ബിജെപിക്ക് എതിരെ പയറ്റാൻ പോകുന്നത് സ്റ്റാലിൻ തെളിയിച്ച തിരഞ്ഞെടുപ്പ് വിജയതന്ത്രം; തമിഴ്നാട് മോഡലിൽ വിവിധ സംസ്ഥാനങ്ങളിൽ സഖ്യം ഉറപ്പിക്കാൻ സിപിഎം പിബിയിൽ ധാരണ; കേരള സർക്കാരിനെതിരെ ഭാരത് ജോഡോ യാത്രയെ കോൺഗ്രസ് ഉപയോഗിക്കുന്നെങ്കിലും പര്യടനത്തെ എതിർക്കേണ്ടെന്നും തീരുമാനം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം മുറുക്കാനുള്ള തന്ത്രങ്ങൾ ആലോചിച്ച് സിപിഎം. ബിജെപിക്ക് എതിരെ തമിഴ്നാട് മോഡലിൽ സഖ്യത്തിന് വിവിധ സംസ്ഥാനങ്ങളിൽ ശ്രമിക്കാനാണ് പോളിറ്റ് ബ്യൂറോയിൽ ഉണ്ടായ ധാരണ. എം കെ സ്റ്റാലിൻ തമിഴ്നാട്ടിൽ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപെട്ടപ്പോൾ ഡി എം കെയ്ക്കൊപ്പം സി പി എം, കോൺഗ്രസ് എന്നിവരും സംഖ്യത്തിലാണ് മത്സരിച്ചത്. ഈ തന്ത്രം തന്നെ പിന്തുടരുന്നതാണ് നല്ലതെന്നാണ് നേതാക്കൾ അഭിപ്രായപ്പെട്ടത്.
ദേശീയതലത്തിൽ സഖ്യം ഉണ്ടാകില്ലെങ്കിലും, സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളുമായി യോജിച്ച് സഖ്യം ഉണ്ടാക്കും. ബിജെപിയെ തോൽപ്പിക്കാൻ മതേതര ജനാധിപത്യ പാർട്ടികളുമായി സഹകരിക്കുന്നതിൽ പ്രാധാന്യം നൽകും. നാളെയും ഈ വിഷയത്തിൽ ചർച്ച തുടരും.
ഭാരത് ജോഡോ യാത്രയെ എതിർക്കേണ്ടതില്ല
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയും പി ബി യോഗത്തിൽ ചർച്ചയായി. സംസ്ഥാന സർക്കാരിനെതിരെ വികാരം ഉണ്ടാക്കാൻ കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയുടെ യാത്ര ഉപയോഗിക്കുന്നുവെന്ന് കേരള നേതാക്കൾ പറഞ്ഞെങ്കിലും, യാത്രയെ എതിർക്കേണ്ടതില്ലെന്നാണ് തീരുമാനം. കേരളത്തിൽ പര്യടനം നടത്തുന്ന വേളയിൽ, സിപിഎം നേതാക്കൾ യാത്രയെ ഇകഴ്ത്തി പറഞ്ഞത് കോൺഗ്രസ് നേതാക്കളെ ഈർഷ്യപ്പെടുത്തിയിരുന്നു.
ഭാരത് ജോഡോ യാത്ര പ്രതിപക്ഷ ഐക്യത്തിൽ വിള്ളലുണ്ടാക്കില്ലെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ബിജെപിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾ സ്വയം ശക്തിപ്പെടേണ്ടതുണ്ട്. കേരളത്തിലെ സ്വാധീനം കണക്കിലെടുത്താകും യാത്രയ്ക്കായി ഇവിടെ കൂടുതൽ സമയം മാറ്റിവച്ചത്. സമാനമായ യാത്രകൾ പാർട്ടികൾ അവരവരുടെ ശക്തികേന്ദ്രങ്ങളിൽ നടത്താറുണ്ടെന്നും പിബി ചൂണ്ടിക്കാട്ടി.
'എതിർപ്പില്ലെങ്കിലും' എതിർപ്പ്
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയോട് എതിർപ്പില്ലെന്ന് സിപിഎം ഒരുഭാഗത്ത് പറയുമ്പോൾ മറുഭാഗത്ത് തുടർച്ചയായി വിമർശനങ്ങളാണ്. യാത്ര കൊല്ലം ജില്ലയിലേക്ക് കടന്നപ്പോഴും സിപിഎം നേതാക്കൾ തുറന്ന വിമർശനങ്ങളാണ് നടത്തുന്നത്. കേരളത്തിൽ 18 ദിവസവും യു.പിയിൽ രണ്ട് ദിവസം മാത്രവും നടക്കുന്ന യാത്ര ബിജെപിയെ നേരിടാനുള്ള വിചിത്രമായ വഴി എന്ന് സിപിഎം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. മുണ്ടുടുത്ത മോദിയുടെ നാട്ടിലെ ബാലിശമായ വിമർശനം എന്നാണ് കോൺഗ്രസ് തിരിച്ചടിച്ചത്. സിപിഎം. ബിജെപിയുടെ എ-ടീം ആണെന്ന് എഐസിസി വാർത്താ വിനിമയ വിഭാഗം ജനറൽ സെക്രട്ടറി ജയ്റാം രമേശ് ട്വീറ്റും ചെയ്തു.
ബിജെപി ഭരിക്കുന്ന ഗുജറാത്തിലൂടെ യാത്ര കടന്നുപോകുന്നില്ലെന്നായിരുന്നു സിപിഎമ്മിന്റെ പ്രധാന വിമർശനം. ഇതിന് മറുപടിയുമായി ജയ്റാം രമേശ് വീണ്ടും രംഗത്തെത്തി. 'കന്യാകുമാരി മുതൽ കശ്മീർ വരെയാണ് യാത്ര, ഗുജറാത്തിൽ പദയാത്ര എത്തണമെങ്കിൽ 90 ദിവസമെങ്കിലുമെടുക്കും. ' 56 ഇഞ്ച് നെഞ്ചളവുള്ള സൂപ്പർമാന് ' പോലും ഇതിന് പറ്റില്ല'; ജയറാം രമേശ് പറയുന്നു.
കാൽനടയായി സഞ്ചരിക്കാൻ അഞ്ച് റൂട്ടുകൾ പരിശോധിച്ചു. ഇതിൽ ഏറ്റവും നേരെയുള്ള റൂട്ടാണ് തെരഞ്ഞെടുത്തത്. മറ്റ് റൂട്ടുകൾക്ക് വാഹനങ്ങൾ ആവശ്യമായി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയുടെ എ ടീം ഭരിക്കുന്ന ഒരു സംസ്ഥാനത്ത് കുടി യാത്ര 18 ദിവസം കടന്നു പോകുന്നുവെന്ന് സിപിഎമ്മിനെ പരോക്ഷമായി ജയറാം രമേശ് വിമർശിക്കുകയും ചെയ്തു.
മുണ്ടുടുത്ത മോദിയാണ് കേരളത്തിലെ മുഖ്യമന്ത്രി. ഇരുവരുടെയുടെ പ്രവർത്തനങ്ങൾ ഒരു പോലെയാണ്. കോൺഗ്രസ് നടത്തുന്നത് ഭാരത് ജോഡോ യാത്രയാണെങ്കിൽ കോൺഗ്രസിനെ വിമർശിക്കുന്നവർ നടത്തുന്നത് യൂറോപ്പ് ജോഡോ യാത്ര'യെന്നും ജയറാം പരിഹസിച്ചു. അതേസമയം, ഭാരത് ജോഡോ യാത്ര കടന്നു പോകാത്ത സംസ്ഥാനങ്ങളിൽ സമാന്തര യാത്രകൾ സംഘടിപ്പിക്കും. അടുത്ത വർഷം ഗുജറാത്തിൽ നിന്ന് അരുണാചൽ പ്രദേശിലേക്ക് യാത്ര നടത്താനാണ് ആലോചനയെന്നും ജയറാം രമേശ് വ്യക്തമാക്കി.
പ്രതിപക്ഷ ഐക്യമെന്നാൽ കോൺഗ്രസിനെ തളർത്തലല്ലെന്ന് ജയ്റാം രമേശ് നേരത്തെ പറഞ്ഞിരുന്നു. കോൺഗ്രസിനെ പരിഗണിക്കാതെ പ്രാദേശിക പാർട്ടികളുടെ ഐക്യം രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കവേ അതിനോടുള്ള കൃത്യമായ പ്രതികരണമാണ് കോൺഗ്രസ് നടത്തിയത്.
'കോൺഗ്രസ് ശക്തമാണെങ്കിൽ മാത്രമേ പ്രതിപക്ഷ ഐക്യം സാധ്യമാവൂ. പ്രതിപക്ഷ ഐക്യം എന്നാൽ കോൺഗ്രസിനെ തളർത്തലല്ല', ജയ്റാം രമേശ് പറഞ്ഞു. 'ഞങ്ങളുടെ സഖ്യകക്ഷികൾ മനസ്സിലാക്കേണ്ട ഒരു കാര്യം, ഒരാളെ തളർത്തി മറ്റൊരാൾക്ക് മുന്നോട്ട് പോവാനാവില്ല. നമ്മൾ ഓരോരുത്തരും ശക്തിപ്പെടണം. അതോടൊപ്പം ശക്തമായ കോൺഗ്രസാണ് പ്രതിപക്ഷ സഖ്യത്തിന്റെ നെടുംതൂണ്', ജയ്റാം രമേശ് പറഞ്ഞു.ഭാരത് ജോഡോ പ്രതിപക്ഷ ഐക്യത്തിന് വേണ്ടിയുള്ള യാത്രയല്ലെന്നും ജയ്റാം രമേശ് പറഞ്ഞു. 'കോൺഗ്രസിനെ ശക്തിപ്പെടുത്താൻ വേണ്ടിയാണത്. യാത്ര പ്രതിപക്ഷ ഐക്യം ഉണ്ടാക്കുന്നുണ്ടെങ്കിൽ ഞാൻ സ്വാഗതം ചെയ്യുന്നു. കോൺഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്താനും ഗുണപരമാക്കാനും വേണ്ടിയാണ് ഞങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നത്', അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് എന്താണ് ചെയ്യുന്നതെന്ന് ബിജെപിയും ബിജെപി ഇതര കക്ഷികളും ഒരേ പോലെ നോക്കുകയാണ്. ഭാരത് ജോഡോ യാത്ര ആരംഭിച്ചതിന് ശേഷം ആന( കോൺഗ്രസ്) ഉണർന്നെണീറ്റു, നടക്കുന്നു എന്ന് എല്ലാവരും അറിഞ്ഞതിൽ താൻ സന്തോഷവാനാണ്. എല്ലാ പാർട്ടികളും കോൺഗ്രസ് എന്താണ് ചെയ്യുന്നതെന്ന് നോക്കുകയാണെന്നും ജയ്റാം രമേശ് പറഞ്ഞു.
ബിജെപിയും ആർഎസ്എസും ആക്രമണോത്സുകത കാണിക്കുന്ന കോൺഗ്രസിനെ കണ്ടിട്ടില്ല. ഒരു കാര്യം വ്യക്തമാക്കാം. നിങ്ങൾ കാണിച്ചാൽ ഞങ്ങൾ ഇരട്ടി കാണിക്കും. മതം, ജാതി, ഭാഷ എന്നിങ്ങനെ വിഭജിച്ചു കഴിഞ്ഞ ഇന്ത്യയെ ഒരുമിപ്പിക്കാനുള്ള ശ്രമമാണ് ഭാരത് ജോഡോ യാത്രയെന്നും ജയ്റാം രമേശ് പറഞ്ഞിരുന്നു.
Stories you may Like
- ഭാരത് ന്യായ് യാത്രയുടെ പേര് ഭാരത് ജോഡോ ന്യായ് യാത്ര എന്ന് മാറ്റി
- ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നേരേ വീണ്ടും ആക്രമണം
- രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പൂരിൽ തുടക്കം
- മണിപ്പൂരിലെ ജനങ്ങൾക്ക് പ്രത്യാശ പകർന്ന് രാഹുൽ; ഭാരത് ജോഡോ ന്യായ് യാത്ര മുന്നോട്ട്
- നാം ഭാരതമോ ഇന്ത്യയോ? വിവാദത്തിന്റെ ചരിത്രത്തിലൂടെ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍