ടായിട്ടില്ല;
- പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കെപിസിസി നേതൃത്വം
- പുനഃസംഘടനയുടെ തുടക്കം മുതൽ നിസ്സഹകരിച്ചത് ഗ്രൂപ്പുക
- ആര്യാടനൊപ്പം നിന്നവരെ വെട്ടിനിരത്തി; ശക്തി തെളിയിച്ച് തിരിച്ചടിക്കാൻ മലപ്പുറത്ത് എ ഗ്രൂപ്പ് നീക്കം
- കോൺഗ്രസിന്റെ ഫലസ്തീൻ റാലിയിൽ താരമാകാൻ തരൂർ എത്തും
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍